Monday 18 August 2014

വെ­ള­ള­ക്കാ­രി­ത്ത­ട­വും അർ­ജന്റീ­ന­യും



    ലോ­ക­ഫു­ട്‌­ബോൾ ക­പ്പ്‌ മ­ത്സ­ര­മ­ഹോ­ത്സ­വം പ­ല ചി­ന്ത­ക­ളും ന­മു­ക്കു­ത­ന്നു. ഉ­ത്സ­വം എ­ന്ന­തി­നെ­ക്കാൾ ഒ­രു ലോ­ക­യു­ദ്ധ­ത്തി­ന്റെ പ്ര­തീ­തി ആ­യി­രു­ന്നു. സാ­ഹി­ത­​‍്യ­ക­ലാ­സാം­സ്‌­കാ­രി­ക മേ­ഖ­ല­കൾ­ക്ക്‌ കൊ­ടു­ക്കു­ന്ന ശ്ര­ദ്ധ­യു­ടെ നൂ­റി­ര­ട്ടി­യാ­ണ്‌ സർ­ക്കാർ, കാ­യി­ക­രം­ഗ­ത്തി­നു നൽ­കു­ന്ന­ത്‌. സാ­മ്പ­ത്തി­ക സ­ഹാ­യ­മാ­ണെ­ങ്കിൽ ആ­യി­ര­മി­ര­ട്ടി­യും. ക­വി­ത­യോ നൃ­ത്ത­മോ ഒ­ന്നും മ­നു­ഷ­​‍്യ­നിൽ സ്‌­പർ­ധ­യു­ടെ പോർ­കൊ­മ്പു­കൾ മു­ള­പ്പി­ക്കാ­റി­ല്ല. എ­ന്നാൽ ഫു­ട്‌­ബോ­ളും ക്രി­ക്ക­റ്റും മ­റ്റും സ്‌­പോർ­ട്‌­സ്‌­മാൻ സ്‌­പി­രി­റ്റും ക­ട­ന്ന്‌ വാർ­സ്‌­പി­രി­റ്റി­ലെ­ത്തി­ക്കും. ഇ­ന്ത്യ­യും പാ­ക്കി­സ്ഥാ­നും ത­മ്മിൽ ക്രി­ക്ക­റ്റ്‌ മ­ത്സ­രം ന­ട­ക്കു­മ്പോൾ ഈ വി­കാ­രം പാ­ര­മ­​‍്യ­ത­യിൽ എ­ത്തു­ന്ന­തു കാ­ണാം.

  ലോ­ക­ക­പ്പ്‌ ഫു­ട്‌­ബോൾ മേ­ള­യിൽ മ­ല­യാ­ളി­കൾ അ­ധി­ക­മാ­രും ജർ­മ്മ­നി ജ­യി­ക്ക­ണ­മെ­ന്ന്‌ ആ­ഗ്ര­ഹി­ച്ചി­ല്ല. ലാ­റ്റിൻ അ­മേ­രി­ക്കൻ രാ­ജ­​‍്യ­ങ്ങ­ളും സ്‌­പെ­യിൻ, ഹോ­ള­ണ്ട്‌ തു­ട­ങ്ങി­യ രാ­ജ­​‍്യ­ങ്ങ­ളു­മാ­ണ്‌ ജ­യി­ക്കാൻ അർ­ഹ­ത­യു­ള­ള­വർ എ­ന്നാ­ണ്‌ കേ­ര­ളം ക­ണ്ടെ­ത്തി­യ­ത്‌. തൃ­ശൂർ ലാ കോ­ള­ജ്‌ യൂ­ണി­യൻ വി­ദ­​‍്യാർ­ഥി­കൾ­ക്കി­ട­യിൽ ന­ട­ത്തി­യ പ്ര­വ­ച­ന­മ­ത്സ­ര­ത്തിൽ, വ­ലി­യ വ്യ­ത­​‍്യാ­സ­ത്തോ­ടെ ജർ­മ്മ­നി അ­ഞ്ചാം സ്ഥാ­ന­ത്താ­ണു­വ­ന്ന­ത്‌.

