Saturday 19 July 2014

സോ­ണി­യാ­ദേ­വീ­പ്രീ­തി­ക്ക്‌ ഐ­സ്‌­ക്രീം പൊ­ങ്കാ­ല

       മ­ഹാ­ഭാ­ര­ത­ത്തി­ലെ­യോ രാ­മാ­യ­ണ­ത്തി­ലെ­യോ ഒ­രു ക­ഥാ­പാ­ത്ര­വും കാ­ശി­വി­ശ്വ­നാ­ഥ ക്ഷേ­ത്ര­ത്തിൽ പോ­യി തൊ­ഴു­തി­ട്ടു­വ­രാ­മെ­ന്നു പ­റ­യു­ന്നി­ല്ല. യു­ദ്ധം ന­ട­ന്ന­താ­യി സ­ങ്കൽ­പ്പി­ച്ചി­ട്ടു­ള്ള കു­രു­ക്ഷേ­ത്രം ര­ണ്ടു ന­ദി­കൾ­ക്കി­ട­യി­ലു­ള്ള ഒ­രു പ്ര­ദേ­ശ­മാ­ണ്‌. അ­ല്ലാ­തെ തേ­ങ്ങ­യ­ടി­യും മു­ട്ട­റു­ക്ക­ലും പൊ­ങ്കാ­ല­യും ഉ­ടു­പ്പി­ല്ലാ­ത്ത ദേ­വീ­വി­ഗ്ര­ഹ­വു­മു­ള്ള സാ­ധാ­അ­മ്പ­ല­മാ­യി­രു­ന്നി­ല്ല. പു­ണ്യം തേ­ടി­യു­ള്ള യാ­ത്ര­ക­ളെ­ല്ലാം അ­ന്ന്‌ തീർ­ഥ­ങ്ങ­ളി­ലേ­ക്ക്‌ ആ­യി­രു­ന്നു. ക്ഷേ­ത്രാ­ട­നം ആ­യി­രു­ന്നി­ല്ല തീർ­ഥാ­ട­നം.

ഈ ച­രി­ത്ര­മു­ള്ള ഇ­ന്ത്യ­യിൽ ഇ­ന്ന്‌ എ­വി­ടെ­യും ആ­രാ­ധ­നാ­ല­യ­ങ്ങ­ളും അ­വി­ടെ­യെ­ല്ലാം അ­ന്ധ­വി­ശ്വാ­സ­വി­ത­ര­ണ­വു­മാ­ണ്‌ ന­ട­ക്കു­ന്ന­ത്‌. മൂ­ന്നു ത­ല­യും എ­ട്ട്‌ കൈ­ക­ളും ഉ­ള്ള സ­ങ്കൽ­പ­ക­ഥാ­പാ­ത്ര­ങ്ങ­ളെ­യും മ­റ­മാ­റ്റി­യ ലിം­ഗ­ത്തെ­യു­മെ­ല്ലാം ഇ­ന്ത്യ­ക്കാർ ആ­രാ­ധ­നാ­പാ­ത്ര­ങ്ങ­ളാ­ക്കി. ഇ­ന്ത്യ­യിൽ പി­റ­ന്ന മ­ത­ങ്ങ­ളിൽ സി­ഖു­മ­ത­ക്കാർ­ക്കൊ­ഴി­കെ എ­ല്ലാ­വർ­ക്കും വി­ഗ്ര­ഹം വേ­ണ­മെ­ന്നാ­യി. വി­ഗ്ര­ഹാ­രാ­ധ­ക­ന­ല്ലാ­യി­രു­ന്ന ബു­ദ്ധ­നെ­പ്പോ­ലും അ­നു­യാ­യി­കൾ ക­ല്ലി­ലും ലോ­ഹ­ത്തി­ലും ഉ­രു­വ­പ്പെ­ടു­ത്തി പ്ര­തി­ഷ്ഠി­ച്ചു.

