Friday 24 April 2015

അന്ധവിശ്വാസനിരോധനം അസമിലും വരുന്നു



   ഡോ നരേന്ദ്രധബോൽക്കർ എന്ന വലിയ മനുഷ്യന്റെ രക്തസാക്ഷിത്വം ഇന്ത്യയിലെ പുരോഗമന ചിന്തയെ വളരെയധികം സമരോത്സുകമാക്കി. കേരളമടക്കം പല സംസ്ഥാനങ്ങളിലും അന്ധവിശ്വാസ ദുരാചാര നിർമാർജന ബില്ലിനുവേണ്ടിയുള്ള ആവശ്യം ഉന്നയിക്കപ്പെട്ടു. നരേന്ദ്രധബോൽക്കറിന്റെ സ്വപ്നം പോലെ മഹാരാഷ്ട്രയിൽ പ്രസ്തുത നിയമം പ്രാബല്യത്തിൽ വരികയും ചെയ്തു.

    മഹാരാഷ്ട്രയിലെ ജനങ്ങൾ കേരളീയരെപോലെ സമ്പൂർണ സാക്ഷരതയുടെ സുവർണ ഫലകമൊന്നും വച്ചവരല്ല. എങ്കിലും അവിടെ അന്ധവിശ്വാസ വിരുദ്ധ നിയമം പ്രാബല്യത്തിൽ വന്നു. സ്ത്രീധന നിരോധന നിയമംപോലെ അതു ചവിട്ടിമെതിക്കപ്പെട്ടേക്കാമെങ്കിലും പ്രയോജനപ്പെടുത്തണമെന്നുള്ളവർക്ക്‌ ഉപകരിക്കുമല്ലോ.

   ഇപ്പോൾ മറ്റൊരു ശ്രദ്ധേയമായ ചുവടുവയ്പ്പ്‌ നടത്തിയിരിക്കുന്നത്‌ അസം ഭരണകൂടമാണ്‌. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ എൺപത്തിരണ്ട്‌ നിരപരാധികളാണ്‌ അസമിൽ ദുർമന്ത്രവാദികളുടെ പീഡനത്തിന്‌ ഇരയായത്‌. ദുർമന്ത്രവാദികൾക്ക്‌ ജാമ്യം പോലും ലഭിക്കാത്തരീതിയിലുള്ള ഒരു നിയമനിർമാണത്തിനാണ്‌ അസം ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നത്‌. അസമിൽ തയാറാക്കിവരുന്ന നിയമത്തിൽ കുറ്റവാളികളിൽ നിന്നും ഈടാക്കുന്ന പിഴപ്പണം ഇരകൾക്ക്‌ നൽകാനും വ്യവസ്ഥയുണ്ട്‌.

   ദുർമന്ത്രവാദത്തിനിരയായ പാവങ്ങളെ സമൂഹം വിചിത്രദൃഷ്ടിയോടെ കാണുകയാണ്‌ നിരക്ഷരതയുടെ രീതി. സാമൂഹ്യമായ ബഹിഷ്കരണം ഈ സമ്പ്രദായത്തിന്റെ തിക്തഫലമാണ്‌. അതിനാൽ ഇരകളെ പുനരധിവസിപ്പിക്കാനുള്ള വകുപ്പുകളും അസം നിയമത്തിലുണ്ട്‌. ദുർമന്ത്രവാദികൾക്ക്‌ കടുത്തശിക്ഷയും നിർദേശിക്കുന്നുണ്ട്‌. ഗുവാഹതി കോടതിയിൽ റജീബ്‌ കലിത എന്ന അഭിഭാഷകൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയെ തുടർന്നാണ്‌ അസമിൽ നിയമനിർമാണ നീക്കങ്ങളുണ്ടായിട്ടുള്ളത്‌.

   ജിന്ന്‌, പിശാച്‌ ബാധകളിൽ നിന്നും മോചിപ്പിക്കാനെന്ന പ്രാകൃത രീതി അനുസരിച്ച്‌ നിരവധി കൊലപാതകങ്ങളാണ്‌ കേരളത്തിൽ നടന്നത്‌. കേരളത്തിലെ പുരോഗമന സാംസ്കാരിക സംഘടനകൾ ഈ ക്രൂരകൃത്യങ്ങളെ സമൂഹമധ്യത്തിൽ വിചാരണ ചെയ്യുകയും അന്ധവിശ്വാസ നിർമാർജന നിയമത്തിനായി സർക്കാരിനെ സമീപിക്കുകയും ചെയ്തു.