  കേ­ര­ളം മു­ഴു­വൻ അർ­ജന്റീ­ന, ബ്ര­സീൽ, സ്‌­പെ­യിൻ, ഇ­റ്റ­ലി, ഫ്രാൻ­സ്‌, ഇം­ഗ്ള­ണ്ട്‌ തു­ട­ങ്ങി­യ രാ­ജ­​‍്യ­ങ്ങ­ളു­ടെ ടീ­മു­ക­ളെ അ­ഭി­വാ­ദ്യം ചെ­യ്‌­തു­കൊ­ണ്ടു­ള­ള ഫ്‌­ള­ക്‌­സ്‌­ബോർ­ഡു­കൾ ആ­യി­രു­ന്ന­ല്ലൊ. പ­ല രാ­ജ­​‍്യ­ങ്ങ­ളു­ടെ­യും പ­താ­ക­കൊ­ണ്ട്‌ മ­ല­യാ­ളി ന­ഗ്ന­ത മ­റ­യ്‌­ക്കു­ക­യും ചെ­യ്‌­തു.

  ബ്ര­സീ­ലി­ന്റെ­യും അർ­ജന്റീ­ന­യു­ടെ­യും പ­താ­ക­കൾ ഏ­റ്റ­വു­മ­ധി­കം പാ­റി­ക്ക­ളി­ച്ച­തു മ­ല­പ്പു­റം ജി­ല്ല­യി­ലാ­യി­രു­ന്നു. ബ്ര­സീ­ലി­ന്റെ ദേ­ശീ­യ പ­താ­ക ബ്ര­സീ­ലിൽ­പോ­ലും ഇ­ത്ര­യും ഉ­ണ്ടാ­കി­ല്ല.

  വി­ശ­​‍്വാ­സി­ക­ളാ­യ ആ­രാ­ധ­കർ സ്വ­ന്തം ടീം ജ­യി­ക്കാൻ വേ­ണ്ടി പ­ള­ളി­ക­ളിൽ മെ­ഴു­കു­തി­രി­ക­ളും ച­ന്ദ­ന­ത്തി­രി­ക­ളും ക­ത്തി­ച്ചു. അ­മ്പ­ല­ങ്ങ­ളിൽ പ്ര­തേ­​‍്യ­ക പൂ­ജ­ന­ട­ത്തി. ബ­ഹു­ഭൂ­രി­പ­ക്ഷം ആ­രാ­ധ­ക­രു­ടെ­യും മു­ട്ടി പ്രാർ­ഥ­ന­ക­ളെ ദൈ­വം അ­വ­ഗ­ണി­ച്ചെ­ന്നു­വേ­ണം ക­രു­താൻ. അ­ല്ലെ­ങ്കിൽ പ­ണ്ടു നാ­സി­കൾ ഭ­രി­ച്ച ജർ­മ്മ­നി ജ­യി­ക്കി­ല്ലാ­യി­രു­ന്ന­ല്ലോ.

 ഒ­രു ഭ­ക്തൻ അർ­ജന്റീ­ന­യു­ടെ മെ­സി­ക്കു­വേ­ണ്ടി ശ­ത്രു­സം­ഹാ­ര­പൂ­ജ ­ത­ന്നെ ന­ട­ത്തി­ക്ക­ള­ഞ്ഞു. എ­തിർ ടീ­മി­ലു­ള­ള എ­ല്ലാ­വ­രെ­യും സം­ഹ­രി­ച്ച്‌ മെ­സി ന­യി­ക്കു­ന്ന ടീം ജ­യി­ക്കാൻ വേ­ണ്ടി ആ­യി­രു­ന്നു നേർ­ച്ച. തൃ­ശൂർ ജി­ല്ല­യി­ലെ പീ­ച്ചി­ഡാ­മി­ന­ടു­ത്തു­ള­ള വെ­ള­ള­ക്കാ­രി­ത്ത­ട­ത്തി­ലെ ശ്രീ­മ­ഹാ­വി­ഷ്‌­ണു മ­ഹാ­ല­ക് ഷ് ­മി ക്ഷേ­ത്ര­ത്തിൽ ര­ണ്ടാ­യി­ര­ത്തി ഇ­രു­നൂ­റ്റി­തൊ­ണ്ണൂ­റ്റി മൂ­ന്നാം ന­മ്പർ ര­സീ­ത്‌ അ­നു­സ­രി­ച്ചാ­ണ്‌ ശ­ത്രു­സം­ഹാ­ര­പൂ­ജ ന­ട­ത്തി­യ­ത്‌. മെ­സി ന­യി­ച്ച അർ­ജന്റീ­ന തോ­റ്റെ­ന്നു മാ­ത്ര­മ­ല്ല, മെ­സി­ക്ക്‌ ന­ല്ല ക­ളി­ക്കാ­ര­നു­ള­ള സ­മ്മാ­ന­ത്തി­ന്‌ അർ­ഹ­ത­യി­ല്ലെ­ന്ന്‌ ഫു­ട്‌­ബോൾ ഇ­തി­ഹാ­സം ന­മ്മു­ടെ ചെ­മ്മ­ണ്ണൂർ ഫെ­യിം മ­റ­ഡോ­ണ ആ­ക്ഷേ­പി­ക്കു­ക­യും ചെ­യ്‌­തു.