പു­തി­യ­കാ­ലം കൂ­ടു­തൽ കൗ­തു­ക­ക­ര­മാ­ണ്‌. സ­മീ­പ­ഭൂ­ത­കാ­ല­ത്ത്‌ ജീ­വി­ച്ചി­രു­ന്ന പ­ലർ­ക്കും ഇ­ന്ത്യ­യിൽ ക്ഷേ­ത്ര­ങ്ങ­ളു­ണ്ടാ­യി. ഇ­നി ക്ഷേ­ത്ര­നിർ­മാ­ണ­ത്തെ പ്രോ­ത്സാ­ഹി­പ്പി­ക്ക­രു­ത്‌ എ­ന്ന്‌ സം­ശ­യ­ര­ഹി­ത­മാ­യി പ­റ­ഞ്ഞ നാ­രാ­യ­ണ­ഗു­രു­വി­ന്റെ പേ­രിൽ ക്ഷേ­ത്ര­ങ്ങ­ളു­ണ്ടാ­ക്കി അ­ദ്ദേ­ഹ­ത്തി­ന്റെ വി­ഗ്ര­ഹ­ങ്ങൾ സ്ഥാ­പി­ച്ച­താ­ണ്‌ കേ­ര­ളം സ­മീ­പ­കാ­ല­ത്ത്‌ കാ­ണു­ന്ന ഏ­റ്റ­വും വ­ലി­യ ഗു­രു­നി­ന്ദ. അ­ത്ര വ്യാ­പ­ക­മ­ല്ലെ­ങ്കി­ലും ഇ­ന്ത്യ­യി­ലെ മ­റ്റു ചി­ല ക്ഷേ­ത്ര­ങ്ങൾ മ­നു­ഷ്യ പ്ര­തി­ഷ്ഠ­ക­ളാൽ കൗ­തു­ക­ക­ര­മാ­ണ്‌. ഭ­യ­വും അ­ടി­മ­ത്ത­വു­മൊ­ക്കെ മ­നു­ഷ്യ­രെ ഭ­രി­ച്ചി­രു­ന്ന പ്രാ­ചീ­ന­കാ­ല­ത്ത്‌ അ­ങ്ങ­നെ ചി­ല ആ­രാ­ധ­നാ­മൂർ­ത്തി­കൾ രൂ­പ­പ്പെ­ട്ടു­വ­ന്ന­തി­ന്റെ ഉ­ദാ­ഹ­ര­ണ­മാ­ണ്‌ തെ­യ്യ­ങ്ങൾ. പ­ക്ഷേ വി­ദ്യാ­ഭ്യാ­സം നിർ­വ­ഹി­ക്ക­പ്പെ­ട്ടു­ക­ഴി­ഞ്ഞ കേ­ര­ള­ത്തിൽ വി­വേ­കാ­ടി­സ്ഥാ­ന­ത്തി­ലു­ള്ള വി­ദ്യാ­ഭ്യാ­സ­ത്തി­നു കാ­ല­മാ­യി എ­ന്നാ­ണ്‌ അ­ന്ധ­വി­ശ്വാ­സ­വ്യാ­പ­നം സൂ­ചി­പ്പി­ക്കു­ന്ന­ത്‌.

മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ വെ­ങ്ക­ല­പ്ര­തി­മ സ്ഥാ­പി­ച്ച്‌ പൂ­ജ ന­ട­ത്തു­ന്ന ഗാ­ന്ധി­ക്ഷേ­ത്ര­മു­ള്ള­ത്‌ ഒ­ഡി­ഷ­യി­ലെ സാം­ബൽ­പ്പൂ­രി­ലാ­ണ്‌. രാ­മ­രാ­ജ്യ­ത്തെ അ­ഭി­വാ­ദ്യം ചെ­യ്‌­തി­രു­ന്ന അ­ദ്ദേ­ഹ­ത്തെ ഹി­ന്ദു­മ­താ­ചാ­ര­പ്ര­കാ­ര­മാ­ണ്‌ പൂ­ജി­ക്കു­ന്ന­ത്‌. ഹി­ന്ദു­-­മു­സ്‌­ലിം ചേ­രി­തി­രി­വിൽ ഏ­റെ വേ­ദ­നി­ച്ചി­രു­ന്ന മ­ഹാ­ത്മാ­ഗാ­ന്ധി­യെ ഹി­ന്ദു­ദൈ­വ­മാ­യി പൂ­ജി­ക്കു­ന്ന­ത്‌ ഹാ­സ്യം മാ­ത്ര­മേ ഉൽ­പ്പാ­ദി­പ്പി­ക്കു­ക­യു­ള്ളു. ത­മി­ഴ്‌ സി­നി­മാ­ന­ടൻ  ര­ജ­നീ­കാ­ന്തി­ന്റെ പേ­രിൽ ക്ഷേ­ത്ര­മു­ള്ള­ത്‌ കർ­ണാ­ട­ക­യി­ലെ കോ­ളാ­റി­ലാ­ണ്‌. അ­വി­ടെ­യു­ള്ള കോ­ടി­ലിം­ഗേ­ശ്വ­ര­ക്ഷേ­ത്ര­ത്തിൽ ര­ജ­നീ­കാ­ന്തി­നെ ഉ­ദ്ദേ­ശി­ച്ച്‌ ആ­രാ­ധ­കർ സ­ഹ­സ്ര­ലിം­ഗം സ്ഥാ­പി­ച്ചി­രി­ക്കു­ന്നു.
ത­മി­ഴ്‌­ന­ടി ഖു­ശ്‌­ബു­വി­നെ പ്ര­തി­ഷ്ഠി­ച്ചാ­രാ­ധി­ക്കു­ന്ന­ത്‌ തി­രു­ച്ചി­റ­പ്പ­ള്ളി­യി­ലാ­ണ്‌. വി­വാ­ഹ­പൂർ­വ  ലൈം­ഗി­ക­ത­യെ ഖു­ശ്‌­ബു ന്യാ­യീ­ക­രി­ച്ച­പ്പോൾ ത­മി­ഴ്‌­ജ­ന­ത അ­മ്പ­ലം­പൊ­ളി­ക്കു­മെ­ന്നു പ­റ­ഞ്ഞ­തും ന­മ്മൾ ക­ണ്ടു.

ത­മി­ഴ്‌­ന­ടി ന­മി­ത­യെ പ്ര­തി­ഷ്ഠി­ച്ചി­ട്ടു­ള്ള­ത്‌ തി­രു­നൽ­വേ­ലി­യിൽ. ഇ­ന്ത്യ­ക്കാർ അ­ധി­ക­മു­ള്ള ശ്രീ­ല­ങ്ക­യി­ലാ­ണ്‌ ത­മി­ഴ്‌­ന­ടി പൂ­ജാ ഉ­മാ­ശ­ങ്ക­റെ പൂ­ജി­ക്കാൻ ക്ഷേ­ത്ര­മു­ണ്ടാ­ക്കി­യി­ട്ടു­ള്ള­ത്‌. ഗോ­പി­നാ­ഥ­പു­രം ഗ്രാ­മ­ത്തിൽ വീ­ര­പ്പ­നും ക്ഷേ­ത്ര­മു­ണ്ടാ­ക്കാൻ തീ­രു­മാ­നി­ച്ചി­രു­ന്ന­ല്ലോ.

