Friday 24 October 2014

താ­രാ­രാ­ധ­ന­യു­ടെ മ­ര­ണ­ക്ക­യ­റ്റം


      ദൈ­വം ക­ഴി­ഞ്ഞാൽ ഏ­റ്റ­വും കൂ­ടു­തൽ ആ­രാ­ധ­ക­രു­ള്ള­ത്‌ സി­നി­മാ­താ­ര­ങ്ങൾ­ക്കും ക്രി­ക്ക­റ്റ്‌ ക­ളി­ക്കാർ­ക്കു­മാ­ണ്‌. ക്രി­ക്ക­റ്റ്‌ താ­രം എ­ന്ന പ്ര­യോ­ഗം കൂ­ടി നി­ല­വി­ലു­ണ്ട­ല്ലോ. ജീ­വൻ ദൈ­വ­ത്തെ ഏൽ­പ്പി­ച്ചു­കൊ­ണ്ട്‌ ആ­രാ­ധ­കർ ന­ട­ത്തു­ന്ന ഭ­ക്തി­യാ­ത്ര­ക­ളും ആ­ന പ്ര­ദർ­ശ­ന­വും മ­റ്റും മ­ര­ണ­ങ്ങൾ­ക്കു­പോ­ലും കാ­ര­ണ­മാ­യി­ട്ടു­ണ്ട്‌.