  ബ്ര­സീ­ലി­നു­വേ­ണ്ടി നേർ­ച്ച­കൾ ന­ട­ത്തി­യ ആ­രാ­ധ­ക­രു­ടെ അ­വ­സ്ഥ­യാ­ണ്‌ പ­രി­താ­പ­ക­രം. ഐ­തി­ഹാ­സി­ക­മാ­യ തോൽ­വി­യാ­ണ­ല്ലൊ ബ്ര­സീ­ലി­നു ല­ഭി­ച്ച­ത്‌. സ­മ്പ­ന്ന രാ­ഷ്‌­ട്ര­മ­ല്ലാ­ത്ത ബ്ര­സീൽ ഈ മാ­മാ­ങ്കം ഏ­റ്റെ­ടു­ത്ത­തി­നെ­തി­രേ വൻ പ്ര­ക്ഷോ­ഭം­പോ­ലും അ­വി­ടെ­യു­ണ്ടാ­യി. തോ­റ്റ­തി­ലു­ള­ള പ്ര­തി­ഷേ­ധ പ്ര­ക­ട­നം വേ­റെ­യും. ശ­ത്രു­സം­ഹാ­ര­പൂ­ജ­കൾ തി­രി­ഞ്ഞു­ക­ടി­ച്ച സം­ഭ­വം കേ­ര­ള­ത്തിൽ മുൻ­പും ഉ­ണ്ടാ­യി­ട്ടു­ണ്ട്‌. 

വൈ­ക്കം സ­ത­​‍്യ­ഗ്ര­ഹ­ത്തി­ന്‌ നേ­തൃ­ത്വം നൽ­കി­യ ത­ന്തൈ­പെ­രി­യോർ ഇ വി രാ­മ­സ­​‍്വാ­മി­ക്ക്‌ എ­തി­രേ ആ­യി­രു­ന്നു സം­ഹാ­രം

   ഇ വി രാ­മ­സ­​‍്വാ­മി­യു­ടെ തീ­പ്പൊ­രി പ്ര­സം­ഗ­ങ്ങൾ വൈ­ക്കം സ­ത­​‍്യ­ഗ്ര­ഹ­പ്പ­ന്ത­ലി­ലേ­ക്ക്‌ സ­മ­ര­ഭ­ടൻ­മാ­രെ ആ­കർ­ഷി­ച്ച­തിൽ അ­സ­​‍്വ­സ്ഥ­രാ­യ സ­വർ­ണർ തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വി­നു പ­രാ­തി നൽ­കി. രാ­ജ­കി­ങ്ക­ര­ന്മാർ­വ­ന്ന്‌ ഇ വി രാ­മ­സ­​‍്വാ­മി­യെ അ­റ­സ്റ്റ്‌ ചെ­യ്‌­ത്‌ പൂ­ജ­പ്പു­ര സെൻ­ട്രൽ ജ­യി­ലിൽ അ­ട­ച്ചു. കൽ­ത്തു­റു­ങ്കിൽ കി­ട­ക്കു­ന്ന ഇ വി രാ­മ­സ­​‍്വാ­മി­യെ ഉ­ന്മൂ­ല­നം  ചെ­യ്യാ­നാ­യി ശ­ത്രു­സം­ഹാ­ര­യാ­ഗം ആ­രം­ഭി­ച്ചു. വി­ശ­​‍്വാ­സ­മ­നു­സ­രി­ച്ച്‌ യാ­ഗ­ത്തി­ന്റെ പ­രി­സ­മാ­പ്‌­തി­യിൽ ഇ വി രാ­മ­സ­​‍്വാ­മി മ­രി­ക്ക­ണം. എ­ന്നാൽ സം­ഭ­വി­ച്ച­ത്‌ മ­റി­ച്ചാ­ണ്‌. യാ­ഗ­ത്തി­ന്റെ പ­രി­സ­മാ­പ്‌­തി­യിൽ രാ­ജാ­വ്‌ മ­രി­ച്ചു. അ­തി­നെ­തു­ടർ­ന്ന്‌ ത­ട­വു­പു­ള­ളി­ക­ളെ തു­റ­ന്നു­വി­ട്ടു. ഇ വി രാ­മ­സ­​‍്വാ­മി പു­റ­ത്തു­വ­ന്നു വൈ­ക്ക­ത്തെ­ത്തി കൂ­ടു­തൽ തീ­ജ­​‍്വാ­ല­ക­ളോ­ടെ സ­മ­രം തു­ടർ­ന്നു.

