Tuesday, 1 July 2025

നരബലിക്കാരോട് ചോദിച്ചിട്ടു വേണോ ?

നരബലിക്കാരോട് ചോദിച്ചിട്ടു വേണോ ?

----------------------------------------------------------

ദുർമന്ത്രവാദവും മറ്റ് ആഭിചാരക്രിയകളും നിരോധിച്ചുകൊണ്ടുള്ള നിയമം പാസ്സാക്കി നടപ്പിലാക്കണമെന്നത് കേരളത്തിലെ പുരോഗമനവാദികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. നരഹത്യവരെ നടന്നുകഴിഞ്ഞ കേരളത്തിൽ അങ്ങനെയൊരു നിയമം വേണോ എന്നകാര്യത്തിൽ സർക്കാരിന് ഇപ്പോഴും സംശയമാണ്. വി.എസ്.ഗവണ്മെന്റിന്റെ കാലത്ത് യു.കലാനാഥന്റെയും മറ്റും നേതൃത്വത്തിൽ ബില്ലുതന്നെ തയ്യാറാക്കി നൽകിയിരുന്നു. ഒരോ മന്ത്രിസഭയും മാറി മാറി വന്നപ്പോഴൊക്കെ ഇങ്ങനെയൊരു നിയമത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിരുന്നു. ഒരിക്കൽ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല, ഈ നിയമം സഭയിലെത്തിച്ച് നടപ്പിലാക്കുമെന്നു തിരുവനന്തപുരം വൈ എം സി എ യിൽ ചേർന്ന ശാസ്ത്ര വിശ്വാസികളുടെ യോഗത്തിലെത്തി ഉറപ്പു പറഞ്ഞതുമാണ്. അടുത്തകാലത്ത് ജസ്റ്റീസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്ക്കരണ കമ്മീഷൻ, കേരള പ്രിവൻഷൻ ആന്റ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്റ്റീസസ് ], സോർസെറി ആന്റ് ബ്ലാക്ക് മാജിക് ബിൽ 2022 എന്നൊരു നിയമം സംബന്ധിച്ച നിർദ്ദേശം വച്ചിരുന്നു. ഇത് ഫ്രീഡ്ജിൽ ആയതിനെ തുടർന്നു കേരള യുക്തിവാദി സംഘം ബഹു. കേരള ഹൈക്കോടതിയിൽ എത്തിയിരുന്നു. തുടർന്നുണ്ടായ കോടതി നടപടികളുടെ ഭാഗമായി സർക്കാർ കോടതിയിൽ നൽകിയ മറുപടിയിൽ, 2023 ജൂലായിൽ ചേർന്ന മന്ത്രിസഭായോഗം നിയമനിർമ്മാണ നടപടികളുമായി മുന്നോട്ടു പോകേണ്ടതില്ലെന്നു തീരുമാനിച്ചതായി അറിയിച്ചിരുന്നു. ഈ മറുപടി മുഖവിലയ്ക്കെടുത്ത കോടതി, മന്ത്രവാദവും ആഭിചാരവും അംഗീകരിക്കുന്നുണ്ടോയെന്നു ചോദിക്കുകയായിരുന്നു..

ഇതിനെ സംബന്ധിച്ച് ഒരു ടി വി ചാനലിനു ബൈറ്റ് നൽകിയ നിയമമന്ത്രി പറഞ്ഞത്, ബിൽ നിയമമാക്കുന്ന കാര്യം മന്ത്രിസഭയുടെ സജീവപരിഗണനയിൽ ഉണ്ടെന്നും. ബിൽ തയ്യാറാക്കി എല്ലാവരുമായും ആലോചിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്നുമാണ്. ആരാണ് ഈ നിയമത്തെ എതിർക്കുന്നത്? നരഹത്യനടത്തിയവരും രക്താഭിഷേകക്കാരും ജിന്നുപിടുത്തക്കാരും അത്ഭുത രോഗശാന്തിക്കാരുമല്ലാതെ ആരുംതന്നെ ഈ നിയമനിമ്മാണത്തെ എതിർക്കുകയില്ല. അവരുമായി ആലോചിച്ചാൽ, അത്ഭുതകരമായ ഒരു മതസൗഹാർദ്ദം ഇക്കാര്യത്തിൽ രൂപപ്പെടുകയും, സൈമൺ ബ്രിട്ടോയുടെ ബില്ലുപോലെ ഇതും നിയമസഭയുടെ ബർമുഡ ട്രയാംഗിളിൽ വീഴുകയും ചെയ്യും. വിചിത്രമായ ഈ മതസൗഹാർദ്ദം വിമോചനസമരകാലത്തും മതമില്ലാത്ത ജീവൻ എന്ന പാഠത്തിന് എതിരെയുള്ള സമരകാലത്തും നമ്മൾ കണ്ടതാണ്. 

