Saturday 20 December 2014

പൊതുവഴികളിലെ മത കമാനങ്ങള്‍



വഴി അടച്ചുളള വലിയ ആർച്ചുകൾ കാണുമ്പോഴൊക്കെ ഓർമവരുന്നത്‌ ജനയുഗം ദിനപത്രത്തിൽ യേശുദാസൻ പണ്ട്‌ വരച്ച ആർച്ചുബിഷപ്പ്‌ കാർട്ടൂൺ ആണ്‌. വഴിയുടെ ഇരുവശങ്ങളിലും കാലൂന്നി ആകാശത്തുവളഞ്ഞുനിൽക്കുന്ന ആർച്ചുബിഷപ്പ്‌.

അടുത്തകാലത്ത്‌ ഇത്തരം വഴിമുടക്കി കമാനത്തിന്റെ കീഴിലൂടെ ഭയന്നും സംഭ്രമിച്ചും പോകേണ്ടിവന്നതിനെക്കുറിച്ചുളള ഒരു സുഹൃത്തിന്റെ വിവരണം കൗതുകകരമായിത്തോന്നി. സൈനുദീൻ എന്ന സുഹൃത്തിനെ തേടിയുളള യാത്ര ആയിരുന്നു അത്‌. നാൽപ്പത്തേഴാം നാഷണൽ ഹൈവേയുടെ പടിഞ്ഞാറുവശത്തുളള ഒരു പഞ്ചായത്ത്‌ പൊതുവഴിയിലൂടെയാണ്‌ പോകേണ്ടിയിരുന്നത്‌. ആ വഴിയിൽ കാലകത്തി വളഞ്ഞുനിൽക്കുന്ന ഒരു പടുകൂറ്റൻ കമാനം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റേതാണ്‌. ആർച്ച്‌ സുബ്രഹ്മണ്യത്തിന്റെ ആകാശംമുട്ടിയുളള നിൽപ്പുകണ്ടാൽ ആർച്ചിനപ്പുറം ക്ഷേത്രവിശ്വാസികൾ മാത്രമേ ഉളളൂ എന്ന്‌ തോന്നിപ്പോകും.

വാസ്തവത്തിൽ ആ പഞ്ചായത്ത്‌ വഴിയിലൂടെ വളരെ ദൂരം സഞ്ചരിച്ചെങ്കിൽ മാത്രമേ ക്ഷേത്രത്തിലെത്തുകയുളളു. ആ വഴിയോരത്ത്‌ ക്ഷേത്രവിശ്വാസികളല്ലാത്തവരുടെ വീടുകളും ധാരാളമായിട്ടുണ്ട്‌. എന്നാൽ ക്ഷേത്രക്കമ്മിറ്റിക്കാർ സ്വേച്ഛാധിപതികളെപ്പോലെ എല്ലാവരുടെയും സ്വത്തായ പഞ്ചായത്ത്‌ വഴി തങ്ങളുടേതാണെന്ന പ്രതീതി ഉണ്ടാക്കിയിരിക്കുകയാണ്‌.

പഞ്ചായത്ത്‌ വഴിയിൽ വളഞ്ഞ കമാനങ്ങൾ സ്ഥിരമായി സ്ഥാപിക്കുന്നത്‌ നിയമാനുസൃതമാണോ? സെക്കുലർ ഇന്ത്യയുടെ പൊതുവികാരത്തെ ഇത്തരം കമാനനിർമിതികൾ അപമാനിക്കുകയല്ലേ ചെയ്യുന്നത്‌?

ഹിന്ദുക്ഷേത്ര കമാനങ്ങൾ മാത്രമല്ല കേരളത്തിലുളളത്‌. ചില ജമാ അത്തുകളുടെ പച്ചക്കമാനങ്ങളും ഇടവകക്കമാനങ്ങളും കേരളത്തിലെ പൊതുവഴികൾ വിലങ്ങി നിൽക്കുന്നുണ്ട്‌. കൊല്ലം ജില്ലയിൽ ഒരു പാർട്ടി ഓഫീസിന്റെ പോലും പൊതുവഴിമുടക്കിക്കമാനം ഉണ്ട്‌. ഏതൊരു പൗരനും എല്ലാവരുടെയും വികാരങ്ങൾ മാനിക്കാനുളള ബാധ്യതയുണ്ട്‌. വിശ്വാസികളും അവിശ്വാസികളും ഇടകലർന്ന ഒരു സമൂഹമാണ്‌ നമ്മുടേത്‌. അതിനാൽ പൊതുവഴികൾ മത കമാനങ്ങൾകൊണ്ട്‌ വിലങ്ങിവയ്ക്കുന്നത്‌ ഭംഗിയുളള കാര്യമല്ല. റോഡിനുകുറുകെ ആർച്ചുകൾ കെട്ടുന്നത്‌ സർക്കാർ നിരോധിച്ചിട്ടുണ്ട്‌.

നിരോധനമൊക്കെ കടലാസിൽ മാത്രം ആണല്ലൊ. നിയമം നടപ്പിലാക്കേണ്ടവരും ഇത്തരം ആർച്ചുകൾക്ക്‌ കീഴിലൂടെയാണ്‌ സഞ്ചരിക്കുന്നത്‌. അധികൃതരുടെ മൗനാനുവാദം ഈ പൊതുവഴി കയ്യേറ്റങ്ങൾക്കുണ്ടെന്ന്‌ വ്യക്തം.

മതവും ഭക്തിയുമൊക്കെ സ്വകാര്യമായി സൂക്ഷിക്കുന്നതാണ്‌ ഒരു പൊതുസമൂഹത്തിന്റെ അന്തസിന്‌ നല്ലത്‌. പൊതുഇടങ്ങൾ അങ്ങനെതന്നെ സൂക്ഷിച്ച്‌ പുതുതലമുറയ്ക്ക്‌ കൈമാറാനുളള സാംസ്കാരിക ബാധ്യത നമുക്കുണ്ട്‌. പൊതുവഴികളിൽ നിർമിക്കുന്ന കൂറ്റൻകമാനങ്ങൾക്ക്‌ മുകളിൽ മേലുടുപ്പില്ലാത്ത ദൈവങ്ങളെ സ്ഥാപിക്കുന്നത്‌ അംഗീകരിക്കാവുന്ന ഒരു പ്രവണതയല്ല. അവയൊക്കെ കലാശിൽപ്പങ്ങളായി മാത്രം കാണാൻ കഴിയാത്തവർക്ക്‌ ചില മുറിവുകൾ ഹൃദയത്തിലുണ്ടായേക്കും. അശാസ്ത്രീയമായ മതബോധം വിതയ്ക്കുന്ന വിത്തുകൾ അവിടെ വിദ്വേഷ സസ്യങ്ങളായി പൊട്ടിമുളച്ചേക്കും.

Sunday 7 December 2014

ഓണ്‍ലൈൻ പുൽമേട്ടിലെ ഒളിപ്പോരാളികൾ




ശിവനന്ദയുടെ മഞ്ഞു പൂത്ത വെയിൽമരം എന്ന കഥാസമാഹാരം പ്രകാശനം ചെയ്തത്‌ ഇടപ്പളളിയിലെ ചങ്ങമ്പുഴപ്പാർക്കിൽവച്ചായിരുന്നു. കവിയും ജനനേതാവുമായ ബിനോയ്‌ വിശ്വം ആദ്യപ്രതി ഏറ്റുവാങ്ങി.

പതിനേഴ്‌ കഥകളുളള ഈ പുസ്തകത്തിൽ കഥാകാരിയുടെ ജീവചരിത്രക്കുറിപ്പില്ല, ചിത്രവുമില്ല. നോക്കൂ, ജീവചരിത്രക്കുറിപ്പിനുവേണ്ടി പേജുകൾ ആഗ്രഹിക്കുകയും തരപ്പെടുത്തിയ അവാർഡുകൾ അറിയിക്കാൻ പുസ്തകത്തോടൊപ്പം ഒരു കൊച്ചുപുസ്തകംകൂടി കുത്തിക്കെട്ടാൻ ആലോചിക്കുകയും ചെയ്യുന്ന, വൈറസ്‌ ബാധിച്ചകാലത്താണ്‌ ഫോട്ടോയും ജീവചരിത്രപ്പടപ്പും ഇല്ലാതെ ഒരു പുസ്തകം പ്രകാശിതമാകുന്നത്‌.

പ്രകാശനചടങ്ങിന്റെ ഒരു പ്രധാന മുഹൂർത്തം, ഗ്രന്ഥകർത്താവിനെ മധ്യത്തുനിർത്തി ഫോട്ടോ എടുക്കുന്നതാണ്‌. ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാകട്ടെ കഥാകാരി വന്നതേയില്ല. ഫോണിലൂടെ ആയിരുന്നു മറുപടി പ്രസംഗം. ആർദ്രവും ആകർഷകവുമായ വാക്കുകളിൽ അവർ എല്ലാവർക്കും നന്ദി പറഞ്ഞു.

സ്വന്തം പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാർക്ക്‌ വിവാഹംപോലെ പ്രധാനപ്പെട്ട ജീവിതചടങ്ങാണല്ലോ. എല്ലാവരെയും ക്ഷണിക്കുന്ന ദിവസം. ഈ കഥാകാരി എന്തുകൊണ്ടുവന്നില്ല?

ബഹുഭൂരിപക്ഷം സ്ത്രീകളെയുംപോലെ വിവാഹാനന്തരം വീട്ടുതടങ്കലിലാക്കപ്പെട്ട ഒരു പാവം അക്ഷരസ്നേഹിയാണ്‌ കഥാകാരി. ശിവനന്ദ എന്നത്‌ അവരുടെ യഥാർഥ പേരുമല്ല. ചെറുപ്പത്തിലേ എഴുതിയ കഥകളെല്ലാം ജയിലധികൃതർ കീറിക്കളഞ്ഞു. വായനക്കാർക്ക്‌ കഥാകാരിയെ നേരിട്ടുകാണാൻ കഴിയില്ല.
തടവുമുറിയിൽ കരിക്കട്ടകൊണ്ട്‌ കവിതയെഴുതിയ ചരിത്രമാണല്ലോ സാഹിത്യത്തിനുളളത്‌. കുബേരത്വത്തിന്റെ മതിൽക്കെട്ടിനുളള അസ്വാതന്ത്ര്യപ്പട്ടിണി മാറണമെന്ന കുചേലമോഹവുമായി കഴിഞ്ഞ അവർ വൈദ്യുതവിളക്കുകൾ ഓഫാക്കി, മെഴുകുതിരി കൊളുത്തി. അടുക്കളയിലെ സ്റ്റൂളിൽ പേപ്പർവച്ച്‌ തറയിൽ മുട്ടുകുത്തിയിരുന്ന്‌ കഥകളെഴുതി. പൊൻതരിപോലെ സൂക്ഷിച്ചു.

ഇങ്ങനെയുളള ഒരു വീട്ടമ്മയുടെ പ്രകാശനസാധ്യതയെന്താണ്‌? പണ്ട്‌ ടൈപ്പിനുപോയത്‌ ഇപ്പോൾ സഹായകമാകും. അവർ ഇന്റർനെറ്റ്‌ സാധ്യതയെക്കുറിച്ച്‌ മനസിലാക്കി. കൂട്ടം എന്ന ഓൺലൈൻ കൂട്ടായ്മയിലെ ബ്ലോഗിൽ സ്വന്തം കഥകൾ പോസ്റ്റ്‌ ചെയ്തു. അസാധാരണമായ ആസ്വാദക സ്വീകരണമാണ്‌ കഥകൾക്ക്‌ ലഭിച്ചത്‌. കുറെ കഥകളായപ്പോൾ കൂട്ടം തന്നെ മുൻകൈയെടുത്ത്‌ തളിപ്പറമ്പിലെ സിഎൽഎസ്‌ ബുക്സ്‌ മുഖേന കഥാസമാഹാരം പുറത്തിറക്കി. പ്രസാധക ലീല എം ചന്ദ്രന്‌ പെൺമനസ്‌ നന്നായി ബോധ്യപ്പെട്ടു.

വീട്ടുതടങ്കലിലാക്കപ്പെട്ട എഴുത്തുകാരികളുടെ ഏറ്റവും വലിയ പ്രകാശനസാധ്യതയാണ്‌ ഇന്റർനെറ്റ്‌. അവിടെ എഡിറ്റിംഗിന്‌ ആരുമില്ലാത്തതിനാൽ ലാബും ലിറ്റ്മസ്‌ പേപ്പറും കത്രികയും സ്വന്തമായി കരുതേണ്ടതുണ്ട്‌.

ഓൺലൈൻ മേഖലയിലെ എഴുത്തുകാരികൾ അധികവും സ്വന്തംപേര്‌ ഉപയോഗിക്കാറില്ല. അവരെക്കുറിച്ചുളള വിശദവിവരമൊന്നും നെറ്റിൽ ലഭിക്കുകയുമില്ല. വായനക്കാർക്ക്‌ വിശദവിവരങ്ങളെക്കാൾ പ്രധാനം എഴുത്താണല്ലോ.

എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന പുരുഷൻമാരും ചിലപ്പോൾ പരപേരുപയോഗിച്ച്‌ നെറ്റിൽ വിലസാറുണ്ട്‌. ആത്മവിശ്വാസമില്ലായ്മയോ ദുഷ്ടലാക്കോ ആണ്‌ ഇതിനുകാരണം. ഫേസ്ബുക്കിലൊക്കെ ഒന്നിലധികം ഐഡികൾ ഉണ്ടാക്കി സ്വയം ലൈക്കുകൾ നേടുന്ന തരികിടകളും ഉണ്ട്‌. ഇങ്ങനെയുളളവർ അസംഖ്യം പാസ്‌വേഡുകൾ സൂക്ഷിക്കാൻ പ്രത്യേക രജിസ്റ്ററും ഫയലുമൊക്കെ കരുതേണ്ടതായിവരും.

ഓൺലൈൻ മേഖലയിൽ മതമൗലികവാദികളും തീവ്രവാദികളും സജീവമാണ്‌. അതുപോലെതന്നെ യുക്തിബോധമുളളവരുടെ സൈറ്റുകളും സജീവമാണ്‌.
ഓൺലൈൻ മേഖലയിൽ പെൻപേരുപയോഗിച്ച്‌ സാഹിത്യപ്രവർത്തനം നടത്തുന്ന സ്ത്രീകൾ മലയാള സാഹിത്യത്തിലെ ഗറില്ലകളാണ്‌. സ്വന്തം ആശയങ്ങളെ പ്രകാശിപ്പിക്കുക മാത്രമല്ല അവർ ചെയ്യുന്നത്‌, പുരുഷൻമാർ രൂപപ്പെടുത്തിയെടുത്തിട്ടുളള അശാസ്ത്രീയമായ അച്ചടക്ക വ്യവസ്ഥയെ അതിലംഘിക്കുകകൂടിയാണ്‌. ശിവനന്ദകൾ മലയാളസാഹിത്യത്തിൽ ഉണ്ടാകുന്നത്‌ അങ്ങനെയാണ്‌.

Thursday 27 November 2014

അസഹ്യന്‍



മിഴിയടയ്‌ക്കുന്നു സഹ്യന്‍
തീ വീണു കത്തിപ്പോയ
പുരികങ്ങളില്‍
കോപതാപങ്ങള്‍ സ്പന്ദിക്കുന്നു.

മഴയും മിന്നല്‍പ്പാടും
വറ്റിയ നെറ്റിത്തടം
പുതിയാകാശം
വാതകങ്ങളാല്‍ ഭദ്രം ക്ഷുദ്രം.

അശ്രുപര്‍വതം പോലെ
നില്‍ക്കയാണിപ്പോള്‍ പ്രാണന്‍
സ്വപ്‌നവും സ്വത്തുംപോലെ
പകുത്തോന്‍ മഹാഗിരി.

ഇടറും മൌനത്തിന്‍റെ
നേര്‍മ്മയാല്‍ മൂടല്‍മഞ്ഞിന്‍
പുടവക്കുത്തില്‍ നോക്കി-
യിരുന്നു ദു:ഖാചലം.

ജനസാഗരം ദൂരെ നിശ്ചലം നരയ്‌ക്കുമ്പോള്‍
ഹൃദയം വാക്കായ് പൊട്ടി കുഞ്ഞാറില്‍ തിളയ്‌ക്കുന്നു.

ഞാനാണ്‌ സഹ്യന്‍
നദികളുടെ അച്‌ഛന്‍
സ്‌നേഹപൂര്‍വം നിനക്കന്നവും വെള്ളവും
ആടലും പാടലും ഔഷധസസ്യവും
തേനും തപസ്സും വൈഡൂര്യവും തന്നവന്‍
ഞാനാണ് സഹ്യന്‍.

എന്‍റെ തോള്‍തോറും
മുകില്‍ക്കറുപ്പാര്‍ന്നവര്‍
സ്നേഹിച്ചു കാമിച്ചു
പെറ്റു പെരുകുന്നതും
മുനിയറയ്‌ക്കുള്ളിലുറങ്ങാന്‍ കിടന്നതും
അറിയുവാനിനിയേതു
പുലിയുണ്ട്‌ പൂവുണ്ട്‌
പുതിയ കിളിയുണ്ടെന്നു
തേടി നടന്നതും
ഓര്‍മ്മയുണ്ടാകണം ചന്ദ്രന്‌
ന്‌ലാമരംപോലെ വെളിച്ചം
തുളുമ്പിയ രാക്കളും.

എന്‍റെ വക്ഷസ്സിലെ ചെങ്കീരി
പന്നഗം വന്നവഴിക്കു
വാല്‍വട്ടം വരച്ചതും
നാടിറങ്ങിപ്പോയ പൂച്ചകള്‍
പിന്നെ വന്നാടലകറ്റാന്‍
മരപ്പൊത്തണഞ്ഞതും
ഈട്ടിയില്‍ ചാരി മദിച്ച കളഭമായ്‌
രാത്രികള്‍ വന്നു തടാകം കടന്നതും
ഓര്‍മ്മയുണ്ടാകണം ചെന്താരകത്തിന്
നീലക്കൊടുവേലി നീന്തിയേറുന്നതും.

ഞാനാണ്‌ സഹ്യന്‍
ഭുജങ്ങളില്‍ പൂവിട്ടു മാവും പിയണിയും
മഞ്ഞളും കൂവയും
തീയിലും തീരാത്ത പുല്ലാഞ്ഞിവള്ളിയില്‍
കേറിയിറങ്ങിക്കളിച്ചു വില്ലൂന്നികള്‍
വാനരങ്ങള്‍ മനംപോലാടി മംഗലം
പൂവനമെന്നു വിളിച്ചു തീര്‍ത്ഥാടകര്‍
ഓര്‍മ്മയുണ്ടാകണം സൂര്യന്‌
പെണ്‍മക്കളോടിയൊളിച്ച
ശിലോദ്യാനഭംഗികള്‍.