   ഇതിൽ ഏറ്റവും ശ്രദ്ധേയമായത്‌ നിയമത്തിന്റെ കരടു തയാറാക്കി സർക്കാരിനു സമർപ്പിച്ച കേരള യുക്തിവാദി സംഘത്തിന്റെ പ്രവർത്തനമാണ്‌.
ഇക്കാര്യം കേരളീയരെ ബോധ്യപ്പെടുത്താൻ വേണ്ടി അവർ കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്ക്‌ ജാഥ നടത്തുകയും അതിന്റെ സമാപനത്തിൽ നിയമത്തിന്റെ കരട്‌ മുഖ്യമന്ത്രിയെ ഏൽപ്പിക്കുകയും ചെയ്തു.

   ഇന്ത്യൻ ഭരണഘടനയുടെ 51 എ (ബി), 51 എ (എച്ച്‌), ആർട്ടിക്കിൾ 25 (1) ഇവയും  ഡ്രഗ്സ്‌ ആൻഡ്‌ മാജിക്കൽ റമഡീസ്‌ ആക്ടും പശ്ചാത്തലമാക്കി തയാറാക്കിയ ഈ ബിൽ കുറ്റത്തിന്‌ വിധേയനായ വ്യക്തി പരാതി നൽകിയില്ലെങ്കിൽ പോലും കേസ്‌ എടുക്കണമെന്ന്‌ നിർദേശിക്കുന്നുണ്ട്‌. പൊതു പ്രവർത്തകർ നൽകുന്ന പരാതിയുടേയോ മാധ്യമ വാർത്തയുടേയോ അടിസ്ഥാനത്തിൽ കേസ്‌ രജിസ്റ്റർ ചെയ്യേണ്ടതാണ്‌.

   മതവിശ്വാസമില്ലാത്ത മനുഷ്യസ്നേഹികൾ മതവിശ്വാസികളുടെ രക്ഷയ്ക്കുവേണ്ടി മുന്നോട്ടുവയ്ക്കുന്ന ഒരു നിയമ നിർദേശമാണിത്‌.

   അന്ധവിശ്വാസനിർമാർജന നിയമം കൊണ്ടുവരുമെന്ന്‌ കഴിഞ്ഞ വർഷം തിരുവനന്തപുരത്ത്‌ വച്ച്‌ പ്രഖ്യാപിച്ച ആഭ്യന്തര വകുപ്പ്‌ മന്ത്രി, ആ പ്രഖ്യാപനം ഇപ്പോൾ കാസർകോട്ട്‌ വച്ച്‌ ആവർത്തിച്ചിട്ടുണ്ട്‌. പ്രഖ്യാപനങ്ങളല്ല, പ്രവർത്തനമാണ്‌ ഭരണകൂടത്തിൽ നിന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നത്‌.

Monday 13 April 2015

മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗ­നും ബാ­ബു­പാ­ക്ക­നാ­രും

­


1980 ക­ളിൽ കൊ­ല്ല­ത്ത്‌ സ­ജീ­വ­മാ­യി­രു­ന്ന ക­വി­യ­ര­ങ്ങു­ക­ളി­ലൂ­ടെ ശ്ര­ദ്ധി­ക്ക­പ്പെ­ട്ട ക­വി­ക­ളാ­ണ്‌ മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗ­നും ബാ­ബു­പാ­ക്ക­നാ­രും. ര­ണ്ടു­പേ­രു­ടെ­യും പു­സ്‌­ത­ക­ങ്ങൾ അ­ടു­ത്ത­സ­മ­യ­ത്ത്‌ പ്ര­കാ­ശി­ത­മാ­യി.