      ജ­യ­ല­ളി­ത ശി­ക്ഷി­ക്ക­പ്പെ­ട്ട­പ്പോൾ നി­ര­വ­ധി ആ­ളു­കൾ സ്വ­യം­ഹ­ത്യ­യി­ലൂ­ടെ ആ­ത്മ­സാ­ക്ഷാ­ത്‌­ക്കാ­ര­വും അ­മ്മ­യോ­ടു­ള്ള മ­മ­താ­നി­ർ­വൃ­തി­യും നേ­ടി. ദ്രാ­വി­ഡ മു­ന്നേ­റ്റ ക­ഴ­ക­ത്തി­ന്റെ സ്ഥാ­പ­ക നേ­താ­വാ­യ സി എൻ അ­ണ്ണാ­ദു­രൈ­യെ­പ്പോ­ലു­ള്ള ഒ­രു ജ­ന­നേ­താ­വ­ല്ല ജ­യ­ല­ളി­ത. അ­വ­രോ­ട്‌ ത­മി­ഴ്‌ ജ­ന­ത­യ്‌­ക്കു­ള്ള ആ­നു­ക­മ്പ, അ­വ­രു­ടെ സി­നി­മാ­കാ­ല­ത്തോ­ടു­ള്ള ആ­രാ­ധ­ന ത­ന്നെ­യാ­ണ്‌. ഈ ആ­രാ­ധ­ന­യു­ടെ മു­ക്കാൽ­പ­ങ്കും എം ജി രാ­മ­ച­ന്ദ്ര­ന്‌ അ­വ­കാ­ശ­പ്പെ­ട്ട­തു­മാ­ണ്‌.
     ത­മി­ഴ്‌­നാ­ടി­നെ അ­നു­ക­രി­ച്ച്‌ കേ­ര­ള­ത്തി­ലും താ­രാ­രാ­ധ­ന വർ­ധി­ച്ചി­ട്ടു­ണ്ട്‌. ഒ­രു സൂ­പ്പർ­സ്റ്റാ­റി­ന്റെ ഫാൻ­സ്‌ അ­സോ­സി­യേ­ഷൻ പ്ര­വർ­ത്ത­കർ, മ­റ്റേ സൂ­പ്പർ­സ്റ്റാ­റി­ന്റെ ചി­ത്രം തു­ട­ങ്ങു­മ്പോൾ­ത്ത­ന്നെ കൂ­വു­ന്ന­തും എ­തിർ­വി­ഭാ­ഗം ക­യ്യ­ടി­ക്കു­ന്ന­തും കേ­ര­ള­ത്തി­ലെ തീ­യേ­റ്റ­റു­ക­ളിൽ സാ­ധാ­ര­ണ­മാ­യി­ട്ടു­ണ്ട്‌. ത­മി­ഴ്‌­നാ­ട്ടിൽ ര­ജ­നീ­കാ­ന്തി­ന്റെ­യും മ­റ്റും ആ­രാ­ധ­ക സം­ഘ­ങ്ങൾ ര­ക്ത­ദാ­നം തു­ട­ങ്ങി­യ കാ­ര്യ­ങ്ങൾ ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും വ്യ­ക്തി­പൂ­ജ­യും അ­തു­വ­ഴി വോ­ട്ടു­ബാ­ങ്കി­ന്റെ ക്രോ­ഡീ­ക­ര­ണ­വു­മാ­ണ്‌ അ­ടി­വേ­രാ­യി­ട്ടു­ള്ള­ത്‌.
     പു­തി­യ ചി­ത്ര­ങ്ങൾ പ്ര­ദർ­ശ­ന­ത്തി­നെ­ത്തു­മ്പോൾ ആ­രാ­ധ­കർ തീ­യേ­റ്റർ പ­രി­സ­രം ക­യ്യ­ട­ക്കും. താ­ര­ത്തി­ന്റെ പ­ടു­കൂ­റ്റൻ ക­ട്ടൗ­ട്ടു­കൾ ഉ­യർ­ത്തും. അ­തിൽ മാ­ല ചാർ­ത്തും. ചി­ല­പ്പോൾ താ­ര­ത്തി­ന്റെ ചി­ത്രം ദൈ­വ­ത്തെ എ­ഴു­ന്ന­ള്ളി­ക്കു­ന്ന­തു­പോ­ലെ ആ­ന­പ്പു­റ­ത്ത്‌ ഇ­രു­ത്തി ആ­ഘോ­ഷി­ക്കു­ക­യും ചെ­യ്യും.