അഘോരികൾ അരങ്ങുതകർത്തിരുന്ന മഹാരാഷ്ട്രയിൽ നിരപരാധികളായ വിശ്വാസികളുടെ രക്ഷയ്ക്കു വേണ്ടിയാണ് ഡോ. നരേന്ദ്ര ധാബോൽക്കർ, ദുർമന്ത്രവാദ നിരോധന ബിൽ തയ്യാറാക്കിയത്. ഈ ഒറ്റക്കാരണത്താൽ ഹിന്ദുമത തീവ്രവാദികൾ അദ്ദേഹത്തെ റോഡിൽ വച്ചു കൊലപ്പെടുത്തുകയും ചെയ്തു. എന്നാൽ, കേരളം പോലെ സമ്പൂർണ്ണ സാക്ഷരതയുള്ള ഒരു സംസ്ഥാനമല്ല മഹാരാഷ്ട്രയെങ്കിലും അവിടത്തെ ഗവണ്മെന്റ് ദുർമന്ത്രവാദ നിരോധന നിയമം നടപ്പിലാക്കുകതന്നെ ചെയ്തു. അസം തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ നിയമമുണ്ടായി.

വാസ്തവത്തിൽ, സ്ത്രീധനനിരോധനം പോലെ, മതവിശ്വാസികളെ രക്ഷിക്കാൻ വേണ്ടിയാണ് ഈ നിയമം ഉണ്ടാക്കുന്നത്. വിശ്വാസികളും മനുഷ്യരാണ്. രക്ഷിക്കാനെന്ന പേരിൽ ദുർമന്ത്രവാദം നടത്തി അവരെ കൊലയ്ക്ക് കൊടുക്കാൻ അനുവദിക്കരുത്. കഴിഞ്ഞ പത്തുവർഷത്തിനിടയ്ക്ക് നരബലിയടക്കം നിരവധി കൊലപാതകങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അത് ആവർത്തിക്കാതിരിക്കാൻ ഈ നിയമം ആവശ്യമാണ്. പോലീസ് സേന അടക്കമുള്ള നീതിപാലകരുടെ കൃത്യ നിർവഹണത്തെ ഈ നിയമം സഹായിക്കുകയും ചെയ്യും.

കേരളത്തിന്റെ സാംസ്ക്കാരിക സാമ്പത്തിക രംഗങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തുന്ന ഇടതുപക്ഷ സർക്കാരിന് ദുർമന്ത്രവാദികളെ ഭയപ്പെടേണ്ടുന്ന കാര്യം തീരെയില്ല. കാരണം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ സയൻസാണ്. മതം മുന്നോട്ടുവയ്ക്കുന്ന അന്ധവിശ്വാസങ്ങളല്ല. ഒരു ജനാധിപത്യരാജ്യത്ത് എല്ലാ അഭിപ്രായങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ആശയം മനുഷ്യപുരോഗതിക്ക് വിഘാതമാകാൻ പാടില്ല. ആരാധനാലയങ്ങളിൽ ചെന്നു തലകുമ്പിടാത്ത അര ഡസൻ മുഖ്യമന്ത്രിമാരെയെങ്കിലും കണ്ട നാടാണ് കേരളം. ഇങ്ങനെയൊരു ചരിത്രം മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനുമില്ല.