യു­വ­ക­ലാ­സാ­ഹി­തി­യു­ടെ കൊ­ല്ലം ജി­ല്ലാ പ്ര­സി­ഡന്റാ­യ ബാ­ബു­പാ­ക്ക­നാ­രു­ടെ തീ­പ്പു­ഴ­യിൽ നീ­രാ­ടു­ന്ന ഗോ­പി­ക­മാർ എ­ന്ന കാ­വ­​‍്യ­സ­മാ­ഹാ­രം, ക­വി­ത വാ­യി­ക്കു­ക­യും പ്ര­സം­ഗ­ങ്ങ­ളിൽ ഉ­ദ്ധ­രി­ക്കു­ക­യും ചെ­യ്യു­ന്ന അ­പൂർ­വം രാ­ഷ്‌­ട്രീ­യ­നേ­താ­ക്ക­ളിൽ ഒ­രാ­ളാ­യ പ­ന്ന­​‍്യൻ ര­വീ­ന്ദ്രൻ പ്ര­കാ­ശി­പ്പി­ച്ചു. മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗ­ന്റെ പാ­ണ­ന്റെ പാ­ട്ട്‌ ഞാ­നാ­ണ്‌ പ്ര­കാ­ശി­പ്പി­ച്ച­ത്‌. ര­ണ്ട്‌ പു­സ്‌­ത­ക­ങ്ങ­ളും ഏ­റ്റു­വാ­ങ്ങി­യ­ത്‌ ക­വി­യും കേ­ര­ള ലൈ­ബ്ര­റി കൗൺ­സി­ലി­ന്റെ ഉ­പാ­ധ­​‍്യ­ക്ഷ­നു­മാ­യ ച­വ­റ കെ
എ­സ്‌ പി­ള­ള. അ­മ്പൊ­ടു­ങ്ങാ­ത്ത ആ­വ­നാ­ഴി­പോൽ വാ­ക്കൊ­ടു­ങ്ങാ­ത്ത പ­ദ­ക്കു­ടു­ക്ക സ്വ­ന്ത­മാ­യു­ള­ള ക­വി­യാ­ണ്‌ മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗൻ. ഓ­ണാ­ട്ടു­ക­ര­യെ സ്‌­പ­ഷ്‌­ട­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന നാ­ട്ടു­വാ­ക്കു­ക­ളു­ടെ മു­ല്ല­ക്കു­ടി­ലു­കൾ ശ്രീ­രം­ഗ­വാ­ണി­യിൽ നി­റ­യെ പൂ­ത്തു­നിൽ­ക്കു­ന്നു.