ഞാനിന്നസഹ്യന്‍
നിനക്കെന്തു കാര്യമെന്‍
മക്കളെ വില്‍ക്കാന്‍
വിലങ്ങുവയ്‌ക്കാന്‍
നീരുവറ്റിച്ചൊതുക്കാന്‍
വിഷപ്പിച്ചു കൊല്ലുവാന്‍
പൂമരം കൊയ്‌തു വിനാശം വിതയ്‌ക്കുവാന്‍
ജീവിതത്തിന്‍റെയിളംഞാറു നുള്ളുവാന്‍?

ഞാനിന്നസഹ്യന്‍
മനസ്സിലിരമ്പുന്നു
ഭൂമിയെയമ്മാനമാടുമാപത്തുകള്‍.

കണ്ണുകലക്കിയടയ്‌ക്കുന്ന കാലമേ
അന്ധകാരം നീ വരുത്താതിരിക്കണേ
കാറ്റേ കൊടുമ്പിരിക്കൊള്ളാതിരിക്കണേ
ചൂട്ടുവെട്ടങ്ങള്‍ കെടുത്താതിരിക്കണേ!

മൂകം മിഴിനീര്‍ നിയന്ത്രിച്ചുനിര്‍ത്തുവാന്‍
പാടുപെടും ഞാന്‍ അസഹ്യന്‍.

Monday 24 November 2014

ദ­ള­വാ­ക്കു­ള­വും ക­മ്മാൻ കു­ള­വും



കേ­ര­ളം കു­ള­ങ്ങ­ളു­ടെ നാ­ടാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു­ത­ന്നെ കേ­ര­ള­ത്തി­ന്റെ പോ­രാ­ട്ട ച­രി­ത്ര­ത്തിൽ കു­ള­ങ്ങ­ളും സാ­ക്ഷി­ക­ളാ­ണ്‌.

കേ­ര­ള­ത്തി­ലെ കു­ള­ങ്ങ­ളിൽ തൊ­ണ്ണൂ­റു­ശ­ത­മാ­ന­വും ഇ­ന്ന്‌ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. കു­ള­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ച­രി­ത്ര­വും അ­ങ്ങ­നെ മ­ണ്ണ­ടി­ഞ്ഞു.
ഓർ­മ­ക­ളു­ള്ള ചി­ല മ­നു­ഷ്യ­രെ­ങ്കി­ലും ആ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­വ­യ്‌­ക്കാൻ ശ്ര­മി­ച്ചി­ട്ടു­ണ്ട്‌. അ­തിൽ പ്ര­ധാ­ന­മാ­ണ്‌ ഇ­ന്ന്‌ സ­മ്പൂർ­ണ­മാ­യും അ­പ്ര­ത്യ­ക്ഷ­മാ­യ വൈ­ക്ക­ത്തെ ദ­ള­വാ­ക്കു­ളം. ദ­ളി­ത്‌ ബ­ന്ധു എൻ കെ ജോ­സാ­ണ്‌ ദ­ള­വാ­ക്കു­ള­ത്തി­ന്റെ ച­രി­ത്രം രേ­ഖ­പ്പെ­ടു­ത്തി­യ­ത്‌.

സ­നാ­ത­ന ഹി­ന്ദു­ധർ­മ­ത്തി­ന്റെ നി­യ­മ­പ്ര­കാ­രം ക്രി­സ്‌­ത്യാ­നി­ക­ളോ മു­സ്‌­ലി­ങ്ങ­ളോ അ­ല്ലാ­ത്ത­വ­രും അ­ഹി­ന്ദു­ക്ക­ളു­മാ­യ ത­ദ്ദേ­ശ­വാ­സി­കൾ­ക്ക്‌ ക്ഷേ­ത്ര­പ്ര­വേ­ശ­നം അ­നു­വ­ദി­ച്ചി­രു­ന്നി­ല്ല­ല്ലോ. വൈ­ക്കം ക്ഷേ­ത്ര­ത്തി­ലേ­ക്ക്‌, വി­ല­ക്കു­കൾ ലം­ഘി­ച്ച്‌ ഓ­ടി­ക്ക­യ­റി­യ ഒ­രു­സം­ഘം ഈ­ഴ­വ­രെ പി­ടി­കൂ­ടി കൊ­ന്നു­കു­ഴി­ച്ചു­മൂ­ടി­യ സ്ഥ­ല­മാ­ണ്‌ ദ­ള­വാ­ക്കു­ളം. വേ­ലു­ത്ത­മ്പി ദ­ള­വ­യു­ടെ നിർ­ദേ­ശ­മ­നു­സ­രി­ച്ചാ­യി­രു­ന്നു ഈ മ­ഹാ­പാ­ത­കം ചെ­യ്‌­ത­ത്‌. ര­ണ്ടു നൂ­റ്റാ­ണ്ടു­കൾ­ക്ക്‌ മു­മ്പാ­ണ്‌ ഈ ര­ക്ത­സാ­ക്ഷി­കൾ ഉ­ണ്ടാ­യ­ത്‌. ദ­ള­വാ­ക്കു­ളം പൂർ­ണ­മാ­യും വൈ­ക്കം പ്രൈ­വ­റ്റ്‌ ബ­സ്‌­സ്റ്റാൻ­ഡി­ന്റെ അ­ടി­യി­ലാ­യി­പ്പോ­യി.
കീ­ഴാ­ള­ന്റെ അ­ഭി­മാ­ന­പ്പോ­രാ­ട്ട­ത്തി­ന്റെ ഭാ­ഗ­മാ­യി നിർ­മി­ക്ക­പ്പെ­ട്ട മ­റ്റൊ­രു കു­ള­മാ­ണ്‌, ഇ­ന്ന്‌ സിം­ഹ­ഭാ­ഗ­വും കൊ­ല്ലം ജി­ല്ലാ പ­ഞ്ചാ­യ­ത്ത്‌ ഭ­ര­ണ­കേ­ന്ദ്ര­നിർ­മാ­ണ­ത്തി­നാ­യി നി­ക­ത്ത­പ്പെ­ട്ട കൊ­ല്ല­ത്തെ ക­മ്മാൻ­കു­ളം.

ഒ­രു ജ­ന­ത, മാ­ന­ക്കേ­ടിൽ നി­ന്ന്‌ ര­ക്ഷ­നേ­ടാൻ ന­ട­ത്തി­യ സ­മ­ര­മാ­യി­രു­ന്നു പെ­രി­നാ­ട്‌ സ­മ­രം. മാ­റു­മ­റ­യ്‌­ക്കു­ക­യെ­ന്ന സ്‌­ത്രീ­ക­ളു­ടെ അ­വ­കാ­ശം നേ­ടി­യെ­ടു­ക്കാൻ വേ­ണ്ടി ന­ട­ത്തി­യ സ­മ­രം.

മേ­ലു­ടു­പ്പി­ട്ട്‌ പെ­രി­നാ­ട്‌ ച­ന്ത­യി­ലെ­ത്തി­യ ഒ­രു ദ­ളി­ത്‌ പെ­ങ്ങ­ളെ മേ­ലാ­ള റൗ­ഡി­കൾ ആ­ക്ര­മി­ച്ചു. മേ­ലു­ടു­പ്പ്‌ പ­കൽ­വെ­ളി­ച്ച­ത്തിൽ പ­ര­സ്യ­മാ­യി കീ­റി­യെ­റി­ഞ്ഞ്‌ അ­പ­മാ­നി­ക്കു­ക­യാ­യി­രു­ന്നു. ഇ­തി­നെ തു­ടർ­ന്ന്‌ ഗോ­പാ­ല­ദാ­സ്‌ എ­ന്ന ചെ­റു­പ്പ­ക്കാ­ര­ന്റെ നേ­തൃ­ത്വ­ത്തിൽ ദ­ളി­ത്‌ ജ­ന­പ­ക്ഷം സം­ഘ­ടി­ച്ചു.
അ­ന്ന്‌, നാ­മ­മാ­ത്ര­മാ­യെ­ങ്കി­ലും മാ­റു­മ­റ­യ്‌­ക്കാ­നു­പ­യോ­ഗി­ച്ചി­രു­ന്ന­ത്‌ ക­ല്ല­യും മാ­ല­യു­മാ­യി­രു­ന്നു. ക­ഴു­ത്തി­റു­കി, അ­ടി­മ­ത്ത­ത്തി­ന്റെ അ­ട­യാ­ള­മാ­യി അ­ണി­ഞ്ഞി­രു­ന്ന ആ­ഭ­ര­ണ­മാ­ണ്‌ ക­ല്ല. മു­ല­ക­ളിൽ മൂ­ടി­ക്കി­ട­ന്നി­രു­ന്ന മ­റ്റൊ­രു മാ­ല­യും സാ­ധാ­ര­ണ­മാ­യി­രു­ന്നു. മാ­റി­ടം മ­റ­യാ­ത്ത ഈ വി­ല­കു­റ­ഞ്ഞ ആ­ഭ­ര­ണ­ങ്ങൾ­ക്ക്‌ മീ­തെ റൗ­ക്ക­യി­ട്ട­താ­ണ്‌ സ­വർ­ണ ഹി­ന്ദു­റൗ­ഡി­ക­ളെ പ്ര­കോ­പി­പ്പി­ച്ച­ത്‌.

പെ­രി­നാ­ട്ടെ പു­ല­യ­ക്കു­ടി­ലു­കൾ വ്യാ­പ­ക­മാ­യി ആ­ക്ര­മി­ക്ക­പ്പെ­ട്ടു. വെ­ന്തു­വീ­ണ കു­മിൾ­ക്കു­ടി­ലു­ക­ളിൽ നി­ന്നും അ­ടി­മ­ജ­ന­ത, പ്രാ­ണ­നും കൊ­ണ്ട്‌ പു­റ­ത്തേ­ക്കോ­ടി. ഗോ­പാ­ല­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തിൽ സം­ഘ­ടി­ത­രാ­യ അ­വർ നിൽ­ക്ക­ക്ക­ള്ളി­യി­ല്ലാ­തെ ചി­ല ത­മ്പു­രാ­ക്ക­ളു­ടെ മാ­ളി­ക­ക­ളും ആ­ക്ര­മ­ണ­ത്തി­ലൂ­ടെ പ്ര­തി­രോ­ധി­ച്ചു.

മ­ഹാ­നാ­യ അ­യ്യൻ­കാ­ളി പെ­രി­നാ­ട്ടെ­ത്തി, പ്ര­ശ്‌­ന­ങ്ങൾ മ­ന­സി­ലാ­ക്കി അ­ധി­കൃ­ത­ശ്ര­ദ്ധ­യിൽ­പ്പെ­ടു­ത്തി. ച­ങ്ങ­നാ­ശേ­രി പ­ര­മേ­ശ്വ­രൻ പി­ള്ള­യു­ടെ അ­ധ്യ­ക്ഷ­ത­യിൽ കൊ­ല്ലം റ­യിൽ­വേ മൈ­താ­ന­ത്ത്‌ ചേർ­ന്ന മ­ഹാ­സ­മ്മേ­ള­ന­ത്തിൽ­വ­ച്ച്‌ ദ­ളി­ത്‌ വ­നി­ത­കൾ­ക്ക്‌ റൗ­ക്ക വി­ത­ര­ണം ചെ­യ്‌­തു. അ­വർ, അ­പ­മാ­ന­ത്തി­ന്റെ അ­ട­യാ­ള­മാ­യി­രു­ന്ന ക­ല്ല­യും മാ­ല­യും കൊ­യ്‌­ത്ത­രി­വാ­ളു­കൊ­ണ്ട്‌ മു­റി­ച്ചെ­റി­ഞ്ഞു.

പ­ക്ഷേ, ത­മ്പു­രാ­ന്മാ­രു­ടെ വീ­ടാ­ക്ര­മി­ച്ചു എ­ന്ന പേ­രിൽ നി­ര­വ­ധി ദ­ളി­തർ­ക്കെ­തി­രേ കേ­സെ­ടു­ത്തു. ഈ കേ­സ്‌ വാ­ദി­ച്ച വ­ക്കീ­ല­ന്മാർ­ക്ക്‌ കൊ­ടു­ക്കാൻ അ­വ­രു­ടെ ക­യ്യിൽ പ­ണ­മി­ല്ലാ­യി­രു­ന്നു. പ്ര­മു­ഖ­രാ­യ ടി എം വർ­ഗീ­സും ഇ­ല­ഞ്ഞി­ക്കൽ ജോ­ണു­മാ­യി­രു­ന്നു അ­ഭി­ഭാ­ഷ­കർ. വ­ക്കീൽ­പ്പ­ണ­മി­ല്ലെ­ങ്കിൽ അ­ധ്വാ­നം പ്ര­തി­ഫ­ല­മാ­യി ത­ന്നാൽ മ­തി എ­ന്ന നി­ബ­ന്ധ­ന പ്ര­കാ­രം ടി എം വർ­ഗീ­സി­ന്റെ വീ­ട്ടു­പ­രി­സ­ര­ത്ത്‌ നിർ­മി­ച്ച­താ­ണ്‌ ക­മ്മാൻ­കു­ളം. നാ­ണം മ­റ­യ്‌­ക്കാൻ വേ­ണ്ടി ന­ട­ത്തി­യ സ­മ­ര­ത്തിൽ പ­ങ്കെ­ടു­ത്ത­തി­നാൽ കേ­സിൽ കു­രു­ങ്ങി­യ പ്ര­തി­കൾ നൽ­കി­യ വ­ക്കീൽ ഫീ­സ്‌.

ഇ­ന്ന്‌ ഈ സ­മ­ര­സ്‌­മാ­ര­കം ഏ­റെ­ക്കു­റെ നി­ക­ത്തി­ക്ക­ഴി­ഞ്ഞു. അ­വ­ശേ­ഷി­പ്പെ­ങ്കി­ലും സം­ര­ക്ഷി­ച്ചാൽ, സ്‌­മ­ര­ണ നി­ല­നിർ­ത്താ­നും ഒ­രു ജ­ല­നി­ധി സം­ര­ക്ഷി­ക്കാ­നും സാ­ധി­ക്കും.

Thursday 13 November 2014

ശബ­രി­മ­ല­ക്കാ­ലവും കോളാ­മ്പി­പ്പാട്ടും


    ശബ­­രി­മല മഹോ­ത്സ­വ­കാലം ആരം­ഭി­ക്കു­ക­യാ­ണ്‌. മൈക്ക്സെറ്റ്‌ കട­ക്കാർ പഴയ കോളാ­മ്പി­കൾ പൊടി­തട്ടി എടു­ത്തു­ക­ഴി­ഞ്ഞു.

     ശബ­രി­മല യാത്ര­യെ­ക്കു­റിച്ച്‌ പ്രായ­മുള്ള ഗുരു­സ്വാ­മി­മാർ പറ­യു­ന്നത്‌ പഴ­യ­കാ­ല­ത്തിന്റെ ആത്മാർഥ­തയും പവി­ത്ര­തയും ഇന്ന്‌ ഇല്ലെ­ന്നാ­ണ്‌. ഇന്ന­ത്തെ­പ്പോലെ ഗതാ­ഗത സൗക­ര്യ­മി­ല്ലാ­ത്ത­കാ­ലത്ത്‌ കേര­ള­ത്തിലെവിടെ നിന്നും ഭക്ത­ന്മാർ കാൽന­ട­യാ­യാണ്‌ സന്നി­ധാ­ന­ത്തിൽ എത്തി­യി­രു­ന്ന­ത്‌. ആദി­കാ­ലത്ത്‌ പല­രെയും പുലി­പി­ടി­ച്ചി­ട്ടു­പോ­ലു­മു­ണ്ട­ത്രെ. രണ്ടാ­ഴ്ച­യി­ല­ധികം നീളുന്ന യാത്ര. ഭക്ഷ­ണ­മു­ണ്ടാ­ക്കാ­നുള്ള സാധ­ന­ങ്ങളും ഭക്ത­യാ­ത്രി­കർ കരു­തി­യി­രു­ന്നു.

    നീല­ക്കു­റി­ഞ്ഞി പൂ­ക്കു­ന്നത്‌ കാണ­ണ­മെ­ങ്കിൽ സഹ്യ­പർവ­ത­ത്തിൽ പോക­ണം. നീല­ക്കു­റിഞ്ഞി തേക്കിൻകാട്‌ മൈതാ­നത്തോ മാനാ­ഞ്ചി­റ­യിലോ മറൈൻ ഡ്രൈവിലോ നട്ടു­വ­ളർത്തി പുഷ്പിണി­യാക്കാൻ സാധി­ക്കി­ല്ല. എന്നാൽ മല­നി­ര­ക­ളി­ലുള്ള അയ്യ­പ്പ­വി­ഗ്ര­ഹ­ത്തിന്റെ പകർപ്പു­കൾ മല­നാടും ഇട­നാടും കടന്ന്‌ തീര­പ്ര­ദേശം വരെ എത്തി. മമ്മ­തിന്റെ അടു­ത്തേക്ക്‌ മല­വ­ന്ന­തു­പോ­ലെ.

     അയ്യ­പ്പ­ക്ഷേ­ത്ര­ങ്ങ­ളിൽ മാത്ര­മല്ല കാളീക്ഷേത്ര­ങ്ങ­ളിൽ പോലും മണ്ഡ­ല­പൂ­ജയും മക­ര­വി­ളക്കും ആരം­ഭി­ച്ചു. ക്ഷേത്രാ­ചാര­ങ്ങ­ളു­മായി ഒരു ബന്ധ­വു­മി­ല്ലാത്ത ഉച്ച­ഭാ­ഷി­ണി­യുടെ ഉപ­യോ­ഗ­മാണ്‌ ഇക്കാ­ലത്ത്‌ ഒരു പ്രധാന പ്രത്യേ­ക­ത. ശാന്ത­ത­യോ­ടെയും സ്വസ്ഥ­ത­യോ­ടെയും പ്രാർഥി­ക്ക­ണ­മെന്ന്‌ ഭക്ത­ജ­ന­ങ്ങൾ അഭി­ല­ഷി­ക്കുന്ന ക്ഷേത്ര­പ­രി­സരം അമി­ത­ശ­ബ്ദ­ത്താൽ അശാന്തി പടർത്തു­ന്ന­താണ്‌ പ്രയോ­ഗ­രീ­തി.

