Tuesday 21 December 2021
മത തീവ്രവാദ രാഷ്ട്രീയത്തിന്‍റെ ഇരകള്‍
Wednesday 8 December 2021
കാസര്‍കോട്ടു നിന്നു തുടങ്ങാം നവോത്ഥാനം
Wednesday 24 November 2021
കോവിഡനന്തരം എട്ടുകാലി മമ്മൂഞ്ഞ്..
Friday 19 November 2021
പ്രഭാതംപോലെയല്ല
ചെമ്പരത്തിത്താളി തേച്ചു
കുളിച്ചു വന്നപ്പോള്‍
ചെമ്പനുണ്ണിയുഷസ്സിനും
സൌഗന്ധികച്ചന്തം
ചന്ദ്രികപ്പാമ്പുകള്‍ കൊത്തി-.,
യുണര്‍ത്തിയ പൂക്കള്‍
സന്ധ്യ തൊട്ടേ നിദ്രയില്ലാ-
തലറിടും കാറ്റില്‍
കാത്തിരുന്ന നിശാശലഭ-
ക്കാലുകള്‍ തേടി
ആര്‍ത്തുവന്ന മഴപ്പെരുങ്കാ
റാകെയും മൂടി
വെക്കമെന്‍ കരയെത്തുവാനായ്
തോണികള്‍ പാഞ്ഞു
എത്ര വേഗം പ്രകൃതി സൌമ്യ-
ക്കാലുറ മാറി.
കാട്ടില്‍ നിന്നു പുലിക്കുടുംബം
നാട്ടിലെത്തുമ്പോല്‍
ആട് കാള പശുക്കളെല്ലാം
നാവടക്കുന്നു
വീരനായ്ക്കള്‍ ചാരപ്പുരയ്ക്കുള്‍
കാവല്‍ക്കാരായി
പേമഴപ്പടയോട്ടമെല്ലാ-
ക്കൂരയും തോണ്ടി
ഒട്ടു സന്തോഷിച്ചു പോയാ-
ലപ്പുറം ദുരിതം
കെട്ടഴിച്ചു വിഴുങ്ങുവാനായ്
കാത്തിരിക്കുന്നു
സുപ്രഭാതം പോലെയല്ല
തുടര്‍പ്രയാണങ്ങള്‍
ഇഷ്ട ഭോജ്യം കാലജന്തു
കവര്‍ന്നു പോയേക്കാം.
കലമാനും കാമുകിയും
വാക്കുമരത്തണലത്ത്
പാട്ടു തുന്നും യുവതിക്ക്
കയ്യിലിടാന്‍ വള്ളിവള
കാലില്‍ ര,ണ്ടാമ്പല്‍ കൊലുസ്സ്
കൊലുസ്സിന്റെ തിളക്കത്തില്‍
മനസ്സടച്ചു നക്ഷത്രം
അതു കണ്ടു യാത്ര നിര്‍ത്തി
പരുങ്ങി നിന്നു ഗാലക്സി
ഗാലക്സിയില്‍ മുങ്ങി നീന്തി
വെളിച്ചത്തിന്‍ യുവധീരന്‍
മുഖം പൊത്തി കന്യമാരെ
കൊണ്ടുപോയ കാമക്കണ്ണന്‍
കണ്ണടച്ചു ചൂണ്ടി വന്ന
സൂചിക്കാരി യുവതിക്ക്
രണ്ടു കടം കൂട്ടിവച്ചു
രണ്ടു ചോദ്യം ബാക്കി വച്ചു
വച്ചു മാറാന്‍ ശംഖുണ്ടോ
വെന്ത ചോറിന്‍ മണമെന്ത്?
ചോദ്യം രണ്ടും ചെറുത്തപ്പോള്‍
ചെറുപ്പത്തിന്‍ ചെപ്പുടഞ്ഞു
ഉടഞ്ഞു പോയ മൌനത്തില്‍
ഹോര്‍മോണുകള്‍ വീണ മീട്ടി
ഇണകള്‍ക്ക് ചാമരവും
ചഷകവുമായ് കാറ്റെത്തി.
എത്തിനോക്കീ മരച്ചോട്ടില്‍
തുന്നലില്ല വെട്ടമില്ല
മരം നിന്ന പുല്‍ത്തടത്തില്‍
കലമാനും കാമുകിയും.
Tuesday 9 November 2021
രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?
രാഷ്ട്രപിതാവില്ലാതെയോ പ്രധാനമന്ത്രി?