      ആ­രാ­ധ­ന­മൂ­ത്ത്‌ കൂ­റ്റൻ ഫ്‌­ള­ക്‌­സ്‌ ബോർ­ഡു­ക­ളിൽ ഇ­ള­നീ­ര­ഭി­ഷേ­ക­വും പാ­ല­ഭി­ഷേ­ക­വും പോ­ലും ന­ട­ത്താ­റു­ണ്ട്‌. ആ­ര­തി ഉ­ഴി­യു­ക, താ­ര­ക്കോ­ല­ത്തി­ന്‌ മു­ന്നിൽ തേ­ങ്ങ­യ­ടി­ക്കു­ക, കർ­പ്പൂ­രം ക­ത്തി­ക്കു­ക, സാ­മ്പ്രാ­ണി­ത്തി­രി പു­ക­യ്‌­ക്കു­ക തു­ട­ങ്ങി ക്ഷേ­ത്രാ­ചാ­ര­ങ്ങ­ളു­ടെ അ­ന്ധ­ത­യി­ല­ധി­ഷ്ഠി­ത­മാ­യ പ­രി­പാ­ടി­ക­ളും ന­ട­ത്താ­റു­ണ്ട്‌. മ­ല­യാ­ള­ത്തിൽ ന­ടി­കൾ­ക്ക്‌ പൊ­തു­വേ ആ­രാ­ധ­ക­സം­ഘ­ട­ന­കൾ കു­റ­വാ­ണ്‌. അ­വർ പ­ണ­വും പ­ദ­വി­യും നൽ­കി സം­ഘ­ട­ന­ക­ളെ പ്രോ­ത്സാ­ഹി­പ്പി­ക്കാ­റി­ല്ലാ­ത്ത­താ­ണ്‌ കാ­ര­ണ­മെ­ന്നാ­ണ­റി­യു­ന്ന­ത്‌.
      മ­ഞ്‌­ജു­വാ­ര്യർ ഫാൻ­സ്‌ അ­സോ­സി­യേ­ഷ­ന്റെ ഫേ­സ്‌ ബു­ക്ക്‌ പേ­ജിൽ ഒ­രാൾ പ്ര­തി­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌ ഇ­വൾ­ക്കും ഫാ­നോ ഹ, ഹ, ഹ എ­ന്നാ­ണ്‌. സി­നി­മാ­താ­ര­ങ്ങ­ളോ­ട്‌ ആ­രാ­ധ­ന­യു­ണ്ടെ­ങ്കി­ലും ബ­ഹു­മാ­നം കു­റ­വാ­ണ്‌. ഗൾ­ഫ്‌ കേ­ന്ദ്രീ­ക­രി­ച്ചു­ള്ള കാ­വ്യ­മാ­ധ­വൻ ആ­രാ­ധ­ക­സം­ഘ­ത്തി­ന്റെ ഫേ­സ്‌­ബു­ക്ക്‌ പേ­ജ്‌ 2525 പേ­രേ ലൈ­ക്ക്‌ ചെ­യ്‌­തി­ട്ടു­ള്ളു. 
      ഈ­യി­ടെ­യു­ണ്ടാ­യ വേ­ദ­നാ­ജ­ന­ക­മാ­യ കാ­ര്യം ത­മി­ഴ്‌­ന­ടൻ വി­ജ­യി­ന്റെ കൂ­റ്റൻ ഫ്‌­ള­ക്‌­സ്‌ ബോർ­ഡിൽ പാ­ല­ഭി­ഷേ­കം ന­ട­ത്താൻ ക­യ­റി­യ ഒ­രു പാ­വ­പ്പെ­ട്ട നിർ­മാ­ണ­ത്തൊ­ഴി­ലാ­ളി­യാ­യ ആ­രാ­ധ­ക­ന്റെ മ­ര­ണ­മാ­ണ്‌. വ­ട­ക്കു­ഞ്ചേ­രി ജ­യ­ഭാ­ര­ത്‌ മൂ­വീ­സി­ന്റെ മു­ന്നിൽ സ്ഥാ­പി­ച്ചി­രു­ന്ന മു­പ്പ­ത­ടി ഉ­യ­ര­മു­ള്ള ഫ്‌­ള­ക്‌­സ്‌ ബോർ­ഡിൽ നി­ന്നാ­ണ്‌ ആ­രാ­ധ­കൻ ഉ­ണ്ണി­കൃ­ഷ്‌­ണൻ വീ­ണു­മ­രി­ച്ച­ത്‌. ഉ­ണ്ണി­കൃ­ഷ്‌­ണ­ന്റെ കു­ടും­ബ­ത്തെ സ­ഹാ­യി­ക്കാൻ വി­ജ­യ്‌ മു­ന്നോ­ട്ടു­വ­ര­ണം.
താ­രാ­രാ­ധ­ന­യും തു­ടർ­ന്നു­ള്ള ആ­ര­തി­യും പാ­ല­ഭി­ഷേ­ക­വും ഇ­ള­നീ­ര­ഭി­ഷേ­ക­വും മ­റ്റും അർ­ഥ­ര­ഹി­ത­മാ­ണെ­ന്ന്‌ ന­മ്മൾ തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്‌. സി­നി­മാ­താ­ര­ങ്ങൾ ഒ­രു­കാ­ര­ണ­വ­ശാ­ലും ഇ­ത്ത­രം അ­ന്ധാ­രാ­ധ­ക­സം­ഘ­ങ്ങ­ളെ പ്രോ­ത്സാ­ഹി­പ്പി­ക്ക­രു­ത്‌. നോ­ക്കൂ, ആ­രാ­ധ­കർ അ­ധി­ക­മാ­യാൽ പു­റ­ത്തി­റ­ങ്ങാൻ ക­ഴി­യി­ല്ല. ലോ­ക­ത്ത്‌ ഏ­റ്റ­വും കൂ­ടു­തൽ ആ­രാ­ധ­ക­രു­ള്ള­ത്‌ ദൈ­വ­ത്തി­നാ­ണ്‌. അ­ദ്ദേ­ഹം ഇ­ന്നേ­വ­രെ പു­റ­ത്തി­റ­ങ്ങി­യി­ട്ടി­ല്ല.

