Wednesday, 14 September 2022
കളങ്കിതമായ ബസവശ്രീ പുരസ്ക്കാരം
Thursday, 8 September 2022
സാഹിത്യചക്രവാളം - അഭിമുഖം - എന്‍.ജി.നയനതാര
1. കവിത എഴുതുക മാത്രമല്ല, കവിതയിൽ ജീവിക്കുക കൂടി ചെയ്യുകയാണ് താങ്കൾ. ഫേസ്ബുക്കിൽ ഇന്നുവായിച്ച കവിത എന്ന പംക്തി പതിനൊന്നു വർഷങ്ങൾ പിന്നിടുകയാണ്. എന്തായിരുന്നു ഇത്തരമൊരു പംക്തി ആരംഭിക്കാനുള്ള പ്രചോദനം?
4. റിൽകെ ചെയ്തതുപോലെ, പുതുകവിതകൾക്ക് ഒരു കത്ത് എഴുതുകയാണെങ്കിൽ എന്തായിരിക്കും അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം?
5. കവിത ശക്തമായ ഒരു രാഷ്ട്രീയപ്രതിരോധമായി കാണുമ്പോഴും, ഉറക്കെയുള്ള വിളിച്ചുചൊല്ലലുകൾക്കു പുതിയ കാലത്ത് പ്രാധാന്യം കുറയുന്നുണ്ടെന്നു തോന്നുന്നുണ്ടോ?
6. കവിത ആരുടെയും അപ്പന്റെ വകയല്ല എന്ന താങ്കളുടെ പ്രസ്കാവനയെ പിന്തുണയ്ക്കുന്ന രീതിയിലാണ്, കവിതയിൽ വമ്പിച്ച ബഹുസ്വരതയുള്ള ഈ പുതുകാലം എത്തിച്ചേർന്നിരിക്കുന്നത്. കവിയെന്ന രീതിയിൽ ഈ കാലം താങ്കൾക്ക് വെല്ലുവിളിയുയർത്തുന്നുണ്ടോ?



Sunday, 4 September 2022
വാമനന്, ഭൂമിതട്ടിപ്പുകാരുടെ ആദിപിതാവ്
Wednesday, 17 August 2022
മതരഹിതരുടെ സംവരണം
മതരഹിതരുടെ സംവരണം
--------------------------------------------
Tuesday, 2 August 2022
പാലത്തിണയിലെ ചന്ദനം പൂത്തപ്പോള്‍
പാലത്തിണയിലെ ചന്ദനം പൂത്തപ്പോള്‍
Thursday, 28 July 2022
കലമാനും കാമുകിയും
കലമാനും കാമുകിയും
------------------------------
വാക്കുമരത്തണലത്ത്
പാട്ടു തുന്നും യുവതിക്ക്
കയ്യിലിടാന്‍ വള്ളിവള
കാലില്‍ ര,ണ്ടാമ്പല്‍ കൊലുസ്സ്
കൊലുസ്സിന്റെ തിളക്കത്തില്‍
മനസ്സടച്ചു നക്ഷത്രം
അതു കണ്ടു യാത്ര നിര്‍ത്തി
പരുങ്ങി നിന്നു ഗാലക്സി
ഗാലക്സിയില്‍ മുങ്ങി നീന്തി
വെളിച്ചത്തിന്‍ യുവധീരന്‍
മുഖം പൊത്തി കന്യമാരെ
കൊണ്ടുപോയ കാമക്കണ്ണന്‍
കണ്ണടച്ചു ചൂണ്ടി വന്ന
സൂചിക്കാരി യുവതിക്ക്
രണ്ടു കടം കൂട്ടിവച്ചു
രണ്ടു ചോദ്യം ബാക്കി വച്ചു
വച്ചു മാറാന്‍ ശംഖുണ്ടോ
വെന്ത ചോറിന്‍ മണമെന്ത്?
ചോദ്യം രണ്ടും ചെറുത്തപ്പോള്‍
ചെറുപ്പത്തിന്‍ ചെപ്പുടഞ്ഞു
ഉടഞ്ഞു പോയ മൌനത്തില്‍
ഹോര്‍മോണുകള്‍ വീണ മീട്ടി
ഇണകള്‍ക്ക് ചാമരവും
ചഷകവുമായ് കാറ്റെത്തി.
എത്തിനോക്കീ മരച്ചോട്ടില്‍
തുന്നലില്ല വെട്ടമില്ല
മരം നിന്ന പുല്‍ത്തടത്തില്‍
കലമാനും കാമുകിയും.