പൊ­തു­മ­ല­യാ­ള­ത്തി­ന്‌ അ­ത്ര പ­രി­ചി­ത­മ­ല്ല ഈ വാ­ക്കു­കൾ. നെ­ടു­മ­ങ്ങാ­ടൻ മ­ല­യാ­ളം, കൊ­ച്ചി­മ­ല­യാ­ളം, വ­ട­ക­ര­മ­ല­യാ­ളം, കാ­സർ­കോ­ടൻ മ­ല­യാ­ളം എ­ന്നൊ­ക്കെ അ­ട­യാ­ള­പ്പെ­ടു­ത്താ­വു­ന്ന വാ­ക്കു­ക­ളു­ടെ ഫ­ല­വൃ­ക്ഷ­ത്തോ­ട്ട­മാ­ണ്‌ ഓ­ണാ­ട്ടു­ക­ര മ­ല­യാ­ളം. അ­ടൂർ ഗോ­പാ­ല­കൃ­ഷ്‌­ണൻ അ­ദ്ദേ­ഹ­ത്തി­ന്റെ ച­ല­ച്ചി­ത്ര സാ­ക്ഷാ­ത്‌­ക്കാ­ര­ത്തി­നാ­യി ഉ­പ­യോ­ഗി­ച്ച­ത്‌ ഈ ഭാ­ഷ­യാ­ണ്‌. ഓ­ണാ­ട്ടു­ക­ര മ­ല­യാ­ള­ത്തിൽ മൂ­പ്പർ, തെ­ങ്ങു­ക­യ­റ്റ­ത്തൊ­ഴി­ലാ­ളി­യു­ടെ പ­ങ്ക്‌, ശ­ബ­രി­മ­ല­നാ­മ­ത്തി­ന്റെ ഭ­ക്ഷ­ണ­വു­മാ­ണ്‌. ഓ­ണാ­ട്ടു­ക­ര­യിൽ അ­യ്യ­പ്പൻ­പാ­ട്ടി­ല്ല. ശ­ബ­രി­മ­ല­നാ­മ­മേ­യു­ള­ളു. ക­റു­മൂ­സ­യോ ക­പ്ള­ങ്ങ­യോ ഓ­മ­യോ ഇ­ല്ല. ക­പ്പ­യേ­യു­ള­ളു. എ­ന്നാൽ മ­ര­ച്ചീ­നി­യു­ണ്ട്‌. ക­പ്പ­യി­ല്ല, പൂ­ള­യു­മി­ല്ല.
ശ്രീ­രം­ഗ­വാ­ണി­യിൽ കൂ­ടു­പാ­ത്ര­വും ക­ച്ച­ട കി­ച്ച­ട­യും പൂ­വെ­ല്ലാം പി­ച്ചി­പ്പി­ച്ചി­യും ഒ­റ­ക്ക­വും ത­ന്ന­ത്താ­നും എ­ടി­യേ­യും പി­ന്നാ­യ­വും മു­ന്നാ­യ­വും തൃ­ട്ടി­ച്ചു­വി­ട്ട­വ­നും ഞാ­ക്കൊ­ള­ള­തും കോ­വി­തൊ­ടീ­പ്പി­ക്ക­ലും കേ­ട്ടാ­ട്ടെ­യും അ­ണ്ണാ­ക്കി­പ്പു­ണ്ണും വെ­ളു­ത്തു­ള­ളി തൊ­ലി­ക്കു­ന്ന­തും പ­ഴ­യ സ്റ്റാ­മ്പു­കൾ­പോ­ലെ വി­ല­യി­ടാ­നാ­കാ­തെ നിൽ­ക്കു­ന്നു. എൺ­പ­തു­ക­ളിൽ മ­ല­യാ­ള­ക­വി­ത­യിൽ ദുഃ­ഖ­സാ­ഗ­ര­മി­ര­മ്പി മ­റി­ഞ്ഞ­പ്പോൾ ശ്രീ­രം­ഗൻ പോ­സി­റ്റീ­വ്‌ ചി­ന്ത­യു­ടെ കു­തി­ര­പ്പു­റ­ത്താ­യി­രു­ന്നു. ഒ­രു വാ­ക്കു­പോ­ലും നെ­ഗ­റ്റീ­വാ­യെ­ഴു­തു­വാൻ അ­ദ്ദേ­ഹ­ത്തി­ന്‌ ക­ഴി­ഞ്ഞി­ല്ല. ഞാൻ ആ­ത്മ­ഹ­ത­​‍്യാ­മു­ന­മ്പും ജെ­സ്സി­യു­മെ­ഴു­തി ബോ­ധ­​‍്യ­പ്പെ­ടു­ത്ത­ലി­ന്റെ നെ­ഗ­റ്റീ­വ്‌ വ­ഴി­യേ സ­ഞ്ച­രി­ച്ച­പ്പോൾ ശ്രീ­രം­ഗൻ കൂ­ളി­പ്പാ­ട്ടും പാ­ണ­ന്റെ പാ­ട്ടു­മെ­ഴു­തി വി­ജ­യ­പ്ര­തീ­ക്ഷ­യു­ടെ പോ­സി­റ്റീ­വ്‌ പാ­ത­യി­ലൂ­ടെ കു­തി­ര­യെ പാ­യി­ച്ചു. സെന്റർ ഫോർ സൗ­ത്ത്‌ ഇ­ന്ത­​‍്യൻ സ്റ്റ­ഡീ­സി­ന്റെ ആ­ദ­​‍്യ­കാ­വ­​‍്യ­പു­സ്‌­ത­കം എ­ന്ന സ­വി­ശേ­ഷ­ത­യും ശ്രീ­രം­ഗ­ന്റെ പാ­ണ­ന്റെ പാ­ട്ടി­നു­ണ്ട്‌.