Wednesday 15 October 2014

നഗ്നകവിതകള്‍


പദ്യപാരായണം
***************
ചെസ്‌റ്റ് നമ്പര്‍
വണ്‍ സീറോവണ്‍
ഓണ്‍ ദ് സ്‌റ്റേജ്‌.
ഫസ്‌റ്റ് സ്റ്റാന്‍ഡേര്‍ഡിലെ
രാഹുല്‍ വര്‍മ
മൈക്കിന്‍റെ മുന്നില്‍ വന്ന്
കരഞ്ഞുപറഞ്ഞു-
കാളീ കാളിമയാര്‍ന്നോളേയെന്‍
കാമം തീര്‍ക്കാനുണരൂ.
********************
നാടകമത്സരം
*************
ജഡ്‌ജസിന്‍റെ ശ്രദ്ധയ്‌ക്ക്...
ചെസ്റ്റ് നമ്പര്‍
ടൂ സീറോ ടൂ
ഓണ്‍ ദ്‌ സ്റ്റേജ്
സംവിധായകന്‍
ഗോപി മാഷ്‌
ശിഷ്യരോടു പറഞ്ഞു-
ഇടയ്‌ക്കിടയ്‌ക്ക്
സംഭാഷണം
അത്യുച്ചത്തില്‍ പറയണേ
എങ്കിലേ
ജഡ്‌ജസ്‌ ഉണരൂ.
****************
ഭരതനാട്യം
**********
ചെസ്‌റ്റ് നമ്പര്‍
ത്രീ സീറോ ത്രീ
ഓണ്‍ ദ്‌ സ്‌റ്റേജ്‌
വേഷം കമനീയം
ആകര്‍ഷകം ആഭരണം
തരികിടതോം
കിടതോം കിടതോം
തിത്തരികിടതോം
തരികിടതോം
എ ഗ്രേഡ്‌
നൃത്തക്കാരിക്ക്
പ്രൈസ്‌മണി
പലിശക്കാരന്‌.
*****************
കവിത രചന
*************
വിഷയം ഗംഭീരം
മയിലമ്മ മനസ്സില്‍ വരുമ്പോള്‍.
പത്തുപേര്‍
മയിലിനെക്കുറിച്ചും
നാലുപേര്‍
മയിലിരുന്ന മരത്തിലെ
കുയിലിനെക്കുറിച്ചും എഴുതി.
വിഷയം നല്‍കിയ മാഷ്‌
ഒരു പാവത്തിനെ നോക്കി ചിരിച്ചു
പ്ലാച്ചിമടയിലെ മയിലമ്മ.
*********************
കഥാപ്രസംഗം
************
അതാ
അങ്ങോട്ടു നോക്കൂ
പാല്‍ക്കുടമേന്തിയ
ഒരു പെണ്‍കുട്ടി.
ഇതാ
ഇങ്ങോട്ടു നോക്കൂ
കാഞ്ഞാവിന്‍ കമ്പുമായി
ഒരു ആട്ടിടയന്‍.
വിധികര്‍ത്താക്കള്‍
തിരിഞ്ഞും പിരിഞ്ഞുേം നോക്കി
ആരെയും കണ്ടില്ല.
അങ്ങനെയാണ്‌ സഹൃദയരേ
കഥാപ്രസംഗമത്സരത്തില്‍ നിന്ന്
എ ഗ്രേഡ്‌ ഔട്ടായത്‌.
*******************
മാര്‍ഗംകളി
***********
മാര്‍ഗംകളി മത്സരം
ആരംഭിക്കുകയാണ്‌.
സ്റ്റേജിനു മുന്നില്‍
നിലംപറ്റിക്കിടക്കുന്ന
ഫോട്ടോഗ്രാഫര്‍മാര്‍
അവിടെനിന്നും എഴുന്നേറ്റ്
വശങ്ങളിലേക്ക്
മാറി നില്‍ക്കേണ്ടതാണ്‌.

