Tuesday 30 September 2014

ഇ­നി വൈ­ക­രു­ത്‌, മ­ന്ത്ര­വാ­ദി­ക­ളെ ത­ള­യ്‌­ക്ക­ണം



    ന­മ്മൾ­ക്ക്‌ അ­ങ്ങ­നെ­യൊ­രു പ്ര­ശ്‌­ന­മു­ണ്ട്‌. എ­ന്തെ­ങ്കി­ലും സം­ഭ­വം ഉ­ണ്ടാ­യെ­ങ്കിൽ മാ­ത്ര­മേ പ­രി­ഹാ­ര പ്ര­വർ­ത്ത­ന­ങ്ങൾ സാ­ധി­ക്കൂ. പെ­രു­മൺ റ­യിൽ­പ്പാ­ല­ത്തി­നോ­ട്‌ ചേർ­ന്ന്‌ ഒ­രു ന­ട­പ്പാ­ത കൂ­ടി വേ­ണ­മെ­ന്ന­ത്‌ പാ­ല­മു­ണ്ടാ­ക്കി­യ­കാ­ലം തൊ­ട്ടേ­യു­ള­ള ആ­വ­ശ­​‍്യ­മാ­യി­രു­ന്നു. അ­ധി­കാ­രി­കൾ ചെ­വി­ക്കൊ­ണ്ടി­ല്ല. കി­ലോ­മീ­റ്റ­റു­കൾ ലാ­ഭി­ക്കാ­നാ­യി കാ­യൽ മു­റി­ച്ചു ക­ട­ക്കാൻ ആ പാ­ല­ത്തെ അ­വ­ലം­ബി­ച്ച നി­ര­വ­ധി­പേർ മ­ര­ണ­മ­ട­ഞ്ഞി­ട്ടു­ണ്ട്‌. ഒ­ടു­വിൽ പെ­രു­മൺ ദു­ര­ന്ത­മു­ണ്ടാ­യി. നൂ­റി­ലേ­റെ യാ­ത്ര­ക്കാർ ഒ­ന്നി­ച്ചു­മ­രി­ച്ചു. ന­ട­പ്പാ­ല­വും തീ­വ­ണ്ടി ദു­ര­ന്ത­വും ത­മ്മിൽ ബ­ന്ധ­മൊ­ന്നും ഇ­ല്ലെ­ങ്കി­ലും നാ­ട്ടു­കാ­രു­ടെ ചി­ര­കാ­ല ആ­വ­ശ്യം നി­റ­വേ­റ്റ­പ്പെ­ട്ടു.
ദുർ­മ­ന്ത്ര­വാ­ദ­നി­രോ­ധ­ന നി­യ­മ­ത്തി­ലേ­ക്ക്‌ ആ­ഭ­​‍്യ­ന്ത­ര­മ­ന്ത്രി­യ­ട­ക്ക­മു­ള­ള­വ­രു­ടെ ശ്ര­ദ്ധ ഇ­പ്പോൾ തി­രി­യാ­നു­ള­ള കാ­ര­ണം കേ­ര­ള­ത്തിൽ അ­ടു­ത്ത­ടു­ത്തു ന­ട­ന്ന കൊ­ല­പാ­ത­ക­ങ്ങ­ളാ­ണ്‌.

    കൊ­ല്ലം ജി­ല്ല­യി­ലെ ത­ഴ­വ­യിൽ നി­ന്നാ­ണ്‌ ജി­ന്നി­നെ ഒ­ഴി­വാ­ക്കാ­നാ­യി കൊ­ല­പ്പെ­ടു­ത്തി­യ ഒ­രു പാ­വം പെൺ­കു­ട്ടി­യു­ടെ ക­ഥ പു­റ­ത്തു­വ­ന്ന­ത്‌. ഇ­സ്‌­ലാം മ­ത­വി­ശ­​‍്വാ­സി­ക­ളാ­യ കു­ടും­ബം, മ­കൾ മ­രി­ച്ചെ­ന്ന­റി­ഞ്ഞി­ട്ടും കൊ­ല­യാ­ളി­യാ­യ സി­ദ്ധ­നെ ര­ക്ഷി­ക്കു­ക­യും മൃ­ത­ദേ­ഹം മ­റ­വു­ചെ­യ്യാൻ ശ്ര­മി­ക്കു­ക­യു­മാ­യി­രു­ന്നു. അ­ജ്ഞാ­ത ഫോൺ സ­ന്ദേ­ശ­ത്തെ­ത്തു­ടർ­ന്ന്‌ കൊ­ല­പാ­ത­ക­വാർ­ത്ത­യ­റി­ഞ്ഞ പൊ­ലീ­സ്‌, മൃ­ത­ദേ­ഹം പോ­സ്റ്റു­മോർ­ട്ട­ത്തി­നു വി­ധേ­യ­മാ­ക്കാൻ ശ്ര­മി­ച്ച­പ്പോൾ, ഞ­ങ്ങ­ടെ കു­ഞ്ഞി­നെ കീ­റി­മു­റി­ക്കാൻ സ­മ്മ­തി­ക്കി­ല്ലെ­ന്ന വൈ­കാ­രി­ക മു­റ­വി­ളി ഉ­യർ­ത്തി വി­ശ­​‍്വാ­സി­കൾ ത­ട­സം സൃ­ഷ്‌­ടി­ക്കു­ക കൂ­ടി ചെ­യ്‌­തു.