ബാ­ബു പാ­ക്ക­നാ­രു­ടെ ക­വി­ത­കൾ അ­തി­തീ­ക്ഷ­ണ­ത­കൊ­ണ്ട്‌ ശ്ര­ദ്ധേ­യ­മാ­ണ്‌. പ്ര­സി­ദ്ധ ചി­ത്ര­കാ­രൻ കെ വി ജ്യോ­തി­ലാ­ലി­ന്റെ മു­ഖ­ചി­ത്ര­വും മ­റ്റ്‌ ചി­ത്ര­ങ്ങ­ളും ഈ കാ­വ­​‍്യ­പു­സ്‌­ത­ക­ത്തെ അ­ത­​‍്യാ­കർ­ഷ­ക­മാ­ക്കു­ന്നു­ണ്ട്‌. പ്ര­കാ­ശ­നം ചെ­യ്‌­തു­കൊ­ണ്ട്‌ പ­ന്ന്യൻ ര­വീ­ന്ദ്രൻ വാ­യി­ച്ച പാ­ക്ക­നാർ­ക്ക­വി­ത പ­രി­വർ­ത്ത­നം ആ­യി­രു­ന്നു.
?­?­ചോ­ര­ച്ചാ­ലു­കൾ നീ­ന്തി­ക്ക­യ­റി­യ
സ­മ­ര­സ­ഖാ­ക്ക­ളു­യർ­ത്തി­യ ചെ­ങ്കൊ­ടി
ഭ­ര­ണ­സ­ഖാ­ക്ക­ള­ല­ക്കി­യ­ല­ക്കി
ചെ­ങ്കൊ­ടി വെ­ള­ള­ക്കൊ­ടി­യാ­യി
ഇ­നി­യ­ത്‌ ചോ­ര­ച്ചെ­ങ്കൊ­ടി­യാ­വാൻ
ഒ­രു ബ­ലി­യാ­ടിൻ ര­ക്തം മ­തി­യോ??­?
ക­മ്മ­​‍്യൂ­ണി­സ്റ്റ്‌ അ­പ­ച­യ­ത്തെ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ഈ ര­ച­ന, ഒ­രു തി­രു­ത്തൽ ഗു­ളി­ക­യാ­യി­ട്ടാ­ണ്‌ പ­രി­ഗ­ണി­ക്ക­പ്പെ­ട്ട­ത്‌. ബാ­ബു പാ­ക്ക­നാ­രു­ടെ ഭാ­ഷ, അ­ടി­ത്ത­ട്ടി­ന്റെ വി­യർ­പ്പ്‌ പു­ര­ണ്ട­താ­ണ്‌. ശ്രീ­രം­ഗൻ ത­നി­നാ­ടൻ പ­ദ­ങ്ങ­ളെ പ­ല­പ്പോ­ഴും രാ­ഗ­ത്തി­ന്റെ ചി­റ­കി­ലേ­റ്റു­മ്പോൾ ബാ­ബു­പാ­ക്ക­നാർ പു­തി­യ­കാ­ല­ത്തെ പ­രു­ക്കൻ പ­ദ­ങ്ങ­ളെ ചി­ന്തേ­രി­ടാ­ത്ത ഈ­ണ­ത്തിൽ അ­വ­ത­രി­പ്പി­ക്കു­ന്നു. ര­ണ്ടും ആ­കർ­ഷ­കം. ര­ണ്ടും മ­നോ­ഹ­രം. സാ­മൂ­ഹ്യ ഉ­ത്ത­ര­വാ­ദി­ത­​‍്വ­ത്തി­ന്റെ കാ­ര­​‍്യ­ത്തിൽ ബാ­ബു­പാ­ക്ക­നാ­രു­ടെ ക­വി­ത ഒ­രു വി­ട്ടു­വീ­ഴ്‌­ച­യും കാ­ണി­ക്കു­ന്നി­ല്ല. ക­വി­ത­യെ ര­ണ്ട്‌ ക­വി­ക­ളും പ്ര­ത്യാ­ശ­ക­ളും നി­രാ­ശ­ക­ളും പ്ര­ത­​‍്യ­ക്ഷ­മാ­ക്കാ­നു­ള­ള ഉ­പാ­ധി­യാ­യി കാ­ണു­ന്നു. സ­മീ­പ­കാ­ല­ത്ത്‌ മ­ല­യാ­ള­ത്തി­ന്‌ കി­ട്ടി­യ ര­ണ്ട്‌ ന­ല്ല കാ­വ്യ­പു­സ്‌­ത­ക­ങ്ങ­ളാ­ണ്‌ തീ­പ്പു­ഴ­യിൽ നീ­രാ­ടു­ന്ന ഗോ­പി­ക­മാ­രും പാ­ണ­ന്റെ പാ­ട്ടും.

Monday 6 April 2015

ദൈവത്തിന്റെ നാട്ടിൽ പുയ്യാപ്ലമാർ വർധിക്കുന്നു



ഭ്രാന്താലയമടക്കം കേരളത്തിനു കിട്ടിയ ചീത്തപ്പേരുകളിലൊന്നാണ്‌ ദൈവത്തിന്റെ നാട്‌. ഭാഷാഭിമാനമില്ലാത്ത ജനത, പരിസ്ഥിതി മലിനീകരണത്തിൽ ഒന്നാംസ്ഥാനം, ആരാധനാലയകൃഷിയിലും പൊതുമേഖലാ സ്ഥാപനഹത്യയിലും മുൻപന്തിയിൽ.