  ശ­ത്രു­സം­ഹാ­ര­ത്തി­ന്‌ നേർ­ച്ച­ക­ളോ യാ­ഗ­ങ്ങ­ളോ ഫ­ല­പ്ര­ദ­മ­ല്ല. സ­ങ്കൽ­പ്പ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ മ­ത­ദൈ­വ­ങ്ങൾ­ക്ക്‌ ഇ­ക്കാ­ര­​‍്യ­ത്തിൽ ഒ­ന്നും­ചെ­യാൻ ക­ഴി­യി­ല്ല. മെ­സി­യു­ടെ ആ­രാ­ധ­കൻ ക്ഷേ­ത്ര­ത്തിൽ ഒ­ടു­ക്കി­യ­പ­ണം പാ­ഴാ­യി­പ്പോ­യ­തു­മാ­ത്രം മി­ച്ചം. അ­തി­നാൽ ദൈ­വ­ത്തി­ന്റെ കൈ­യോ കാ­ലോ വാ­ലോ ഒ­ന്നു­മ­ല്ലാ­തെ കൂ­ട്ടാ­യ­പ­രി­ശ്ര­മ­ത്താൽ ശോ­ഭ­യോ­ടെ ക­ളി­ച്ചു ക­പ്പു­നേ­ടി­യ ജർ­മ്മ­നി­യെ അ­ഭി­ന­ന്ദി­ക്കാം.

Tuesday 12 August 2014

ആവർത്തനം ------------------


ആകെ മടുത്തു 

സഖാവേ , നിറുത്തുകീയാവർത്തനങ്ങൽ.
ഒടിഞ്ഞ നട്ടെല്ലുമായ് 
വീണുപോകുന്നു മനസ്സും മനുഷ്യരും 
പാതാളഭീതികൾ പൂക്കുമീ പാതയിൽ .

തോക്കിന്റെ കാഞ്ചിയും ബൂട്സും വരച്ചിട്ട 
പോസ്റ്റർ ചുമന്നു ദ്രവിച്ച മണ്‍ഭിത്തിയിൽ 
കാലം വരച്ച തെറിപ്പൂക്കൾ വായിച്ചു
പോകുന്ന കുട്ടികൾ തുപ്പുന്ന ചോരയിൽ 
കാണരുതാരും മഹാസങ്കടത്തിന്റെ
ആണിയും മുള്ളും തറച്ച പ്രത്യാശകൾ .

നെഞ്ചിലെ സ്വപ്നപ്പരേഡിനു മേളമായ്
വന്നവർ ബ്യൂഗിളും ബാൻഡും മുഴക്കവേ
കണ്ണിലെ കൂവളമൊന്തയിൽ സന്ധ്യയും 
സങ്കല്പവും നുള്ളിയിട്ടൊരാത്തുമ്പകൾ
ഉണ്ണിയേടത്തിയെ തിങ്കൾനൊയമ്പിന്റെ
കണ്ണികൾക്കുള്ളിൽ തളച്ച തളർച്ചകൽ 
പാർവ്വതിപ്പൂക്കൾ നിറച്ചു കിനാവിന്റെ
പാളത്തിലൂടോടി വന്ന മനസ്സുകൾ 
കത്തിച്ചെറിഞ്ഞ സ്വന്തം ജീവിതത്തിന്റെ 
പൊട്ടിത്തെറിക്കലിൽ പൂത്ത സംത്രിപ്തികൾ
എല്ലാമൊരമ്പിളിക്കുടപോലെ മാഞ്ഞു പോയ്‌
ഉള്ളതീ ചാരവും ചാട്ടവാറും കുറെ 
കല്ലും പരുങ്ങുന്ന പകലും പതർച്ചയും.

ആകെ മടുത്തു
സഖാവേ , നിറുത്തുകീയാവർത്തനങ്ങൽ.
നനഞ്ഞൊരടുപ്പിലെ 
ചേരകളെല്ലാമിഴഞ്ഞുപോകും വരെ
നാവുകൊണ്ടിങ്ങനെ കൊല്ലാതിരിക്കുക .