    മ­റ്റൊ­രു സം­ഭ­വം പൊ­ന്നാ­നി­യി­ലെ ഗർ­ഭി­ണി­യാ­യ ഒ­രു യു­വ­തി മ­ന്ത്ര­വാ­ദ ചി­കി­ത്സ­യെ­ത്തു­ടർ­ന്ന്‌ മ­ര­ണ­മ­ട­ഞ്ഞ­താ­ണ്‌.
ഇ­നി­യും മ­ര­ണ­മു­ണ്ടാ­യ­ത്‌ കൊ­ണ്ടോ­ട്ടി­യി­ലെ ഒ­രു ക്ഷേ­ത്ര­പൂ­ജാ­രി­യു­ടെ മ­ന്ത്ര­വി­ശ­​‍്വാ­സം­മൂ­ല­മാ­ണ്‌. മ­ന്ത്ര­വാ­ദ­വും സി­ദ്ധ­പ്ര­വർ­ത്ത­ന­വു­മൊ­ക്കെ അ­ന്ധ­ത­യാ­ണെ­ന്ന്‌ തി­രി­ച്ച­റി­വു­ള­ള കു­റേ ആ­ളു­ക­ളെ­­ങ്കി­ലും ഇ­സ്‌­ലാം­-­ഹി­ന്ദു­മ­ത­ങ്ങ­ളി­ലു­ണ്ടെ­ന്ന­ത്‌ ആ­ശ­​‍്വാ­സ­ക­ര­മാ­ണ്‌. കേ­ര­ള­ത്തി­ലെ മ­ത­ര­ഹി­ത സ­മൂ­ഹം അ­വർ­ക്ക്‌ ഹ­സ്‌­ത­ദാ­നം നൽ­കു­ന്നു­ണ്ട്‌. മ­ദ­​‍്യ­ശാ­ല­ക­ളിൽ ചി­ല്ലു­കു­പ്പി­യി­ല­ട­ച്ചു­കി­ട്ടു­ന്ന ല­ഹ­രി­ദ്രാ­വ­ക­മാ­ണ്‌ ജി­ന്ന്‌. അ­ത­ല്ലാ­തെ മ­റ്റൊ­രു ജി­ന്നും നി­ല­വി­ലി­ല്ല.

     കേ­ര­ള­ത്തി­ന്റെ സാ­ക്ഷ­ര­ത­യെ കൊ­ഞ്ഞ­നം കു­ത്തി­ക്കൊ­ണ്ട്‌ മ­ന്ത്ര­വാ­ദ­ക്ക­ള­ള­ങ്ങൾ വർ­ധി­ച്ചു­വ­രി­ക­യാ­ണ്‌. ചി­ല ലൊ­ട്ടു­ലൊ­ടു­ക്ക്‌ ദി­വ­​‍്യാ­ത്ഭു­ത പ­രി­പാ­ടി­ക­ളി­ലൂ­ടെ­യാ­ണ്‌ മ­ന്ത്ര­വാ­ദി­കൾ പാ­വ­ങ്ങ­ളാ­യ വി­ശ­​‍്വാ­സി­ക­ളു­ടെ ര­ക്ഷ­ക­രെ­ന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ന്ന­ത്‌. പൂ­ന­യി­ലെ ന­രേ­ന്ദ്ര­ധ­ബോൽ­ക്ക­റു­ടെ ര­ക്ത­സാ­ക്ഷി­ത്വ­ത്തെ­ത്തു­ടർ­ന്ന്‌ മ­ഹാ­രാ­ഷ്‌­ട്ര­സർ­ക്കാർ ദുർ­മ­ന്ത്ര­വാ­ദ നി­രോ­ധ­ന­നി­യ­മം പാ­സാ­ക്കി. അ­തു ന­ട­പ്പി­ലാ­ക്കാ­നു­ള­ള സാ­ക്ഷ­ര­ത മ­ഹാ­രാ­ഷ്‌­ട്രാ പൊ­ലീ­സി­ന്‌ ഇ­നി­യും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ങ്കി­ലും നി­യ­മം ഒ­രു പ്ര­ധാ­ന പ­ടി­ത­ന്നെ­യാ­ണ്‌.