ബം­ഗാ­ളി­ലു­മു­ണ്ട്‌ ഒ­രു സി­നി­മാ­താ­ര­ക്ഷേ­ത്രം. സൗ­ത്ത്‌ കൊൽ­ക്ക­ത്ത­യിൽ; പ്ര­തി­ഷ്ഠ അ­മി­താ­ബ­ച്ചൻ. ത­മി­ഴ്‌­നാ­ട്‌ മു­ഖ്യ­മ­ന്ത്രി­യാ­യി­രു­ന്ന മ­ക്കൾ തി­ല­കം എം ജി രാ­മ­ച­ന്ദ്ര­ന്‌ ചെ­ന്നൈ­യി­ലെ നാ­ഥ­മേ­ട്ടി­ലു­ള്ള ആ­രാ­ധ­നാ­ല­യം പ്ര­സി­ദ്ധ­മാ­ണ­ല്ലോ. നി­ര­വ­ധി വെ­ണ്ണ­ക്കൽ പ്ര­തി­മ­ക­ളു­ള്ള മാ­യാ­വ­തി­ക്കു­മു­ണ്ടൊ­രു ക്ഷേ­ത്രം. ഉ­ത്തർ­പ്ര­ദേ­ശി­ലെ ബു­ന്ദർ­ഖ­ണ്ഡിൽ.
ഏ­റ്റ­വും പു­തി­യ വാർ­ത്ത തെ­ല­ങ്കാ­ന­യി­ലെ മ­ല്ലി­യൽ മ­ണ്ഡ­ലിൽ ക്ഷേ­ത്രം സ്ഥാ­പി­ച്ച്‌ കോൺ­ഗ്ര­സ്‌ പ്ര­സി­ഡന്റ്‌ സോ­ണി­യാ­ഗാ­ന്ധി­യു­ടെ വി­ഗ്ര­ഹം സ്ഥാ­പി­ച്ച­താ­ണ്‌. കോൺ­ഗ്ര­സ്‌ നേ­താ­വാ­യ ഭ­രം ആ­ദി­റെ­ഡ്‌­ഡി­യാ­ണ്‌ ര­ണ്ട­ര­ല­ക്ഷം രൂ­പ മു­ട­ക്കി ക്ഷേ­ത്രം പ­ണി­യി­പ്പി­ച്ച­ത്‌. ക­രിം­ന­ഗ­റി­ലെ മുൻ­ലോ­ക്‌­സ­ഭാം­ഗം പു­നം­പ്ര­ഭാ­ക­റും നി­യ­മ­സ­ഭാം­ഗം എ ടി ജീ­വൻ റെ­ഡ്ഡി­യും ചേർ­ന്നാ­ണ്‌ സോ­ണി­യാ ക്ഷേ­ത്ര­ത്തി­ന്റെ ഉ­ദ്‌­ഘാ­ട­നം നിർ­വ­ഹി­ച്ച­ത്‌. ഇ­നി­യി­പ്പോൾ നി­ത്യ­പൂ­ജ­യും വ­ഴി­പാ­ടു­ക­ളും ഒ­ക്കെ­യു­ണ്ടാ­കു­മ­ല്ലൊ. നെ­യ്‌­പ്പാ­യ­സം ഉ­ണ്ണി­യ­പ്പം പ­ട­ച്ചോ­റ്‌ ഇ­വ­യ്‌­ക്കൊ­ക്കെ പ­ക­രം ആ­രാ­ധ­നാ­മൂർ­ത്തി­യു­ടെ താൽ­പ­ര്യ­മ­നു­സ­രി­ച്ച്‌ സാൻ­ഡ്‌­വി­ച്ചും പു­ഡ്ഡി­ങും ഐ­സ്‌­ക്രീ­മു­മൊ­ക്കെ കാ­ണു­മാ­യി­രി­ക്കും. ആ­രാ­ധ­നാ­ല­യ­ങ്ങ­ളു­ടെ ആ­ധി­ക്യം മൂ­ലം വീർ­പ്പു­മു­ട്ടു­ക­യാ­ണ്‌ മ­ത­ര­ഹി­ത­നാ­യി­രു­ന്ന ജ­വ­ഹർ­ലാൽ നെ­ഹ്‌­റു­വി­ന്റെ ഇ­ന്ത്യ.