നാളെയെ കാണാൻ മലമ്പാത വെട്ടിയോർ 
വീണുമരിച്ച നിണച്ചോലയിൽ സൂര്യ -
ദാഹം കിതച്ചു വിറച്ചു വിങ്ങുമ്പൊഴും
പാടുന്നതാരാണു വന്ധ്യസങ്കീർത്തനം ?

രക്തത്തിൽ മുങ്ങിയെണീറ്റ മുഖത്തതാ 
തുപ്പുന്നു പിന്നിൽ കൊടിയുമായെത്തിയോർ
ചങ്ങലപ്പാടുള്ള കാലസ്ഥിയിൽ നിന്നു
ചെമ്പരത്തിപ്പൂക്കൾ നുള്ളിയി,ല്ലായുധ-
പ്പന്തയത്തിന്മേൽ കുറ്റച്ചെടികൾ പടർന്നു പോയ്‌ .

ആകെ മടുത്തു
സഖാവേ, സഹിക്കുവാനാകാത്ത 
വാചകത്തെയ്യങ്ങളാടവേ
അർത്ഥം പൊലിഞ്ഞ പദങ്ങളെ ചില്ലിട്ടു 
വച്ച ബംഗ്ളാവു കടന്നു വരുന്നു ഞാൻ 
ദുഃഖം തിളച്ചു തുള്ളുന്ന മൗനത്തിന്റെ-
യുഷ്ണത്തിലേക്കു കുതിച്ചു വീഴുന്നു ഞാൻ .

മഴപ്പേടി


മഴവരുന്നു പേമഴ 
കുടിലിനുള്ളിലാരെല്ലാം 
കിടുകിടെ വിറച്ചു കൊണ്ടൊ-
രമ്മയും കിടാങ്ങളും.

മഴയെനിക്കു പേടിയാണ്
പുലിയിറങ്ങി വന്നപോല്‍.

മഴകലിച്ചു കാറ്റുമായ്‌
വിരലു കോര്‍ത്തു താണ്ഡവം
കടപുഴക്കി മാമരം
പ്രളയമായി സങ്കടം.

മഴയെനിക്കു പേടിയാണ്
അടിയുലഞ്ഞു വീണപോല്‍.

മഴ വെളുത്ത തുമ്പിയാല്‍
കടലുയര്‍ത്തിയെറിയവേ 
വലയില്‍ വീണു ജീവിത-
ക്കരയിടിഞ്ഞു താഴവേ

മഴയെനിക്കു പേടിയാണ്
ദുരിതദംഷ്ട്ര കണ്ടപോല്‍

മലകള്‍ പോലെ തിരകളും
ചുഴലിപോലെ ചുഴികളും
ഇരുളുകീറി മിന്നലും
മുടിയഴിഞ്ഞ രാത്രിയും
വറുതി തിന്ന പകലിലെ
വെയിലുകാര്‍ന്ന താളവും

മഴയെനിക്കു പേടിയാണ്
അലറിടും മൃഗങ്ങള്‍ പോല്‍

മുകളിലത്തെ സൈനികര്‍
പട നയിച്ചു കേറിയോ
ഇടിയിലെന്റെ മുളകളും
ചെടികളും കരിഞ്ഞുവോ
വയലിലും വരമ്പിലും
മരണബോംബ് വീണുവോ
ഒടുവിലത്തെയോര്‍മ്മയില്‍ 
പെശറു കേറിയോടിയോ?

മഴയെനിക്കു പേടിയാണ്
അരികില്‍ വന്ന ജ്വാല പോല്‍.

ഭവനഭദ്രതയ്ക്കു നീ
മതിലുകെട്ടി വാഴുവോന്‍
മഴ നിനക്കു പ്രണയവും 
മധുവുമൊക്കെയായിടാം.

മഴയെനിക്കു പേടിയാണ്
ഗ്രഹനിപാതമെന്നപോല്‍.

ഉരുളു പൊട്ടി
നെഞ്ചിലെ മടകള്‍ പൊട്ടി
മണ്ണിന്‍റെ കരളുപൊട്ടി
പുഴയിലെ അണകള്‍ പൊട്ടി
ആയിരങ്ങള്‍
ജീവമുകുളകോടികള്‍
നിലവിളിച്ചു 
മൃതിരുചിച്ചു
ചലനരഹിതരാകവേ

മഴയെനിക്കു പേടിയാണ്
പേടിയാണ്
പേടിയാണ്
കൊടുവസൂരി വന്നപോല്‍
ജലസമാധിയെന്നപോല്‍.