      അമ്പ­ല­ക്ക­മ്മി­റ്റി­ക്കാർ പെടുന്ന ഒരു കെണി രസ­ക­ര­മാ­ണ്‌. ഓരോ ദിവ­സവും ചിറ­പ്പു­ന­ട­ത്താൻ പണം കൊടു­ക്കു­ന്ന­വർക്ക്‌ രാവും പകലും ഭക്തി­ഗാ­ന­ങ്ങൾ അവർ നിൽക്കു­ന്നി­ടത്ത്‌ കേൾക്ക­ണ­മെ­ന്നാണ്‌ നിർബ­ന്ധം. കേട്ടി­ല്ലെ­ങ്കിൽ, വാഗ്ദാ­ന­ത്തുക ലഭി­ച്ചു­വെന്ന്‌ വരി­ല്ല. ഗൾഫു­കാ­ര­നാണ്‌ ധന­ദാ­താ­വെ­ങ്കിൽ ഗൾഫു­വരെ കോളാമ്പി കെട്ടു­ന്ന­തെ­ങ്ങ­നെ­യെന്ന ചിന്താ­ക്കു­ഴപ്പം ഭാര­വാ­ഹി­കളെ കുഴ­പ്പ­ത്തി­ലാ­ക്കും.

       ഭാര­തീ­യ­രുടെ ക്ഷേത്ര­സ­ങ്കൽപ്പ­ത്തിന്‌ ചരി­ത്രാ­തീ­ത­കാ­ലത്തെ പഴ­ക്ക­മൊ­ന്നു­മി­ല്ല. തട്ടാമല ഒരു മല­യ­ല്ലാ­ത്ത­തു­പോലെ കുരു­ക്ഷേത്രം ക്ഷേത്ര­വു­മ­ല്ല. മഹാ­ഭാ­ര­ത­ത്തിലെ കഥാ­പാ­ത്ര­ങ്ങൾ ക്ഷേത്ര ദർശ­ന­ത്തി­ന­ല്ല, തീർഥാ­ട­ന­ത്തി­നാണ്‌ പോകു­ന്ന­ത്‌. നദി­യിലെ സ്നാന­ഘ­ട്ട­ങ്ങ­ളാ­ണ­വ.

      നശി­പ്പി­ക്ക­പ്പെട്ട ബുദ്ധ­വി­ഹാ­ര­ങ്ങ­ളാണ്‌ ക്ഷേത്ര­ങ്ങ­ളായി മാറി­യ­ത്‌. അതി­നാൽ നര­ബ­ലിയും മൃഗ­ബ­ലിയും ഒഴി­ച്ചു­നിർത്തി­യാൽ ശാന്ത­ത­യുടെ അന്ത­രീക്ഷം അവിടെ ഉണ്ടാ­യി­രു­ന്നു. ഓച്ചി­റ­യിലെ ഒണ്ടിക്കാ­വാണ്‌ ഉദാ­ഹ­ര­ണം. അതാണ്‌ കാല­ക്ര­മേണ കോളാ­മ്പി­പ്പാ­ട്ടുള്ള അശാന്തി കേന്ദ്ര­ങ്ങ­ളായി മാറി­യ­ത്‌.

       ഒരു നിശ്ചിത ഡസിബലി­­ല­ധികം ശബ്ദം നിത്യേന ഒരാ­ളി­ലേക്ക്‌ പ്രവ­ഹി­പ്പി­ച്ചാൽ അയാൾ ക്രമേണ ബധി­ര­നായി മാറും. ചിത്ത­ഭ്രമ സാധ്യ­ത­യു­മു­ണ്ട്‌. രോഗി­ക­ളെയും വിദ്യാർഥി­ക­ളെയും ഈ അമി­ത­ശബ്ദം അപ­ക­ട­ക­ര­മായി ബാധി­ക്കും. ഇതെല്ലാം കണ­ക്കി­ലെ­ടു­ത്താണ്‌ ഇന്ത്യൻ പാർല­മെന്റ്‌ ശബ്ദ­മ­ലി­നീ­ക­രണ നിയ­ന്ത്ര­ണ­ത്തി­നുള്ള നിയ­മ­നിർമാണം നട­ത്തി­യി­ട്ടു­ള്ള­ത്‌.

      നിയമം നട­പ്പി­ലാ­ക്കാനോ അനു­സ­രി­ക്കാനോ ആർക്കും താൽപ്പര്യമില്ലെ­ങ്കിലും ശബ്ദാ­യ­മാ­ന­മായ അന്ത­രീ­ക്ഷ­ത്തിൽ പ്രാർഥ­ന­ സാ­ധ്യ­മ­ല്ലെന്ന തിരി­ച്ച­റി­വെ­ങ്കിലും ഉണ്ടാ­കേ­ണ്ട­തല്ലേ? കോളാ­മ്പി­പ്പാ­ട്ടിന്റെ ശല്യം സഹി­ക്ക­വ­യ്യാണ്ട്‌ അത്തരം ആരാ­ധ­നാ­ല­യ­ങ്ങ­ളിൽ നിന്നും സങ്കൽപ്പ­ദൈവം പോലും രക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടാ­കും. സങ്കൽപ്പ­മാ­ണെ­ങ്കിൽപ്പോലും ദൈവ­ത്തിനും വേണ്ടേ ലേശം സ്വസ്ഥത!

Sunday 2 November 2014

മഷി


മഷിയെന്നാല്‍ വെളുപ്പല്ല
പച്ചയല്ല
നീലയല്ല
മഷിയെന്നാല്‍ മഞ്ഞയല്ല
വയലറ്റല്ല.
മഷിയെന്നാല്‍ കറുപ്പാണ്
കറുപ്പിന്റെ ചുവപ്പാണ്
തവിട്ടുപാടങ്ങള്‍ തീര്‍ത്ത
പച്ചയുമാണ്.
കറുപ്പെന്നാല്‍ കുന്നിറങ്ങി
നിലാവെള്ളം വരും രാവില്‍
അണപൊട്ടിച്ചൊഴുകുന്ന
ലാവണ്യബോധം.
കിളികള്‍ക്കും, വെളുക്കനെ
ചിരിക്കുന്ന പൂവുകള്‍ക്കും
ഇടം നല്കി രസിക്കുന്ന
സുരക്ഷാ ഗേഹം.
ഒരു തുള്ളി മഷിയെന്നാല്‍
മലയോളം പ്രതിഷേധം
അതിനുള്ളില്‍
മഹാശാന്ത സമുദ്രസ്‌നേഹം.
മഷിക്കുള്ളില്‍ മുഷിയാത്ത
പ്രണയം, ചുംബനം, രതി
ഉഷസ്സിന്റെ മുഖം, ദുഃഖം
സമരതന്ത്രം.
മഷിയെന്റെ മനസ്സാണ്
ശിരസ്സാണ്
തീപിടിച്ച കടലാസായ് പറക്കുന്ന
കവിതയാണ്.

Friday 24 October 2014

താ­രാ­രാ­ധ­ന­യു­ടെ മ­ര­ണ­ക്ക­യ­റ്റം


      ദൈ­വം ക­ഴി­ഞ്ഞാൽ ഏ­റ്റ­വും കൂ­ടു­തൽ ആ­രാ­ധ­ക­രു­ള്ള­ത്‌ സി­നി­മാ­താ­ര­ങ്ങൾ­ക്കും ക്രി­ക്ക­റ്റ്‌ ക­ളി­ക്കാർ­ക്കു­മാ­ണ്‌. ക്രി­ക്ക­റ്റ്‌ താ­രം എ­ന്ന പ്ര­യോ­ഗം കൂ­ടി നി­ല­വി­ലു­ണ്ട­ല്ലോ. ജീ­വൻ ദൈ­വ­ത്തെ ഏൽ­പ്പി­ച്ചു­കൊ­ണ്ട്‌ ആ­രാ­ധ­കർ ന­ട­ത്തു­ന്ന ഭ­ക്തി­യാ­ത്ര­ക­ളും ആ­ന പ്ര­ദർ­ശ­ന­വും മ­റ്റും മ­ര­ണ­ങ്ങൾ­ക്കു­പോ­ലും കാ­ര­ണ­മാ­യി­ട്ടു­ണ്ട്‌.

      ജ­യ­ല­ളി­ത ശി­ക്ഷി­ക്ക­പ്പെ­ട്ട­പ്പോൾ നി­ര­വ­ധി ആ­ളു­കൾ സ്വ­യം­ഹ­ത്യ­യി­ലൂ­ടെ ആ­ത്മ­സാ­ക്ഷാ­ത്‌­ക്കാ­ര­വും അ­മ്മ­യോ­ടു­ള്ള മ­മ­താ­നി­ർ­വൃ­തി­യും നേ­ടി. ദ്രാ­വി­ഡ മു­ന്നേ­റ്റ ക­ഴ­ക­ത്തി­ന്റെ സ്ഥാ­പ­ക നേ­താ­വാ­യ സി എൻ അ­ണ്ണാ­ദു­രൈ­യെ­പ്പോ­ലു­ള്ള ഒ­രു ജ­ന­നേ­താ­വ­ല്ല ജ­യ­ല­ളി­ത. അ­വ­രോ­ട്‌ ത­മി­ഴ്‌ ജ­ന­ത­യ്‌­ക്കു­ള്ള ആ­നു­ക­മ്പ, അ­വ­രു­ടെ സി­നി­മാ­കാ­ല­ത്തോ­ടു­ള്ള ആ­രാ­ധ­ന ത­ന്നെ­യാ­ണ്‌. ഈ ആ­രാ­ധ­ന­യു­ടെ മു­ക്കാൽ­പ­ങ്കും എം ജി രാ­മ­ച­ന്ദ്ര­ന്‌ അ­വ­കാ­ശ­പ്പെ­ട്ട­തു­മാ­ണ്‌.
     ത­മി­ഴ്‌­നാ­ടി­നെ അ­നു­ക­രി­ച്ച്‌ കേ­ര­ള­ത്തി­ലും താ­രാ­രാ­ധ­ന വർ­ധി­ച്ചി­ട്ടു­ണ്ട്‌. ഒ­രു സൂ­പ്പർ­സ്റ്റാ­റി­ന്റെ ഫാൻ­സ്‌ അ­സോ­സി­യേ­ഷൻ പ്ര­വർ­ത്ത­കർ, മ­റ്റേ സൂ­പ്പർ­സ്റ്റാ­റി­ന്റെ ചി­ത്രം തു­ട­ങ്ങു­മ്പോൾ­ത്ത­ന്നെ കൂ­വു­ന്ന­തും എ­തിർ­വി­ഭാ­ഗം ക­യ്യ­ടി­ക്കു­ന്ന­തും കേ­ര­ള­ത്തി­ലെ തീ­യേ­റ്റ­റു­ക­ളിൽ സാ­ധാ­ര­ണ­മാ­യി­ട്ടു­ണ്ട്‌. ത­മി­ഴ്‌­നാ­ട്ടിൽ ര­ജ­നീ­കാ­ന്തി­ന്റെ­യും മ­റ്റും ആ­രാ­ധ­ക സം­ഘ­ങ്ങൾ ര­ക്ത­ദാ­നം തു­ട­ങ്ങി­യ കാ­ര്യ­ങ്ങൾ ചെ­യ്യു­ന്നു­ണ്ടെ­ങ്കി­ലും വ്യ­ക്തി­പൂ­ജ­യും അ­തു­വ­ഴി വോ­ട്ടു­ബാ­ങ്കി­ന്റെ ക്രോ­ഡീ­ക­ര­ണ­വു­മാ­ണ്‌ അ­ടി­വേ­രാ­യി­ട്ടു­ള്ള­ത്‌.
     പു­തി­യ ചി­ത്ര­ങ്ങൾ പ്ര­ദർ­ശ­ന­ത്തി­നെ­ത്തു­മ്പോൾ ആ­രാ­ധ­കർ തീ­യേ­റ്റർ പ­രി­സ­രം ക­യ്യ­ട­ക്കും. താ­ര­ത്തി­ന്റെ പ­ടു­കൂ­റ്റൻ ക­ട്ടൗ­ട്ടു­കൾ ഉ­യർ­ത്തും. അ­തിൽ മാ­ല ചാർ­ത്തും. ചി­ല­പ്പോൾ താ­ര­ത്തി­ന്റെ ചി­ത്രം ദൈ­വ­ത്തെ എ­ഴു­ന്ന­ള്ളി­ക്കു­ന്ന­തു­പോ­ലെ ആ­ന­പ്പു­റ­ത്ത്‌ ഇ­രു­ത്തി ആ­ഘോ­ഷി­ക്കു­ക­യും ചെ­യ്യും.
      ആ­രാ­ധ­ന­മൂ­ത്ത്‌ കൂ­റ്റൻ ഫ്‌­ള­ക്‌­സ്‌ ബോർ­ഡു­ക­ളിൽ ഇ­ള­നീ­ര­ഭി­ഷേ­ക­വും പാ­ല­ഭി­ഷേ­ക­വും പോ­ലും ന­ട­ത്താ­റു­ണ്ട്‌. ആ­ര­തി ഉ­ഴി­യു­ക, താ­ര­ക്കോ­ല­ത്തി­ന്‌ മു­ന്നിൽ തേ­ങ്ങ­യ­ടി­ക്കു­ക, കർ­പ്പൂ­രം ക­ത്തി­ക്കു­ക, സാ­മ്പ്രാ­ണി­ത്തി­രി പു­ക­യ്‌­ക്കു­ക തു­ട­ങ്ങി ക്ഷേ­ത്രാ­ചാ­ര­ങ്ങ­ളു­ടെ അ­ന്ധ­ത­യി­ല­ധി­ഷ്ഠി­ത­മാ­യ പ­രി­പാ­ടി­ക­ളും ന­ട­ത്താ­റു­ണ്ട്‌. മ­ല­യാ­ള­ത്തിൽ ന­ടി­കൾ­ക്ക്‌ പൊ­തു­വേ ആ­രാ­ധ­ക­സം­ഘ­ട­ന­കൾ കു­റ­വാ­ണ്‌. അ­വർ പ­ണ­വും പ­ദ­വി­യും നൽ­കി സം­ഘ­ട­ന­ക­ളെ പ്രോ­ത്സാ­ഹി­പ്പി­ക്കാ­റി­ല്ലാ­ത്ത­താ­ണ്‌ കാ­ര­ണ­മെ­ന്നാ­ണ­റി­യു­ന്ന­ത്‌.
      മ­ഞ്‌­ജു­വാ­ര്യർ ഫാൻ­സ്‌ അ­സോ­സി­യേ­ഷ­ന്റെ ഫേ­സ്‌ ബു­ക്ക്‌ പേ­ജിൽ ഒ­രാൾ പ്ര­തി­ക­രി­ച്ചി­രി­ക്കു­ന്ന­ത്‌ ഇ­വൾ­ക്കും ഫാ­നോ ഹ, ഹ, ഹ എ­ന്നാ­ണ്‌. സി­നി­മാ­താ­ര­ങ്ങ­ളോ­ട്‌ ആ­രാ­ധ­ന­യു­ണ്ടെ­ങ്കി­ലും ബ­ഹു­മാ­നം കു­റ­വാ­ണ്‌. ഗൾ­ഫ്‌ കേ­ന്ദ്രീ­ക­രി­ച്ചു­ള്ള കാ­വ്യ­മാ­ധ­വൻ ആ­രാ­ധ­ക­സം­ഘ­ത്തി­ന്റെ ഫേ­സ്‌­ബു­ക്ക്‌ പേ­ജ്‌ 2525 പേ­രേ ലൈ­ക്ക്‌ ചെ­യ്‌­തി­ട്ടു­ള്ളു. 
      ഈ­യി­ടെ­യു­ണ്ടാ­യ വേ­ദ­നാ­ജ­ന­ക­മാ­യ കാ­ര്യം ത­മി­ഴ്‌­ന­ടൻ വി­ജ­യി­ന്റെ കൂ­റ്റൻ ഫ്‌­ള­ക്‌­സ്‌ ബോർ­ഡിൽ പാ­ല­ഭി­ഷേ­കം ന­ട­ത്താൻ ക­യ­റി­യ ഒ­രു പാ­വ­പ്പെ­ട്ട നിർ­മാ­ണ­ത്തൊ­ഴി­ലാ­ളി­യാ­യ ആ­രാ­ധ­ക­ന്റെ മ­ര­ണ­മാ­ണ്‌. വ­ട­ക്കു­ഞ്ചേ­രി ജ­യ­ഭാ­ര­ത്‌ മൂ­വീ­സി­ന്റെ മു­ന്നിൽ സ്ഥാ­പി­ച്ചി­രു­ന്ന മു­പ്പ­ത­ടി ഉ­യ­ര­മു­ള്ള ഫ്‌­ള­ക്‌­സ്‌ ബോർ­ഡിൽ നി­ന്നാ­ണ്‌ ആ­രാ­ധ­കൻ ഉ­ണ്ണി­കൃ­ഷ്‌­ണൻ വീ­ണു­മ­രി­ച്ച­ത്‌. ഉ­ണ്ണി­കൃ­ഷ്‌­ണ­ന്റെ കു­ടും­ബ­ത്തെ സ­ഹാ­യി­ക്കാൻ വി­ജ­യ്‌ മു­ന്നോ­ട്ടു­വ­ര­ണം.
താ­രാ­രാ­ധ­ന­യും തു­ടർ­ന്നു­ള്ള ആ­ര­തി­യും പാ­ല­ഭി­ഷേ­ക­വും ഇ­ള­നീ­ര­ഭി­ഷേ­ക­വും മ­റ്റും അർ­ഥ­ര­ഹി­ത­മാ­ണെ­ന്ന്‌ ന­മ്മൾ തി­രി­ച്ച­റി­യേ­ണ്ട­തു­ണ്ട്‌. സി­നി­മാ­താ­ര­ങ്ങൾ ഒ­രു­കാ­ര­ണ­വ­ശാ­ലും ഇ­ത്ത­രം അ­ന്ധാ­രാ­ധ­ക­സം­ഘ­ങ്ങ­ളെ പ്രോ­ത്സാ­ഹി­പ്പി­ക്ക­രു­ത്‌. നോ­ക്കൂ, ആ­രാ­ധ­കർ അ­ധി­ക­മാ­യാൽ പു­റ­ത്തി­റ­ങ്ങാൻ ക­ഴി­യി­ല്ല. ലോ­ക­ത്ത്‌ ഏ­റ്റ­വും കൂ­ടു­തൽ ആ­രാ­ധ­ക­രു­ള്ള­ത്‌ ദൈ­വ­ത്തി­നാ­ണ്‌. അ­ദ്ദേ­ഹം ഇ­ന്നേ­വ­രെ പു­റ­ത്തി­റ­ങ്ങി­യി­ട്ടി­ല്ല.