Tuesday, 17 June 2025

മതാതീതവിവാഹിതരെ ജയിലിലടയ്ക്കരുത്

മതാതീതവിവാഹിതരെ ജയിലിലടയ്ക്കരുത് 

-----------------------------------------------------------------

സുപ്രീം കോടതിയുടെ സുപ്രധാനമായ ഒരു വിധിയാണിത്. വിധിക്കാസ്പദമായ സംഭവം ഉണ്ടായത് ഉത്തരഖണ്ഡിൽ. ഹിന്ദുമതത്തിൽ പെട്ട ഒരു യുവതിയെ വിവാഹം കഴിച്ചെന്ന പേരിൽ ഇസ്ലാം മതത്തിൽ പെട്ട ഒരു യുവാവിനെയാണ് സർക്കാർ ജയിലിലടച്ചത്. ജാമ്യം തേടി യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. അന്യമതസ്ഥയെ വിവാഹം ചെയ്തു എന്നപേരിൽ യുവാവിനെ ജയിലിലടയ്ക്കാൻ പാടില്ല.


ആ വിവാഹം വധൂവരന്മാരുടെ രക്ഷിതാക്കളുടെ ഇഷ്ടത്തോടെയും സമ്മതത്തോടെയുമാണ് നടത്തിയത്അവർക്കില്ലാത്ത പരാതിയാണ് ചില സംഘടനകൾ ഉന്നയിച്ചത് സംഘടനകളുടെ താൽപ്പര്യവും സർക്കാരിന്റെ താൽപ്പര്യവും ഒന്നായതുകൊണ്ട് ഭർത്താവിനെ ജയിലിലടയ്ക്കുകയാണ് ഉണ്ടായത്.

പ്രണയവിവാഹങ്ങൾ മതത്തിലേക്ക് തട്ടിയെടുക്കാനുള്ള ശ്രമമാണ് എന്ന കാഴ്ചപ്പാടാണ് മതസംഘടനകൾക്കുള്ളത്ലവ് ജിഹാദ് തുടങ്ങിയ വികലമായ പ്രയോഗങ്ങൾ അങ്ങനെയുണ്ടായതാണ്ജീവികളിൽ പരസ്പരാകര്ഷണം ഉണ്ടാകുന്നതിനും മനുഷ്യരിൽ പ്രണയം ഉണ്ടാകുന്നതിനും മതത്തിന്റെയോ മതദൈവത്തിന്റെയോ അനുവാദം ആവശ്യമില്ലപ്രണയം സ്വാഭാവികമായി ഉണ്ടാകുന്നതാണ്കേരളത്തിൽ ഹിന്ദു മുസ്ലിം മതഭീഷണിയൊന്നും കണക്കിലെടുക്കാതെ യുവാക്കൾ പ്രണയബദ്ധരാവുകയും മതപരിവർത്തനം കൂടാതെ വിവാഹിതരാവുകയും ചെയ്യുന്നുണ്ട്സ്‌പെഷ്യൽ മാര്യേജ് ആക്ടാണ് അവരുടെ സ്വപ്നസാക്ഷാത്ക്കാരത്തിനും സുരക്ഷയ്ക്കും ഉള്ളത്ഇത് കേരളത്തിലെ സ്ഥിതിയാണെങ്കിൽ ഉത്തരേന്ത്യയിലെ സ്ഥിതി അപകടകരമാണ്ഹിന്ദുക്കളും മുസ്ലീങ്ങളും പരമാവധി വേർപിരിഞ്ഞാണ് ജീവിക്കുന്നത്ഹിന്ദുമേഖലകളിൽ മത്സ്യമോ മാംസമോ കൊണ്ടുകയറാൻ പോലും സാധ്യമല്ലമാംസവില്പനശാലകൾ അനുവദനീയമല്ലമദ്ധ്യേന്ത്യൻ നഗരങ്ങളിൽ പോലും അന്യമതസ്ഥർക്ക് വീട് വാടകയ്ക്ക് കിട്ടുകയില്ല. അറേബ്യൻ പേരുകൾ ഉള്ളവർ ബോംബെ പോലുള്ള നഗരങ്ങളിൽ പോകാൻ തന്നെ ഭയക്കുന്നുണ്ട്മതേതരഭാരതം എന്ന സങ്കല്പം അതി വിദൂരമാണ്പ്രത്യേകം പ്രത്യേകം താമസിക്കുന്നതിനാൽ ഹിന്ദു മുസ്ലിം തീവ്രവാദത്തിനുള്ള കൃഷിസ്ഥലമായും  വാസവ്യവസ്ഥ മാറിയിട്ടുണ്ട്മുസ്ലിങ്ങൾ ഹിന്ദുക്കളുടെയും ഇന്ത്യയുടെയും ശത്രുക്കളാണെന്നു ഹിന്ദുക്കളെ പഠിപ്പിക്കുവാൻ ഹിന്ദുമത തീവ്രവാദികൾക്കും ഹിന്ദുക്കൾ കാഫിറുകളും അകറ്റിനിര്ത്തേണ്ടവരും ആണെന്ന ചിന്ത വളർത്തുവാൻ മുസ്ലിം തീവ്രവാദികൾക്കും ഇതുമൂലം കഴിയുന്നുണ്ട്.