Saturday 11 October 2014

ഗാ­ന­ഗ­ന്ധർ­വ­നും ജീൻ­സി­ട്ട പെൺ­കു­ട്ടി­ക­ളും

­
      കേ­ര­ള­ത്തി­ന്റെ പ്രി­യ­പ്പെ­ട്ട ഗാ­ന­ഗ­ന്ധർ­വൻ പ­ത്മ­ശ്രീ ഡോ. കെ ജെ യേ­ശു­ദാ­സ്‌, പ്ര­സം­ഗ­മ­ധ്യേ പ­രാ­മർ­ശി­ച്ച ഒ­രു വ­സ്‌­ത്ര­നി­രീ­ക്ഷ­ണം വ­ലി­യ ചർ­ച്ച­കൾ­ക്ക്‌ ഇ­ട­യാ­ക്കി­യ­ല്ലൊ.

   കു­റെ ചോ­ദ്യ­ങ്ങൾ ഈ വി­ഷ­യം ഉ­യർ­ത്തു­ന്നു­ണ്ട്‌. പെൺ­കു­ട്ടി­ക­ളും അ­വ­രു­ടെ പ­തി­ന്മ­ട­ങ്ങ്‌ ആൺ­കു­ട്ടി­ക­ളും ജീൻ­സ്‌ ധ­രി­ക്കു­മെ­ന്നി­രി­ക്കെ പെൺ­കു­ട്ടി­ക­ളു­ടെ കാ­ര്യ­ത്തിൽ മാ­ത്രം ചർ­ച്ച ഉ­ണ്ടാ­യ­തെ­ന്തു­കൊ­ണ്ട്‌? എ­ല്ലാ­വ­രും മാ­ന്യ­മാ­യി വ­സ്‌­ത്രം ധ­രി­ക്ക­ണ­മെ­ന്നി­രി­ക്കെ പെൺ­കു­ട്ടി­കൾ ധ­രി­ക്കു­മ്പോൾ മാ­ത്രം അ­ത്‌ അ­മാ­ന്യ­മാ­കു­ന്ന­ത്‌ എ­ങ്ങ­നെ?

     എ­ല്ലാ­ക്കാ­ല­ത്തും ന­മ്മൾ സ്‌­ത്രീ­ക­ളു­ടെ വ­സ്‌­ത്ര­ധാ­ര­ണ­ത്തി­ന്‌ നി­യ­ന്ത്ര­ണ­വും ശ്ര­ദ്ധ­യും നൽ­കി­യി­രു­ന്നു. അ­യ്യൻ­കാ­ളി­യു­ടെ കാ­ലം­വ­രെ സ്‌­ത്രീ­കൾ­ക്ക്‌ മേ­ലു­ടു­പ്പു­ ധ­രി­ക്കാൻ പാ­ടി­ല്ലാ­യി­രു­ന്നു. മു­ട്ടോ­ള­മു­ള്ള മു­ണ്ടാ­യി­രു­ന്നു വേ­ഷം. സ­വർ­ണ­സ­മൂ­ഹ­ത്തിൽ­പ്പെ­ട്ടു­പോ­യ സ്‌­ത്രീ­കൾ­ക്കും മേൽ­ക്കു­പ്പാ­യം നി­രോ­ധി­ച്ചി­രു­ന്നു. അ­വർ പു­റ­ത്തി­റ­ങ്ങു­മ്പോൾ ഘോ­ഷ­യും മ­റ­ക്കു­ട­യും അ­നു­വ­ദി­ച്ചി­രു­ന്നു.

     പു­രു­ഷ­ന്മാർ­ക്കും മേ­ലു­ടു­പ്പി­ല്ലാ­യി­രു­ന്നു. എ­ങ്കി­ലും വി­ദ്യാ­ഭ്യാ­സ­മാർ­ജി­ച്ച പു­രു­ഷ­ന്മാർ ഇം­ഗ്ളീ­ഷ്‌ മാ­തൃ­ക­യിൽ ഷർ­ട്ടും കോ­ട്ടും ത­മി­ഴ്‌ ബ്രാ­ഹ്മ­ണ­രെ അ­നു­ക­രി­ച്ച്‌ ത­ല­പ്പാ­വും ധ­രി­ച്ചു­തു­ട­ങ്ങി. മാ­റു­മ­റ­ച്ച സ്‌­ത്രീ­കൾ വ്യാ­പ­ക­മാ­യി ആ­ക്ര­മി­ക്ക­പ്പെ­ട്ടെ­ങ്കി­ലും പു­രു­ഷ­ന്മാർ സു­ര­ക്ഷി­ത­രാ­യി­രു­ന്നു.