    പൊ­ലീ­സിൽ പ­രാ­തി­കൊ­ടു­ത്ത്‌ കോ­ളാ­മ്പി­കൾ എ­ടു­ത്തു­മാ­റ്റാൻ ക­ഴി­യു­ന്ന­ത്‌ ശ­ബ്‌­ദ­മ­ലി­നീ­ക­ര­ണ നി­യ­ന്ത്ര­ണം സം­ബ­ന്ധി­ച്ച നി­യ­മം ഉ­ള­ള­തു­കൊ­ണ്ടാ­ണ്‌. അ­തി­നാൽ കേ­ര­ള സർ­ക്കാർ ഉ­ടൻ­ത­ന്നെ മ­ന്ത്ര­വാ­ദി­ക­ളെ ത­ള­ക്കാ­നു­ള­ള നി­യ­മം നിർ­മി­ച്ചു ന­ട­പ്പി­ലാ­ക്കേ­ണ്ട­തു­ണ്ട്‌. എ­ങ്കിൽ മാ­ത്ര­മേ ജി­ന്ന്‌ ബാ­ധ­യെ ഒ­ഴി­പ്പി­ക്കാ­നും ശ­ത്രു­സം­ഹാ­ര­ത്തി­നും നി­ധി ക­ണ്ടെ­ത്താ­നും മ­റ്റു­മു­ള­ള മ­താ­ത്മ­ക പ­രി­ശ്ര­മ­ങ്ങൾ ഒ­ഴി­വാ­ക്കാൻ ക­ഴി­യൂ. അ­തു­വ­ഴി­യു­ള­ള ന­ര­ഹ­ത­​‍്യ­യും അ­ങ്ങ­നെ ഒ­ഴി­വാ­ക്കാൻ ക­ഴി­യും.

Sunday 14 September 2014

അ­വി­ട്ട­വും ച­ത­യ­വും ഒ­ന്നി­ച്ച്‌, അ­നു­യാ­യി­കൾ ഭി­ന്നി­ച്ച്‌



അ­പൂര്‍വ­മാ­യി മാ­ത്ര­മേ ഇ­ങ്ങ­നെ ചി­ല ന­ക്ഷ­ത്ര­സം­യോ­ഗ­ങ്ങള്‍ ഉ­ണ്ടാ­കൂ. ന­ക്ഷ­ത്ര­സം­യോ­ഗ­ങ്ങള്‍ ഭൂ­മി­യി­ലെ മ­നു­ഷ്യ­രെ സ്വാ­ധീ­നി­ൽക്കു­ക­യി­ല്ലെങ്കി­ലും ന­ക്ഷ­ത്രം നോ­ക്കി പി­റ­ന്നാള്‍ ­നിശ്ചയിക്കുന്ന­വ­രെ­യും ആ­ച­രി­ക്കു­ന്ന­വ­രെ­യും മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്‌ ഒ­ഴി­വാ­ക്കാൻ ക­ഴി­യി­ല്ലല്ലോ.

ചി­ങ്ങ­മാ­സ­ത്തി­ലെ അ­വി­ട്ടം നാ­ളില്‍ ജ­നി­ച്ച ആ­ളാ­ണ്‌ അ­യ്യൻ­കാ­ളി. ച­ത­യ­ദി­ന­ൽത്തില്‍ ശ്രീ­നാ­രാ­യ­ണ­ഗു­രു­വും. ര­ണ്ടു­പേ­രു­ടെ­യും പി­റ­ന്നാള്‍ ആ­ഘോ­ഷ­ങ്ങള്‍ കേ­ര­ള­ത്തില്‍ ന­ട­ക്കാ­റു­​‍ണ്ട­ങ്കി­ലും ര­ണ്ടി­ലും ഒ­രു­പോ­ലെ പ­​‍ങ്കെ­ടു­ക്കു­ന്ന­വര്‍ തീ­രെ കു­റ­വാ­ണ്‌. ഉ­ദ്‌­ഘാ­ട­ന­വേ­ഷ­ക്കാ­രാ­യ ചി­ല മ­​ന്ത്രിമാ­രോ ആ­ശം­സാ­പ്ര­സം­ഗ­ക്കാ­രാ­യ ചി­ല സാ­ഹി­ത്യ­കാ­രോ മാ­ത്ര­മേ­ ഇ­രു­വേ­ദി­ക­ളി­ലും ഒ­രു­പോ­ലെ എ­ത്താ­റു­ള്ളൂ.