Friday 1 August 2014

ന­ഗ­ര­ത്തെ­രു­വി­ലെ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങൾ




പ­ശ്ചി­മ­ബം­ഗാ­ളി­ന്റെ ത­ല­സ്ഥാ­ന­ത്താ­ണ്‌ വി­സ്‌­മ­യ­ക­ര­മാ­യ ആ കാ­ഴ്‌­ച­ക­ണ്ട­ത്‌. പ്ര­സി­ദ്ധ­മാ­യ പ്ര­സി­ഡൻ­സി കോ­ള­ജും മ­റ്റും സ്ഥി­തി­ചെ­യ്യു­ന്ന കോ­ള­ജ്‌ സ്‌­ട്രീ­റ്റിൽ ല­ക്ഷ­ക്ക­ണ­ക്കി­നു പ­ഴ­യ­പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­രി­ക്കു­ന്നു. നി­ര­വ­ധി ആ­ളു­കൾ പു­സ്‌­ത­ക­ങ്ങൾ മ­റി­ച്ചു­നോ­ക്കി അ­വി­ടെ ചു­റ്റി­പ്പ­റ്റി­നിൽ­ക്കു­ന്നു.

ഫു­ട്‌­പാ­ത്തിൽ­ത്ത­ന്നെ­യാ­ണ്‌ ഈ പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­ട്ടു­ള­ള­ത്‌. വ­ഴി­യോ­ര­വാ­ണി­ഭ­ക്കാ­രെ­ക്കൊ­ണ്ട്‌ വീർ­പ്പു­മു­ട്ടി­യ ന­ഗ­ര­മാ­ണ്‌ കൊൽ­ക്ക­ത്ത. പു­ന­ര­ധി­വാ­സ ക്ര­മീ­ക­ര­ണ­ങ്ങൾ ചെ­യ്‌­തി­ട്ട്‌ ജ്യോ­തി­ബ­സു എ­ല്ലാ ഫു­ട്‌­പാ­ത്ത്‌ ക­ച്ച­വ­ട­ക്കാ­രെ­യും ഒ­ഴി­പ്പി­ച്ചു. എ­ന്നാൽ പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രെ തു­ട­രാൻ അ­നു­വ­ദി­ച്ചു.

ഇ­ന്ത­​‍്യ­യി­ലെ പ്ര­ധാ­ന ന­ഗ­ര­ങ്ങ­ളി­ലെ­ല്ലാം പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ വിൽ­ക്കു­ന്ന തെ­രു­വു­കൾ ഉ­ണ്ട്‌. ക­ച്ച­വ­ട­ക്കാർ വി­ല­കൊ­ടു­ത്തു­ശേ­ഖ­രി­ക്കു­ന്ന പു­സ്‌­ത­ക­ങ്ങൾ കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭ­​‍്യ­മാ­ണ്‌. ചാ­ന്ദ്‌­നി­ചൗ­ക്കിൽ നി­ന്നും റു­ബാ­യി­യാ­ത്തി­ന്റെ പ­ഴ­യ പ­തി­പ്പും മും­ബൈ­യിൽ നി­ന്ന്‌ ഖ­ലിൽ ജി­ബ്രാൻ കാ­മു­കി­ക്ക്‌ എ­ഴു­തി­യ ക­ത്തു­ക­ളും കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ വാ­ങ്ങി­യ­ത്‌ ഓർ­ക്കു­ന്നു.

അ­ര­വി­ന്ദ­ന്റെ കാർ­ട്ടൂൺ­ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ ഗു­രു­ജി­യും രാ­മു­വും തെ­രു­വോ­ര­ത്തു­നി­ന്നു കാ­ഫ്‌­ക­യെ­യും കാ­മു­വി­നെ­യും ക­ണ്ടെ­ത്തി­യ­ത്‌ ര­സ­ക­ര­മാ­യ ഒ­രു വാ­യ­നാ­നു­ഭ­വം ആ­യി­രു­ന്ന­ല്ലൊ.

