Saturday 21 June 2014

നിള സാഹി­ത്യ­തീ­രവും ലേഖയും ഷാഫിയും



     മല­യാ­ള­ത്തിലെ നവ­സാ­ഹിത്യം ചർച്ച ചെയ്യുന്ന നിര­വധി സംഘ­ങ്ങൾ സൈബർ മേഖ­ല­യി­ലു­ണ്ട്‌. കവി­ത­കളും കഥ­കളും ആശ­യ­ങ്ങളും രാഷ്ട്രീ­യ­വു­മൊക്കെ ഇവർ ചർച്ച­ക്കു­വി­ധേ­യമാ­ക്കാ­റു­ണ്ട്‌. ചില സംഘ­ങ്ങൾ ആക­ട്ടെ, സാഹിത്യ സാംസ്കാ­രിക ചർച്ച­കൾക്ക­പ്പുറം ജീവ­കാ­രുണ്യ പ്രവർത്ത­ന­ങ്ങ­ളിലും വിദ്യാ­ഭ്യാസ സഹാ­യ­മേ­ഖ­ല­യിലും ശ്രദ്ധി­ക്കാ­റു­ണ്ട്‌. അതിൽ പ്രധാ­ന­പ്പെ­ട്ടത്‌ കൂട്ടം എന്ന സാംസ്കാ­രി­ക­സം­ഘ­മാ­ണ്‌. ഇപ്പോ­ഴിതാ മറ്റൊരു സംഘം കൂടി ഈ മേഖ­ല­യി­ലേക്ക്‌ തിരി­യു­ന്നു- നിള­സാ­ഹി­ത്യ­തീ­രം. ഈ കൂട്ടാ­യ്മ­ സം­ഘ­ടി­പ്പിച്ച നിള സാഹി­ത്യോ­ത്സ­വ­ത്തി­ലാണ്‌ ജീവ­കാ­രുണ്യ പ്രവർത്ത­ന­മേ­ഖ­ല­യി­ലേ­ക്കുള്ള പ്രവേ­ശനം പ്രഖ്യാ­പി­ക്ക­പ്പെ­ട്ട­ത്‌. ഒറ്റ­പ്പാ­ല­ത്തി­ന­ടു­ത്തുള്ള വരി­ക്ക­ശേ­രി­മ­ന­യിൽ വച്ചു നടന്ന നിള സാഹി­ത്യോ­ത്സ­വ­ത്തിൽ നേരിട്ടു പരിചയ­മി­ല്ലാ­ത്ത­വരും സൈബർ ചുമ­രിൽ നിര­ന്തരം കണ്ടു­മു­ട്ടു­ന്ന­വ­രു­മായ നിര­വധി പേർ പങ്കെ­ടു­ത്തി­രു­ന്നു.
ലേഖാ നമ്പൂ­തി­രിയെ സാഹി­ത്യോ­ത്സ­വ­ത്തിൽവച്ച്‌ ആദ­രി­ച്ചത്‌ വളരെ പ്രധാ­ന­പ്പെട്ട ഒരു സംഭ­വ­മാ­യി. ആരാണ്‌ ലേഖാ നമ്പൂ­തിരി?

അധി­ക­മാർക്കും ചെയ്യാൻ കഴി­യാത്ത വലിയ ഒരു കാരുണ്യം പ്രാവർത്തി­ക­മാ­ക്കിയ യുവ­തി­യാണ്‌ ലേഖാ നമ്പൂ­തി­രി.
സാമ്പ­ത്തി­ക­മായി വളരെ പിന്നോ­ക്കാ­വ­സ്ഥ­യി­ലു­ള്ള, സ്വന്തം മക്കളെ അഗ­തി­മ­ന്ദി­ര­ത്തിൽ പാർപ്പിച്ചു വളർത്തുന്ന, ഭർത്താ­വി­നാൽ ഉപേ­ക്ഷി­ക്ക­പ്പെട്ട ഒരു പാവം യുവ­തി­യാണ്‌ ലേഖാ നമ്പൂ­തി­രി. ശാന്തി­പ്പണി ചെയ്യുന്ന ഭർത്താ­വി­നോ­ടൊപ്പം താമ­സി­ച്ചാൽ, താത്രി­ക്കുട്ടി ആകേ­ണ്ടി­വ­രു­മെന്ന അശാ­ന്തി­യിൽപ്പെട്ട ലേഖ മാറി­ത്താ­മ­സി­ക്കു­ക­യാ­യി­രു­ന്നു.