------------------------------
ReplyForward |
Saturday 30 October 2021
മഹാഭാരതം വായനാനുഭവം ബാലഗോപാലന്‍ കാഞ്ഞങ്ങാട്
പ്രിയ കവി ശ്രീ കുരീപ്പുഴ ശ്രീകുമാർ മാഷ്ടെ മഹാഭാരതം - വ്യാസൻ്റെ സസ്യശാല " മുൻനിർത്തി ഒരു സ്നേഹവായന
Wednesday 27 October 2021
കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ വിവാഹം
Tuesday 12 October 2021
ഇന്‍റര്‍നെറ്റിലെ നീല വിഷവലകള്‍
Saturday 9 October 2021
കലപ്പ ഡോട്ട് കോം
Wednesday 29 September 2021
ജയന്‍ മാങ്ങാടിന്‍റെ തെയ്യാട്ടം
Friday 17 September 2021
ഉടല്‍
Wednesday 15 September 2021
സംബോധനയിലെ സാദര സമീപനങ്ങള്‍
Friday 10 September 2021
മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം ----------------------------------------------------- വ്യാസ കഥാപാത്ര കവിതകൾ പൂജപ്പുര ആർ.സാംബൻ
മഹാഭാരതം - വ്യാസന്റെ സസ്യശാല - വായനാനുഭവം
------------------------------
വ്യാസ കഥാപാത്ര കവിതകൾ
പൂജപ്പുര ആർ.സാംബൻ
------------------------------
കവിതകൾ സാമൂഹികമാറ്റത്തിന്റെ ഊർജ്ജസ്രോതസ്സുകളാണ്.
ആ അർത്ഥത്തിൽ കവികൾ വിപ്ലവകാരികളുമാണ്.
മലയാളഭാഷയുടെ പ്രിയകവിയാണ്
കുരീപ്പുഴശ്രീകുമാർ.
കവിത ഒരു അനുഭവമാക്കാൻ,
ആസ്വദിക്കാൻ, ആരാധനയോടെ സമീപിക്കാൻ നമുക്ക്
കരുത്തും കഴിവും തന്നു എന്നതാണ് കുരീപ്പുഴ ശ്രീകുമാർ
എന്ന കവിയുടെ പ്രസക്തി.
യുക്തിബോധത്തിന്റെ പച്ചമണ്ണിൽ കെട്ടിയുയർത്തിയ
ബിംബകല്പനകൾ ഒരേ സമയം ഉത്ക്കണ്ഠയും
ജാഗ്രതയും ഉയർത്തുന്നു. നിരർഥകമായ പ്രാർത്ഥനകൾക്കല്ല
മറിച്ച് സ്നേഹത്തിനു മാത്രമേ വേദന മുറ്റിത്തഴച്ച
ജീവിത വിസ്മയത്തെ സാർത്ഥകമാക്കാൻ കഴിയൂ
എന്ന് കവി ഉറക്കെയുറക്കെ പാടുന്നു.
മഹാഭാരതം - വ്യാസന്റെ സസ്യശാല എന്ന കൃതിയിൽ
സൂക്ഷ്മവത്ക്കരണവും അതിന്റെ സമഗ്രതയും ഉടനീളം
ദർശിക്കാനാകും. ചിരപരിചിതമായ വ്യാസ കഥാപാത്രങ്ങളെയും
വ്യാസനെയും 2 മുതൽ 8 വരെ വരികളുള്ള ചെറു
കവിതകളിലൂടെയാണ് ഈ കൃതിയിൽ പരിചയപ്പെടുത്തുന്നത്.
പുതിയ കാലത്തിൽ നിന്നുള്ള സൂക്ഷ്മനിരീക്ഷണങ്ങളാണ്
അവയെല്ലാം.
ചില ഉദാഹരണങ്ങളിലൂടെ കടന്നു പോകാം..
ശിഖണ്ഡി
--------------
ഉള്ളിൽ
പകക്കാറ്റടിക്കെ പറഞ്ഞു ഞാൻ
കൊല്ലുകല്ലെങ്കിൽ നീ
വില്ലുപേക്ഷിക്കുക.
യുധിഷ്ഠിരൻ
-------------------
എന്താണ് ധർമ്മം, അധർമ്മം?
എൻ ജീവിതം
സമ്മിശ്രവാദം തിമിർക്കുമകത്തളം
എന്താണ് സത്യം, അസത്യം?