      സ­വർ­ണ­സ­മൂ­ഹ­ത്തി­ലെ സ്‌­ത്രീ­കൾ മു­ല­ക്ക­ച്ച­യി­ലേ­ക്ക്‌ പ­രി­ഷ്‌­ക­രി­ക്ക­പ്പെ­ട്ടു. സാ­രി മ­ഹാ­രാ­ഷ്‌­ട്ര­യിൽ നി­ന്നും വ­ന്ന­താ­ണ്‌. മ­ഹാ­രാ­ഷ്‌­ട്ര­യിൽ സ്റ്റു­ഡി­യോ തു­ട­ങ്ങി­യ രാ­ജാ­ര­വി­വർ­മ്മ­യാ­ണ്‌ പെൺ­ദൈ­വ­ങ്ങ­ളെ സാ­രി­യു­ടു­പ്പി­ച്ച­ത്‌. അ­ദ്ദേ­ഹം വ­സി­ച്ചു­വ­ര­ച്ച­ത്‌ പ­ഞ്ചാ­ബി­ലാ­യി­രു­ന്നു­വെ­ങ്കിൽ പെൺ­ദൈ­വ­ങ്ങൾ ചു­രി­ദാർ ധ­രി­ച്ചു­കാ­ണ­പ്പെ­ടു­മാ­യി­രു­ന്നു.

     സാ­രി, വാ­സ്‌­ത­വ­ത്തിൽ ഒ­രു ല­ക്ഷ്‌­മ­ണ­രേ­ഖ സൃ­ഷ്‌­ടി­ക്കു­ക­യാ­ണ്‌. കാ­ലു­നീ­ട്ടി­വ­ച്ചു വേ­ഗ­ത്തിൽ ന­ട­ക്കാ­നോ, ആ­പൽ­ഘ­ട്ട­ങ്ങ­ളിൽ ഓ­ടി­ര­ക്ഷ­പ്പെ­ടാ­നോ കാ­ലു­യർ­ത്തി വാ­ഹ­ന­ത്തിൽ ക­യ­റാ­നോ സാ­രി ത­ട­സം സൃ­ഷ്‌­ടി­ക്കു­ന്നു. മാ­ത്ര­മ­ല്ല, ധ­രി­ക്കു­ന്ന­വ­രു­ടെ സൗ­ന്ദ­ര്യ­ബോ­ധ­മ­നു­സ­രി­ച്ച്‌ ശ­രീ­ര­ഭാ­ഗ­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ക­യോ പ്ര­ദർ­ശി­പ്പി­ക്കാ­തി­രി­ക്കു­ക­യോ ആ­കാം. പ്ര­ദർ­ശ­നം എ­ന്ന ആ­ശ­യം കാ­ണു­ന്ന­വ­രെ ആ­ശ്ര­യി­ച്ചു കൂ­ടി­യാ­ണി­രി­ക്കു­ന്ന­ത്‌.

      തു­ണി­ത്ത­രം ജീൻ­സോ കൈ­ത്ത­റി­യോ എ­ന്തു­മാ­ക­ട്ടെ, കാ­ലു­റ­ക­ളാ­ണെ­ങ്കിൽ ന­ഗ്ന­ത­മ­റ­യു­മെ­ന്നു­മാ­ത്ര­മ­ല്ല. ഉ­പ­യോ­ഗി­ക്കാൻ സൗ­ക­ര്യ­പ്ര­ദ­വു­മാ­ണ്‌. സ്‌­കൂ­ട്ട­റി­ലും മ­റ്റും യാ­ത്ര ചെ­യ്യു­ന്ന­വർ­ക്ക്‌ സാ­രി തീർ­ത്തും അ­സൗ­ക­ര്യ­മാ­ണ്‌. തീ­പി­ടു­ത്ത­മു­ണ്ടാ­യാൽ സാ­രി­യു­ടു­ത്ത­വർ ര­ക്ഷ­പ്പെ­ടു­ന്ന­ത്‌ അ­പൂർ­വ­മാ­ണ്‌.