അക്കാ­ല­ത്താണ്‌ മാവേ­ലി­ക്കര പ്രതിഭാ തിയേ­റ്റ­റിൽ പ്രദർശി­പ്പിച്ച ലൗഡ്‌ സ്പീക്കർ എന്ന ചല­ച്ചിത്രം അവർ കാണു­ന്ന­ത്‌. ആ സിനി­മ­യിലെ ഒരു കഥാ­പാത്രം വൃക്ക­ദാനം ചെയ്യു­ന്നു­ണ്ട്‌. അത്‌ ലേഖയെ സ്വാധീ­നി­ച്ചു. അവർ സ്വന്തം വൃക്ക­ക­ളി­ലൊ­ന്ന്‌ ദാനം ചെയ്യാൻ തീരു­മാ­നി­ച്ചു. സ്വന്തം രക്ത­ഗ്രൂ­പ്പിൽപ്പെട്ട ഒരാളെ സ്വയം കണ്ടു­പി­ടി­ച്ചു. പത്ര­പ്പ­ര­സ്യ­ങ്ങ­ളാണ്‌ അതിന്‌ ലേഖയെ സഹാ­യി­ച്ച­ത്‌. ലേഖ­യുടെ വൃക്ക കിട്ടി­യ­തു­കൊ­ണ്ടു­മാത്രം ജീവി­ത­ത്തിൽ തിരി­ച്ചെ­ത്തി­യത്‌ പട്ടാ­മ്പി­ക്കാ­രൻ ഷാഫി നവാ­സ്‌, അദ്ദേ­ഹ­മി­പ്പോൾ ഓട്ടോ­റിക്ഷ ഓടി­ച്ചു­ജീ­വി­ക്കു­ന്നു. കുടുംബം പുലർത്തു­ന്നു.

നമ്മുടെ മത­ത്തിൽ ആണെ­ങ്കിലേ മനു­ഷ്യൻ നന്നാവൂ എന്ന മത­മൗ­ലികവാദചിന്ത­യെ­ക്കൂ­ടി­യാണ്‌ ഈ വൃക്ക­ദാനം നിരാ­ക­രി­ക്കു­ന്ന­ത്‌. അമു­സ്ലി­ങ്ങൾക്കു പ്രവേ­ശ­ന­മി­ല്ലാത്ത സ്ഥല­ങ്ങ­ളിൽ ലേഖാ നമ്പൂ­തി­രി­യുടെ വൃക്കയ്ക്ക്‌ പ്രവേ­ശ­ന­മു­ണ്ട്‌. സമാ­ന­മായ മറ്റൊരു സംഭ­വ­മു­ണ്ടാ­യാൽ, അഹി­ന്ദു­ക്കൾക്ക്‌ പ്രവേ­ശനം ഇല്ലാത്ത ഇട­ങ്ങ­ളിൽ അതു സാധ്യ­മാ­കു­ന്നു. ഇപ്പോൾത്തന്നെ രക്ത­മായും റെറ്റി­നയായും മത വില­ക്കു­കളെ ഭേദിച്ചു പ്രവേശനം സാധ്യ­മാ­കു­ന്നു­ണ്ട്‌.
ദാന­കർമം സ്വർഗാ­രോ­ഹ­ണത്തെ സുഗ­മ­മാ­ക്കു­മെന്ന്‌ മത­ങ്ങൾ പ്രസം­ഗി­ക്കാ­റു­ണ്ടെ­ങ്കിലും അവ­യ­വ­ദാ­ന­ത്തേയോ ശരീ­ര­ദാ­ന­ത്തേയോ പ്രോത്സാ­ഹി­പ്പി­ക്കു­ന്നി­ല്ല. കാലം മാറു­ക­യാ­ണ്‌. മത­ങ്ങളും മാറിയേ തീരു. ഫോട്ടോ എടു­ക്കാൻ പാടി­ല്ലെന്നു ശഠിച്ച മതം, പാസ്പോർട്ടെ­ടു­ക്കാൻ ഫോട്ടോ ആകാ­മെന്ന്‌ വെള്ളം ചേർത്ത­തി­നെ­ക്കു­റിച്ച്‌ മല­യാ­ള­ത്തിന്റെ പ്രിയ­പ്പെട്ട നടൻ മാമു­ക്കോയ പറ­ഞ്ഞി­ട്ടു­ണ്ട­ല്ലോ. ഹിന്ദു­മത വിശ്വാ­സ­മ­നു­സ­രിച്ച്‌ കടൽക­ട­ക്കാൻ പാടി­ല്ല. ഗാന്ധി മുതൽ കവി വിഷ്ണു­നാ­രാ­യ­ണൻ നമ്പൂ­തിരി വരെ­യു­ള്ള­വർ ഈ വിഷ­യ­ത്തിൽ ചോദ്യം ചെയ്യ­ലിനു വിധേ­യ­രാ­യി­ട്ടു­മു­ണ്ട്‌. എന്നാൽ കട­ലി­ന­പ്പുറം പോയി ആരാ­ധനാസൗക­ര്യ­ത്തി­നായി ക്ഷേത്ര­ങ്ങൾ സ്ഥാപി­ക്കു­കയും അവിടെ പൂജി­ക്കാ­നായി പൂണൂലി­ട്ട­വർ ഫ്ളൈറ്റിലും കപ്പ­ലിലും യാത്ര­യാ­വു­കയും ചെയ്യു­ന്നു­ണ്ട­ല്ലോ.