Friday 11 July 2014

ഗ്രാ­മീ­ണ­കോ­ട­തി­യും വി­ജാ­തീ­യ വി­വാ­ഹ­വും


വ­ട­ക്കേ ഇ­ന്ത­​‍്യ­യി­ലെ ഗ്രാ­മീ­ണ­കോ­ട­തി­ക­ളു­ടെ വി­ധി­യ­നു­സ­രി­ച്ച്‌ ചു­ട്ടു­കൊ­ന്ന പ്ര­ണ­യി­ക­ളു­ടെ എ­ണ്ണം തി­ട്ട­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. മ­റ്റു ഗോ­ത്ര­ത്തി­ലു­ള­ള­വ­രെ സ്‌­നേ­ഹി­ച്ചു എ­ന്ന­താ­യി­രു­ന്നു ആ യു­വാ­ക്കൾ ചെ­യ്‌­ത­ തെ­റ്റ്‌?
സ്‌­നേ­ഹം ഒ­രു കു­റ്റ­കൃ­ത­​‍്യ­മാ­ണോ? നി­ന്നെ­പ്പോ­ലെ നി­ന്റെ അ­യൽ­ക്കാ­ര­നെ­യും സ്‌­നേ­ഹി­ക്ക­ണ­മെ­ന്നൊ­ക്കെ മ­തം വാ­ച­ക­മേ­ള ന­ട­ത്താ­റു­ണ്ടെ­ങ്കി­ലും അ­ന­​‍്യ­മ­ത­സ്ഥ­രെ സ്‌­നേ­ഹി­ക്കു­ക­യും ഒ­ന്നി­ച്ചു ജീ­വി­ക്കാൻ തീ­രു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന­ത്‌ ക്ഷ­മി­ക്കാൻ ക­ഴി­യാ­ത്ത കു­റ്റ­മാ­യി­ട്ടാ­ണ്‌ മ­ത­പൗ­രോ­ഹി­ത്യം കാ­ണു­ന്ന­ത്‌. മ­തം മാ­റി­യാൽ ചി­ല സാ­മ്പ­ത്തി­ക­പ്പി­ഴ­കൾ ചു­മ­ത്തി കു­റ്റ­വി­മു­ക്ത­മാ­ക്കു­ക­യും ചെ­യ്യും.
ഇ­ങ്ങ­നെ­യൊ­ക്കെ­യാ­ണെ­ങ്കി­ലും ഏ­തെ­ങ്കി­ലും രീ­തി­യിൽ പ്രാ­ഗ­ത്ഭ്യം തെ­ളി­യി­ച്ച്‌ ജ­ന­സ്വീ­കാ­ര­​‍്യ­ത ല­ഭി­ച്ച­വ­രോ­ട്‌ സാ­ധാ­ര­ണ­ഗ­തി­യിൽ മ­തം ക­ളി­ക്കാ­റി­ല്ല. അ­തി­ന്റെ ന­ല്ല ഉ­ദാ­ഹ­ര­ണ­മാ­ണ്‌ മ­ല­യാ­ളി­ക­ളു­ടെ പ്രി­യ­പ്പെ­ട്ട ഛാ­യാ­ഗ്ര­​‍ാ­ഹ­കൻ റ­സാ­ഖ്‌ കോ­ട്ട­ക്ക­ലും സ­ത­​‍്യ­ഭാ­മ­യും ചേർ­ന്നു­ള­ള മാ­തൃ­കാ­ജീ­വി­തം.