ജീവൽ പ്രശ്നങ്ങളിൽ മൗനം പാലിക്കുന്ന സാംസ്കാരിക നായകന്മാർക്ക്‌ ഭൂരിപക്ഷമള്ള സംസ്ഥാനം ഏറ്റവും കൂടുതൽ സാഹിത്യ പുരസ്കാരങ്ങൾ പിറന്നുജീവിച്ചുമരിക്കുന്ന പ്രദേശം- നമ്മൾക്ക്‌ അവകാശപ്പെടാൻ ഇതുപോലെ ഒരുപാടു യോഗ്യതകളുണ്ട്‌.
ശൈശവവിവാഹം, കെട്ടുകല്യാണം, തിരണ്ടുകല്യാണം ഇവയൊക്കെ ഉത്സവമായി ആഘോഷിച്ച പ്രദേശമായിരുന്നു കേരളം. അതുകൊണ്ടുതന്നെ ഗംഭീരപോരാട്ടങ്ങളും കേരളത്തിലുണ്ടായി. കെട്ടുകല്യാണം, കന്യാശവഭോഗം, മുലക്കരം, പഴുക്കയേറ്‌, മണ്ണാപ്പേടി, പുലപ്പേടി തുടങ്ങിയവ സമ്പൂർണമായി ഒഴിവാക്കാനും നമുക്കു കഴിഞ്ഞു.

ഭഗവതിയുടെ ഭീഷണിയായിരുന്ന വസൂരിവിത്തുകളെ പൂർണമായി നിർവീര്യമാക്കാൻ കേരളത്തിനു കഴിഞ്ഞു.
എന്നാൽ ശൈശവ വിവാഹം പൂർണമായി ഒഴിവാക്കുവാൻ കേരളീയർക്ക്‌ കഴിഞ്ഞില്ല.

ഏഴാം ക്ലാസിലെ വിദ്യാർഥിനിയുടെ വിവാഹത്തെപ്പറ്റി പ്രസംഗിച്ച ഒരു അധ്യാപികയുടെ സാമൂഹ്യദുഃഖത്തെത്തുടർന്നാണ്‌ എനിക്ക്‌ പുയ്യാപ്ല എഴുതേണ്ടിവന്നത്‌. എത്രയും പെട്ടെന്ന്‌ ആ സാമൂഹ്യാവസ്ഥ മാറണേ എന്ന ആഗ്രഹമായിരുന്നു അപ്പോഴുണ്ടായിരുന്നത്‌. കുറേക്കാലം കഴിഞ്ഞ്‌ ഈ കവിത കീറിക്കളയാൻ കഴിഞ്ഞേക്കുമെന്നുപോലും ചിന്തിച്ചിരുന്നു. എന്നാൽ പുതിയ കണക്കുകൾ ഏതു മനുഷ്യസ്നേഹിയെയും ഞെട്ടിപ്പിക്കുന്നതാണ്‌.

കേന്ദ്രപദ്ധതിയായ ഇന്റഗ്രേറ്റഡ്‌ ചെയിൽഡ്‌ ഡവലപ്മെന്റ്‌ സ്കീമിന്റെ റിപ്പോർട്ടനുസരിച്ച്‌ കേരളത്തിൽ പ്രതിവർഷം അറുനൂറ്‌ ശൈശവവിവാഹങ്ങൾ നടക്കുന്നുണ്ടത്രെ.

ശൈശവവിവാഹത്തിന്റെ ഇരകളിൽ അധികവും കുഞ്ഞാമിനമാർതന്നെ. ബാലന്മാരെ ഈ കല്യാണദുരന്തനാടകപ്പന്തലിൽ കാണാറില്ല. കഴിഞ്ഞ അഞ്ചു കൊല്ലത്തിനുള്ളിൽ മലപ്പുറം ജില്ലയിൽ മാത്രം 2619 ശൈശവവിവാഹങ്ങൾ നടന്നത്രെ. അതിൽ 136 ബാലവിവാഹിതർ പട്ടികജാതിയിലും 98 പേർ ഹിന്ദുവിഭാഗത്തിലുംപ്പെട്ടവർ.