ഈ മ­ഹ­ത്തു­ക്ക­ളു­ടെ പി­റ­ന്നാള്‍ ആ­ഘോ­ഷ­ങ്ങള്‍ ജാ­തീ­യ­മാ­യി സം­ഘ­ടി­പ്പി­ക്കു­ന്നു എ­ന്ന­താ­ണ്‌ ഒ­രു പ്ര­ധാ­ന­ദോ­ഷം. കേ­ര­ളം ക­ണ്ട മ­ഹാ­വി­പ്ള­വ­കാ­രി­ക­ളാ­യ അ­യ്യൻ­കാ­ളി­യു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെയും ഓര്‍മ്മകൂട്ടായ്മകള്‍ ഏറ്റെടുക്കാനുള്ള  വി­ശാ­ല­ഹൃ­ദ­യ­ത്വം പു­രോ­ഗ­മ­ന രാ­ഷ്‌­ട്രീ­യ പ്ര­സ്ഥാനങ്ങ­ളും സാം­സ്‌­ക്കാ­രി­ക സം­ഘ­ട­ന­ക­ളും പാ­ലി­​‍ക്കേണ്ട­താ­ണ്‌.

സം­ഘ­ട­ന­യ്‌­ല്ക്ക്‌ ജാ­ത്യാ­ഭി­മാ­നം വര്‍ദ്ധിച്ചതിനാല്‍ നാ­രാ­യ­ണ­ഗു­രു ത­​‍ന്നെ  കൈ­വെ­ടി­ഞ്ഞ പ്ര­സ്ഥാന­മാ­ണ്‌ എ­സ്‌ എൽൻ ഡി പി യോ­ഗം. എ­ന്നാല്‍ അ­തി­ന്റെ സ്ഥാപന കാലത്ത്  ഈ­ഴ­വ­സ­മു­ദാ­യം, ഹി­ന്ദു­മ­ത­ത്തിന്റെ ഒരു ഉള്‍പ്പി­രി­വ­ല്ലെന്നും അ­തൊ­രു സ്വ­തന്ത്ര സ­മു­ദാ­യ­മാ­ണെ­ന്നുമുള്ള ചി­ന്ത പ്ര­ബ­ല­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു­ത­​ന്നെ  ജാ­തീ­യ­പീ­ഡ­നം അ­നു­ഭ­വി­ച്ച എ­ല്ലാവ­രെ­യും യോ­ഗം യോ­ജി­പ്പി­ച്ചു നിര്‍ത്തി .വ­ലി­യ സ്വീ­കാ­ര്യ­ത­യാ­ണ്‌, ഇ­രു­പ­താം നൂ­റ്റാണ്ടി­ന്‍റെപ്രാ­രം­ഭ­കാ­ല­ത്ത്‌ യോ­ഗ­ത്തി­നു ല­ഭി­ച്ച­ത്‌. 1927ല്‍അ­റു­പ­ത്തി­മൂ­വാ­യി­ര­ത്തി അ­റു­ന്നൂ­റ്റി  എ­ഴു­പ­ത്തി­നാ­ല്‌ അം­ഗ­ങ്ങള്‍ യോ­ഗ­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഈ കൂ­ട്ട­ത്തില്‍ഏറ്റവും പി­ന്നി­ലാ­ക്ക­​പ്പെട്ട  പ­റ­യര്‍ പു­ല­യര്‍ തു­ട­ങ്ങി­യ വി­ഭാ­ഗ­ക്കാ­രും സ­വര്‍ണ്ണ­ഹി­ന്ദു­ക്ക­ളും മു­സ്‌­ലി­ങ്ങ­ളും ക്രി­സ്‌­ത്യാ­നി­ക­ളു­മു­ണ്ടാ­യി­രു­ന്നു. ഇന്ന്   എ­സ്‌ എൽൻ ഡി പി യോ­ഗ­ത്തില്‍ ഈ­ഴ­വേ­ത­ര ജ­ന­ത­യെ കാ­ണ­ണ­മെ­ങ്കില്‍ ഒ­രു മൈ­ക്രോ­സ്‌­​ക്കോപ്പിന്റെ സ­ഹാ­യം വേ­ണ്ടി­വ­രും.