ലേഖ­യുടെ വൃക്ക ഷാഫിക്ക്‌ അനു­യോ­ജ്യ­മായി എന്ന­തു­തന്നെ മതാ­ന്ധ­ത­യെ­ക്കു­റി­ച്ചുള്ള അന്വേ­ഷ­ണ­ങ്ങൾക്കു കാര­ണ­മാ­കേ­ണ്ട­താ­ണ്‌. മതാ­തീത മനു­ഷ്യത്വം തെളി­യിച്ച ലേഖാ­ന­മ്പൂ­തിരി മാന­വിക കേര­ള­ത്തിന്റെ അട­യാ­ള­മായി മാറി­യി­രി­ക്കു­ന്നു.

Friday 20 June 2014

കേരളാ സലൂണിലെ കണ്ണാടികൾ


മുന്നിൽ പിന്നിൽ 
കണ്ണാടികളുടെ ശ്രദ്ധ 
വില്ലുപുതച്ചതു പോലെയിരുന്ന്
ഞാനും കണ്ടു 
ദൂരേക്കങ്ങനെ
ഒപ്പിയെടുത്തോരെന്നെ .

ആളുകൾ കേറിയിറങ്ങും 
ബാർബർഷോപ്പിലെ
അന്തിച്ചായ് വിൽ
എണ്ണ പുരട്ടിക്കോതിയ മുടിയും
എള്ളുകറുപ്പും വെണ്ണച്ചിരിയും
ജിൽജിൽ ജിൽജിൽ കൈത്താളവുമായ്
തൊട്ടുതൊടാതെ ദാസൻ.

കേരളചരിതം
വായ്പ്പായിട്ടുരുവിട്ടൊടുവിൽ
പട്ടവും ഇ .എം .എസ്സും കാണായ്
മുണ്ടശ്ശേരിപ്പെരുമകൾ കേൾക്കായ്
ക്രിസ്റഫർമാരുടെ പള്ളിപ്പടയും
ഫ്ളോറിയെന്നൊരു ഗർഭിണിയും വരവായി
വയ്യിനിയൊരു തലവെട്ടിൻ കഥ കേൾക്കാൻ.

ഭിത്തിയിലേക്കെൻ
ഗൗനപ്പല്ലി ചലിക്കുന്നു
പിരിയൻകുഴലിൽ ചീറ്റാൻ നോക്കി
കുപ്പിയിലൊട്ടിയിരിക്കും വെള്ളം
കത്രിക ചീർപ്പ് കലണ്ടർ
കത്തികൾ
മുടിയുടെ കുന്ന്
നര മൂടിയ സോപ്പ് .

ബെൽറ്റുമൊരീർക്കിൽ ചൂലും മൂലയിൽ
പത്രം ,പൈങ്കിളിവാരിക സ്റ്റൂ ളിൽ
കവടിപ്പാത്രം ചീനക്കല്ല്
ഒപ്പുതുണി ,ബ്രഷ് , പൌഡർക്കുറ്റി
അല്പമുടുത്തൊരു
ശൃംഗാരക്കിളി സിനിമക്കുട്ടി
മിഴികളിറുക്കി

കല്പനയേറിക്കാട്ടിൽക്കേറി
ദിക്കും മുക്കും തിരിയാതോടി -
ത്തെറ്റിപ്പോകെ
പൊട്ടിച്ചിതറീ
കണ്ണാടികളും കാഴ്ചകളും .