കേന്ദ്രഭരണകൂടത്തിന് ഹിന്ദുമത തീവ്രവാദത്തോട് പ്രണയമുള്ളതിനാൽദ്രാവിഡാധിപത്യമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അവരുടെ ചിഹ്നങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്അതിന്റെ പരാജയപ്പെട്ട ഉദാഹരണമാണ് കേരളീയരുണ്ടാക്കിയ രാജ്ഭവനിൽ കബന്ധാകൃതിയിലുള്ള കാവിക്കൊടി പിടിച്ച ഭാരതാംബയുടെ പടത്തിനു മുന്നിൽ നിലവിളക്കു കൊളുത്തിപ്പിക്കാനുള്ള ഗവർണ്ണറുടെ ശ്രമംഅതിനു വഴങ്ങാതെ മതേതരത്വത്തിന്റെ ഉജ്ജ്വലനിലപാട് ഉയർത്തിപ്പിടിച്ച് മലയാളിയുടെ അഭിമാനം സംരക്ഷിച്ച കൃഷിമന്ത്രി പി.പ്രസാദ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

യുവാക്കളിൽ പ്രണയം അങ്കുരിക്കുകയും പിന്തിരിപ്പിക്കാനുള്ള സകല പരിശ്രമങ്ങളും വിഫലമാവുകയും ചെയ്യുമ്പോൾ പിന്നെ മതങ്ങൾ ശ്രദ്ധിക്കുന്നത്, മത പരിവർത്തനം സാധിക്കുമോ എന്ന കാര്യത്തിലാണ്. നേട്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ സ്വാഗതം ചെയ്യും. നഷ്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ നഖശിഖാന്തം എതിർക്കും. പ്രണയികൾക്ക് മതം ഒരു വിഷയമല്ലാത്തതിനാൽ അവർ മാറുകയോ മാറാതിരിക്കുകയോ ചെയ്യും. പ്രാർത്ഥിക്കേണ്ട സമയത്ത് പരസ്പരം പുണർന്നു കിടക്കുകയും ചെയ്യും. പ്രണയികൾക്ക് മതാതീതമായി പുണർന്നു കിടക്കാനുള്ള പ്രക്രുതിനിയമത്തെയാണ് സുപ്രീം കോടതി ഓർമ്മിപ്പിച്ചിട്ടുള്ളത്. സ്കൂൾ സിലബസ്സിൽ ഭഗവദ് ഗീത കൂടി ഉൾപ്പെടുത്തണമെന്ന പിടിവാശിയുള്ള സർക്കാരാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. അവർ ഹിന്ദുമതത്തിൽ പെട്ട വധുവിന്റെ കണ്ണുനീർ അവഗണിച്ച് ഇസ്ലാം മതത്തിൽ പെട്ട വരനെ ജയിലിലടച്ചതിൽ അത്ഭുതപ്പെടാനില്ല. വിഭാഗീയതയിൽ ഊന്നിയ ഗീതാസംസ്ക്കാരത്തെയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം, സുപ്രധാനമായ ഈ വിധിയിലൂടെ തള്ളിക്കളഞ്ഞിരിക്കുന്നത്.