എ­സ്‌ എൽൻ ഡി പി യോ­ഗ­ത്തി­നു ചെ­യ്യാ­മാ­യി­രു­ന്ന ഒ­രു വ­ലി­യ കാ­ര്യം, നൂ­റ്റാണ്ടു­ക­ളാ­യി പാര്ശ്വവല്‍ക്കരിക്കപ്പെട്ടു വരുന്ന  അ­ധഃ­സ്ഥിത­ജ­ന­ത­യെ ഐ­ക്യ­​‍പ്പെടു­ത്തി സാ­മ്പ­ത്തി­കസാം­സ്‌­ൽക്കാ­രി­ക മുന്നേറ്റം  ന­ട­ത്തു­ക എ­ന്ന­താ­യി­രു­ന്നു. ജാ­തീ­യ­മാ­യി ഭി­ന്നി­പ്പി­ച്ചു നിര്‍ത്താ­നും അ­ക­ലം പാ­ലി­ക്കാ­നു­മു­ള്ള എ­ല്ലാ  കു­ടി­ല ത­​ന്ത്രങ്ങ­ളും  സ­വര്‍ണ­ഹി­ന്ദു­ത്വം നി­യ­മ­മാ­ക്കി­യി­രു­ന്ന­ല്ലോ..  ജാ­തി­വ്യ­വ­സ്ഥ ദൈ­വ നി­ശ്ചയ­മാ­ണെ­ന്ന പ്ര­ഖ്യാ­പ­ന­​‍ത്തോടെ­യാ­ണ്‌ ഈ നീ­ച­കൃ­ത്യം ന­ട­പ്പി­ലാ­ക്കി­യ­ത്‌. അ­തി­ന്‍റെ ഇ­ര­കള്‍ നാ­രാ­യ­ണ­ഗു­രു­വിന്‍റെയും അ­യ്യൻ­കാ­ളി­യു­ടെ­യും കാ­ഴ്‌­ച­പ്പാ­ടു­ക­ളു­ടെ അ­ടി­സ്ഥാത്തില്‍ ഒ­ന്നി­ച്ചു നില്‍ക്കേണ്ട­താ­യി­രു­ന്നു.

ഈ വർ­ഷം, ച­ത­യം അ­വി­ട്ടം എ­ന്നു ര­ണ്ടു ദി­ന­ങ്ങൾ ഇ­ല്ലാ­യി­രു­ന്നു. അ­താ­യ­ത്‌ അ­യ്യൻ­കാ­ളി­യു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെ­യും ജ­ന്മ­ദി­ന­ങ്ങൾ ഒ­റ്റ­ദി­വ­സം ത­ന്നെ ആ­യി­രു­ന്നു. ചി­ലർ നാ­ഴി­ക­ നോ­ക്കി  അ­യ്യൻ­കാ­ളി­യെ തി­രു­വോ­ണ­പ്പി­റ­ന്നാ­ളു­കാ­ര­നാ­ക്കി. മ­രി­ച്ച­വ­രു­ടെ ജാ­ത­കം നോ­ക്കു­ന്ന­ത്‌ ശ­രി­യ­ല്ല­ല്ലൊ.
ര­ണ്ടു­മ­ഹാ­മ­നു­ഷ്യ­രു­ടെ­യും ജ­ന്മ­ദി­നം പ്ര­മാ­ണി­ച്ച്‌ സം­യു­ക്ത­മാ­യ ആ­ഘോ­ഷ­ങ്ങൾ കേ­ര­ള­ത്തി­ലു­ണ്ടാ­യി­ല്ല. സ­മ്പ­ന്ന­സം­ഘ­ട­ന­യാ­യ എ­സ്‌ എൻ ഡി പി യോ­ഗം ആർ­ഭാ­ട­ത്തോ­ടെ ഗു­രു­ജ­യ­ന്തി ആ­ഘോ­ഷി­ച്ചു. അ­യ്യൻ­കാ­ളി ജ­യ­ന്തി അ­നാർ­ഭാ­ട­വും ദുർ­ബ്ബ­ല­വു­മാ­യി ആ­ച­രി­ക്ക­പ്പെ­ട്ടു. ഒ­ന്നി­ച്ചു നിൽ­ക്കേ­ണ്ട­വർ ഭി­ന്നി­ച്ചു നി­ന്നു. ന­ക്ഷ­ത്ര­ങ്ങ­ളാ­യി കൈ­കോർ­ത്തു നി­ന്ന്‌ യു­ഗ­പു­രു­ഷ­ന്മാർ ചി­രി­ച്ചി­ട്ടു­ണ്ടാ­കും.

അ­വി­ട്ട­വും ച­ത­യ­വും ഒ­റ്റ­ദി­വ­സം വ­ന്ന­തി­നാൽ കു­ടു­ങ്ങി­യ­ത്‌ ബാർ മു­ത­ലാ­ളി­മാ­രാ­ണ്‌. അ­വി­ട്ട­ത്തി­ന്‌ തു­റ­ക്ക­ണം. ച­ത­യ­ത്തി­ന്‌ അ­ട­യ്‌­ക്ക­ണം. തു­റ­ക്കു­ക­യും അ­ട­യ്‌­ക്കു­ക­യും ചെ­യ്‌­തു ബു­ദ്ധി­മു­ട്ടാ­തി­രി­ക്കാൻ അ­വ­രൊ­രു ഉ­പാ­യം ക­ണ്ടു­പി­ടി­ച്ചു. മുൻ­വാ­തി­ല­ട­ച്ചി­ട്ട്‌ കി­ളി­വാ­തിൽ തു­റ­ന്നു­വ­ച്ചു. എ­ന്തി­നു­മു­ണ്ട­ല്ലോ ഒ­രു പ­രി­ഹാ­രം.