Wednesday 15 October 2014

നഗ്നകവിതകള്‍


പദ്യപാരായണം
***************
ചെസ്‌റ്റ് നമ്പര്‍
വണ്‍ സീറോവണ്‍
ഓണ്‍ ദ് സ്‌റ്റേജ്‌.
ഫസ്‌റ്റ് സ്റ്റാന്‍ഡേര്‍ഡിലെ
രാഹുല്‍ വര്‍മ
മൈക്കിന്‍റെ മുന്നില്‍ വന്ന്
കരഞ്ഞുപറഞ്ഞു-
കാളീ കാളിമയാര്‍ന്നോളേയെന്‍
കാമം തീര്‍ക്കാനുണരൂ.
********************
നാടകമത്സരം
*************
ജഡ്‌ജസിന്‍റെ ശ്രദ്ധയ്‌ക്ക്...
ചെസ്റ്റ് നമ്പര്‍
ടൂ സീറോ ടൂ
ഓണ്‍ ദ്‌ സ്റ്റേജ്
സംവിധായകന്‍
ഗോപി മാഷ്‌
ശിഷ്യരോടു പറഞ്ഞു-
ഇടയ്‌ക്കിടയ്‌ക്ക്
സംഭാഷണം
അത്യുച്ചത്തില്‍ പറയണേ
എങ്കിലേ
ജഡ്‌ജസ്‌ ഉണരൂ.
****************
ഭരതനാട്യം
**********
ചെസ്‌റ്റ് നമ്പര്‍
ത്രീ സീറോ ത്രീ
ഓണ്‍ ദ്‌ സ്‌റ്റേജ്‌
വേഷം കമനീയം
ആകര്‍ഷകം ആഭരണം
തരികിടതോം
കിടതോം കിടതോം
തിത്തരികിടതോം
തരികിടതോം
എ ഗ്രേഡ്‌
നൃത്തക്കാരിക്ക്
പ്രൈസ്‌മണി
പലിശക്കാരന്‌.
*****************
കവിത രചന
*************
വിഷയം ഗംഭീരം
മയിലമ്മ മനസ്സില്‍ വരുമ്പോള്‍.
പത്തുപേര്‍
മയിലിനെക്കുറിച്ചും
നാലുപേര്‍
മയിലിരുന്ന മരത്തിലെ
കുയിലിനെക്കുറിച്ചും എഴുതി.
വിഷയം നല്‍കിയ മാഷ്‌
ഒരു പാവത്തിനെ നോക്കി ചിരിച്ചു
പ്ലാച്ചിമടയിലെ മയിലമ്മ.
*********************
കഥാപ്രസംഗം
************
അതാ
അങ്ങോട്ടു നോക്കൂ
പാല്‍ക്കുടമേന്തിയ
ഒരു പെണ്‍കുട്ടി.
ഇതാ
ഇങ്ങോട്ടു നോക്കൂ
കാഞ്ഞാവിന്‍ കമ്പുമായി
ഒരു ആട്ടിടയന്‍.
വിധികര്‍ത്താക്കള്‍
തിരിഞ്ഞും പിരിഞ്ഞുേം നോക്കി
ആരെയും കണ്ടില്ല.
അങ്ങനെയാണ്‌ സഹൃദയരേ
കഥാപ്രസംഗമത്സരത്തില്‍ നിന്ന്
എ ഗ്രേഡ്‌ ഔട്ടായത്‌.
*******************
മാര്‍ഗംകളി
***********
മാര്‍ഗംകളി മത്സരം
ആരംഭിക്കുകയാണ്‌.
സ്റ്റേജിനു മുന്നില്‍
നിലംപറ്റിക്കിടക്കുന്ന
ഫോട്ടോഗ്രാഫര്‍മാര്‍
അവിടെനിന്നും എഴുന്നേറ്റ്
വശങ്ങളിലേക്ക്
മാറി നില്‍ക്കേണ്ടതാണ്‌.

Saturday 11 October 2014

ഗാ­ന­ഗ­ന്ധർ­വ­നും ജീൻ­സി­ട്ട പെൺ­കു­ട്ടി­ക­ളും

­
      കേ­ര­ള­ത്തി­ന്റെ പ്രി­യ­പ്പെ­ട്ട ഗാ­ന­ഗ­ന്ധർ­വൻ പ­ത്മ­ശ്രീ ഡോ. കെ ജെ യേ­ശു­ദാ­സ്‌, പ്ര­സം­ഗ­മ­ധ്യേ പ­രാ­മർ­ശി­ച്ച ഒ­രു വ­സ്‌­ത്ര­നി­രീ­ക്ഷ­ണം വ­ലി­യ ചർ­ച്ച­കൾ­ക്ക്‌ ഇ­ട­യാ­ക്കി­യ­ല്ലൊ.

   കു­റെ ചോ­ദ്യ­ങ്ങൾ ഈ വി­ഷ­യം ഉ­യർ­ത്തു­ന്നു­ണ്ട്‌. പെൺ­കു­ട്ടി­ക­ളും അ­വ­രു­ടെ പ­തി­ന്മ­ട­ങ്ങ്‌ ആൺ­കു­ട്ടി­ക­ളും ജീൻ­സ്‌ ധ­രി­ക്കു­മെ­ന്നി­രി­ക്കെ പെൺ­കു­ട്ടി­ക­ളു­ടെ കാ­ര്യ­ത്തിൽ മാ­ത്രം ചർ­ച്ച ഉ­ണ്ടാ­യ­തെ­ന്തു­കൊ­ണ്ട്‌? എ­ല്ലാ­വ­രും മാ­ന്യ­മാ­യി വ­സ്‌­ത്രം ധ­രി­ക്ക­ണ­മെ­ന്നി­രി­ക്കെ പെൺ­കു­ട്ടി­കൾ ധ­രി­ക്കു­മ്പോൾ മാ­ത്രം അ­ത്‌ അ­മാ­ന്യ­മാ­കു­ന്ന­ത്‌ എ­ങ്ങ­നെ?

     എ­ല്ലാ­ക്കാ­ല­ത്തും ന­മ്മൾ സ്‌­ത്രീ­ക­ളു­ടെ വ­സ്‌­ത്ര­ധാ­ര­ണ­ത്തി­ന്‌ നി­യ­ന്ത്ര­ണ­വും ശ്ര­ദ്ധ­യും നൽ­കി­യി­രു­ന്നു. അ­യ്യൻ­കാ­ളി­യു­ടെ കാ­ലം­വ­രെ സ്‌­ത്രീ­കൾ­ക്ക്‌ മേ­ലു­ടു­പ്പു­ ധ­രി­ക്കാൻ പാ­ടി­ല്ലാ­യി­രു­ന്നു. മു­ട്ടോ­ള­മു­ള്ള മു­ണ്ടാ­യി­രു­ന്നു വേ­ഷം. സ­വർ­ണ­സ­മൂ­ഹ­ത്തിൽ­പ്പെ­ട്ടു­പോ­യ സ്‌­ത്രീ­കൾ­ക്കും മേൽ­ക്കു­പ്പാ­യം നി­രോ­ധി­ച്ചി­രു­ന്നു. അ­വർ പു­റ­ത്തി­റ­ങ്ങു­മ്പോൾ ഘോ­ഷ­യും മ­റ­ക്കു­ട­യും അ­നു­വ­ദി­ച്ചി­രു­ന്നു.

     പു­രു­ഷ­ന്മാർ­ക്കും മേ­ലു­ടു­പ്പി­ല്ലാ­യി­രു­ന്നു. എ­ങ്കി­ലും വി­ദ്യാ­ഭ്യാ­സ­മാർ­ജി­ച്ച പു­രു­ഷ­ന്മാർ ഇം­ഗ്ളീ­ഷ്‌ മാ­തൃ­ക­യിൽ ഷർ­ട്ടും കോ­ട്ടും ത­മി­ഴ്‌ ബ്രാ­ഹ്മ­ണ­രെ അ­നു­ക­രി­ച്ച്‌ ത­ല­പ്പാ­വും ധ­രി­ച്ചു­തു­ട­ങ്ങി. മാ­റു­മ­റ­ച്ച സ്‌­ത്രീ­കൾ വ്യാ­പ­ക­മാ­യി ആ­ക്ര­മി­ക്ക­പ്പെ­ട്ടെ­ങ്കി­ലും പു­രു­ഷ­ന്മാർ സു­ര­ക്ഷി­ത­രാ­യി­രു­ന്നു.

      സ­വർ­ണ­സ­മൂ­ഹ­ത്തി­ലെ സ്‌­ത്രീ­കൾ മു­ല­ക്ക­ച്ച­യി­ലേ­ക്ക്‌ പ­രി­ഷ്‌­ക­രി­ക്ക­പ്പെ­ട്ടു. സാ­രി മ­ഹാ­രാ­ഷ്‌­ട്ര­യിൽ നി­ന്നും വ­ന്ന­താ­ണ്‌. മ­ഹാ­രാ­ഷ്‌­ട്ര­യിൽ സ്റ്റു­ഡി­യോ തു­ട­ങ്ങി­യ രാ­ജാ­ര­വി­വർ­മ്മ­യാ­ണ്‌ പെൺ­ദൈ­വ­ങ്ങ­ളെ സാ­രി­യു­ടു­പ്പി­ച്ച­ത്‌. അ­ദ്ദേ­ഹം വ­സി­ച്ചു­വ­ര­ച്ച­ത്‌ പ­ഞ്ചാ­ബി­ലാ­യി­രു­ന്നു­വെ­ങ്കിൽ പെൺ­ദൈ­വ­ങ്ങൾ ചു­രി­ദാർ ധ­രി­ച്ചു­കാ­ണ­പ്പെ­ടു­മാ­യി­രു­ന്നു.

     സാ­രി, വാ­സ്‌­ത­വ­ത്തിൽ ഒ­രു ല­ക്ഷ്‌­മ­ണ­രേ­ഖ സൃ­ഷ്‌­ടി­ക്കു­ക­യാ­ണ്‌. കാ­ലു­നീ­ട്ടി­വ­ച്ചു വേ­ഗ­ത്തിൽ ന­ട­ക്കാ­നോ, ആ­പൽ­ഘ­ട്ട­ങ്ങ­ളിൽ ഓ­ടി­ര­ക്ഷ­പ്പെ­ടാ­നോ കാ­ലു­യർ­ത്തി വാ­ഹ­ന­ത്തിൽ ക­യ­റാ­നോ സാ­രി ത­ട­സം സൃ­ഷ്‌­ടി­ക്കു­ന്നു. മാ­ത്ര­മ­ല്ല, ധ­രി­ക്കു­ന്ന­വ­രു­ടെ സൗ­ന്ദ­ര്യ­ബോ­ധ­മ­നു­സ­രി­ച്ച്‌ ശ­രീ­ര­ഭാ­ഗ­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ക­യോ പ്ര­ദർ­ശി­പ്പി­ക്കാ­തി­രി­ക്കു­ക­യോ ആ­കാം. പ്ര­ദർ­ശ­നം എ­ന്ന ആ­ശ­യം കാ­ണു­ന്ന­വ­രെ ആ­ശ്ര­യി­ച്ചു കൂ­ടി­യാ­ണി­രി­ക്കു­ന്ന­ത്‌.

      തു­ണി­ത്ത­രം ജീൻ­സോ കൈ­ത്ത­റി­യോ എ­ന്തു­മാ­ക­ട്ടെ, കാ­ലു­റ­ക­ളാ­ണെ­ങ്കിൽ ന­ഗ്ന­ത­മ­റ­യു­മെ­ന്നു­മാ­ത്ര­മ­ല്ല. ഉ­പ­യോ­ഗി­ക്കാൻ സൗ­ക­ര്യ­പ്ര­ദ­വു­മാ­ണ്‌. സ്‌­കൂ­ട്ട­റി­ലും മ­റ്റും യാ­ത്ര ചെ­യ്യു­ന്ന­വർ­ക്ക്‌ സാ­രി തീർ­ത്തും അ­സൗ­ക­ര്യ­മാ­ണ്‌. തീ­പി­ടു­ത്ത­മു­ണ്ടാ­യാൽ സാ­രി­യു­ടു­ത്ത­വർ ര­ക്ഷ­പ്പെ­ടു­ന്ന­ത്‌ അ­പൂർ­വ­മാ­ണ്‌.

      സാ­രി­യു­ടു­ത്ത്‌ നാ­ണം­കു­ണു­ങ്ങി കാൽ­വി­രൽ കൊ­ണ്ട്‌ വ­ര­ച്ചു­നിൽ­ക്കു­ന്ന വ­യ­ലാർ­ക്കാ­ല­ത്തെ സി­നി­മാ­സു­ന്ദ­രി­യെ­ക്കാൾ എ­ത്ര­യോ വ്യ­ക്തി­ത്വ­മു­ള്ള­വ­രാ­ണ്‌ അ­ന്ത­സ്സാ­യി ചു­രി­ദാ­റോ പാന്റ്‌­സോ ധ­രി­ച്ച അ­ഭി­മാ­നി­യാ­യ പു­തി­യ പെൺ­കു­ട്ടി.

     അ­ധ്യാ­പ­കൻ മു­ണ്ടിൽ­നി­ന്ന്‌ പാന്റി­ലേ­ക്കു­മാ­റി­യ­പ്പോൾ ആ­രും ചോ­ദ്യം ചെ­യ്‌­തി­ല്ല. അ­തേ­സ­മ­യം അ­ധ്യാ­പി­ക സാ­രി­യിൽ നി­ന്ന്‌ ചു­രി­ദാ­റി­ലേ­ക്ക്‌ മാ­റു­ന്ന­തി­നു മു­മ്പ്‌ ചർ­ച്ച­ക­ളു­ടെ ബ­ഹ­ള­മാ­യി­രു­ന്ന­ല്ലോ. എ­ന്നാൽ മ­ത­ചി­ഹ്ന­മാ­യ വ­സ്‌­ത്രം­ധ­രി­ക്കു­ന്ന അ­ധ്യാ­പി­ക­മാ­രെ മ­താ­രാ­ധ­ന മൂ­ല­മോ മ­ത­ഭ­യം­മു­ല­മോ കേ­ര­ളം സം­യ­മ­ന­ത്തോ­ടെ സ്വീ­ക­രി­ച്ചു.

      കേ­ര­ളീ­യ­രു­ടെ വ­സ്‌­ത്ര­ധാ­ര­ണ­രീ­തി­യെ­ക്കു­റി­ച്ച്‌ സ­മ­ഗ്ര­മാ­യി പഠി­ച്ചി­ട്ടു­ള്ള­ത്‌ ഡോ. ബി ബാ­ല­ച­ന്ദ്ര­നാ­ണ്‌. കേ­ര­ളീ­യ വ­സ്‌­ത്ര­പാ­ര­മ്പ­ര്യം എ­ന്ന പു­സ്‌­ത­ക­ത്തിൽ അ­ദ്ദേ­ഹം പു­തി­യ വ­സ്‌­ത്ര­ധാ­ര­ണ­രീ­തി­യെ അ­ഭി­വാ­ദ്യം ചെ­യ്യു­ന്നു­ണ്ട്‌.

Tuesday 7 October 2014

നഗ്നകവിത

മതപ്രസംഗം
----------------
കബ്യുട്ടര്‍ അണച്ച്
മിക്സിയില്‍നിന്നും പകര്‍ന്നു-
ഫ്രിഡ്ജില്‍ സുക്ഷിച്ച
പഴച്ചാര്‍ നുണഞ്ഞു
യന്ത്രത്തില്‍ തുന്നിയെടുത്ത
കുപ്പായമിട്ട്
മതപ്രസംഗകന്‍
വൈദ്യുതി വിളക്കിന്‍റെ ചോട്ടില്‍
മൈക്കിനു പുറകില്‍ നിന്ന്
ശാസ്ത്രത്തിനെതിരെ
സംസാരിച്ചുതുടങ്ങി

നഗ്നകവിത

അവധി
******
ഈശ്വരാ
കണക്കുമാഷ്‌
അവധിയായിരിക്കണേ
കണക്കുമാഷ്‌ വന്നു
വഴക്കും കിട്ടി
ഈശ്വരന്‍
അവധിയിലായിരുന്നു.

നഗ്നകവിത

ദൈവങ്ങള്‍
---------------
ബാബറിപ്പള്ളി
പൊളിച്ചടുക്കിയപ്പോള്‍
പടച്ചോന്‍ നല്ല ഉറക്കത്തിലായിരുന്നു.

ആരാധനാലയത്തില്‍
ആയുധങ്ങള്‍ ശേഖരിച്ചപ്പോള്‍
അദ്ദേഹം അന്‍റാര്‍ട്ടിക്കയിലായിരുന്നു

കാശ്‌മീരില്‍ നിന്നും
പ്രാണന്‍ കയ്യിലെടുത്ത് ഓടിയപ്പോള്‍
ഭഗവാന്മാരും ഭഗവതിമാരും
ബഹിരാകാശയാത്രയിലായിരുന്നു.

ആദിവാസികളെ
വെടിവെച്ചിട്ടപ്പോള്‍
നെറ്റിയിലെ തീക്കണ്ണില്‍
തിമിരമായിരുന്നു.

ശത്രുപക്ഷത്തു നില്‍ക്കുകയോ
മുങ്ങുകയോ ചെയ്യുന്ന
ദൈവങ്ങളെക്കൊണ്ട്‌
എന്താണ്‌ പ്രയോജനം?

നഗ്നകവിത

ഓണപ്പതിപ്പ്
************
ഓണക്കൌമുദി പണ്ട്‌,
ഇന്ന്
ഓണപ്പതിപ്പുകള്‍ രണ്ട്‌.
താളുകള്‍ തോറും കെണി
വീടുവായ്‌പകള്‍,ടി.വി,
പാന്‍റീസിട്ട വാടകപ്പെണ്ണ്,
കാറ്‌,കറിമസാലപ്പൊടി,
മാന്ത്രികമോതിരം,
ഏലസ്‌,സോഡ

പായല്‍ പടര്‍ന്ന ചതുപ്പില്‍
നിന്നെങ്ങനെ
ഓയെന്‍വിയെ കണ്ടെടുക്കും,
ഓണത്തിനെ വീണ്ടെടുക്കും?