തി­രു­വ­ന­ന്ത­പു­രം ന­ഗ­ര­ത്തി­ലാ­ണെ­ങ്കിൽ ഇ­ന്ത­​‍്യ­യി­ലെ ഏ­റ്റ­വും പ­ഴ­ക്കം­ചെ­ന്ന ലൈ­ബ്ര­റി­യാ­യ സ്റ്റേ­റ്റ്‌ സെൻ­ട്രൽ ലൈ­ബ്ര­റി­യു­ടെ­യും ലൈ­ബ്ര­റി കൗൺ­സിൽ ആ­സ്ഥാ­ന­ത്തി­ന്റെ­യും കേ­ര­ള സർ­വ­ക­ലാ­ശാ­ലാ ഓ­ഫീ­സി­ന്റെ­യും പ­രി­സ­ര­ത്താ­ണ്‌ പ­ഴ­യ പു­സ്‌­ത­ക­ശേ­ഖ­ര­ങ്ങൾ വിൽ­പ്പ­ന­യ്‌­ക്ക്‌ വ­ച്ചി­ട്ടു­ള­ള­ത്‌.

വ­ഴി­യോ­ര പു­സ്‌­ത­ക­വിൽ­പ്പ­ന­ശാ­ല­ക­ളിൽ പു­സ്‌­ത­കം തേ­ടി­യെ­ത്തു­ന്ന­വ­രിൽ അ­ധി­ക­വും ശ­രാ­ശ­രി കു­ടും­ബ­ങ്ങ­ളിൽ നി­ന്നോ ദ­രി­ദ്ര­കു­ടും­ബ­ങ്ങ­ളിൽ­നി­ന്നോ ഉ­ള­ള സാ­ധു­ക്ക­ളാ­യ വി­ദ­​‍്യാർ­ഥി­ക­ളാ­ണ്‌. ഈ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങ­ളിൽ എൺ­പ­തു­ശ­ത­മാ­ന­വും പഠ­ന സ­ഹാ­യി­ക­ളാ­യി­ട്ടു­ള­ള­വ­യാ­ണ്‌. പാ­വ­പ്പെ­ട്ട കു­ട്ടി­കൾ­ക്ക്‌ സാ­ങ്കേ­തി­ക വി­ദ­​‍്യാ­ഭ­​‍്യാ­സ­ത്തി­നു ആ­വ­ശ­​‍്യ­മു­ള­ള പു­സ്‌­ത­ക­ങ്ങൾ എ­ല്ലാം­ത­ന്നെ വ­ലി­യ വി­ല­യു­ള­ള­വ­യാ­ണ്‌. ആ­യി­രം­രൂ­പ മു­ഖ­വി­ല­യു­ളള പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ മു­ന്നൂ­റോ നാ­നൂ­റോ രൂ­പ­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭി­ക്കും. അ­ത്‌ വ­ലി­യ സ­ഹാ­യം­ത­ന്നെ­യാ­ണ്‌.

മ­റ്റു ജി­ല്ല­ക­ളി­ലു­ള­ള വി­ദ­​‍്യാർ­ഥി­കൾ­പോ­ലും തി­രു­വ­ന­ന്ത­പു­ര­ത്ത്‌ പോ­കു­ന്ന­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങൾ വാ­ങ്ങി­വ­രാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­റു­ണ്ട്‌. മൂ­ന്നു ല­ക്ഷ­ത്തി­ല­ധി­കം പു­സ്‌­ത­ക­ങ്ങ­ളും മു­പ്പ­തോ­ളം ക­ച്ച­വ­ട­ക്കാ­രു­മാ­ണ്‌ തി­രു­വ­ന­ന്ത­പു­ര­ത്തെ ഫു­ട്‌­പാ­ത്തി­ലു­ള­ള­ത്‌.

പു­സ്‌­ത­ക­ക്ക­ച്ച­വ­ടം­കൊ­ണ്ട്‌ ഒ­രു­വി­ധം കു­ടും­ബം പു­ലർ­ത്തി­വ­രു­ന്ന ഇ­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങ­ളു­മാ­യി ഉ­ടൻ സ്ഥ­ലം വി­ട­ണ­മെ­ന്നാ­ണ്‌ സർ­ക്കാർ ആ­വ­ശ­​‍്യ­പ്പെ­ട്ടി­ട്ടു­ള­ള­ത്‌. ഒ­രു­ദി­വ­സം ബുൾ­ഡോ­സ­റു­ക­ളും പൊ­ലീ­സു­മാ­യി സർ­ക്കാർ അ­വ­ത­രി­­ക്കു­ക കൂ­ടി ചെ­യ്‌­തു. മാ­ധ­​‍്യ­മ­പ്ര­വർ­ത്ത­ക­രു­ടെ­യും മ­റ്റും സാ­ന്നി­ദ്ധ­​‍്യം­കൊ­ണ്ടാ­ണ്‌ അ­ന്ന്‌ പു­സ്‌­ത­ക­ന­ശീ­ക­ര­ണം സാ­ധ­​‍്യ­മാ­കാ­തെ പോ­യ­ത്‌.