Monday 1 September 2014

പ്രൊ­ഫ­സർ ഇ­സ്‌­താ­ക്കും ഒ­ഡേ­സ സത്യനും

തി­രു­വ­ന­ന്ത­പു­രം അ­ന്താ­രാ­ഷ്‌­ട്ര ച­ല­ച്ചി­ത്ര മേ­ള­യി­ലെ സ­ജീ­വ­സാ­ന്നി­ദ്ധ­​‍്യ­മാ­യി­രു­ന്നു പ്രൊ­ഫ. ഐ ഇ­സ്‌­താ­ക്കും ഒ­ഡേ­സ സ­ത­​‍്യ­നും. ര­ണ്ടു­പേ­രും ന­മ്മ­ളെ വേർ­പ­രി­ഞ്ഞു. സർ­ഗാ­ത്മ­ക­മാ­യ നി­ഷേ­ധ­ത്തി­ന്റെ ഭാ­ഗ­മാ­യി താ­ടി­യും ത­ല­മു­ടി­യും വ­ളർ­ന്നു­പോ­കു­ന്ന ഒ­രു ജീ­വി­ത­ഘ­ട്ട­മു­ണ്ട്‌. ഒ­ഡേ­സ സ­ത­​‍്യൻ ആ ജീ­വി­ത ഘ­ട്ട­ത്തിൽ­പെ­ട്ട ആ­ളാ­യി­രു­ന്നെ­ങ്കിൽ ഇ­സ്‌­താ­ക്കു മാ­ഷാ­ക­ട്ടെ ക്രി­യാ­ത്മ­ക നി­ഷേ­ധ­ത്തി­ന്റെ ക­ണ്ണി­യാ­യി­രു­ന്നി­ട്ടും താ­ടി­മീ­ശ ഉ­പേ­ക്ഷി­ച്ചു നി­ര­ന്ത­ര ചർ­ച്ച­ക­ളിൽ വ്യാ­പൃ­ത­നാ­യി.