നഗ്നകവിത

സുപ്രഭാതം
\
മദ്യശാല തുറക്കുന്നതേയുള്ളു
ബുദ്ധിജീവി,അധ്യാപകന്‍,മാന്ത്രികന്‍,
ഗുഹ്യരോഗി,പ്രസംഗകന്‍,യാചകന്‍
ഒക്കെയും വന്നിരിക്കുന്നതേയുള്ളു,
ഭിത്തിയില്‍ സില്‍ക്ക് പുഞ്ചിരിക്കുന്നു.

മദ്യശാല തുടങ്ങുന്നതേയുള്ളു.

ഗ്രന്ഥശാല തുറക്കുന്നതേയില്ല.
വിക്‌ടര്‍ യൂഗോ,നെരൂദ,കവാബത്ത,
മുക്തിബോധ്, ഖണ്ഡേക്കര്‍, ചങ്ങമ്പുഴ,
സുപ്രിയര്‍ കാത്തിരിക്കുന്നതേയുള്ളു.
പുസ്‌തകത്തില്‍ പൂക്കാലം മുഴങ്ങുന്നു.

ഗ്രന്ഥശാല തുടിക്കുന്നതേയില്ല.

ദൃശ്യമിങ്ങനെ കാകോളമുണ്ണവേ
സുപ്രഭാതം തിനന്തോം തിനന്തിനോം.

Tuesday 30 September 2014

ഇ­നി വൈ­ക­രു­ത്‌, മ­ന്ത്ര­വാ­ദി­ക­ളെ ത­ള­യ്‌­ക്ക­ണം



    ന­മ്മൾ­ക്ക്‌ അ­ങ്ങ­നെ­യൊ­രു പ്ര­ശ്‌­ന­മു­ണ്ട്‌. എ­ന്തെ­ങ്കി­ലും സം­ഭ­വം ഉ­ണ്ടാ­യെ­ങ്കിൽ മാ­ത്ര­മേ പ­രി­ഹാ­ര പ്ര­വർ­ത്ത­ന­ങ്ങൾ സാ­ധി­ക്കൂ. പെ­രു­മൺ റ­യിൽ­പ്പാ­ല­ത്തി­നോ­ട്‌ ചേർ­ന്ന്‌ ഒ­രു ന­ട­പ്പാ­ത കൂ­ടി വേ­ണ­മെ­ന്ന­ത്‌ പാ­ല­മു­ണ്ടാ­ക്കി­യ­കാ­ലം തൊ­ട്ടേ­യു­ള­ള ആ­വ­ശ­​‍്യ­മാ­യി­രു­ന്നു. അ­ധി­കാ­രി­കൾ ചെ­വി­ക്കൊ­ണ്ടി­ല്ല. കി­ലോ­മീ­റ്റ­റു­കൾ ലാ­ഭി­ക്കാ­നാ­യി കാ­യൽ മു­റി­ച്ചു ക­ട­ക്കാൻ ആ പാ­ല­ത്തെ അ­വ­ലം­ബി­ച്ച നി­ര­വ­ധി­പേർ മ­ര­ണ­മ­ട­ഞ്ഞി­ട്ടു­ണ്ട്‌. ഒ­ടു­വിൽ പെ­രു­മൺ ദു­ര­ന്ത­മു­ണ്ടാ­യി. നൂ­റി­ലേ­റെ യാ­ത്ര­ക്കാർ ഒ­ന്നി­ച്ചു­മ­രി­ച്ചു. ന­ട­പ്പാ­ല­വും തീ­വ­ണ്ടി ദു­ര­ന്ത­വും ത­മ്മിൽ ബ­ന്ധ­മൊ­ന്നും ഇ­ല്ലെ­ങ്കി­ലും നാ­ട്ടു­കാ­രു­ടെ ചി­ര­കാ­ല ആ­വ­ശ്യം നി­റ­വേ­റ്റ­പ്പെ­ട്ടു.
ദുർ­മ­ന്ത്ര­വാ­ദ­നി­രോ­ധ­ന നി­യ­മ­ത്തി­ലേ­ക്ക്‌ ആ­ഭ­​‍്യ­ന്ത­ര­മ­ന്ത്രി­യ­ട­ക്ക­മു­ള­ള­വ­രു­ടെ ശ്ര­ദ്ധ ഇ­പ്പോൾ തി­രി­യാ­നു­ള­ള കാ­ര­ണം കേ­ര­ള­ത്തിൽ അ­ടു­ത്ത­ടു­ത്തു ന­ട­ന്ന കൊ­ല­പാ­ത­ക­ങ്ങ­ളാ­ണ്‌.

    കൊ­ല്ലം ജി­ല്ല­യി­ലെ ത­ഴ­വ­യിൽ നി­ന്നാ­ണ്‌ ജി­ന്നി­നെ ഒ­ഴി­വാ­ക്കാ­നാ­യി കൊ­ല­പ്പെ­ടു­ത്തി­യ ഒ­രു പാ­വം പെൺ­കു­ട്ടി­യു­ടെ ക­ഥ പു­റ­ത്തു­വ­ന്ന­ത്‌. ഇ­സ്‌­ലാം മ­ത­വി­ശ­​‍്വാ­സി­ക­ളാ­യ കു­ടും­ബം, മ­കൾ മ­രി­ച്ചെ­ന്ന­റി­ഞ്ഞി­ട്ടും കൊ­ല­യാ­ളി­യാ­യ സി­ദ്ധ­നെ ര­ക്ഷി­ക്കു­ക­യും മൃ­ത­ദേ­ഹം മ­റ­വു­ചെ­യ്യാൻ ശ്ര­മി­ക്കു­ക­യു­മാ­യി­രു­ന്നു. അ­ജ്ഞാ­ത ഫോൺ സ­ന്ദേ­ശ­ത്തെ­ത്തു­ടർ­ന്ന്‌ കൊ­ല­പാ­ത­ക­വാർ­ത്ത­യ­റി­ഞ്ഞ പൊ­ലീ­സ്‌, മൃ­ത­ദേ­ഹം പോ­സ്റ്റു­മോർ­ട്ട­ത്തി­നു വി­ധേ­യ­മാ­ക്കാൻ ശ്ര­മി­ച്ച­പ്പോൾ, ഞ­ങ്ങ­ടെ കു­ഞ്ഞി­നെ കീ­റി­മു­റി­ക്കാൻ സ­മ്മ­തി­ക്കി­ല്ലെ­ന്ന വൈ­കാ­രി­ക മു­റ­വി­ളി ഉ­യർ­ത്തി വി­ശ­​‍്വാ­സി­കൾ ത­ട­സം സൃ­ഷ്‌­ടി­ക്കു­ക കൂ­ടി ചെ­യ്‌­തു.

    മ­റ്റൊ­രു സം­ഭ­വം പൊ­ന്നാ­നി­യി­ലെ ഗർ­ഭി­ണി­യാ­യ ഒ­രു യു­വ­തി മ­ന്ത്ര­വാ­ദ ചി­കി­ത്സ­യെ­ത്തു­ടർ­ന്ന്‌ മ­ര­ണ­മ­ട­ഞ്ഞ­താ­ണ്‌.
ഇ­നി­യും മ­ര­ണ­മു­ണ്ടാ­യ­ത്‌ കൊ­ണ്ടോ­ട്ടി­യി­ലെ ഒ­രു ക്ഷേ­ത്ര­പൂ­ജാ­രി­യു­ടെ മ­ന്ത്ര­വി­ശ­​‍്വാ­സം­മൂ­ല­മാ­ണ്‌. മ­ന്ത്ര­വാ­ദ­വും സി­ദ്ധ­പ്ര­വർ­ത്ത­ന­വു­മൊ­ക്കെ അ­ന്ധ­ത­യാ­ണെ­ന്ന്‌ തി­രി­ച്ച­റി­വു­ള­ള കു­റേ ആ­ളു­ക­ളെ­­ങ്കി­ലും ഇ­സ്‌­ലാം­-­ഹി­ന്ദു­മ­ത­ങ്ങ­ളി­ലു­ണ്ടെ­ന്ന­ത്‌ ആ­ശ­​‍്വാ­സ­ക­ര­മാ­ണ്‌. കേ­ര­ള­ത്തി­ലെ മ­ത­ര­ഹി­ത സ­മൂ­ഹം അ­വർ­ക്ക്‌ ഹ­സ്‌­ത­ദാ­നം നൽ­കു­ന്നു­ണ്ട്‌. മ­ദ­​‍്യ­ശാ­ല­ക­ളിൽ ചി­ല്ലു­കു­പ്പി­യി­ല­ട­ച്ചു­കി­ട്ടു­ന്ന ല­ഹ­രി­ദ്രാ­വ­ക­മാ­ണ്‌ ജി­ന്ന്‌. അ­ത­ല്ലാ­തെ മ­റ്റൊ­രു ജി­ന്നും നി­ല­വി­ലി­ല്ല.

     കേ­ര­ള­ത്തി­ന്റെ സാ­ക്ഷ­ര­ത­യെ കൊ­ഞ്ഞ­നം കു­ത്തി­ക്കൊ­ണ്ട്‌ മ­ന്ത്ര­വാ­ദ­ക്ക­ള­ള­ങ്ങൾ വർ­ധി­ച്ചു­വ­രി­ക­യാ­ണ്‌. ചി­ല ലൊ­ട്ടു­ലൊ­ടു­ക്ക്‌ ദി­വ­​‍്യാ­ത്ഭു­ത പ­രി­പാ­ടി­ക­ളി­ലൂ­ടെ­യാ­ണ്‌ മ­ന്ത്ര­വാ­ദി­കൾ പാ­വ­ങ്ങ­ളാ­യ വി­ശ­​‍്വാ­സി­ക­ളു­ടെ ര­ക്ഷ­ക­രെ­ന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ന്ന­ത്‌. പൂ­ന­യി­ലെ ന­രേ­ന്ദ്ര­ധ­ബോൽ­ക്ക­റു­ടെ ര­ക്ത­സാ­ക്ഷി­ത്വ­ത്തെ­ത്തു­ടർ­ന്ന്‌ മ­ഹാ­രാ­ഷ്‌­ട്ര­സർ­ക്കാർ ദുർ­മ­ന്ത്ര­വാ­ദ നി­രോ­ധ­ന­നി­യ­മം പാ­സാ­ക്കി. അ­തു ന­ട­പ്പി­ലാ­ക്കാ­നു­ള­ള സാ­ക്ഷ­ര­ത മ­ഹാ­രാ­ഷ്‌­ട്രാ പൊ­ലീ­സി­ന്‌ ഇ­നി­യും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ങ്കി­ലും നി­യ­മം ഒ­രു പ്ര­ധാ­ന പ­ടി­ത­ന്നെ­യാ­ണ്‌.

    പൊ­ലീ­സിൽ പ­രാ­തി­കൊ­ടു­ത്ത്‌ കോ­ളാ­മ്പി­കൾ എ­ടു­ത്തു­മാ­റ്റാൻ ക­ഴി­യു­ന്ന­ത്‌ ശ­ബ്‌­ദ­മ­ലി­നീ­ക­ര­ണ നി­യ­ന്ത്ര­ണം സം­ബ­ന്ധി­ച്ച നി­യ­മം ഉ­ള­ള­തു­കൊ­ണ്ടാ­ണ്‌. അ­തി­നാൽ കേ­ര­ള സർ­ക്കാർ ഉ­ടൻ­ത­ന്നെ മ­ന്ത്ര­വാ­ദി­ക­ളെ ത­ള­ക്കാ­നു­ള­ള നി­യ­മം നിർ­മി­ച്ചു ന­ട­പ്പി­ലാ­ക്കേ­ണ്ട­തു­ണ്ട്‌. എ­ങ്കിൽ മാ­ത്ര­മേ ജി­ന്ന്‌ ബാ­ധ­യെ ഒ­ഴി­പ്പി­ക്കാ­നും ശ­ത്രു­സം­ഹാ­ര­ത്തി­നും നി­ധി ക­ണ്ടെ­ത്താ­നും മ­റ്റു­മു­ള­ള മ­താ­ത്മ­ക പ­രി­ശ്ര­മ­ങ്ങൾ ഒ­ഴി­വാ­ക്കാൻ ക­ഴി­യൂ. അ­തു­വ­ഴി­യു­ള­ള ന­ര­ഹ­ത­​‍്യ­യും അ­ങ്ങ­നെ ഒ­ഴി­വാ­ക്കാൻ ക­ഴി­യും.

Sunday 14 September 2014

അ­വി­ട്ട­വും ച­ത­യ­വും ഒ­ന്നി­ച്ച്‌, അ­നു­യാ­യി­കൾ ഭി­ന്നി­ച്ച്‌



അ­പൂര്‍വ­മാ­യി മാ­ത്ര­മേ ഇ­ങ്ങ­നെ ചി­ല ന­ക്ഷ­ത്ര­സം­യോ­ഗ­ങ്ങള്‍ ഉ­ണ്ടാ­കൂ. ന­ക്ഷ­ത്ര­സം­യോ­ഗ­ങ്ങള്‍ ഭൂ­മി­യി­ലെ മ­നു­ഷ്യ­രെ സ്വാ­ധീ­നി­ൽക്കു­ക­യി­ല്ലെങ്കി­ലും ന­ക്ഷ­ത്രം നോ­ക്കി പി­റ­ന്നാള്‍ ­നിശ്ചയിക്കുന്ന­വ­രെ­യും ആ­ച­രി­ക്കു­ന്ന­വ­രെ­യും മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്‌ ഒ­ഴി­വാ­ക്കാൻ ക­ഴി­യി­ല്ലല്ലോ.

ചി­ങ്ങ­മാ­സ­ത്തി­ലെ അ­വി­ട്ടം നാ­ളില്‍ ജ­നി­ച്ച ആ­ളാ­ണ്‌ അ­യ്യൻ­കാ­ളി. ച­ത­യ­ദി­ന­ൽത്തില്‍ ശ്രീ­നാ­രാ­യ­ണ­ഗു­രു­വും. ര­ണ്ടു­പേ­രു­ടെ­യും പി­റ­ന്നാള്‍ ആ­ഘോ­ഷ­ങ്ങള്‍ കേ­ര­ള­ത്തില്‍ ന­ട­ക്കാ­റു­​‍ണ്ട­ങ്കി­ലും ര­ണ്ടി­ലും ഒ­രു­പോ­ലെ പ­​‍ങ്കെ­ടു­ക്കു­ന്ന­വര്‍ തീ­രെ കു­റ­വാ­ണ്‌. ഉ­ദ്‌­ഘാ­ട­ന­വേ­ഷ­ക്കാ­രാ­യ ചി­ല മ­​ന്ത്രിമാ­രോ ആ­ശം­സാ­പ്ര­സം­ഗ­ക്കാ­രാ­യ ചി­ല സാ­ഹി­ത്യ­കാ­രോ മാ­ത്ര­മേ­ ഇ­രു­വേ­ദി­ക­ളി­ലും ഒ­രു­പോ­ലെ എ­ത്താ­റു­ള്ളൂ.

ഈ മ­ഹ­ത്തു­ക്ക­ളു­ടെ പി­റ­ന്നാള്‍ ആ­ഘോ­ഷ­ങ്ങള്‍ ജാ­തീ­യ­മാ­യി സം­ഘ­ടി­പ്പി­ക്കു­ന്നു എ­ന്ന­താ­ണ്‌ ഒ­രു പ്ര­ധാ­ന­ദോ­ഷം. കേ­ര­ളം ക­ണ്ട മ­ഹാ­വി­പ്ള­വ­കാ­രി­ക­ളാ­യ അ­യ്യൻ­കാ­ളി­യു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെയും ഓര്‍മ്മകൂട്ടായ്മകള്‍ ഏറ്റെടുക്കാനുള്ള  വി­ശാ­ല­ഹൃ­ദ­യ­ത്വം പു­രോ­ഗ­മ­ന രാ­ഷ്‌­ട്രീ­യ പ്ര­സ്ഥാനങ്ങ­ളും സാം­സ്‌­ക്കാ­രി­ക സം­ഘ­ട­ന­ക­ളും പാ­ലി­​‍ക്കേണ്ട­താ­ണ്‌.

സം­ഘ­ട­ന­യ്‌­ല്ക്ക്‌ ജാ­ത്യാ­ഭി­മാ­നം വര്‍ദ്ധിച്ചതിനാല്‍ നാ­രാ­യ­ണ­ഗു­രു ത­​‍ന്നെ  കൈ­വെ­ടി­ഞ്ഞ പ്ര­സ്ഥാന­മാ­ണ്‌ എ­സ്‌ എൽൻ ഡി പി യോ­ഗം. എ­ന്നാല്‍ അ­തി­ന്റെ സ്ഥാപന കാലത്ത്  ഈ­ഴ­വ­സ­മു­ദാ­യം, ഹി­ന്ദു­മ­ത­ത്തിന്റെ ഒരു ഉള്‍പ്പി­രി­വ­ല്ലെന്നും അ­തൊ­രു സ്വ­തന്ത്ര സ­മു­ദാ­യ­മാ­ണെ­ന്നുമുള്ള ചി­ന്ത പ്ര­ബ­ല­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു­ത­​ന്നെ  ജാ­തീ­യ­പീ­ഡ­നം അ­നു­ഭ­വി­ച്ച എ­ല്ലാവ­രെ­യും യോ­ഗം യോ­ജി­പ്പി­ച്ചു നിര്‍ത്തി .വ­ലി­യ സ്വീ­കാ­ര്യ­ത­യാ­ണ്‌, ഇ­രു­പ­താം നൂ­റ്റാണ്ടി­ന്‍റെപ്രാ­രം­ഭ­കാ­ല­ത്ത്‌ യോ­ഗ­ത്തി­നു ല­ഭി­ച്ച­ത്‌. 1927ല്‍അ­റു­പ­ത്തി­മൂ­വാ­യി­ര­ത്തി അ­റു­ന്നൂ­റ്റി  എ­ഴു­പ­ത്തി­നാ­ല്‌ അം­ഗ­ങ്ങള്‍ യോ­ഗ­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഈ കൂ­ട്ട­ത്തില്‍ഏറ്റവും പി­ന്നി­ലാ­ക്ക­​പ്പെട്ട  പ­റ­യര്‍ പു­ല­യര്‍ തു­ട­ങ്ങി­യ വി­ഭാ­ഗ­ക്കാ­രും സ­വര്‍ണ്ണ­ഹി­ന്ദു­ക്ക­ളും മു­സ്‌­ലി­ങ്ങ­ളും ക്രി­സ്‌­ത്യാ­നി­ക­ളു­മു­ണ്ടാ­യി­രു­ന്നു. ഇന്ന്   എ­സ്‌ എൽൻ ഡി പി യോ­ഗ­ത്തില്‍ ഈ­ഴ­വേ­ത­ര ജ­ന­ത­യെ കാ­ണ­ണ­മെ­ങ്കില്‍ ഒ­രു മൈ­ക്രോ­സ്‌­​ക്കോപ്പിന്റെ സ­ഹാ­യം വേ­ണ്ടി­വ­രും.