മതങ്ങൾ അടിസ്ഥാനപരമായി പ്രണയവിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതം മനുഷ്യവിരുദ്ധവുമാണ്.

Tuesday, 3 June 2025

വിദ്യാർത്ഥിനിയുടെ പ്രവേശനോത്സവ കവിത

വിദ്യാർത്ഥിനിയുടെ പ്രവേശനോത്സവ കവിത

-------------------------------------------------------------------

ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനി എഴുതിയ കവിത സ്കൂൾ പ്രവേശനോത്സവഗാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് അസാധാരണമാണ്.അതുകൊണ്ടുതന്നെ അഭിനന്ദനാർഹവും. പതിവുകളൊക്കെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ പരിശോധിക്കപ്പെടൂകയും ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ രചന തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കയാണ്.ആലപ്പുഴ ജില്ലയിലെ കലവൂരിൽ നടന്ന പ്രവേശനോത്സവ ഉദ്ഘാടനചടങ്ങിലേക്ക് വിദ്യാർത്ഥിനിയെ അതിഥിയായി പങ്കെടുപ്പിച്ച് ആദരിക്കുകയും ചെയ്തു.


കൊട്ടാരക്കര താമരക്കുടി എസ് വി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരിക്കാണ് ഈ വിശിഷ്ട സന്ദർഭം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വരികൾക്കും വളരെ പ്രത്യേകതയുണ്ട്സാധാരണ ഒരു പ്രവേശനോത്സവഗാനത്തിലോ കലോത്സവ ഗാനത്തിലോ കാണുന്ന സ്ഥിരം ചേരുവകളൊന്നും  കവിതയിലില്ലഅതായത്സുസ്വാഗതം,അഭിവാദനംവരവേൽപ്പ്വണക്കം തുടങ്ങിയ സ്ഥിരം വാക്കുകളൊന്നും ഭദ്രയുടെ രചനയിലില്ലമഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ കളിമേളങ്ങൾ വർണ്ണം വിതറിയ അവധിക്കാലം മായുന്നു.. ഇങ്ങനെയാണ് ഭദ്രയുടെ കവിത ആരംഭിച്ചത്. സാധാരണ ഒരു പാട്ടിന്റെ തുടക്കം പോലെയല്ലഭാവനാനിർ ഭരമായ ഒരു കവിതയുടെ മനോഹരമായ തുടക്കമായിരുന്നു അത്വിശ്വപ്രകൃതി പകരുന്ന വിസ്മയവിദ്യകൾ വിത്തുകൾ ആകുന്നതിനെക്കുറിച്ചും ശാസ്ത്രമൊരുക്കുന്ന നവലോകത്തിൽ ശാരിക പാടിയ വിതകളെക്കുറിച്ചും അറിവിന്റെ പൊതൂവലാൽ നെയ്യുന്ന സ്വപ്നച്ചിറകുകളെ കുറിച്ചും  കവിതയിൽ ഭദ് കുറിച്ചിട്ടുണ്ട്കേരളം ലഹരിക്കെതിരെയുള്ള യുദ്ധരംഗത്താണല്ലോകൊച്ചു കിനാവുകളുടെ ചിറകരിയുന്ന ലഹരിക്കെതിരെ കൈ കോർക്കാമെന്ന ആഹ്വാനവും കവിതയിലുണ്ട്മഴ മാറിനിന്നു വരവേറ്റ പുതു വിദ്യാലയവർഷ ദിനത്തിൽ കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഭദ്രയുടെ കവിത ഏറ്റുപാടി കവിതയെ ചില നാടൻവായ്ത്താരികളുടെ അകമ്പടിയോടെ സ്വരപ്പെടുത്തിയത് അൽഫോൻസ് ജോസഫാണ്ആലാപനത്തിനും അദ്ദേഹം നേതൃത്വം നൽകി,