ച­ല­ച്ചി­ത്രോ­ത്സ­വ­കാ­ല­ത്ത്‌ കൈ­ര­ളി തി­യേ­റ്റ­റി­ന്റെ മു­റ്റം പ­ല പ്ര­ക­ട­ന­ങ്ങൾ­ക്കും സാ­ക്ഷി­യാ­കു­മ­ല്ലൊ. ചാ­ന­ലു­ക­ളിൽ മു­ഖം കാ­ണി­ക്കാ­നു­ള­ള ബു­ദ്ധി­ജീ­വി­മു­കു­ള­ങ്ങൾ അ­വി­ടെ സാ­ധാ­ര­ണ­മാ­ണ്‌. ക്യാ­മ­റ­യ്‌­ക്കു മു­ഖം കൊ­ടു­ക്കാ­തെ പു­ല്ലാ­ങ്കു­ഴൽ വാ­യി­ച്ചും നാ­ടൻ­പാ­ട്ടു­പാ­ടി­യും അ­ക്ഷ­രാർ­ത്ഥ­ത്തിൽ ഉ­ത്സ­വാ­ന്ത­രീ­ക്ഷം സൃ­ഷ്‌­ടി­ക്കു­ന്ന യു­വ­ത്വം വേ­റെ­യു­മു­ണ്ട്‌. ഇ­വി­ടെ­യൊ­ന്നും ഒ­രി­ക്ക­ലും കാ­ണാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല ഇ­സ്‌­താ­ക്കു­മാ­ഷെ­യും സ­ത­​‍്യ­നെ­യും.
ഇ­സ്‌­താ­ക്കു­മാ­ഷാ­ണെ­ങ്കിൽ കാ­ണേ­ണ്ട ചി­ത്ര­ങ്ങൾ മുൻ­കൂ­ട്ടി തീ­രു­മാ­നി­ച്ചി­രി­ക്കും. സം­വി­ധാ­യ­ക­രു­ടെ­യും ചി­ത്ര­ങ്ങ­ളു­ടെ­യും വി­ശ­ദ­വി­വ­ര­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സി­ലു­ണ്ടാ­കും. പ്രി­യ­പ്പെ­ട്ട ചി­ല പ­രി­ച­യ­ക്കാർ­ക്ക്‌ അ­തു പ­കർ­ന്നു­കൊ­ടു­ക്കു­ക­യും­ചെ­യ്യും. അ­ദ്ദേ­ഹം നിർ­ദേ­ശി­ക്കു­ന്ന മൂ­ന്നോ­നാ­ലോ ചി­ത്ര­ങ്ങൾ ക­ണ്ടാൽ­ത്ത­ന്നെ ആ ച­ല­ച്ചി­ത്ര­മേ­ള­യി­ലേ­ക്കു­ള­ള യാ­ത്ര സ­ഫ­ല­മാ­കും.
ച­ങ്ങ­നാ­ശേ­രി എ­സ്‌­ബി കോ­ള­ജി­ലെ മ­ല­യാ­ള വി­ഭാ­ഗം അ­ധ്യ­ക്ഷ­നാ­യി­രു­ന്നു ആ­ല­പ്പു­ഴ കൈ­ത­വ­ന കു­മ­രം­പ­റ­മ്പിൽ ഐ ഇ­സ്‌­താ­ക്ക്‌. ശ­രീ­ര­ഭാ­ഷ­ക്കും വേ­ഷ­ഭാ­ഷ­ക്കും പ്രാ­ധാ­ന­​‍്യ­മു­ള­ള ഇ­ക്കാ­ല­ത്ത്‌ ഈ പ്രൊ­ഫ­സർ വെ­ള­ള­ഷർ­ട്ടും മു­ണ്ടു­മു­ടു­ത്താ­ണ്‌ ലോ­ക വി­ജ്ഞാ­നം ചു­ണ്ടി­ല­മർ­ത്തി ന­ട­ന്ന­ത്‌.
എ­ഴു­താൻ ക­ഴി­വു­ള­ള­വ­രെ­യെ­ല്ലാം ഇ­സ്‌­താ­ക്ക്‌ മാ­ഷ്‌ പ്ര­ചോ­ദി­പ്പി­ച്ചു. ജാ­തി മ­ത വി­രു­ദ്ധ­നി­ല­പാ­ടിൽ ഉ­റ­ച്ചു­നി­ന്ന ഇ­സ്‌­താ­ക്ക്‌ മാ­ഷി­ന്റെ ജീ­വി­ത­ത്തിൽ ദൈ­വ­മോ ചെ­കു­ത്താ­നോ ഇ­ല്ലാ­യി­രു­ന്നു. നാ­ടൻ­പാ­ട്ടു­ക­ളെ ക­ണ്ടെ­ത്തു­ക­യും പൊ­തു­മ­ല­യാ­ള­ത്തി­നു പ­രി­ച­യ­പ്പെ­ടു­ത്തു­ക­യും ചെ­യ്‌­തു. പി എം ആന്റ­ണി­യു­ടെ ക്രി­സ്‌­തു­വി­ന്റെ ആ­റാം തി­രു­മു­റി­വി­നെ­തി­രെ ക്രി­സ്‌­തു മ­ത­മേ­ധാ­വി­കൾ അ­ണി­നി­ര­ന്ന­പ്പോൾ ആ­വി­ഷ്‌­ക്കാ­ര സ്വാ­ത­ന്ത്ര­​‍്യ­ത്തി­ന്റെ പോ­രാ­ളി­യാ­യി ഇ­സ്‌­താ­ക്ക്‌ മാ­ഷ്‌ മാ­റി. അ­റി­വി­ന്റെ ആ നി­റ­കു­ട­ത്തി­ന്‌ പ്ര­ക­ട­ന­പ­ര­ത തീ­രെ ഇ­ല്ലാ­യി­രു­ന്നു.