എ­സ്‌ എൽൻ ഡി പി യോ­ഗ­ത്തി­നു ചെ­യ്യാ­മാ­യി­രു­ന്ന ഒ­രു വ­ലി­യ കാ­ര്യം, നൂ­റ്റാണ്ടു­ക­ളാ­യി പാര്ശ്വവല്‍ക്കരിക്കപ്പെട്ടു വരുന്ന  അ­ധഃ­സ്ഥിത­ജ­ന­ത­യെ ഐ­ക്യ­​‍പ്പെടു­ത്തി സാ­മ്പ­ത്തി­കസാം­സ്‌­ൽക്കാ­രി­ക മുന്നേറ്റം  ന­ട­ത്തു­ക എ­ന്ന­താ­യി­രു­ന്നു. ജാ­തീ­യ­മാ­യി ഭി­ന്നി­പ്പി­ച്ചു നിര്‍ത്താ­നും അ­ക­ലം പാ­ലി­ക്കാ­നു­മു­ള്ള എ­ല്ലാ  കു­ടി­ല ത­​ന്ത്രങ്ങ­ളും  സ­വര്‍ണ­ഹി­ന്ദു­ത്വം നി­യ­മ­മാ­ക്കി­യി­രു­ന്ന­ല്ലോ..  ജാ­തി­വ്യ­വ­സ്ഥ ദൈ­വ നി­ശ്ചയ­മാ­ണെ­ന്ന പ്ര­ഖ്യാ­പ­ന­​‍ത്തോടെ­യാ­ണ്‌ ഈ നീ­ച­കൃ­ത്യം ന­ട­പ്പി­ലാ­ക്കി­യ­ത്‌. അ­തി­ന്‍റെ ഇ­ര­കള്‍ നാ­രാ­യ­ണ­ഗു­രു­വിന്‍റെയും അ­യ്യൻ­കാ­ളി­യു­ടെ­യും കാ­ഴ്‌­ച­പ്പാ­ടു­ക­ളു­ടെ അ­ടി­സ്ഥാത്തില്‍ ഒ­ന്നി­ച്ചു നില്‍ക്കേണ്ട­താ­യി­രു­ന്നു.

ഈ വർ­ഷം, ച­ത­യം അ­വി­ട്ടം എ­ന്നു ര­ണ്ടു ദി­ന­ങ്ങൾ ഇ­ല്ലാ­യി­രു­ന്നു. അ­താ­യ­ത്‌ അ­യ്യൻ­കാ­ളി­യു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെ­യും ജ­ന്മ­ദി­ന­ങ്ങൾ ഒ­റ്റ­ദി­വ­സം ത­ന്നെ ആ­യി­രു­ന്നു. ചി­ലർ നാ­ഴി­ക­ നോ­ക്കി  അ­യ്യൻ­കാ­ളി­യെ തി­രു­വോ­ണ­പ്പി­റ­ന്നാ­ളു­കാ­ര­നാ­ക്കി. മ­രി­ച്ച­വ­രു­ടെ ജാ­ത­കം നോ­ക്കു­ന്ന­ത്‌ ശ­രി­യ­ല്ല­ല്ലൊ.
ര­ണ്ടു­മ­ഹാ­മ­നു­ഷ്യ­രു­ടെ­യും ജ­ന്മ­ദി­നം പ്ര­മാ­ണി­ച്ച്‌ സം­യു­ക്ത­മാ­യ ആ­ഘോ­ഷ­ങ്ങൾ കേ­ര­ള­ത്തി­ലു­ണ്ടാ­യി­ല്ല. സ­മ്പ­ന്ന­സം­ഘ­ട­ന­യാ­യ എ­സ്‌ എൻ ഡി പി യോ­ഗം ആർ­ഭാ­ട­ത്തോ­ടെ ഗു­രു­ജ­യ­ന്തി ആ­ഘോ­ഷി­ച്ചു. അ­യ്യൻ­കാ­ളി ജ­യ­ന്തി അ­നാർ­ഭാ­ട­വും ദുർ­ബ്ബ­ല­വു­മാ­യി ആ­ച­രി­ക്ക­പ്പെ­ട്ടു. ഒ­ന്നി­ച്ചു നിൽ­ക്കേ­ണ്ട­വർ ഭി­ന്നി­ച്ചു നി­ന്നു. ന­ക്ഷ­ത്ര­ങ്ങ­ളാ­യി കൈ­കോർ­ത്തു നി­ന്ന്‌ യു­ഗ­പു­രു­ഷ­ന്മാർ ചി­രി­ച്ചി­ട്ടു­ണ്ടാ­കും.

അ­വി­ട്ട­വും ച­ത­യ­വും ഒ­റ്റ­ദി­വ­സം വ­ന്ന­തി­നാൽ കു­ടു­ങ്ങി­യ­ത്‌ ബാർ മു­ത­ലാ­ളി­മാ­രാ­ണ്‌. അ­വി­ട്ട­ത്തി­ന്‌ തു­റ­ക്ക­ണം. ച­ത­യ­ത്തി­ന്‌ അ­ട­യ്‌­ക്ക­ണം. തു­റ­ക്കു­ക­യും അ­ട­യ്‌­ക്കു­ക­യും ചെ­യ്‌­തു ബു­ദ്ധി­മു­ട്ടാ­തി­രി­ക്കാൻ അ­വ­രൊ­രു ഉ­പാ­യം ക­ണ്ടു­പി­ടി­ച്ചു. മുൻ­വാ­തി­ല­ട­ച്ചി­ട്ട്‌ കി­ളി­വാ­തിൽ തു­റ­ന്നു­വ­ച്ചു. എ­ന്തി­നു­മു­ണ്ട­ല്ലോ ഒ­രു പ­രി­ഹാ­രം.

Monday 1 September 2014

പ്രൊ­ഫ­സർ ഇ­സ്‌­താ­ക്കും ഒ­ഡേ­സ സത്യനും

തി­രു­വ­ന­ന്ത­പു­രം അ­ന്താ­രാ­ഷ്‌­ട്ര ച­ല­ച്ചി­ത്ര മേ­ള­യി­ലെ സ­ജീ­വ­സാ­ന്നി­ദ്ധ­​‍്യ­മാ­യി­രു­ന്നു പ്രൊ­ഫ. ഐ ഇ­സ്‌­താ­ക്കും ഒ­ഡേ­സ സ­ത­​‍്യ­നും. ര­ണ്ടു­പേ­രും ന­മ്മ­ളെ വേർ­പ­രി­ഞ്ഞു. സർ­ഗാ­ത്മ­ക­മാ­യ നി­ഷേ­ധ­ത്തി­ന്റെ ഭാ­ഗ­മാ­യി താ­ടി­യും ത­ല­മു­ടി­യും വ­ളർ­ന്നു­പോ­കു­ന്ന ഒ­രു ജീ­വി­ത­ഘ­ട്ട­മു­ണ്ട്‌. ഒ­ഡേ­സ സ­ത­​‍്യൻ ആ ജീ­വി­ത ഘ­ട്ട­ത്തിൽ­പെ­ട്ട ആ­ളാ­യി­രു­ന്നെ­ങ്കിൽ ഇ­സ്‌­താ­ക്കു മാ­ഷാ­ക­ട്ടെ ക്രി­യാ­ത്മ­ക നി­ഷേ­ധ­ത്തി­ന്റെ ക­ണ്ണി­യാ­യി­രു­ന്നി­ട്ടും താ­ടി­മീ­ശ ഉ­പേ­ക്ഷി­ച്ചു നി­ര­ന്ത­ര ചർ­ച്ച­ക­ളിൽ വ്യാ­പൃ­ത­നാ­യി.

ച­ല­ച്ചി­ത്രോ­ത്സ­വ­കാ­ല­ത്ത്‌ കൈ­ര­ളി തി­യേ­റ്റ­റി­ന്റെ മു­റ്റം പ­ല പ്ര­ക­ട­ന­ങ്ങൾ­ക്കും സാ­ക്ഷി­യാ­കു­മ­ല്ലൊ. ചാ­ന­ലു­ക­ളിൽ മു­ഖം കാ­ണി­ക്കാ­നു­ള­ള ബു­ദ്ധി­ജീ­വി­മു­കു­ള­ങ്ങൾ അ­വി­ടെ സാ­ധാ­ര­ണ­മാ­ണ്‌. ക്യാ­മ­റ­യ്‌­ക്കു മു­ഖം കൊ­ടു­ക്കാ­തെ പു­ല്ലാ­ങ്കു­ഴൽ വാ­യി­ച്ചും നാ­ടൻ­പാ­ട്ടു­പാ­ടി­യും അ­ക്ഷ­രാർ­ത്ഥ­ത്തിൽ ഉ­ത്സ­വാ­ന്ത­രീ­ക്ഷം സൃ­ഷ്‌­ടി­ക്കു­ന്ന യു­വ­ത്വം വേ­റെ­യു­മു­ണ്ട്‌. ഇ­വി­ടെ­യൊ­ന്നും ഒ­രി­ക്ക­ലും കാ­ണാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല ഇ­സ്‌­താ­ക്കു­മാ­ഷെ­യും സ­ത­​‍്യ­നെ­യും.
ഇ­സ്‌­താ­ക്കു­മാ­ഷാ­ണെ­ങ്കിൽ കാ­ണേ­ണ്ട ചി­ത്ര­ങ്ങൾ മുൻ­കൂ­ട്ടി തീ­രു­മാ­നി­ച്ചി­രി­ക്കും. സം­വി­ധാ­യ­ക­രു­ടെ­യും ചി­ത്ര­ങ്ങ­ളു­ടെ­യും വി­ശ­ദ­വി­വ­ര­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­ന്റെ മ­ന­സി­ലു­ണ്ടാ­കും. പ്രി­യ­പ്പെ­ട്ട ചി­ല പ­രി­ച­യ­ക്കാർ­ക്ക്‌ അ­തു പ­കർ­ന്നു­കൊ­ടു­ക്കു­ക­യും­ചെ­യ്യും. അ­ദ്ദേ­ഹം നിർ­ദേ­ശി­ക്കു­ന്ന മൂ­ന്നോ­നാ­ലോ ചി­ത്ര­ങ്ങൾ ക­ണ്ടാൽ­ത്ത­ന്നെ ആ ച­ല­ച്ചി­ത്ര­മേ­ള­യി­ലേ­ക്കു­ള­ള യാ­ത്ര സ­ഫ­ല­മാ­കും.
ച­ങ്ങ­നാ­ശേ­രി എ­സ്‌­ബി കോ­ള­ജി­ലെ മ­ല­യാ­ള വി­ഭാ­ഗം അ­ധ്യ­ക്ഷ­നാ­യി­രു­ന്നു ആ­ല­പ്പു­ഴ കൈ­ത­വ­ന കു­മ­രം­പ­റ­മ്പിൽ ഐ ഇ­സ്‌­താ­ക്ക്‌. ശ­രീ­ര­ഭാ­ഷ­ക്കും വേ­ഷ­ഭാ­ഷ­ക്കും പ്രാ­ധാ­ന­​‍്യ­മു­ള­ള ഇ­ക്കാ­ല­ത്ത്‌ ഈ പ്രൊ­ഫ­സർ വെ­ള­ള­ഷർ­ട്ടും മു­ണ്ടു­മു­ടു­ത്താ­ണ്‌ ലോ­ക വി­ജ്ഞാ­നം ചു­ണ്ടി­ല­മർ­ത്തി ന­ട­ന്ന­ത്‌.
എ­ഴു­താൻ ക­ഴി­വു­ള­ള­വ­രെ­യെ­ല്ലാം ഇ­സ്‌­താ­ക്ക്‌ മാ­ഷ്‌ പ്ര­ചോ­ദി­പ്പി­ച്ചു. ജാ­തി മ­ത വി­രു­ദ്ധ­നി­ല­പാ­ടിൽ ഉ­റ­ച്ചു­നി­ന്ന ഇ­സ്‌­താ­ക്ക്‌ മാ­ഷി­ന്റെ ജീ­വി­ത­ത്തിൽ ദൈ­വ­മോ ചെ­കു­ത്താ­നോ ഇ­ല്ലാ­യി­രു­ന്നു. നാ­ടൻ­പാ­ട്ടു­ക­ളെ ക­ണ്ടെ­ത്തു­ക­യും പൊ­തു­മ­ല­യാ­ള­ത്തി­നു പ­രി­ച­യ­പ്പെ­ടു­ത്തു­ക­യും ചെ­യ്‌­തു. പി എം ആന്റ­ണി­യു­ടെ ക്രി­സ്‌­തു­വി­ന്റെ ആ­റാം തി­രു­മു­റി­വി­നെ­തി­രെ ക്രി­സ്‌­തു മ­ത­മേ­ധാ­വി­കൾ അ­ണി­നി­ര­ന്ന­പ്പോൾ ആ­വി­ഷ്‌­ക്കാ­ര സ്വാ­ത­ന്ത്ര­​‍്യ­ത്തി­ന്റെ പോ­രാ­ളി­യാ­യി ഇ­സ്‌­താ­ക്ക്‌ മാ­ഷ്‌ മാ­റി. അ­റി­വി­ന്റെ ആ നി­റ­കു­ട­ത്തി­ന്‌ പ്ര­ക­ട­ന­പ­ര­ത തീ­രെ ഇ­ല്ലാ­യി­രു­ന്നു.
ഓ­ഗ­സ്റ്റ്‌ ആ­ദ­​‍്യ­വാ­ര­ത്തിൽ ഇ­സ്‌­താ­ക്ക്‌­മാ­ഷ്‌ മ­രി­ച്ചു. അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഗ്ര­ഹ­പ്ര­കാ­രം മൃ­ത­ശ­രീ­രം ആ­ല­പ്പു­ഴ മെ­ഡി­ക്കൽ­കോ­ള­ജി­ലെ വി­ദ­​‍്യാർ­ഥി­കൾ­ക്ക്‌ പാഠ­പു­സ്‌­ത­ക­മാ­യി.
പ്ര­തി­കൂ­ല വ്യ­വ­സ്ഥി­തി­യെ ത­ള­ളി­പ്പ­റ­ഞ്ഞ സാം­സ്‌­ക്കാ­രി­ക പ്ര­വർ­ത്ത­ക­നാ­യി­രു­ന്നു ഒ­ഡേ­സ സ­ത­​‍്യൻ. ജോൺ എ­ബ്ര­ഹാ­മി­ന്റെ ദർ­ശ­ന ദാർ­ഡ­​‍്യ­ത്തിൽ ഉ­ദ­യം­കൊ­ണ്ട ജ­ന­കീ­യ സി­നി­മാ സം­രം­ഭ­മാ­യ ഒ­ഡേ­സാ മൂ­വീ­സി­നെ ജോ­ണി­ന്റെ മ­ര­ണാ­ന­ന്ത­രം ന­യി­ച്ച­ത്‌ സ­ത്യൻ ആ­യി­രു­ന്നു. ജോൺ ചെ­യ്‌­ത­തു­പോ­ലെ­ത­ന്നെ സി­നി­മ കാ­ണാ­നു­ള­ള പ­ണം കാ­ണി­ക­ളു­ടെ കൈ­യിൽ­നി­ന്നും മുൻ­കൂ­ട്ടി വാ­ങ്ങി സി­നി­മ നിർ­മ്മി­ച്ച്‌ ക­വ­ല­ക­ളി­ലും മ­റ്റും കാ­ണി­ച്ചു. കേ­ര­ള­ത്തി­ലെ സ­മാ­ന്ത­ര­സി­നി­മ­പ്പാ­ത­യിൽ സ­ത­​‍്യൻ കാ­ലി­ട­റാ­തെ ന­ട­ന്നു. ക­വി എ അ­യ്യ­പ്പ­നെ­ക്കു­റി­ച്ചു­ള­ള ഇ­ത്ര­യും യാ­ത­ഭാ­ഗം, മോർ­ച്ച­റി ഓ­ഫ്‌ ല­വ്‌, അ­ഗ്നി­രേ­ഖ തു­ട­ങ്ങി­യ ല­ഘു­ചി­ത്ര­ങ്ങൾ സ­ത­​‍്യൻ കേ­ര­ള­ത്തി­നു ത­ന്നു.
ക­വി എ അ­യ്യ­പ്പ­നെ ക്യാ­മ­റ­യ്‌­ക്കു­മു­ന്നിൽ നി­യ­ന്ത്രി­ച്ചു നിർ­ത്തു­ക എ­ളു­പ്പ­മു­ള­ള കാ­ര­​‍്യ­മാ­യി­രു­ന്നി­ല്ല. അ­യ്യ­പ്പ­നെ ദീർ­ഘ­കാ­ലം വീ­ട്ടിൽ­ത്ത­ന്നെ താ­മ­സി­പ്പി­ച്ചാ­ണ്‌ സ­ത­​‍്യൻ ആ ജീ­വി­ത­രേ­ഖ പ­കർ­ത്തി­യ­ത്‌. അ­യ്യ­പ്പൻ എ­ന്ന ജീ­നി­യ­സി­നെ സർ­പ്പ­സാ­ന്നി­ധ­​‍്യ­മാ­യി­ക്ക­ണ്ട്‌ അ­ഭി­ജാ­ത സു­ഹൃ­ത്തു­ക്കൾ ഒ­ഴി­വാ­ക്കി­യ കാ­ല­ത്താ­ണ്‌ സ­ത­​‍്യൻ സ്വീ­ക­രി­ച്ച­ത്‌. ഇ­ട­തു തീ­വ്ര­വാ­ദ സാ­ധ്യ­ത­ക­ളെ രാ­ഷ്‌­ട്രീ­യ ജീ­വി­ത­ത്തിൽ അ­നേ­​‍്വ­ഷി­ച്ച സ­ത്യൻ, കോ­ഴി­ക്കോ­ട്‌ മെ­ഡി­ക്കൽ­കോ­ള­ജിൽ ന­ട­ന്ന വി­ഖ­​‍്യാ­ത­മാ­യ ജ­ന­കീ­യ വി­ചാ­ര­ണ­യ്‌­ക്ക്‌ നേ­തൃ­ത്വം നൽ­കു­ക­യും ചെ­യ്‌­തു.
ചി­ലർ അ­ങ്ങ­നെ­യാ­ണ്‌. വ­ഴി­മാ­റി സ­ഞ്ച­രി­ക്കും. വ­ഴി നിർ­മ്മി­ച്ച്‌ ആ പു­തു­വ­ഴി­യേ സ­ഞ്ച­രി­ക്കും. ഒ­ഴു­ക്കി­നു അ­നു­കൂ­ല­മാ­യി കി­ട­ന്നു ക­ട­ലിൽ വീ­ണു ചാ­കാ­തെ ഒ­ഴു­ക്കി­നെ­തി­രെ നീ­ന്തി ഏ­തെ­ങ്കി­ലും ക­ര­പി­ടി­ക്കും.
പ്രൊ­ഫ­സർ ഐ ഇ­സ്‌­താ­ക്ക്‌ സ്വ­ത­ന്ത്ര­ചി­ന്ത­യു­ടെ­യും ജ്ഞാ­ന­മേ­ഖ­ല­യു­ടെ­യും ക­ര­യി­ലെ­ത്തി. ഒ­ഡേ­സ­ സ­ത്യൻ മൂ­ല­​‍്യ­വ­ത്താ­യ സ­മാ­ന്ത­ര സി­നി­മ­യു­ടെ ക­ര­യി­ലു­മെ­ത്തി. ഈ നി­ഷേ­ധി­ക­ളു­ടെ വേർ­പാ­ട്‌ വേ­ദ­നി­പ്പി­ക്കു­മ്പോ­ഴും അ­വ­രു­ടെ ജീ­വി­തം ന­ക്ഷ­ത്ര­ങ്ങ­ളാ­യി ദി­ക്ക­റി­യി­ക്കു­ന്നു.