രണ്ടാംസ്ഥാനം പാലക്കാട്‌ ജില്ലക്കാണ്‌. മുന്നൂറ്റെഴുപത്തെട്ട്‌ വിവാഹങ്ങൾ. തൃശൂരിൽ എഴുപത്തേഴ്‌, കൊല്ലത്ത്‌ അൻപത്‌, ഇടുക്കിയിൽ മുപ്പത്തൊൻപത്‌, കോഴിക്കോട്‌ മുപ്പത്തിനാല്‌, കാസർകോട്‌ ഇരുപത്താറ്‌, എറണാകുളം പന്ത്രണ്ട്‌, കോട്ടയം പത്ത്‌, തിരുവനന്തപുരത്തും കണ്ണൂരും എട്ടുവീതം. ഇങ്ങനെയാണ്‌ ഇതുസംബന്ധിച്ച പത്രത്തിൽ വന്നകണക്ക്‌.

ശൈശവവിവാഹങ്ങൾക്ക്‌ സാമ്പത്തികവും സാമുദായികവും വിദ്യാഭ്യാസപരവുമായ ധാരാളം കാരണങ്ങളുണ്ട്‌. അതിലൊരു പ്രധാന കാരണം ദൈവത്തിന്റെ പേരിൽ മതപൗരോഹിത്യം നൽകുന്ന അനുമതിയാണ്‌. അന്ധവിശ്വാസത്തിലധിഷ്ഠിതമായ അവിവേകം- അതുമാറാൻ ശാസ്ത്രീയവും സാംസ്കാരികവുമായ ബോധവൽക്കരണം അത്യാവശ്യമാണ്‌.

കളിക്കുകയും പഠിക്കുകയും ചെയ്യേണ്ടുന്ന പ്രായത്തിൽ പെൺകുഞ്ഞുങ്ങളെ കുടുംബക്കുരിശിലേറ്റാനായി പറയുന്ന ന്യായങ്ങളെല്ലാം അന്യായങ്ങളാണ്‌. മലയാളകവിതയിൽ വയലാറിന്റെ അയിഷയാണ്‌ ഉദാഹരണം. അയിഷമാരെ സൃഷ്ടിക്കുന്നതിൽ നിന്നും മതസ്വാധീനമുള്ള കേരളം മാറിനടക്കേണ്ടതായിട്ടുണ്ട്‌.

Saturday 4 April 2015

ഒരു പ്രമേഹകവിത


ഏറെയിഷ്ടം എനിക്ക് പാല്‍പ്പായസം
തേനട, ഗുലാബ്ജാം
ഹല്‍വ, മിഠായി.

ഏറെയിഷ്ടം എനിക്ക് പൂവന്‍പഴം
മാമ്പഴം,ആപ്പിള്‍
പൈനാപ്പിള്‍,മുന്തിരി

തോനെയിഷ്ടം എനിക്ക് കപ്പ,ചേമ്പ്
ചേന,കാച്ചില്‍
കിഴങ്ങ്,കാരറ്റ്

തോനെയിഷ്ടം എനിക്ക് കഞ്ഞി,ചോറ്
ബാല്യകാലം നിറച്ച കണ്ണീര്‍ക്കറി.

തൊട്ടുപോകരുതൊന്നും
പ്രമേഹി നീ
കട്ടു തിന്നരുതിറ്റു മധുരവും
നിഷ്ഠ വേണം, പറഞ്ഞു ഡോക്ടര്‍
എത്ര നിര്‍ദ്ദയന്‍
മധുരാന്തകന്‍
നിഷ്ഠുരന്‍.

പാവലമ്മേ
എന്‍ പാക്കനാര്‍ക്കോവലേ
കാവല്‍ നില്‍ക്കണേ ജീവിതവീടിന്.

ആജ്ഞയിങ്ങനെയൊക്കെയാണെങ്കിലും
തോറ്റു പോകുന്നു ഞാനെന്‍ ചികിത്സയില്‍.

ഓമനിക്കുന്നു ഞാ,നേതു രാവിലും
തീവെയില്‍പ്പെണ്ണ്‍ തന്ന മുത്തങ്ങള്‍.
ചക്കര,കരിമ്പ്
ഓറഞ്ചുനീര്
ഒക്കെയും ചേര്‍ത്ത
ചുംബനച്ചാറ് .

ക്രൂരമായ്‌ത്തന്നെ ചാകട്ടെ ഞാന്‍
നിന്‍റെ ഓമല്‍മുത്തങ്ങളേ
വരൂ കൊത്തുവാന്‍.