പു­ന­ര­ധി­വ­സി­പ്പി­ക്കാ­നു­ള­ള ഒ­രു പ­രി­ശ്ര­മ­വും ന­ട­ത്താ­തെ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­ജ്ഞാ­പി­ക്കു­ന്ന­ത്‌ ജ­നാ­ധി­പ­ത്യ മൂ­ല­​‍്യ­ങ്ങൾ­ക്ക്‌ നി­ര­ക്കു­ന്ന­ത­ല്ല. അ­വ­രും ഈ നാ­ട്ടി­ലെ പൗ­ര­ന്മാ­ര­ല്ലേ. ജീ­വി­ക്കു­വാ­നു­ള­ള അ­വ­കാ­ശം അ­വർ­ക്കു­മി­ല്ലേ?

വി­ദ­​‍്യാർ­ഥി­കൾ­ക്കു എ­ത്താ­വു­ന്ന­ത­ര­ത്തിൽ ഒ­രു­സ്ഥ­ലം ക­ണ്ടെ­ത്തി­യി­ട്ടേ അ­വ­രോ­ട്‌ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­വൂ. ആ തെ­രു­വിൽ­ത­ന്നെ ഒ­ന്ന­ര­മീ­റ്റ­റി­നു­ള­ളിൽ പു­സ്‌­ത­കം നി­ര­ത്തി­വ­ച്ചു വിൽ­പ­ന ന­ട­ത്താൻ അ­നു­വ­ദി­ക്ക­ണ­മെ­ന്ന അ­വ­രു­ടെ ആ­വ­ശ­​‍്യ­വും ഭ­ര­ണ­കൂ­ടം പ­രി­ശോ­ധി­ക്ക­ണം.

മു­ല്ല­പ്പെ­രി­യാർ അ­ണ­ക്കെ­ട്ട്‌ കാ­ക്ക­ത്തൊ­ള­ളാ­യി­രം വർ­ഷ­ത്തേ­ക്ക്‌ എ­ഴു­തി­ക്കൊ­ടു­ത്ത­വ­രാ­ണ്‌ ന­മ്മൾ. ത­ല­സ്ഥാ­ന­ന­ഗ­ര­ത്തി­ലെ പ­ല കെ­ട്ടി­ട­ങ്ങ­ളും സർ­ക്കാർ ഭൂ­മി­യി­ലാ­ണ്‌ നാ­മ­മാ­ത്ര­മാ­യ വാ­ട­ക­യ്‌­ക്കും. അ­ല്ലാ­തെ­യും ഉ­യർ­ന്നു നിൽ­ക്കു­ന്ന­ത്‌. തെ­രു­വു പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രോ­ടു­മാ­ത്രം അ­ധി­കാ­ര­ത്തി­ന്റെ ഭാ­ഷ ഉ­പ­യോ­ഗി­ക്കു­ന്ന­ത്‌ മ­നു­ഷ­​‍്യ­ത­​‍്വ­ത്തി­നു നി­ര­ക്കു­ന്ന­ത­ല്ല. അ­ധി­കാ­ര­പ്ര­യോ­ഗം അ­വ­ശ­രോ­ടു­മാ­ത്രം എ­ന്ന കാ­ഴ്‌­ച­പ്പാ­ട്‌ ശ­രി­യ­ല്ല.

മ­ഹാ­ന­ഗ­ര­ങ്ങ­ളു­ടെ ഭ­ര­ണാ­ധി­കാ­രി­കൾ തെ­രു­വു­പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ത്തെ സാം­സ്‌­കാ­രി­ക­മാ­യ ഒ­രു അ­ട­യാ­ളം എ­ന്ന നി­ല­യി­ലാ­ണ്‌ കാ­ണു­ന്ന­ത്‌. കേ­ര­ള­ത്തി­ന്റെ ത­ല­സ്ഥാ­ന ന­ഗ­ര­ത്തി­നും ആ കാ­ഴ്‌­ച­പ്പാ­ട്‌ യോ­ജി­ക്കും. കു­ടി­യി­റ­ക്കൽ ഒ­രു ക­ല­യേ അ­ല്ല­ല്ലൊ.