കേ­ര­ളം ഒ­ഴി­കെ­യു­ള­ള സം­സ്ഥാ­ന­ങ്ങ­ളിൽ, ജാ­തി­മാ­റി സ്‌­നേ­ഹി­ച്ചാൽ ഗോ­ത്ര­കോ­ട­തി പി­ടി­കൂ­ടി ശി­ക്ഷി­ക്കും. അ­വർ ഇ­ന്ത­​‍്യ­യു­ടെ നീ­തി­ന­​‍്യാ­യ വ്യ­വ­സ്ഥ­യെ മാ­നി­ക്കു­ന്ന­തേ­യി­ല്ല. ശി­ക്ഷ­യാ­ണെ­ങ്കിൽ അ­റേ­ബ­​‍്യൻ പ്രാ­കൃ­ത­ശി­ക്ഷാ­രീ­തി­ക­ളെ തോൽ­പ്പി­ക്കു­ന്ന­തു­മാ­ണ്‌. പ്ര­ണ­യി­ക­ളെ ന­ഗ്ന­രാ­ക്കി തെ­രു­വി­ലൂ­ടെ വ­ലി­ച്ചി­ഴ­ക്കു­ക, പ­ര­സ­​‍്യ­മാ­യി തൂ­ക്കി­ക്കൊ­ല്ലു­ക, തീ­യി­ലേ­ക്ക്‌ വ­ലി­ച്ചെ­റി­യു­ക തു­ട­ങ്ങി­യ­വ­യാ­ണ്‌ ശി­ക്ഷാ­രീ­തി­കൾ. ഇ­ങ്ങ­നെ­യു­ള­ള ശി­ക്ഷാ­രീ­തി­കൾ വി­ധി­ച്ചു ന­ട­പ്പാ­ക്കു­ന്ന ജ­ഡ്‌­ജി­മാ­രെ പി­ടി­ച്ച്‌ കൽ­ത്തു­റ­ങ്കി­ല­ട­ക്കാ­നു­ള­ള ച­ങ്കൂ­റ്റം ഇ­ന്ത­​‍്യൻ ഭ­ര­ണ­കൂ­ടം കാ­ണി­ക്കു­ന്നു­മി­ല്ല.
സാ­മൂ­ഹ­​‍്യ­വും സാം­സ്‌­കാ­രി­ക­വു­മാ­യ നി­ര­വ­ധി ഇ­ട­പെ­ട­ലു­കൾ കൊ­ണ്ട്‌ ചി­ല ചെ­റി­യ മാ­റ്റ­ങ്ങൾ ഉ­ണ്ടാ­യി­ട്ടു­ണ്ട്‌. ചി­ല പ്ര­ദേ­ശ­ങ്ങ­ളി­ലെ­ങ്കി­ലും ഗോ­ത്ര­ക്കോ­ട­തി­കൾ പ്ര­ണ­യ­ജോ­ഡി­ക­ളെ വി­ജാ­തീ­യ­രാ­യാൽ­പോ­ലും വെ­റു­തെ വി­ടാൻ തീ­രു­മാ­നി­ച്ചു.
ആ മാ­റ്റ­ത്തി­ന്റെ പി­ന്നാ­ലെ­യാ­ണ്‌ ന­വ­വ­ധു­വി­നെ ചു­ട്ടു­കൊ­ന്ന വാർ­ത്ത കേ­ര­ള­ത്തി­ന്റെ അ­യൽ­പ­ക്ക­മാ­യ മം­ഗ­ലാ­പു­ര­ത്തു­നി­ന്നും വ­ന്നി­ട്ടു­ള­ള­ത്‌. അ­തൊ­രു വി­ജാ­തീ­യ വി­വാ­ഹം പോ­ലു­മാ­യി­രു­ന്നി­ല്ല.
ദൈ­ര­വേ­ശ­​‍്വ­ര­ത്തെ മം­ഗ­ള­മ്മ­യു­ടെ മ­ക­ളും ജ­യ­ന­ഗ­രി­യി­ലെ അ­ഭി­ജി­ത്തി­ന്റെ ഭാ­ര­​‍്യ­യു­മാ­യ ശിൽ­പ്പാ­നാ­യി­ക്‌ എ­ന്ന പ­ത്തൊൻ­പ­തു­കാ­രി­യെ­യാ­ണ്‌ ചു­ട്ടു­കൊ­ന്ന­ത്‌. അ­ഭി­ജി­ത്തും, ശിൽ­പ­യും വി­വാ­ഹി­ത­രാ­യി­ട്ട്‌ അ­ഞ്ചു മാ­സ­മേ ആ­യി­ട്ടു­ള­ളു.