എൻ ചിന്തകൾ
സംശയസേന ചൊടിക്കുമടർക്കളം
എന്താണ് തോൽവി, ജയം?
തോറ്റ കുട്ടി ഞാൻ
എന്നെ നയിക്കാഞ്ഞതെന്തു നീ മൂല്യമേ.
വ്യാസൻ
--------------
മഹാസങ്കടത്തിൻ
ജയം ജീവകാവ്യം
മഹാഭാരതത്തിൻ
നദീരയം ഭാവം
ഇതിൽ മുങ്ങി ഞാനും
നിവർന്നപ്പോഴേകം
മുഖത്തേക്ക് വീഴുന്നു
സൂര്യപ്രമാണം.
ശോകമേ ശ്ലോകം
ലോകമേ താളം
ജീവിതപ്പച്ചയേ വർണ്ണം.
(മിച്ചഭൂമി സമരത്തിൽ ഏ കെ ജിയോടൊപ്പം ജയിൽവാസം
അനുഭവിച്ച ലേഖകൻ പരന്ന വായനയുടെ അനുഭവസ്ഥനാണ്.
ജയശബ്ദം ഓൺലൈൻ പത്രത്തിലാണ് ഈ കുറിപ്പ്
പ്രസിദ്ധീകരിച്ചത്)
Saturday 4 September 2021
മഹാഭാരതം - വ്യാസന്റെ സസ്യശാല- കവിയും സിനിമാ സംവിധായകനുമായ രാ.പ്രസാദിന്റെ പ്രതികരണം
മഹാഭാരതം - വ്യാസന്റെ സസ്യശാല
------------------------------
കവിയും സിനിമാ സംവിധായകനുമായ രാ.പ്രസാദിന്റെ
പ്രതികരണം
------------
കവിത മുഖ്യധാരായിലില്ലാത്ത, ചൊൽക്കവിതകൾ
കാസറ്റിലേറിയ ഒരു കാലഘട്ടത്തിലും തന്റെ നേരിട്ടുള്ള
ഇടപെടലിലൂടെ ആസ്വാദകനിരയെ കാവ്യോന്മുഖമാക്കി
നിർത്തിയ കാവ്യസഞ്ചാരം ഏറ്റവും ഒടുവിൽ പിന്നിട്ട
നാഴികക്കല്ലാണ് വ്യാസന്റെ സസ്യശാല.
വ്യാസമനസ്സ് പ്രസരിപ്പിക്കുകയും കൈമാറുകയും ചെയ്യുന്ന
രാഷ്ട്രീയ യുക്തികളുടെ കണ്ടെത്തൽ കൂടിയാണ്
ഈ ബൃഹദ് രചന.
പേര് സൂചിപ്പിക്കുന്ന വിധം, ഒട്ടേറെ ജീവജാലങ്ങളെക്കൂടി
പങ്കെടുപ്പിച്ചു കൊണ്ടാണ് ഈ മഹാവനം കുരീപ്പുഴയാൽ
നിറയ്ക്കപ്പെട്ടിരിക്കുന്നത്. വ്യാസന്റെ നാരായം കോറിയിട്ട
ആഖ്യാനങ്ങളെ, ആയുധമുനയാക്കി പരിവർത്തിക്കുന്ന
ഒരു പാൻ ഇന്ത്യൻ രചനയായി കുരീപ്പുഴയുടെ ഈ ഉദ്യമം
രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.
അതിന്റെ പുരോയാനം തുടങ്ങിയിട്ടേയുള്ളൂ.
Thursday 2 September 2021
മഹാഭാരതം - ജി.പ്രമോദിന്റെ വായനക്കുറിപ്പ്. (മനോരമ ഓൺ ലൈൻ)
മഹാഭാരതം - വ്യാസന്റെ സസ്യശാല
ജി.പ്രമോദിന്റെ വായനക്കുറിപ്പ്.
(മനോരമ ഓൺ ലൈൻ)
------------------------------
വ്യാസന്റെ സസ്യശാല - കുരീപ്പുഴ ശ്രീകുമാറിന്റെ ഭാരതപര്യടനം
------------------------------
ആയിരത്തിലധികം കഥാപാത്രങ്ങളുണ്ട് മഹാഭാരതത്തിൽ.