താമരക്കുടി എന്ന ഗ്രാമപ്രദേശത്തെ കലാകേരളത്തിന്റെ ഭൂപടത്തിൽ ടയാളപ്പെടുത്തിയത് വിഖ്യാത ഓട്ടൻതുള്ളൽ കലാകാരനായ താമരക്കുടി കരുണാകരൻ മാസ്റ്ററാണ്താമരക്കുടി എസ്വി.വി.എഛ്.എസ്സിൽ നിന്നും അധ്യാപകനായി വിരമിച്ച അദ്ദേഹം എൺപത്തഞ്ചാം വയസ്സിലും സജീവമായി രംഗത്തുണ്ട് സ്ക്കൂളിലെ വിദ്യാർത്ഥിനിയായ ഭദ്രയെ അഭിനന്ദിക്കാൻ അദ്ദേഹം ഒരു തുള്ളൽവിതയുമായി സ്ക്കൂളിലെത്തിയത്ദ്ധ്യാപകരുടെയും മറ്റു വിദ്യാർത്ഥികളുടെയും മനസ്സിൽ കൗതുകമായിഭദ്രയ്ക്ക് വലിയൊരു സ്വീകരണം തന്നെ സ്ക്കൂളിലൊരുക്കിപൊന്നാടകളും ഉപഹാരങ്ങളും കൊണ്ട് ദ്രയെ പൊതിഞ്ഞുഅത്രയ്ക്ക് സന്തോഷമാണ് താമരക്കുടി ഗ്രാമവാസികൾക്ക് കവിത ഫേസ്‌ബുക്കിലെ ന്ന് വായിച്ച കവിതയിൽ പോസ്റ്റ് ചെയ്തപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അയ്യായിരത്തിലധികം വായനക്കാരാണ് പേജിലെത്തിയത്ഭദ്രയുടെ ആഗ്രഹമെന്താണെന്നുള്ള ചോദ്യത്തിന് മലയാളം അധ്യാപികയാകണമെന്നായിരുന്നു ഉത്തരംഇതും ശ്രദ്ധേയമാണ്.


കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്എല്ലാവര്ക്കും സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയതുമാത്രമല്ലകുട്ടികൾക്ക് കുപ്പായവും പാഠപുസ്തകവും

ഭക്ഷണവും എല്ലാം നൽകുന്നുണ്ട്സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ സൗകര്യവും വാഹനങ്ങളും സുന്ദരചിത്രങ്ങളാൽ അലംകൃതമായ ഉറപ്പുള്ള കെട്ടിടങ്ങളും സ്വപ്നതുല്യമായ വർണ്ണക്കൂടാരങ്ങളും എല്ലാം നിറഞ്ഞതാണ് നമ്മുടെ സ്ക്കൂളുകൾപാഠ്യപദ്ധതിയിലും വലിയ വ്യത്യാസം ഉണ്ടായിഎന്റെ സ്‌കൂൾ വിദ്യാഭ്യാസകാലത്ത് പാഠപുസ്തകത്തിൽ കവിതയുള്ള ഒരു കവിയെയും നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ലകാരണം ഞാൻ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപേ മരിച്ചുപോയ ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും മറ്റുമായിരുന്നു പാഠപുസ്തകത്തിലെ കവികൾഇന്നാകട്ടെ വിദ്യാർത്ഥികളുടെ ഡയറിക്കുറിപ്പുകളും തൊഴിലാളിയുടെയും ഗോത്രഭാഷാ കവിയുടെയും ട്രാൻസ്ജെന്റർ കവിയുടെയും എല്ലാം രചനകൾ പാഠപുസ്തകത്തിലുണ്ട്ഇവരെയെല്ലാം സ്ക്കൂളുകളിൽ എത്തിച്ച് കുട്ടികളുമായി സംവദിക്കാനുള്ള സന്ദർഭവും ഇപ്പോഴുണ്ട്ഇങ്ങനെയൊക്കെയാണെങ്കിലും മലയാളിയുടെ ദുരഭിമാനത്തെ മുതലെടുത്ത് പടർന്നു പന്തലിക്കുന്ന സ്വകാര്യവിദ്യാലയങ്ങളെ നിയന്ത്രിക്കാനോ ബോധവൽക്കരണം നടത്താൻ പോലുമോ കഴിയുന്നില്ലെന്ന സങ്കടം അവശേഷിക്കുന്നുണ്ട്വിദ്യാലയങ്ങളെ വ്യവസായ സ്ഥാപനങ്ങളായി കാണുന്നതിൽ മുൻപന്തിയിലുള്ളത് മതങ്ങളാണെന്നത് ഒരു സെക്കുലർ രാജ്യത്തിനു ഭൂഷണമേയല്ല.