Monday 18 August 2014

വെ­ള­ള­ക്കാ­രി­ത്ത­ട­വും അർ­ജന്റീ­ന­യും



    ലോ­ക­ഫു­ട്‌­ബോൾ ക­പ്പ്‌ മ­ത്സ­ര­മ­ഹോ­ത്സ­വം പ­ല ചി­ന്ത­ക­ളും ന­മു­ക്കു­ത­ന്നു. ഉ­ത്സ­വം എ­ന്ന­തി­നെ­ക്കാൾ ഒ­രു ലോ­ക­യു­ദ്ധ­ത്തി­ന്റെ പ്ര­തീ­തി ആ­യി­രു­ന്നു. സാ­ഹി­ത­​‍്യ­ക­ലാ­സാം­സ്‌­കാ­രി­ക മേ­ഖ­ല­കൾ­ക്ക്‌ കൊ­ടു­ക്കു­ന്ന ശ്ര­ദ്ധ­യു­ടെ നൂ­റി­ര­ട്ടി­യാ­ണ്‌ സർ­ക്കാർ, കാ­യി­ക­രം­ഗ­ത്തി­നു നൽ­കു­ന്ന­ത്‌. സാ­മ്പ­ത്തി­ക സ­ഹാ­യ­മാ­ണെ­ങ്കിൽ ആ­യി­ര­മി­ര­ട്ടി­യും. ക­വി­ത­യോ നൃ­ത്ത­മോ ഒ­ന്നും മ­നു­ഷ­​‍്യ­നിൽ സ്‌­പർ­ധ­യു­ടെ പോർ­കൊ­മ്പു­കൾ മു­ള­പ്പി­ക്കാ­റി­ല്ല. എ­ന്നാൽ ഫു­ട്‌­ബോ­ളും ക്രി­ക്ക­റ്റും മ­റ്റും സ്‌­പോർ­ട്‌­സ്‌­മാൻ സ്‌­പി­രി­റ്റും ക­ട­ന്ന്‌ വാർ­സ്‌­പി­രി­റ്റി­ലെ­ത്തി­ക്കും. ഇ­ന്ത്യ­യും പാ­ക്കി­സ്ഥാ­നും ത­മ്മിൽ ക്രി­ക്ക­റ്റ്‌ മ­ത്സ­രം ന­ട­ക്കു­മ്പോൾ ഈ വി­കാ­രം പാ­ര­മ­​‍്യ­ത­യിൽ എ­ത്തു­ന്ന­തു കാ­ണാം.

  ലോ­ക­ക­പ്പ്‌ ഫു­ട്‌­ബോൾ മേ­ള­യിൽ മ­ല­യാ­ളി­കൾ അ­ധി­ക­മാ­രും ജർ­മ്മ­നി ജ­യി­ക്ക­ണ­മെ­ന്ന്‌ ആ­ഗ്ര­ഹി­ച്ചി­ല്ല. ലാ­റ്റിൻ അ­മേ­രി­ക്കൻ രാ­ജ­​‍്യ­ങ്ങ­ളും സ്‌­പെ­യിൻ, ഹോ­ള­ണ്ട്‌ തു­ട­ങ്ങി­യ രാ­ജ­​‍്യ­ങ്ങ­ളു­മാ­ണ്‌ ജ­യി­ക്കാൻ അർ­ഹ­ത­യു­ള­ള­വർ എ­ന്നാ­ണ്‌ കേ­ര­ളം ക­ണ്ടെ­ത്തി­യ­ത്‌. തൃ­ശൂർ ലാ കോ­ള­ജ്‌ യൂ­ണി­യൻ വി­ദ­​‍്യാർ­ഥി­കൾ­ക്കി­ട­യിൽ ന­ട­ത്തി­യ പ്ര­വ­ച­ന­മ­ത്സ­ര­ത്തിൽ, വ­ലി­യ വ്യ­ത­​‍്യാ­സ­ത്തോ­ടെ ജർ­മ്മ­നി അ­ഞ്ചാം സ്ഥാ­ന­ത്താ­ണു­വ­ന്ന­ത്‌.

  കേ­ര­ളം മു­ഴു­വൻ അർ­ജന്റീ­ന, ബ്ര­സീൽ, സ്‌­പെ­യിൻ, ഇ­റ്റ­ലി, ഫ്രാൻ­സ്‌, ഇം­ഗ്ള­ണ്ട്‌ തു­ട­ങ്ങി­യ രാ­ജ­​‍്യ­ങ്ങ­ളു­ടെ ടീ­മു­ക­ളെ അ­ഭി­വാ­ദ്യം ചെ­യ്‌­തു­കൊ­ണ്ടു­ള­ള ഫ്‌­ള­ക്‌­സ്‌­ബോർ­ഡു­കൾ ആ­യി­രു­ന്ന­ല്ലൊ. പ­ല രാ­ജ­​‍്യ­ങ്ങ­ളു­ടെ­യും പ­താ­ക­കൊ­ണ്ട്‌ മ­ല­യാ­ളി ന­ഗ്ന­ത മ­റ­യ്‌­ക്കു­ക­യും ചെ­യ്‌­തു.

  ബ്ര­സീ­ലി­ന്റെ­യും അർ­ജന്റീ­ന­യു­ടെ­യും പ­താ­ക­കൾ ഏ­റ്റ­വു­മ­ധി­കം പാ­റി­ക്ക­ളി­ച്ച­തു മ­ല­പ്പു­റം ജി­ല്ല­യി­ലാ­യി­രു­ന്നു. ബ്ര­സീ­ലി­ന്റെ ദേ­ശീ­യ പ­താ­ക ബ്ര­സീ­ലിൽ­പോ­ലും ഇ­ത്ര­യും ഉ­ണ്ടാ­കി­ല്ല.

  വി­ശ­​‍്വാ­സി­ക­ളാ­യ ആ­രാ­ധ­കർ സ്വ­ന്തം ടീം ജ­യി­ക്കാൻ വേ­ണ്ടി പ­ള­ളി­ക­ളിൽ മെ­ഴു­കു­തി­രി­ക­ളും ച­ന്ദ­ന­ത്തി­രി­ക­ളും ക­ത്തി­ച്ചു. അ­മ്പ­ല­ങ്ങ­ളിൽ പ്ര­തേ­​‍്യ­ക പൂ­ജ­ന­ട­ത്തി. ബ­ഹു­ഭൂ­രി­പ­ക്ഷം ആ­രാ­ധ­ക­രു­ടെ­യും മു­ട്ടി പ്രാർ­ഥ­ന­ക­ളെ ദൈ­വം അ­വ­ഗ­ണി­ച്ചെ­ന്നു­വേ­ണം ക­രു­താൻ. അ­ല്ലെ­ങ്കിൽ പ­ണ്ടു നാ­സി­കൾ ഭ­രി­ച്ച ജർ­മ്മ­നി ജ­യി­ക്കി­ല്ലാ­യി­രു­ന്ന­ല്ലോ.

 ഒ­രു ഭ­ക്തൻ അർ­ജന്റീ­ന­യു­ടെ മെ­സി­ക്കു­വേ­ണ്ടി ശ­ത്രു­സം­ഹാ­ര­പൂ­ജ ­ത­ന്നെ ന­ട­ത്തി­ക്ക­ള­ഞ്ഞു. എ­തിർ ടീ­മി­ലു­ള­ള എ­ല്ലാ­വ­രെ­യും സം­ഹ­രി­ച്ച്‌ മെ­സി ന­യി­ക്കു­ന്ന ടീം ജ­യി­ക്കാൻ വേ­ണ്ടി ആ­യി­രു­ന്നു നേർ­ച്ച. തൃ­ശൂർ ജി­ല്ല­യി­ലെ പീ­ച്ചി­ഡാ­മി­ന­ടു­ത്തു­ള­ള വെ­ള­ള­ക്കാ­രി­ത്ത­ട­ത്തി­ലെ ശ്രീ­മ­ഹാ­വി­ഷ്‌­ണു മ­ഹാ­ല­ക് ഷ് ­മി ക്ഷേ­ത്ര­ത്തിൽ ര­ണ്ടാ­യി­ര­ത്തി ഇ­രു­നൂ­റ്റി­തൊ­ണ്ണൂ­റ്റി മൂ­ന്നാം ന­മ്പർ ര­സീ­ത്‌ അ­നു­സ­രി­ച്ചാ­ണ്‌ ശ­ത്രു­സം­ഹാ­ര­പൂ­ജ ന­ട­ത്തി­യ­ത്‌. മെ­സി ന­യി­ച്ച അർ­ജന്റീ­ന തോ­റ്റെ­ന്നു മാ­ത്ര­മ­ല്ല, മെ­സി­ക്ക്‌ ന­ല്ല ക­ളി­ക്കാ­ര­നു­ള­ള സ­മ്മാ­ന­ത്തി­ന്‌ അർ­ഹ­ത­യി­ല്ലെ­ന്ന്‌ ഫു­ട്‌­ബോൾ ഇ­തി­ഹാ­സം ന­മ്മു­ടെ ചെ­മ്മ­ണ്ണൂർ ഫെ­യിം മ­റ­ഡോ­ണ ആ­ക്ഷേ­പി­ക്കു­ക­യും ചെ­യ്‌­തു.

  ബ്ര­സീ­ലി­നു­വേ­ണ്ടി നേർ­ച്ച­കൾ ന­ട­ത്തി­യ ആ­രാ­ധ­ക­രു­ടെ അ­വ­സ്ഥ­യാ­ണ്‌ പ­രി­താ­പ­ക­രം. ഐ­തി­ഹാ­സി­ക­മാ­യ തോൽ­വി­യാ­ണ­ല്ലൊ ബ്ര­സീ­ലി­നു ല­ഭി­ച്ച­ത്‌. സ­മ്പ­ന്ന രാ­ഷ്‌­ട്ര­മ­ല്ലാ­ത്ത ബ്ര­സീൽ ഈ മാ­മാ­ങ്കം ഏ­റ്റെ­ടു­ത്ത­തി­നെ­തി­രേ വൻ പ്ര­ക്ഷോ­ഭം­പോ­ലും അ­വി­ടെ­യു­ണ്ടാ­യി. തോ­റ്റ­തി­ലു­ള­ള പ്ര­തി­ഷേ­ധ പ്ര­ക­ട­നം വേ­റെ­യും. ശ­ത്രു­സം­ഹാ­ര­പൂ­ജ­കൾ തി­രി­ഞ്ഞു­ക­ടി­ച്ച സം­ഭ­വം കേ­ര­ള­ത്തിൽ മുൻ­പും ഉ­ണ്ടാ­യി­ട്ടു­ണ്ട്‌. 

വൈ­ക്കം സ­ത­​‍്യ­ഗ്ര­ഹ­ത്തി­ന്‌ നേ­തൃ­ത്വം നൽ­കി­യ ത­ന്തൈ­പെ­രി­യോർ ഇ വി രാ­മ­സ­​‍്വാ­മി­ക്ക്‌ എ­തി­രേ ആ­യി­രു­ന്നു സം­ഹാ­രം

   ഇ വി രാ­മ­സ­​‍്വാ­മി­യു­ടെ തീ­പ്പൊ­രി പ്ര­സം­ഗ­ങ്ങൾ വൈ­ക്കം സ­ത­​‍്യ­ഗ്ര­ഹ­പ്പ­ന്ത­ലി­ലേ­ക്ക്‌ സ­മ­ര­ഭ­ടൻ­മാ­രെ ആ­കർ­ഷി­ച്ച­തിൽ അ­സ­​‍്വ­സ്ഥ­രാ­യ സ­വർ­ണർ തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വി­നു പ­രാ­തി നൽ­കി. രാ­ജ­കി­ങ്ക­ര­ന്മാർ­വ­ന്ന്‌ ഇ വി രാ­മ­സ­​‍്വാ­മി­യെ അ­റ­സ്റ്റ്‌ ചെ­യ്‌­ത്‌ പൂ­ജ­പ്പു­ര സെൻ­ട്രൽ ജ­യി­ലിൽ അ­ട­ച്ചു. കൽ­ത്തു­റു­ങ്കിൽ കി­ട­ക്കു­ന്ന ഇ വി രാ­മ­സ­​‍്വാ­മി­യെ ഉ­ന്മൂ­ല­നം  ചെ­യ്യാ­നാ­യി ശ­ത്രു­സം­ഹാ­ര­യാ­ഗം ആ­രം­ഭി­ച്ചു. വി­ശ­​‍്വാ­സ­മ­നു­സ­രി­ച്ച്‌ യാ­ഗ­ത്തി­ന്റെ പ­രി­സ­മാ­പ്‌­തി­യിൽ ഇ വി രാ­മ­സ­​‍്വാ­മി മ­രി­ക്ക­ണം. എ­ന്നാൽ സം­ഭ­വി­ച്ച­ത്‌ മ­റി­ച്ചാ­ണ്‌. യാ­ഗ­ത്തി­ന്റെ പ­രി­സ­മാ­പ്‌­തി­യിൽ രാ­ജാ­വ്‌ മ­രി­ച്ചു. അ­തി­നെ­തു­ടർ­ന്ന്‌ ത­ട­വു­പു­ള­ളി­ക­ളെ തു­റ­ന്നു­വി­ട്ടു. ഇ വി രാ­മ­സ­​‍്വാ­മി പു­റ­ത്തു­വ­ന്നു വൈ­ക്ക­ത്തെ­ത്തി കൂ­ടു­തൽ തീ­ജ­​‍്വാ­ല­ക­ളോ­ടെ സ­മ­രം തു­ടർ­ന്നു.

  ശ­ത്രു­സം­ഹാ­ര­ത്തി­ന്‌ നേർ­ച്ച­ക­ളോ യാ­ഗ­ങ്ങ­ളോ ഫ­ല­പ്ര­ദ­മ­ല്ല. സ­ങ്കൽ­പ്പ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ മ­ത­ദൈ­വ­ങ്ങൾ­ക്ക്‌ ഇ­ക്കാ­ര­​‍്യ­ത്തിൽ ഒ­ന്നും­ചെ­യാൻ ക­ഴി­യി­ല്ല. മെ­സി­യു­ടെ ആ­രാ­ധ­കൻ ക്ഷേ­ത്ര­ത്തിൽ ഒ­ടു­ക്കി­യ­പ­ണം പാ­ഴാ­യി­പ്പോ­യ­തു­മാ­ത്രം മി­ച്ചം. അ­തി­നാൽ ദൈ­വ­ത്തി­ന്റെ കൈ­യോ കാ­ലോ വാ­ലോ ഒ­ന്നു­മ­ല്ലാ­തെ കൂ­ട്ടാ­യ­പ­രി­ശ്ര­മ­ത്താൽ ശോ­ഭ­യോ­ടെ ക­ളി­ച്ചു ക­പ്പു­നേ­ടി­യ ജർ­മ്മ­നി­യെ അ­ഭി­ന­ന്ദി­ക്കാം.

Tuesday 12 August 2014

ആവർത്തനം ------------------


ആകെ മടുത്തു 

സഖാവേ , നിറുത്തുകീയാവർത്തനങ്ങൽ.
ഒടിഞ്ഞ നട്ടെല്ലുമായ് 
വീണുപോകുന്നു മനസ്സും മനുഷ്യരും 
പാതാളഭീതികൾ പൂക്കുമീ പാതയിൽ .

തോക്കിന്റെ കാഞ്ചിയും ബൂട്സും വരച്ചിട്ട 
പോസ്റ്റർ ചുമന്നു ദ്രവിച്ച മണ്‍ഭിത്തിയിൽ 
കാലം വരച്ച തെറിപ്പൂക്കൾ വായിച്ചു
പോകുന്ന കുട്ടികൾ തുപ്പുന്ന ചോരയിൽ 
കാണരുതാരും മഹാസങ്കടത്തിന്റെ
ആണിയും മുള്ളും തറച്ച പ്രത്യാശകൾ .

നെഞ്ചിലെ സ്വപ്നപ്പരേഡിനു മേളമായ്
വന്നവർ ബ്യൂഗിളും ബാൻഡും മുഴക്കവേ
കണ്ണിലെ കൂവളമൊന്തയിൽ സന്ധ്യയും 
സങ്കല്പവും നുള്ളിയിട്ടൊരാത്തുമ്പകൾ
ഉണ്ണിയേടത്തിയെ തിങ്കൾനൊയമ്പിന്റെ
കണ്ണികൾക്കുള്ളിൽ തളച്ച തളർച്ചകൽ 
പാർവ്വതിപ്പൂക്കൾ നിറച്ചു കിനാവിന്റെ
പാളത്തിലൂടോടി വന്ന മനസ്സുകൾ 
കത്തിച്ചെറിഞ്ഞ സ്വന്തം ജീവിതത്തിന്റെ 
പൊട്ടിത്തെറിക്കലിൽ പൂത്ത സംത്രിപ്തികൾ
എല്ലാമൊരമ്പിളിക്കുടപോലെ മാഞ്ഞു പോയ്‌
ഉള്ളതീ ചാരവും ചാട്ടവാറും കുറെ 
കല്ലും പരുങ്ങുന്ന പകലും പതർച്ചയും.