ചില്ലുകൾ തപ്പിയെടുക്കുന്നു ഞാൻ
പറ്റിയിരിപ്പൂ നാട്ടറിവിന്റെ
ചരിത്രച്ചോര .

Saturday 14 June 2014

കുഴി­വിള സ്കൂളിലെ പ്രവേ­ശ­നോ­ത്സവം



    പ്ര­വേ­ശ­നോ­ത്സ­വം എ­ന്ന വാ­ക്കും ആ­ശ­യ­വും ആ­രു­ടെ മ­ന­സി­ലു­ണ്ടാ­യ­താ­ണെ­ങ്കി­ലും അ­ത്‌ അ­ഭി­ന­ന്ദ­നാർ­ഹ­മാ­ണ്‌. പ്ര­വേ­ശ­നോ­ത്സ­വ­മാ­ണ്‌ പ­ള­ളി­ക്കൂ­ട­ത്തി­ലെ ആ­ദ്യ ദി­വ­സ­ത്തി­ന്റെ ക­ണ്ണീ­രൊ­പ്പി­യ­ത്‌.­

    കൊ­ല്ലാൻ കൊ­ണ്ടു­പോ­കു­ന്ന­തു­പോ­ലെ­യു­ള­ള ഒ­ര­നു­ഭ­വ­മാ­യി­ട്ടാ­ണ്‌ കു­ട്ടി­കൾ സ്‌­കൂ­ളി­ലേ­ക്കു­ള­ള യാ­ത്ര­യെ ക­ണ്ടി­രു­ന്ന­ത്‌. അ­മ്മ­യെ കാ­ണ­ണം, വീ­ട്ടിൽ പോ­ക­ണം എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞ്‌ അ­ല­റി­ക­ര­ഞ്ഞി­രു­ന്നു കു­ഞ്ഞു­ങ്ങൾ.­

    ഇ­പ്പോ­ഴാ­ക­ട്ടെ, സ്‌­കൂ­ളിൽ ചെ­ന്നാൽ നി­റ­യെ ബ­ലൂ­ണു­കൾ, മി­ട്ടാ­യി­പ്പൊ­തി­യു­മാ­യി മു­തിർ­ന്ന കു­ട്ടി­കൾ, ലാ­ത്തി ഉ­പേ­ക്ഷി­ച്ച്‌ സൗ­മ­​‍്യ­രാ­യ അ­ധ­​‍്യാ­പ­കർ, പ­ക്ഷി­ക­ളു­ടെ­യും മൃ­ഗ­ങ്ങ­ളു­ടെ­യും ചി­ത്ര­ങ്ങ­ളു­ള­ള ക്ളാ­സ്‌ മു­റി­കൾ, ന­ല്ല കു­പ്പാ­യം. ക്ളാ­സിൽ കു­റു­ക്ക­ന്റെ­യും കൊ­ക്കി­ന്റെ­യും ഒ­പ്പ­മാ­ണ്‌ പഠി­ക്കു­ന്ന­തെ­ന്ന്‌ തെ­ല്ലു ഗൗ­ര­വ­ത്തോ­ടെ­യും ആ­ഹ്ളാ­ദ­ത്തോ­ടെ­യും പ­റ­യു­ന്ന കു­ട്ടി­കൾ.­
   
    മൂ­ന്നു­ല­ക്ഷ­ത്തി­ല­ധി­കം കു­ട്ടി­ക­ളാ­ണ്‌ ഇ­ക്കു­റി സ്‌­കൂ­ളിൽ ചേർ­ന്ന­ത്‌. ത­ദ്ദേ­ശ­സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളു­ടെ ശ്ര­ദ്ധ ഉ­ള­ള­തി­നാൽ സ്‌­കൂ­ളി­ലെ­ല്ലാം പ്ര­വേ­ശ­നോ­ത്സ­വം ഭം­ഗി­യാ­യി.­