      സാ­രി­യു­ടു­ത്ത്‌ നാ­ണം­കു­ണു­ങ്ങി കാൽ­വി­രൽ കൊ­ണ്ട്‌ വ­ര­ച്ചു­നിൽ­ക്കു­ന്ന വ­യ­ലാർ­ക്കാ­ല­ത്തെ സി­നി­മാ­സു­ന്ദ­രി­യെ­ക്കാൾ എ­ത്ര­യോ വ്യ­ക്തി­ത്വ­മു­ള്ള­വ­രാ­ണ്‌ അ­ന്ത­സ്സാ­യി ചു­രി­ദാ­റോ പാന്റ്‌­സോ ധ­രി­ച്ച അ­ഭി­മാ­നി­യാ­യ പു­തി­യ പെൺ­കു­ട്ടി.

     അ­ധ്യാ­പ­കൻ മു­ണ്ടിൽ­നി­ന്ന്‌ പാന്റി­ലേ­ക്കു­മാ­റി­യ­പ്പോൾ ആ­രും ചോ­ദ്യം ചെ­യ്‌­തി­ല്ല. അ­തേ­സ­മ­യം അ­ധ്യാ­പി­ക സാ­രി­യിൽ നി­ന്ന്‌ ചു­രി­ദാ­റി­ലേ­ക്ക്‌ മാ­റു­ന്ന­തി­നു മു­മ്പ്‌ ചർ­ച്ച­ക­ളു­ടെ ബ­ഹ­ള­മാ­യി­രു­ന്ന­ല്ലോ. എ­ന്നാൽ മ­ത­ചി­ഹ്ന­മാ­യ വ­സ്‌­ത്രം­ധ­രി­ക്കു­ന്ന അ­ധ്യാ­പി­ക­മാ­രെ മ­താ­രാ­ധ­ന മൂ­ല­മോ മ­ത­ഭ­യം­മു­ല­മോ കേ­ര­ളം സം­യ­മ­ന­ത്തോ­ടെ സ്വീ­ക­രി­ച്ചു.

      കേ­ര­ളീ­യ­രു­ടെ വ­സ്‌­ത്ര­ധാ­ര­ണ­രീ­തി­യെ­ക്കു­റി­ച്ച്‌ സ­മ­ഗ്ര­മാ­യി പഠി­ച്ചി­ട്ടു­ള്ള­ത്‌ ഡോ. ബി ബാ­ല­ച­ന്ദ്ര­നാ­ണ്‌. കേ­ര­ളീ­യ വ­സ്‌­ത്ര­പാ­ര­മ്പ­ര്യം എ­ന്ന പു­സ്‌­ത­ക­ത്തിൽ അ­ദ്ദേ­ഹം പു­തി­യ വ­സ്‌­ത്ര­ധാ­ര­ണ­രീ­തി­യെ അ­ഭി­വാ­ദ്യം ചെ­യ്യു­ന്നു­ണ്ട്‌.