Tuesday, 20 May 2025

പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....

പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....
-----------------------------------------
കൗമാരകാലത്തുതന്നെ മനസ്സിൽ പതിഞ്ഞ രണ്ടുവരികളാണ് പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം എന്നുള്ളത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1944 ലെഴുതിയ ഒരു പുലപ്പെണ്ണിന്റെ പാട്ട് എന്ന കവിതയിലാണ് വാസ്തവത്തിന്റെ താരശോഭയുള്ള ഈ വരികളുള്ളത്.

രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. മുസ്സോളിനിയും ഹിറ്റ്ലറും രാക്ഷസച്ചിരിയുമായി ലോകത്തെ നടുക്കിയിരുന്നകാലം. കേരളത്തിലെ ഒരു കർഷകത്തൊഴിലാളി യുവതിയുടെ ഭർത്താവ് പട്ടാളത്തിൽ ചേർന്ന് പടവെട്ടാൻ പോയിട്ട് നാലുവർഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ കാലത്തിന്റെ യാത്ര കുറിക്കുവാൻ കുമാരനാശാന്റെ അഞ്ചുവട്ടമിഹ പൂത്തുകാനനം എന്ന കാവ്യതന്ത്രമാണ് ചങ്ങമ്പുഴയും ഉപയോഗിക്കുന്നത്. നാലുവർഷം കഴിഞ്ഞു എന്നതിനു പകരം നാലോണക്കാലം കഴിഞ്ഞുവെന്നും അഞ്ചാമത്തെ ഓണവും വന്നു എന്നുമാണ്. കലണ്ടർ വ്യാപകമല്ലാതിരുന്ന അക്കാലത്ത് ഓണവും വിഷുവും വെള്ളപ്പൊക്കവും പെരുന്നാളുകളും ഒക്കെയായിരുന്നല്ലോ കാലഗണനയുടെ കല്ലുകൾ.  

ചങ്ങമ്പുഴയുടെ കവിതകളിൽ സാധാരണയായി കാണപ്പെടുന്ന പ്രത്യക്ഷ
വികാരതീവ്രത ഈ കവിതയിലില്ല. പുറമേ ശാന്തവും അകമേ അതിതീവ്രവുമാണ് ഈ കവിത. ഓണം വരുന്നു. പ്രകൃതിയിൽ സന്തോഷത്തിന്റെ അടയാളങ്ങൾ തെളിയുകയാണ്.തമ്പ്രാക്കന്മാർക്ക് ഉണ്ണാനുള്ള  നെല്ല് വിളഞ്ഞിരിക്കുന്നു. പൊൻവെയിൽ പരന്നു തുടങ്ങുന്നു.
തുമ്പിയും പൂമ്പാറ്റകളും വന്നിരിക്കുന്നു. പരിസരം ഉല്ലാസകരമാണ്.എന്നാൽ ഈ കർഷകത്തൊഴിലാളി യുവതിയുടെ മനസ്സിൽ നിന്നും കരിങ്കാറ് ഒഴിയുന്നതേയില്ല. കർഷകത്തൊഴിലാളി യുവതി എന്നതിന് പകരം പുലപ്പെണ്ണ് എന്നാണു കവിതയുടെ ശീർഷകത്തിൽ  ഉപയോഗിച്ചിട്ടുള്ളത്. വർഗ്ഗവ്യത്യാസത്തെ കുറിച്ചുള്ള ധാരണയുണ്ടാകുന്നതിനു മുൻപ്  കർഷകത്തൊഴിലാളി എന്ന വാക്കില്ല. കർഷകനും കൃഷിക്കാരനും കൃഷീവലനും മറ്റുമാണ്  ഉണ്ടായിരുന്നത്. പുലയർ ഒരു ജാതിപ്പേര് മാത്രമായിരുന്നില്ല. കർഷകത്തൊഴിലാളി എന്ന പറയപ്പെടാത്ത അർഥം കൂടിയുണ്ടായിരുന്നു. പുലമെന്നാൽ വയലാണല്ലോ.