അ­ഭി­ജി­ത്തി­ന്റെ പി­താ­വും ഇ­ള­യ­മ്മ­യും ചേർ­ന്ന്‌ ശിൽ­പ­യെ ക്ഷേ­ത്ര­ദർ­ശ­ന­ത്തി­ന്‌ കൂ­ട്ടി­ക്കൊ­ണ്ടു­പോ­വു­ക­യും വ­ഴി­യിൽ­വ­ച്ച്‌ ത­ല­യ്‌­ക്ക­ടി­ച്ചു വീ­ഴ്‌­ത്തി ദേ­ഹ­ത്ത്‌ പെ­ട്രോൾ ഒ­ഴി­ച്ചു തീ­യി­ടു­ക­യും ചെ­യ്യു­ക­യാ­യി­രു­ന്നു. ആ­ശു­പ­ത്രി­യിൽ വ­ച്ച്‌ ശിൽ­പ നൽ­കി­യ മ­ര­ണ­മൊ­ഴി­യി­ലൂ­ടെ­യാ­ണ്‌ കാ­ര­​‍്യ­ങ്ങൾ വെ­ളി­ച്ച­ത്തു വ­ന്ന­ത്‌.
ഇ­വി­ടെ ഗ്രാ­മ­ക്കോ­ട­തി­യു­ടെ ഇ­ട­പെ­ടൽ ഉ­ണ്ടാ­യി­ല്ല. എ­ന്നാൽ സ്വ­ന്തം പി­താ­വ്‌ ചീ­ഫ്‌ ജ­സ്റ്റി­സാ­യു­ള­ള കു­ടും­ബ­ക്കോ­ട­തി­യാ­ണ്‌ വി­ധി ന­ട­പ്പാ­ക്കി­യ­ത്‌. കു­ട്ടി­ക­ളു­ടെ ആ­ഹ്ളാ­ദ­ത്തിൽ മാ­താ­പി­താ­ക്കൾ­ക്ക്‌ പ­ങ്കു­ചേ­രാൻ ക­ഴി­യു­ന്നി­ല്ല. ജീ­വി­ത­പ­ങ്കാ­ളി­യെ സ്വ­യം ക­ണ്ടെ­ത്താ­നും ഒ­ന്നി­ച്ചു ജീ­വി­ക്കാ­നും യു­വാ­ക്ക­ളെ അ­നു­വ­ദി­ക്കാ­ത്ത­ത്‌ മു­തിർ­ന്ന­വ­രു­ടെ ഉ­ള­ളിൽ നി­ന്നും ഇ­നി­യും ഒ­ഴി­ഞ്ഞു­പോ­യി­ട്ടി­ല്ലാ­ത്ത ചി­ല മൂ­ഢ­വി­ശ­​‍്വാ­സ­ങ്ങൾ കൊ­ണ്ടാ­ണ്‌. നി­ത­​‍്യ­ജീ­വി­ത­ത്തിൽ ഇ­ട­പെ­ടു­ന്ന ജാ­തി­യും മ­ത­ങ്ങ­ളും ദൈ­വ­ങ്ങ­ളു­മൊ­ന്നും ഈ മൂ­ഢ­ത­യിൽ നി­ന്നും മ­നു­ഷ­​‍്യ­രെ ര­ക്ഷ­പ്പെ­ടു­ത്തു­ന്ന­തു­മി­ല്ല.
ലോ­ക­നി­ല­നിൽ­പി­ന്റെ ആ­ധാ­ര­ജ­ല­മാ­ണ്‌ പ്ര­ണ­യം. ആ നീ­രു­റ­വ­കൾ ഇ­ല്ലാ­താ­ക്കു­ന്ന­തി­ലൂ­ടെ ജീ­വി­ത­നി­രാ­സം ത­ന്നെ­യാ­ണ്‌ സ­മൂ­ഹം അ­നു­ഷ്ഠി­ക്കു­ന്ന­ത്‌.