ഓ­ഗ­സ്റ്റ്‌ ആ­ദ­​‍്യ­വാ­ര­ത്തിൽ ഇ­സ്‌­താ­ക്ക്‌­മാ­ഷ്‌ മ­രി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഗ്ര­ഹ­പ്ര­കാ­രം മൃ­ത­ശ­രീ­രം ആ­ല­പ്പു­ഴ മെ­ഡി­ക്കൽ­കോ­ള­ജി­ലെ വി­ദ­​‍്യാർ­ഥി­കൾ­ക്ക്‌ പാഠ­പു­സ്‌­ത­ക­മാ­യി.
പ്ര­തി­കൂ­ല വ്യ­വ­സ്ഥി­തി­യെ ത­ള­ളി­പ്പ­റ­ഞ്ഞ സാം­സ്‌­ക്കാ­രി­ക പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു ഒ­ഡേ­സ സ­ത­​‍്യൻ. ജോൺ എ­ബ്ര­ഹാ­മി­ന്റെ ദർ­ശ­ന ദാർ­ഡ­​‍്യ­ത്തിൽ ഉ­ദ­യം­കൊ­ണ്ട ജ­ന­കീ­യ സി­നി­മാ സം­രം­ഭ­മാ­യ ഒ­ഡേ­സാ മൂ­വീ­സി­നെ ജോ­ണി­ന്റെ മ­ര­ണാ­ന­ന്ത­രം ന­യി­ച്ച­ത്‌ സ­ത്യൻ ആ­യി­രു­ന്നു. ജോൺ ചെ­യ്‌­ത­തു­പോ­ലെ­ത­ന്നെ സി­നി­മ കാ­ണാ­നു­ള­ള പ­ണം കാ­ണി­ക­ളു­ടെ കൈ­യിൽ­നി­ന്നും മുൻ­കൂ­ട്ടി വാ­ങ്ങി സി­നി­മ നിർ­മ്മി­ച്ച്‌ ക­വ­ല­ക­ളി­ലും മ­റ്റും കാ­ണി­ച്ചു. കേ­ര­ള­ത്തി­ലെ സ­മാ­ന്ത­ര­സി­നി­മ­പ്പാ­ത­യിൽ സ­ത­​‍്യൻ കാ­ലി­ട­റാ­തെ ന­ട­ന്നു. ക­വി എ അ­യ്യ­പ്പ­നെ­ക്കു­റി­ച്ചു­ള­ള ഇ­ത്ര­യും യാ­ത­ഭാ­ഗം, മോർ­ച്ച­റി ഓ­ഫ്‌ ല­വ്‌, അ­ഗ്നി­രേ­ഖ തു­ട­ങ്ങി­യ ല­ഘു­ചി­ത്ര­ങ്ങൾ സ­ത­​‍്യൻ കേ­ര­ള­ത്തി­നു ത­ന്നു.
ക­വി എ അ­യ്യ­പ്പ­നെ ക്യാ­മ­റ­യ്‌­ക്കു­മു­ന്നിൽ നി­യ­ന്ത്രി­ച്ചു നിർ­ത്തു­ക എ­ളു­പ്പ­മു­ള­ള കാ­ര­​‍്യ­മാ­യി­രു­ന്നി­ല്ല. അ­യ്യ­പ്പ­നെ ദീർ­ഘ­കാ­ലം വീ­ട്ടിൽ­ത്ത­ന്നെ താ­മ­സി­പ്പി­ച്ചാ­ണ്‌ സ­ത­​‍്യൻ ആ ജീ­വി­ത­രേ­ഖ പ­കർ­ത്തി­യ­ത്‌. അ­യ്യ­പ്പൻ എ­ന്ന ജീ­നി­യ­സി­നെ സർ­പ്പ­സാ­ന്നി­ധ­​‍്യ­മാ­യി­ക്ക­ണ്ട്‌ അ­ഭി­ജാ­ത സു­ഹൃ­ത്തു­ക്കൾ ഒ­ഴി­വാ­ക്കി­യ കാ­ല­ത്താ­ണ്‌ സ­ത­​‍്യൻ സ്വീ­ക­രി­ച്ച­ത്‌. ഇ­ട­തു തീ­വ്ര­വാ­ദ സാ­ധ്യ­ത­ക­ളെ രാ­ഷ്‌­ട്രീ­യ ജീ­വി­ത­ത്തിൽ അ­നേ­​‍്വ­ഷി­ച്ച സ­ത്യൻ, കോ­ഴി­ക്കോ­ട്‌ മെ­ഡി­ക്കൽ­കോ­ള­ജിൽ ന­ട­ന്ന വി­ഖ­​‍്യാ­ത­മാ­യ ജ­ന­കീ­യ വി­ചാ­ര­ണ­യ്‌­ക്ക്‌ നേ­തൃ­ത്വം നൽ­കു­ക­യും ചെ­യ്‌­തു.
ചി­ലർ അ­ങ്ങ­നെ­യാ­ണ്‌. വ­ഴി­മാ­റി സ­ഞ്ച­രി­ക്കും. വ­ഴി നിർ­മ്മി­ച്ച്‌ ആ പു­തു­വ­ഴി­യേ സ­ഞ്ച­രി­ക്കും. ഒ­ഴു­ക്കി­നു അ­നു­കൂ­ല­മാ­യി കി­ട­ന്നു ക­ട­ലിൽ വീ­ണു ചാ­കാ­തെ ഒ­ഴു­ക്കി­നെ­തി­രെ നീ­ന്തി ഏ­തെ­ങ്കി­ലും ക­ര­പി­ടി­ക്കും.
പ്രൊ­ഫ­സർ ഐ ഇ­സ്‌­താ­ക്ക്‌ സ്വ­ത­ന്ത്ര­ചി­ന്ത­യു­ടെ­യും ജ്ഞാ­ന­മേ­ഖ­ല­യു­ടെ­യും ക­ര­യി­ലെ­ത്തി. ഒ­ഡേ­സ­ സ­ത്യൻ മൂ­ല­​‍്യ­വ­ത്താ­യ സ­മാ­ന്ത­ര സി­നി­മ­യു­ടെ ക­ര­യി­ലു­മെ­ത്തി. ഈ നി­ഷേ­ധി­ക­ളു­ടെ വേർ­പാ­ട്‌ വേ­ദ­നി­പ്പി­ക്കു­മ്പോ­ഴും അ­വ­രു­ടെ ജീ­വി­തം ന­ക്ഷ­ത്ര­ങ്ങ­ളാ­യി ദി­ക്ക­റി­യി­ക്കു­ന്നു.