ദൃശ്യവും അദൃശ്യവുമായ വന്മരങ്ങളുടെ മഹാവനമായ
കാവ്യത്തിലെ എണ്ണൂറോളം വ്യാസസസ്യങ്ങളെ അണിനിരത്തി
കുരീപ്പുഴ ശ്രീകുമാർ ഒരുക്കിയ കാവ്യപരമ്പരയാണ്
വ്യാസന്റെ സസ്യശാല എന്ന പുസ്തകം.
ലോക സാഹിത്യത്തിലെ മഹത്തായ കാവ്യപുസ്തകമെന്നു
കീർത്തി കേട്ട മഹാഭാരതത്തെ ആധുനികകാലത്തു
നിന്നുകൊണ്ട് പുനർവായിക്കാനുള്ള ശ്രമം.
ഭാവനയുടെ അനന്ത വിഹായസ്സായ കാവ്യത്തിൽ എന്താണ്
ഇല്ലാത്തതെന്ന ചോദ്യംഈ കാലത്തും പ്രസക്തമാണ്.
യുദ്ധവും സമാധാനവും കുറ്റവും ശിക്ഷയും നിന്ദിതരും
പീഡിതരും, അഗമ്യഗമനം സ്ത്രീ അപഹരണം ബലാൽസംഗം
ശവഭോഗം നരഹത്യ മൃഗഹത്യ യാഗം സവർണ്ണാധിപത്യം
സ്വയംവരം സ്ത്രീയോടുള്ള ബഹുമാനം ചർവാക ദർശനം
സാംഖ്യം യാഗനിഷേധം പ്രണയം മാതൃകാദാമ്പത്യം
പ്രാണിസ്‌നേഹം ആദിവാസിജീവിതം തുടങ്ങി
എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾ. അനന്ത വൈചിത്ര്യമുള്ള
കഥാപാത്രങ്ങൾ.
18 വർഷമായി ഭാരതപര്യടനം നടത്തുകയാണ് കുരീപ്പുഴ.
ചെറുതും വലുതുമായ കഥാപാത്രങ്ങളെക്കുറിച്ച് രണ്ടു
മുതൽ എട്ടു വരിവരെയുള്ള ചെറു കവിതകൾ.
ഒറ്റക്കവിതയായി വായിക്കാവുന്നതാണ് ഓരോ കവിതകളും.
കഥയുടെ തുടർച്ചയല്ല, കഥാപാത്രങ്ങളുടെ മനസ്സാണ് കവി
ഖനനം ചെയ്യുന്നത്.
പ്രശതരല്ലാത്തവരെ കുറിച്ചു മാത്രം ഒറ്റവരിയിൽ കുറിപ്പുകൾ
കൊടുത്തിട്ടുണ്ട്. അവയില്ലാതെ തന്നെ ഉള്ളിൽ ആഴത്തിൽ
കൊള്ളുന്നുണ്ട് കാവ്യശരങ്ങൾ. അക്ഷരമാലാക്രമത്തിൽ
യോജിപ്പിച്ചിട്ടുള്ള സമാഹാരത്തിൽ എവിടെനിന്ന് എങ്ങോട്ടും
വായിക്കാം. ഏതു സസ്യത്തെ അറിയാൻ ശ്രമിച്ചാലും
കവിതയുടെ ഫലം ഉറപ്പ് എന്നതാണ് വ്യാസന്റെ സസ്യശാലയിലൂടെ
കുരീപ്പുഴ ഉറപ്പു നൽകുന്നത്.
സാധാരണക്കാർക്ക് പരിചിതനല്ലാത്ത അകമ്പനൻ എന്ന
കഥാപാത്രത്തിലാണ് തുടക്കം. പുത്രമൃത്യുവാൽ ദുഃഖിതനായ
കൃതയുഗ രാജാവാണദ്ദേഹം. എട്ടുവരിയിൽ അകമ്പനന്റെ
ജീവിതം അനാവൃതമാകുന്നു.
അച്ഛനാമൊരു പർവതം ദൂരെ
പുത്രനാം പുഴ വറ്റുന്ന കണ്ടു
അച്ഛനാം മരം ചില്ല കരിഞ്ഞു
ദുഃഖിതനായ് വിലപിച്ചു കണ്ടു
അച്ഛനാം മണൽക്കാടൊട്ടകങ്ങൾ
നിശ്ചലരായ് കിടക്കുന്ന കണ്ടു
അച്ഛനാം ചന്ദ്രൻ ശീതകിരണം
മൃത്യുമേഘം മറയ്ക്കുന്ന കണ്ടു
അച്ഛനാം ചന്ദ്രന്റെ ശീതകിരണത്തെ മൃത്യുമേഘം മറയ്ക്കുന്ന
കാഴ്‌ച എട്ടുവരിയിൽ അനവദ്യസുന്ദരമായി കവി
അവതരിപ്പിക്കുന്നു.പാണ്ഡവന്മാരി
കർണ്ണൻ പോലെയോ അകമ്പനനും മനസ്സിൽ തറയുകയാണ്.