പകൽനിലാവ്


സാക്ഷ്യം ആകാശപ്പെരുമാൾ
ബോദ്ധ്യം പ്രണയത്തിരുനാൾ
രാക്കിളിക്കൂട്ടുകാരില്ല
പൂത്തിരിത്താരകളില്ല
മുറ്റം വെയില്‍പ്പാൽ  കുടിക്കെ
ഒറ്റയ്ക്ക് വന്നൂ നിലാവ്.

കണ്ണില്‍ വിഷാദസമുദ്രം
ചുണ്ടില്‍ ആക്രാന്തമാധുര്യം
ലോകപുരാതന കാവ്യം
വായിച്ച നെഞ്ചിലാകാശം.

എങ്ങോ വെയിലൊളിച്ചപ്പോള്‍
എങ്ങും പരന്നു നിലാവ്
ഓറഞ്ച് വൃക്ഷത്തണലില്‍
രാമച്ചമെന്നതു പോലെ
ചാഞ്ഞും ചരിഞ്ഞും കിടക്കും
കേരളമെന്നതു പോലെ.
നെറ്റിയില്‍ തൊട്ടു  നിലാവ്
സ്വപ്നത്തിലെ മാന്‍കിടാവ്.

ഉച്ചിയില്‍ ചന്ദ്രഗിരിയും
പൊക്കിളില്‍ ഇഷ്ടമുടിയും
കൈവിരല്‍ തോറും കബനി
കാല്‍നഖത്തില്‍ താമ്രപര്‍ണി
വെണ്‍മുലയില്‍ പാല്‍ഭവാനി
കണ്‍മുന ചിത്താരിക്കാരി
ഓമല്‍വയറ്റില്‍ നിളയും
താഴെയായ് ചൂര്‍ണിപ്പുഴയും.

ചുംബനത്തിന്‍ ജലപാതം
മുങ്ങിപ്പോയ്‌ രണ്ടു ദേഹങ്ങള്‍
ഓളങ്ങളില്‍ സഞ്ചരിച്ചൂ
സ്നേഹത്തിന്നോര്‍ഗാസപ്പൂക്കള്‍
ഉത്സവം ഘോഷിച്ചതുള്ളം
വിസ്മയമെന്നതേ കള്ളം.

പെട്ടെന്നു പെയ്തു മേഘങ്ങള്‍
പൊട്ടി കണ്ണീരിന്‍ മലകള്‍
ദുഃഖത്തിന്‍ ഭിത്തിപ്പുറത്ത്
ഹര്‍ഷത്തിന്‍ പോസ്റ്റര്‍ പതിച്ച്
ഒറ്റയ്ക്കു തന്നെ മടങ്ങി
കുട്ടിയെപ്പോല്‍ തേന്‍ നിലാവ്.

ഓര്‍ക്കുമ്പൊളോര്‍ക്കുമ്പൊളെല്ലാം
നേര്‍ത്തൊരു കാളലുണ്ടുള്ളില്‍.

പുഴയിലെ നക്ഷത്രം


പുഴയോരത്തൊരു നീർമരുത്‌
മരുതിൻ ചോട്ടിലിരിക്കും കവിയുടെ
ഹൃദയം കണ്ടതു പൂങ്കുരുവി.

കുരുവിക്കുള്ളിൽ സഞ്ചാരിണിയുടെ
മിഴിയിലുടക്കിയ നെൽക്കതിര്
കതിരിന്നരികിൽ കെപീയേസീ
അടയാളത്തിലെയരിവാള്
അരിവാൾത്തുമ്പിൽ നക്ഷത്രം.....

ഇങ്ങനെയോരോന്നാലോചിക്കെ
പുഴയോരത്തുമിരുട്ടെത്തി
ഇരുട്ടിനൊപ്പമൊരുത്തി
അവളെ കൂട്ടിനിരുത്തി
അവളുടെ കണ്ണിൽ
മരുതും കുരുവീം
കതിരും  പുഴയും അരിവാളും.
അവളുടെ കണ്ണിൽ നക്ഷത്രം.

കവിയെ കാണാനില്ലിപ്പോൾ
പുഴയിലിറങ്ങീ നക്ഷത്രം
നക്ഷത്രത്തിൻ നെഞ്ചിൽ കവിത
നനയാതങ്ങനെ കത്തുന്നു.