    ഏ­റ്റ­വും കൂ­ടു­തൽ സ­ന്തോ­ഷി­ച്ച­ത്‌ കോ­ഴി­ക്കോ­ട്‌ ജി­ല്ല­യി­ലെ മ­ലാ­പ്പ­റ­മ്പ്‌ സ്‌­കൂ­ളി­ലെ കു­ട്ടി­ക­ളാ­യി­രി­ക്കും. അ­വർ സ്‌­കൂ­ളിൽ ചെ­ന്ന­പ്പോൾ ക­ണ്ട­ത്‌ പു­തി­യൊ­രു സ്‌­കൂൾ ത­ന്നെ­യാ­ണ്‌. കു­ട്ടി­ക­ളെ­ല്ലാം വേ­ന­ല­വ­ധി­ക്കു വീ­ട്ടിൽ പോ­യി­രു­ന്ന സ­മ­യ­ത്ത്‌ സ്‌­കൂൾ ഉ­ട­മ­സ്ഥൻ സ്‌­കൂൾ കെ­ട്ടി­ടം പൊ­ളി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. ജ­ന­ങ്ങൾ ഉ­ടൻ­ത­ന്നെ പ­ണം ശേ­ഖ­രി­ച്ച്‌ പു­തി­യൊ­രു സ്‌­കൂൾ കെ­ട്ടി­ടം പ­ണി­ക­ഴി­പ്പി­ച്ചു. സ്‌­കൂ­ളി­രി­ക്കു­ന്ന സ്ഥ­ലം വി­റ്റാൽ കോ­ടി­കൾ കി­ട്ടു­മെ­ന്ന പ­ണ­ക്കൊ­തി­യാ­ണ്‌ സ്‌­കൂൾ കെ­ട്ടി­ടം പൊ­ളി­ക്കാൻ ഉ­ട­മ­സ്ഥ­നെ പ്ര­ലോ­ഭി­പ്പി­ച്ച­ത്‌. പ­കു­തി പൊ­ളി­ഞ്ഞ­തും ജ­ന­കീ­യ പ്ര­തി­രോ­ധ­ത്തെ­ത്തു­ടർ­ന്ന്‌ നി­ലം പൊ­ത്താ­ത്ത­തു­മാ­യ ചി­ല സ്‌­കൂ­ളു­കൾ ഇ­നി­യും കേ­ര­ള­ത്തി­ലു­ണ്ട്‌.­

      ആ­ദാ­യ­ക­ര­മ­ല്ലെ­ന്ന്‌ സർ­ക്കാർ ത­ന്നെ എ­ഴു­തി­ത്ത­ള­ളി­യ ആ­യി­ര­ക്ക­ണ­ക്കി­നു സ്‌­കൂ­ളു­ക­ളാ­ണ്‌  കേ­ര­ള­ത്തി­ലു­ള­ള­ത്‌. ഇ­വ­യൊ­ക്കെ­ത്ത­ന്നെ പൊ­ളി­ക്ക­പ്പെ­ടാൻ സാ­ധ­​‍്യ­ത­യു­ണ്ട്‌. മ­ലാ­പ്പ­റ­മ്പിൽ ഒ­റ്റ­രാ­ത്രി കൊ­ണ്ടാ­ണ്‌ സ്‌­കൂൾ ഇ­ടി­ച്ചു നി­ര­ത്തി­യ­ത്‌. സാ­ധാ­ര­ണ­ഗ­തി­യിൽ വി­വി­ധ അ­നു­മ­തി­ക്കു­ഴി­ക­ളിൽ കു­ടു­ങ്ങി പ­ല കൊ­ല്ല­ങ്ങൾ­കൊ­ണ്ടാ­ണ്‌ ഒ­രു സ്‌­കൂൾ കെ­ട്ടി­ട­ത്തി­ന്റെ പ­ണി പൂർ­ത്തി­യാ­ക്കു­ന്ന­തെ­ങ്കിൽ മ­ലാ­പ്പ­റ­മ്പ്‌ സ്‌­കൂൾ കെ­ട്ടി­ടം പൂർ­ത്തി­യാ­യ­ത്‌ ക­ണ്ണ­ട­ച്ചു തു­റ­ക്കു­ന്ന സ­മ­യം­കൊ­ണ്ടാ­ണ്‌.­
വി­ദ­​‍്യാ­ഭ­​‍്യാ­സം കൊ­ണ്ടു­ണ്ടാ­ക്കു­ന്ന ആ­ദാ­യം ന­ല്ല മ­നു­ഷ­​‍്യ­രെ സൃ­ഷ്‌­ടി­ക്കു­ക­യാ­ണെ­ന്നു­ള­ള സാം­സ്‌­കാ­രി­ക ദൗ­ത്യം മ­റ­ക്കു­മ്പോ­ഴാ­ണ്‌ പ­ണ­ക്കൊ­തി­ക്കു സ്‌­കൂൾ ഉ­ട­മ­കൾ വി­ധേ­യ­രാ­കു­ന്ന­ത്‌. ഈ ആ­ശ­ങ്ക, സ്‌­കൂൾ­ബാർ എ­ന്ന ക­വി­ത­യി­ലു­ണ്ട്‌.­