നട്ടുച്ചയ്ക്ക് സൂര്യൻ അസ്തമിച്ചതു പോലെ, വെളിച്ചം
കെട്ടുപോയ ജീവിതത്തിൽ എന്നെന്നേക്കും.
തുറന്നിട്ട വാതിലിലേക്ക് ഏകാകിയായി ഉറ്റു നോക്കിരിക്കുന്ന
അച്ഛന്റെ ആലംബമില്ലാത്ത ദുഃഖത്തിൽ കവിത സഫലമാകുന്നു.
പുത്രമൃത്യുവിന്റെ അപരിഹാര്യമായ ശോകം വേട്ടയാടുന്ന
വ്യക്തിയാണ് കുരീപ്പുഴയുടെ അർജ്ജുനൻ. അസ്ത്രങ്ങളെന്തിന്,
ഗാണ്ഡിവമെന്തിനെന്ന് വിലപിക്കുന്ന വില്ലാളിവീരന്റെ
മനുഷ്യമുഖം. ശത്രുവ്യൂഹത്തിൽ പുത്രന്റെ രക്തമുണങ്ങിയോ
എന്ന് അർജ്ജുനൻ ആകുലപ്പെടുമ്പോൾ, നിസ്സഹായത്വമേ
മർത്യന്റെ ജീവിതം എന്നാണ് അഭിമന്യുവിന്റെ
അകം പൊരുൾ. എല്ലാവരുമുണ്ടായിട്ടും ആരും
രക്ഷിക്കാനെത്താത്ത ജീവിതം നിസ്സഹായത്വമല്ലെങ്കിൽ
മറ്റെന്താണ്.
ആരാണ് പുരുഷൻ എന്ന ചോദ്യമാണ് അംബ ഉയർത്തുന്നത്.
നേരറിയാത്ത, നേരെയല്ലാത്ത, കരുണയില്ലാത്ത കശ്മലൻ
എന്ന മറുപേരും അംബ പുരുഷനു നൽകുന്നുണ്ട്.
അവനുമായി ഏറ്റുമുട്ടുവാൻ എന്നിലെ വനിതയെ
വില്ലെടുപ്പിച്ച് നിർത്തുകയാണ് അംബ. ഇത് മഹാഭാരതത്തിന്റെ
ആധുനിക വായനയാണ്. സ്ത്രീപക്ഷ വായന. പെണ്ണെഴുത്ത്.
കാലം ഇതിഹാസ കാവ്യപുസ്തകത്തിനു കാത്തുവച്ച
കുലനീതി.
കൃഷ്ണനൊപ്പം കംസനും അണിനിരക്കുന്നുണ്ട് വ്യാസന്റെ
സസ്യശാലയിൽ. ചെയ്ത ക്രൂരതകളെല്ലാം പ്രാണരക്ഷയ്ക്ക്
വേണ്ടിയായിരുന്നെന്ന ഏറ്റുപറച്ചിലാണ് കംസന്റെ
കുറ്റസമ്മതത്തെ ശ്രദ്ധേയമാക്കുന്നത്.
"സിംഹജാഗ്രതയുള്ളിൽ ഗർജ്ജിക്കവേ
ഹംസമല്ല ഞാൻ പാറിപ്പറക്കുവാൻ"
മഹാഭാരതം ഒരിക്കലെങ്കിലും വായിച്ചവർക്കും ഒന്നിലധികം
തവണ വായിച്ചവർക്കും പുതിയ പൊരുളുകൾ നൽകും
കുരീപ്പുഴയുടെ ഭാരതം. ഇനിയും വായിക്കാത്തവർക്ക്
പുതിയ കാഴ്ചപ്പാടുകളോടു കൂടി ഇനിയെങ്കിലും വായിക്കാം.
ഈ സ്വതന്ത്ര കവിതകൾ സഫലമായ കാവ്യജീവിതത്തിന്റെ
സമ്മോഹനഫലങ്ങളായി മലയാള കാവ്യശാഖയെ
സമ്പന്നമാക്കുന്നു.
ReplyForward |