Tuesday 7 October 2014

നഗ്നകവിത

മതപ്രസംഗം
----------------
കബ്യുട്ടര്‍ അണച്ച്
മിക്സിയില്‍നിന്നും പകര്‍ന്നു-
ഫ്രിഡ്ജില്‍ സുക്ഷിച്ച
പഴച്ചാര്‍ നുണഞ്ഞു
യന്ത്രത്തില്‍ തുന്നിയെടുത്ത
കുപ്പായമിട്ട്
മതപ്രസംഗകന്‍
വൈദ്യുതി വിളക്കിന്‍റെ ചോട്ടില്‍
മൈക്കിനു പുറകില്‍ നിന്ന്
ശാസ്ത്രത്തിനെതിരെ
സംസാരിച്ചുതുടങ്ങി

നഗ്നകവിത

അവധി
******
ഈശ്വരാ
കണക്കുമാഷ്‌
അവധിയായിരിക്കണേ
കണക്കുമാഷ്‌ വന്നു
വഴക്കും കിട്ടി
ഈശ്വരന്‍
അവധിയിലായിരുന്നു.

നഗ്നകവിത

ദൈവങ്ങള്‍
---------------
ബാബറിപ്പള്ളി
പൊളിച്ചടുക്കിയപ്പോള്‍
പടച്ചോന്‍ നല്ല ഉറക്കത്തിലായിരുന്നു.

ആരാധനാലയത്തില്‍
ആയുധങ്ങള്‍ ശേഖരിച്ചപ്പോള്‍
അദ്ദേഹം അന്‍റാര്‍ട്ടിക്കയിലായിരുന്നു

കാശ്‌മീരില്‍ നിന്നും
പ്രാണന്‍ കയ്യിലെടുത്ത് ഓടിയപ്പോള്‍
ഭഗവാന്മാരും ഭഗവതിമാരും
ബഹിരാകാശയാത്രയിലായിരുന്നു.

ആദിവാസികളെ
വെടിവെച്ചിട്ടപ്പോള്‍
നെറ്റിയിലെ തീക്കണ്ണില്‍
തിമിരമായിരുന്നു.

ശത്രുപക്ഷത്തു നില്‍ക്കുകയോ
മുങ്ങുകയോ ചെയ്യുന്ന
ദൈവങ്ങളെക്കൊണ്ട്‌
എന്താണ്‌ പ്രയോജനം?

നഗ്നകവിത

ഓണപ്പതിപ്പ്
************
ഓണക്കൌമുദി പണ്ട്‌,
ഇന്ന്
ഓണപ്പതിപ്പുകള്‍ രണ്ട്‌.
താളുകള്‍ തോറും കെണി
വീടുവായ്‌പകള്‍,ടി.വി,
പാന്‍റീസിട്ട വാടകപ്പെണ്ണ്,
കാറ്‌,കറിമസാലപ്പൊടി,
മാന്ത്രികമോതിരം,
ഏലസ്‌,സോഡ

പായല്‍ പടര്‍ന്ന ചതുപ്പില്‍
നിന്നെങ്ങനെ
ഓയെന്‍വിയെ കണ്ടെടുക്കും,
ഓണത്തിനെ വീണ്ടെടുക്കും?

നഗ്നകവിത

സുപ്രഭാതം
\
മദ്യശാല തുറക്കുന്നതേയുള്ളു
ബുദ്ധിജീവി,അധ്യാപകന്‍,മാന്ത്രികന്‍,
ഗുഹ്യരോഗി,പ്രസംഗകന്‍,യാചകന്‍
ഒക്കെയും വന്നിരിക്കുന്നതേയുള്ളു,
ഭിത്തിയില്‍ സില്‍ക്ക് പുഞ്ചിരിക്കുന്നു.

മദ്യശാല തുടങ്ങുന്നതേയുള്ളു.

ഗ്രന്ഥശാല തുറക്കുന്നതേയില്ല.
വിക്‌ടര്‍ യൂഗോ,നെരൂദ,കവാബത്ത,
മുക്തിബോധ്, ഖണ്ഡേക്കര്‍, ചങ്ങമ്പുഴ,
സുപ്രിയര്‍ കാത്തിരിക്കുന്നതേയുള്ളു.
പുസ്‌തകത്തില്‍ പൂക്കാലം മുഴങ്ങുന്നു.

ഗ്രന്ഥശാല തുടിക്കുന്നതേയില്ല.

ദൃശ്യമിങ്ങനെ കാകോളമുണ്ണവേ
സുപ്രഭാതം തിനന്തോം തിനന്തിനോം.