    വി­ദ­​‍്യാർ­ഥി­ക­ളു­ടെ എ­ണ്ണം കു­ത്ത­നെ താ­ഴ്‌­ന്ന തി­രു­വ­ന­ന്ത­പു­രം ജി­ല്ല­യി­ലെ കു­ഴി­വി­ള ഗ­വ.­­എൽ­പി­എ­സി­ലെ പ്ര­വേ­ശ­നോ­ത്സ­വം ആ­ത്മാർ­ഥ­ത­കൊ­ണ്ട്‌ ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു. കാ­ണി­ക്കാ­രു­ടെ ലോ­ക­ത്തെ പൊ­തു­മ­ല­യാ­ള­ത്തി­നു വെ­ളി­പ്പെ­ടു­ത്തി­യ എം സെ­ബാ­സ്റ്റ­​‍്യ­നും മ­റ്റും പഠി­ച്ച സ്‌­കൂ­ളാ­ണ­ത്‌. ഒ­റ്റ­ക്കു­ട്ടി­യി­ലേ­ക്കും പി­ന്നെ ഇ­ല്ലാ­യ്‌­മ­യി­ലേ­ക്കും ചു­രു­ങ്ങു­മാ­യി­രു­ന്ന ആ വി­ദ­​‍്യാ­ല­യ­ത്തെ, പു­തു­താ­യി വ­ന്ന  അ­ധ്യാ­പ­ക­രും ര­ക്ഷ­കർ­ത്താ­ക്ക­ളും ചേർ­ന്ന്‌ കഠി­ന­പ­രി­ശ്ര­മ­ത്തി­ലൂ­ടെ പു­തു­ജീ­വി­ത­ത്തി­ലേ­ക്കെ­ത്തി­ക്കു­ക­യാ­യി­രു­ന്നു. ഒ­ന്നു­മി­ല്ലാ­യ്‌­മ­യിൽ­നി­ന്ന്‌ അ­റു­പ­ത്‌ എ­ന്ന സം­ഖ­​‍്യ­യി­ലേ­ക്ക്‌ വി­ദ­​‍്യാർ­ഥി­ക­ളു­ടെ എ­ണ്ണം വ­ളർ­ന്നു.

     സ്ഥ­ലം­മാ­റ്റം ഉ­പേ­ക്ഷി­ച്ച്‌ അ­വി­ടെ­ത്ത­ന്നെ പ്ര­വർ­ത്തി­ക്കു­ന്ന സു­ലേ­ഖ ടീ­ച്ച­റു­ടെ നേ­തൃ­ത­​‍്വ­മാ­ണ്‌ ഇ­തി­നു കാ­ര­ണ­മാ­യ­ത്‌. ഒ­രു സർ­ക്കാർ സ്‌­കൂ­ളി­നെ കഠി­നാ­ദ്ധ­​‍്വാ­ന­ത്തി­ന്റെ പ്രാ­ണ­വാ­യു നൽ­കി ഉ­യർ­ത്തി­ക്കൊ­ണ്ടു വ­രു​‍ി­ക­യാ­ണ്‌.­

    അ­ധ്യാ­പ­ക­രു­ടെ­യും ര­ക്ഷ­കർ­ത്താ­ക്ക­ളു­ടെ­യും ശ്ര­ദ്ധ­യു­ണ്ടെ­ങ്കിൽ ഏ­തു­പൊ­തു വി­ദ­​‍്യാ­ല­യ­വും ര­ക്ഷ­പ്പെ­ടും. പൊ­തു­വി­ദ­​‍്യാ­ല­യ­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌ സാ­ക്ഷ­ര­കേ­ര­ളം ശോ­ഭ­ന­മാ­കു­ന്ന­ത്‌.