ആകെ മടുത്തു
സഖാവേ , നിറുത്തുകീയാവർത്തനങ്ങൽ.
നനഞ്ഞൊരടുപ്പിലെ 
ചേരകളെല്ലാമിഴഞ്ഞുപോകും വരെ
നാവുകൊണ്ടിങ്ങനെ കൊല്ലാതിരിക്കുക .

നാളെയെ കാണാൻ മലമ്പാത വെട്ടിയോർ 
വീണുമരിച്ച നിണച്ചോലയിൽ സൂര്യ -
ദാഹം കിതച്ചു വിറച്ചു വിങ്ങുമ്പൊഴും
പാടുന്നതാരാണു വന്ധ്യസങ്കീർത്തനം ?

രക്തത്തിൽ മുങ്ങിയെണീറ്റ മുഖത്തതാ 
തുപ്പുന്നു പിന്നിൽ കൊടിയുമായെത്തിയോർ
ചങ്ങലപ്പാടുള്ള കാലസ്ഥിയിൽ നിന്നു
ചെമ്പരത്തിപ്പൂക്കൾ നുള്ളിയി,ല്ലായുധ-
പ്പന്തയത്തിന്മേൽ കുറ്റച്ചെടികൾ പടർന്നു പോയ്‌ .

ആകെ മടുത്തു
സഖാവേ, സഹിക്കുവാനാകാത്ത 
വാചകത്തെയ്യങ്ങളാടവേ
അർത്ഥം പൊലിഞ്ഞ പദങ്ങളെ ചില്ലിട്ടു 
വച്ച ബംഗ്ളാവു കടന്നു വരുന്നു ഞാൻ 
ദുഃഖം തിളച്ചു തുള്ളുന്ന മൗനത്തിന്റെ-
യുഷ്ണത്തിലേക്കു കുതിച്ചു വീഴുന്നു ഞാൻ .

മഴപ്പേടി


മഴവരുന്നു പേമഴ 
കുടിലിനുള്ളിലാരെല്ലാം 
കിടുകിടെ വിറച്ചു കൊണ്ടൊ-
രമ്മയും കിടാങ്ങളും.

മഴയെനിക്കു പേടിയാണ്
പുലിയിറങ്ങി വന്നപോല്‍.

മഴകലിച്ചു കാറ്റുമായ്‌
വിരലു കോര്‍ത്തു താണ്ഡവം
കടപുഴക്കി മാമരം
പ്രളയമായി സങ്കടം.

മഴയെനിക്കു പേടിയാണ്
അടിയുലഞ്ഞു വീണപോല്‍.

മഴ വെളുത്ത തുമ്പിയാല്‍
കടലുയര്‍ത്തിയെറിയവേ 
വലയില്‍ വീണു ജീവിത-
ക്കരയിടിഞ്ഞു താഴവേ

മഴയെനിക്കു പേടിയാണ്
ദുരിതദംഷ്ട്ര കണ്ടപോല്‍

മലകള്‍ പോലെ തിരകളും
ചുഴലിപോലെ ചുഴികളും
ഇരുളുകീറി മിന്നലും
മുടിയഴിഞ്ഞ രാത്രിയും
വറുതി തിന്ന പകലിലെ
വെയിലുകാര്‍ന്ന താളവും

മഴയെനിക്കു പേടിയാണ്
അലറിടും മൃഗങ്ങള്‍ പോല്‍

മുകളിലത്തെ സൈനികര്‍
പട നയിച്ചു കേറിയോ
ഇടിയിലെന്റെ മുളകളും
ചെടികളും കരിഞ്ഞുവോ
വയലിലും വരമ്പിലും
മരണബോംബ് വീണുവോ
ഒടുവിലത്തെയോര്‍മ്മയില്‍ 
പെശറു കേറിയോടിയോ?

മഴയെനിക്കു പേടിയാണ്
അരികില്‍ വന്ന ജ്വാല പോല്‍.

ഭവനഭദ്രതയ്ക്കു നീ
മതിലുകെട്ടി വാഴുവോന്‍
മഴ നിനക്കു പ്രണയവും 
മധുവുമൊക്കെയായിടാം.

മഴയെനിക്കു പേടിയാണ്
ഗ്രഹനിപാതമെന്നപോല്‍.

ഉരുളു പൊട്ടി
നെഞ്ചിലെ മടകള്‍ പൊട്ടി
മണ്ണിന്‍റെ കരളുപൊട്ടി
പുഴയിലെ അണകള്‍ പൊട്ടി
ആയിരങ്ങള്‍
ജീവമുകുളകോടികള്‍
നിലവിളിച്ചു 
മൃതിരുചിച്ചു
ചലനരഹിതരാകവേ

മഴയെനിക്കു പേടിയാണ്
പേടിയാണ്
പേടിയാണ്
കൊടുവസൂരി വന്നപോല്‍
ജലസമാധിയെന്നപോല്‍.

Friday 1 August 2014

ന­ഗ­ര­ത്തെ­രു­വി­ലെ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങൾ




പ­ശ്ചി­മ­ബം­ഗാ­ളി­ന്റെ ത­ല­സ്ഥാ­ന­ത്താ­ണ്‌ വി­സ്‌­മ­യ­ക­ര­മാ­യ ആ കാ­ഴ്‌­ച­ക­ണ്ട­ത്‌. പ്ര­സി­ദ്ധ­മാ­യ പ്ര­സി­ഡൻ­സി കോ­ള­ജും മ­റ്റും സ്ഥി­തി­ചെ­യ്യു­ന്ന കോ­ള­ജ്‌ സ്‌­ട്രീ­റ്റിൽ ല­ക്ഷ­ക്ക­ണ­ക്കി­നു പ­ഴ­യ­പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­രി­ക്കു­ന്നു. നി­ര­വ­ധി ആ­ളു­കൾ പു­സ്‌­ത­ക­ങ്ങൾ മ­റി­ച്ചു­നോ­ക്കി അ­വി­ടെ ചു­റ്റി­പ്പ­റ്റി­നിൽ­ക്കു­ന്നു.

ഫു­ട്‌­പാ­ത്തിൽ­ത്ത­ന്നെ­യാ­ണ്‌ ഈ പു­സ്‌­ത­ക­ങ്ങൾ നി­ര­ത്തി­വ­ച്ചി­ട്ടു­ള­ള­ത്‌. വ­ഴി­യോ­ര­വാ­ണി­ഭ­ക്കാ­രെ­ക്കൊ­ണ്ട്‌ വീർ­പ്പു­മു­ട്ടി­യ ന­ഗ­ര­മാ­ണ്‌ കൊൽ­ക്ക­ത്ത. പു­ന­ര­ധി­വാ­സ ക്ര­മീ­ക­ര­ണ­ങ്ങൾ ചെ­യ്‌­തി­ട്ട്‌ ജ്യോ­തി­ബ­സു എ­ല്ലാ ഫു­ട്‌­പാ­ത്ത്‌ ക­ച്ച­വ­ട­ക്കാ­രെ­യും ഒ­ഴി­പ്പി­ച്ചു. എ­ന്നാൽ പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രെ തു­ട­രാൻ അ­നു­വ­ദി­ച്ചു.

ഇ­ന്ത­​‍്യ­യി­ലെ പ്ര­ധാ­ന ന­ഗ­ര­ങ്ങ­ളി­ലെ­ല്ലാം പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ വിൽ­ക്കു­ന്ന തെ­രു­വു­കൾ ഉ­ണ്ട്‌. ക­ച്ച­വ­ട­ക്കാർ വി­ല­കൊ­ടു­ത്തു­ശേ­ഖ­രി­ക്കു­ന്ന പു­സ്‌­ത­ക­ങ്ങൾ കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭ­​‍്യ­മാ­ണ്‌. ചാ­ന്ദ്‌­നി­ചൗ­ക്കിൽ നി­ന്നും റു­ബാ­യി­യാ­ത്തി­ന്റെ പ­ഴ­യ പ­തി­പ്പും മും­ബൈ­യിൽ നി­ന്ന്‌ ഖ­ലിൽ ജി­ബ്രാൻ കാ­മു­കി­ക്ക്‌ എ­ഴു­തി­യ ക­ത്തു­ക­ളും കു­റ­ഞ്ഞ വി­ല­യ്‌­ക്ക്‌ വാ­ങ്ങി­യ­ത്‌ ഓർ­ക്കു­ന്നു.

അ­ര­വി­ന്ദ­ന്റെ കാർ­ട്ടൂൺ­ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ ഗു­രു­ജി­യും രാ­മു­വും തെ­രു­വോ­ര­ത്തു­നി­ന്നു കാ­ഫ്‌­ക­യെ­യും കാ­മു­വി­നെ­യും ക­ണ്ടെ­ത്തി­യ­ത്‌ ര­സ­ക­ര­മാ­യ ഒ­രു വാ­യ­നാ­നു­ഭ­വം ആ­യി­രു­ന്ന­ല്ലൊ.

തി­രു­വ­ന­ന്ത­പു­രം ന­ഗ­ര­ത്തി­ലാ­ണെ­ങ്കിൽ ഇ­ന്ത­​‍്യ­യി­ലെ ഏ­റ്റ­വും പ­ഴ­ക്കം­ചെ­ന്ന ലൈ­ബ്ര­റി­യാ­യ സ്റ്റേ­റ്റ്‌ സെൻ­ട്രൽ ലൈ­ബ്ര­റി­യു­ടെ­യും ലൈ­ബ്ര­റി കൗൺ­സിൽ ആ­സ്ഥാ­ന­ത്തി­ന്റെ­യും കേ­ര­ള സർ­വ­ക­ലാ­ശാ­ലാ ഓ­ഫീ­സി­ന്റെ­യും പ­രി­സ­ര­ത്താ­ണ്‌ പ­ഴ­യ പു­സ്‌­ത­ക­ശേ­ഖ­ര­ങ്ങൾ വിൽ­പ്പ­ന­യ്‌­ക്ക്‌ വ­ച്ചി­ട്ടു­ള­ള­ത്‌.

വ­ഴി­യോ­ര പു­സ്‌­ത­ക­വിൽ­പ്പ­ന­ശാ­ല­ക­ളിൽ പു­സ്‌­ത­കം തേ­ടി­യെ­ത്തു­ന്ന­വ­രിൽ അ­ധി­ക­വും ശ­രാ­ശ­രി കു­ടും­ബ­ങ്ങ­ളിൽ നി­ന്നോ ദ­രി­ദ്ര­കു­ടും­ബ­ങ്ങ­ളിൽ­നി­ന്നോ ഉ­ള­ള സാ­ധു­ക്ക­ളാ­യ വി­ദ­​‍്യാർ­ഥി­ക­ളാ­ണ്‌. ഈ പു­സ്‌­ത­ക ശേ­ഖ­ര­ങ്ങ­ളിൽ എൺ­പ­തു­ശ­ത­മാ­ന­വും പഠ­ന സ­ഹാ­യി­ക­ളാ­യി­ട്ടു­ള­ള­വ­യാ­ണ്‌. പാ­വ­പ്പെ­ട്ട കു­ട്ടി­കൾ­ക്ക്‌ സാ­ങ്കേ­തി­ക വി­ദ­​‍്യാ­ഭ­​‍്യാ­സ­ത്തി­നു ആ­വ­ശ­​‍്യ­മു­ള­ള പു­സ്‌­ത­ക­ങ്ങൾ എ­ല്ലാം­ത­ന്നെ വ­ലി­യ വി­ല­യു­ള­ള­വ­യാ­ണ്‌. ആ­യി­രം­രൂ­പ മു­ഖ­വി­ല­യു­ളള പ­ഴ­യ പു­സ്‌­ത­ക­ങ്ങൾ മു­ന്നൂ­റോ നാ­നൂ­റോ രൂ­പ­യ്‌­ക്ക്‌ ഇ­വി­ടെ ല­ഭി­ക്കും. അ­ത്‌ വ­ലി­യ സ­ഹാ­യം­ത­ന്നെ­യാ­ണ്‌.

മ­റ്റു ജി­ല്ല­ക­ളി­ലു­ള­ള വി­ദ­​‍്യാർ­ഥി­കൾ­പോ­ലും തി­രു­വ­ന­ന്ത­പു­ര­ത്ത്‌ പോ­കു­ന്ന­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങൾ വാ­ങ്ങി­വ­രാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­റു­ണ്ട്‌. മൂ­ന്നു ല­ക്ഷ­ത്തി­ല­ധി­കം പു­സ്‌­ത­ക­ങ്ങ­ളും മു­പ്പ­തോ­ളം ക­ച്ച­വ­ട­ക്കാ­രു­മാ­ണ്‌ തി­രു­വ­ന­ന്ത­പു­ര­ത്തെ ഫു­ട്‌­പാ­ത്തി­ലു­ള­ള­ത്‌.

പു­സ്‌­ത­ക­ക്ക­ച്ച­വ­ടം­കൊ­ണ്ട്‌ ഒ­രു­വി­ധം കു­ടും­ബം പു­ലർ­ത്തി­വ­രു­ന്ന ഇ­വ­രോ­ട്‌ പു­സ്‌­ത­ക­ങ്ങ­ളു­മാ­യി ഉ­ടൻ സ്ഥ­ലം വി­ട­ണ­മെ­ന്നാ­ണ്‌ സർ­ക്കാർ ആ­വ­ശ­​‍്യ­പ്പെ­ട്ടി­ട്ടു­ള­ള­ത്‌. ഒ­രു­ദി­വ­സം ബുൾ­ഡോ­സ­റു­ക­ളും പൊ­ലീ­സു­മാ­യി സർ­ക്കാർ അ­വ­ത­രി­­ക്കു­ക കൂ­ടി ചെ­യ്‌­തു. മാ­ധ­​‍്യ­മ­പ്ര­വർ­ത്ത­ക­രു­ടെ­യും മ­റ്റും സാ­ന്നി­ദ്ധ­​‍്യം­കൊ­ണ്ടാ­ണ്‌ അ­ന്ന്‌ പു­സ്‌­ത­ക­ന­ശീ­ക­ര­ണം സാ­ധ­​‍്യ­മാ­കാ­തെ പോ­യ­ത്‌.

പു­ന­ര­ധി­വ­സി­പ്പി­ക്കാ­നു­ള­ള ഒ­രു പ­രി­ശ്ര­മ­വും ന­ട­ത്താ­തെ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­ജ്ഞാ­പി­ക്കു­ന്ന­ത്‌ ജ­നാ­ധി­പ­ത്യ മൂ­ല­​‍്യ­ങ്ങൾ­ക്ക്‌ നി­ര­ക്കു­ന്ന­ത­ല്ല. അ­വ­രും ഈ നാ­ട്ടി­ലെ പൗ­ര­ന്മാ­ര­ല്ലേ. ജീ­വി­ക്കു­വാ­നു­ള­ള അ­വ­കാ­ശം അ­വർ­ക്കു­മി­ല്ലേ?

വി­ദ­​‍്യാർ­ഥി­കൾ­ക്കു എ­ത്താ­വു­ന്ന­ത­ര­ത്തിൽ ഒ­രു­സ്ഥ­ലം ക­ണ്ടെ­ത്തി­യി­ട്ടേ അ­വ­രോ­ട്‌ ഒ­ഴി­ഞ്ഞു­പോ­കാൻ ആ­വ­ശ­​‍്യ­പ്പെ­ടാ­വൂ. ആ തെ­രു­വിൽ­ത­ന്നെ ഒ­ന്ന­ര­മീ­റ്റ­റി­നു­ള­ളിൽ പു­സ്‌­ത­കം നി­ര­ത്തി­വ­ച്ചു വിൽ­പ­ന ന­ട­ത്താൻ അ­നു­വ­ദി­ക്ക­ണ­മെ­ന്ന അ­വ­രു­ടെ ആ­വ­ശ­​‍്യ­വും ഭ­ര­ണ­കൂ­ടം പ­രി­ശോ­ധി­ക്ക­ണം.

മു­ല്ല­പ്പെ­രി­യാർ അ­ണ­ക്കെ­ട്ട്‌ കാ­ക്ക­ത്തൊ­ള­ളാ­യി­രം വർ­ഷ­ത്തേ­ക്ക്‌ എ­ഴു­തി­ക്കൊ­ടു­ത്ത­വ­രാ­ണ്‌ ന­മ്മൾ. ത­ല­സ്ഥാ­ന­ന­ഗ­ര­ത്തി­ലെ പ­ല കെ­ട്ടി­ട­ങ്ങ­ളും സർ­ക്കാർ ഭൂ­മി­യി­ലാ­ണ്‌ നാ­മ­മാ­ത്ര­മാ­യ വാ­ട­ക­യ്‌­ക്കും. അ­ല്ലാ­തെ­യും ഉ­യർ­ന്നു നിൽ­ക്കു­ന്ന­ത്‌. തെ­രു­വു പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ക്കാ­രോ­ടു­മാ­ത്രം അ­ധി­കാ­ര­ത്തി­ന്റെ ഭാ­ഷ ഉ­പ­യോ­ഗി­ക്കു­ന്ന­ത്‌ മ­നു­ഷ­​‍്യ­ത­​‍്വ­ത്തി­നു നി­ര­ക്കു­ന്ന­ത­ല്ല. അ­ധി­കാ­ര­പ്ര­യോ­ഗം അ­വ­ശ­രോ­ടു­മാ­ത്രം എ­ന്ന കാ­ഴ്‌­ച­പ്പാ­ട്‌ ശ­രി­യ­ല്ല.

മ­ഹാ­ന­ഗ­ര­ങ്ങ­ളു­ടെ ഭ­ര­ണാ­ധി­കാ­രി­കൾ തെ­രു­വു­പു­സ്‌­ത­ക­ക്ക­ച്ച­വ­ട­ത്തെ സാം­സ്‌­കാ­രി­ക­മാ­യ ഒ­രു അ­ട­യാ­ളം എ­ന്ന നി­ല­യി­ലാ­ണ്‌ കാ­ണു­ന്ന­ത്‌. കേ­ര­ള­ത്തി­ന്റെ ത­ല­സ്ഥാ­ന ന­ഗ­ര­ത്തി­നും ആ കാ­ഴ്‌­ച­പ്പാ­ട്‌ യോ­ജി­ക്കും. കു­ടി­യി­റ­ക്കൽ ഒ­രു ക­ല­യേ അ­ല്ല­ല്ലൊ.