പെട്ടെന്നാണ് അവിടെ ഒരു തൈമരക്കൊമ്പത്തിരിക്കുന്ന തത്തയെ യുവതി കാണുന്നത്. പലദേശങ്ങൾ കണ്ടിട്ടുള്ള ആ തത്തയോട് ഇറ്റലിയെന്നൊരു നാട്ടിൽ പോയിട്ടുണ്ടോയെന്നു യുവതി ചോദിക്കുന്നു. അവിടെയാണ് അവരുടെ പുരുഷൻ പോരാടാൻ പോയിട്ടുള്ളത്.യുദ്ധം അവസാനിക്കുന്നു എന്ന് കേൾക്കുന്നത് സത്യമാണോ എന്നും  ആ സൈനികനെ അവിടെയെങ്ങാനും കണ്ടോയെന്നും  നിഷ്ക്കളങ്കയായ  യുവതി  ചോദിക്കുന്നു. കണ്ടാലും നീയെങ്ങനെ അറിയാനാണ്. മുൻപ് ഇവിടെവച്ച് തത്ത അയാളെ കണ്ടിട്ടില്ലല്ലോ. അതിനാൽ യുവതി അടയാളങ്ങൾ പറയുന്നു.

വടക്കൻ പാട്ടുകളിലാണ് സാധാരണയായി പുരുഷവർണ്ണനയുള്ളത്. ചങ്ങമ്പുഴയും സ്ത്രീ വർണ്ണനയിൽ സമര്ഥനായിരുന്നല്ലോ.മനസ്വിനിയും മറ്റുമെഴുതിയ അവസാനകാലത്താണ് സ്ത്രീയുടെ ആന്തരിക സൗന്ദര്യം അദ്ദേഹം തിരിച്ചറിയുന്നത്. ഈ കവിതയിൽ പുരുഷനെ അടയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. പൊക്കമുള്ള ശരീരം.മാംസം തിക്കുന്ന കയ്യും കാലും. എണ്ണക്കറുപ്പ് നിറം.വർക്കത്തുള്ള മുഖം. അൽപ്പം വിക്കു തോന്നിക്കുന്ന ശബ്ദം. ചുരുണ്ട മുടി.തത്തയുടെ ചുണ്ടുപോലെ ലേശം വളഞ്ഞമൂക്ക്. ഇങ്ങനെ സ്വന്തം പുരുഷനെ അടയാളപ്പെടുത്തുന്നതിനിടയിലാണ് പട്ടാളപ്പണിയെ കുറിച്ചുള്ള സ്വന്തം അഭിപ്രായം അവർ പറയുന്നത്.  പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം. ഇത് ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും എക്കാലത്തെയും അഭിപ്രായമാണ്. യുദ്ധം അനാഥമാക്കുന്നത് പ്രധാനമായും സ്ത്രീകളെയും കുട്ടികളെയുമാണ്. അവരുടെ നിലവിളിയാണ് യുദ്ധകാലത്ത് ലോകത്തെവിടെയും ഉയർന്നു കേൾക്കുന്നത്.

യുദ്ധം എവിടെയും ഭരണകൂടത്തിന്റെ ആവശ്യമാണ്. അവരെ നിയന്ത്രിക്കുന്നത് അധികവും മതങ്ങളാണ്. യുദ്ധം ജനങ്ങളുടെ ആവശ്യമല്ല. ഭഗവദ് ഗീത വായിച്ചാൽ യുദ്ധം ചെയ്യും. മഹാഭാരതം മുഴുവൻ വായിച്ചാൽ യുദ്ധം ചെയ്യുകയുമില്ല. മഹാഭാരതത്തിൽ ഒളിപ്പിച്ചു വച്ച ഒരു കൊച്ചുപുസ്തകം മാത്രമാണ് ഗീത. വായിക്കേണ്ടത് പൂര്ണമഹാഭാരതമാണ്.