Tuesday 30 September 2014

ഇ­നി വൈ­ക­രു­ത്‌, മ­ന്ത്ര­വാ­ദി­ക­ളെ ത­ള­യ്‌­ക്ക­ണം



    ന­മ്മൾ­ക്ക്‌ അ­ങ്ങ­നെ­യൊ­രു പ്ര­ശ്‌­ന­മു­ണ്ട്‌. എ­ന്തെ­ങ്കി­ലും സം­ഭ­വം ഉ­ണ്ടാ­യെ­ങ്കിൽ മാ­ത്ര­മേ പ­രി­ഹാ­ര പ്ര­വർ­ത്ത­ന­ങ്ങൾ സാ­ധി­ക്കൂ. പെ­രു­മൺ റ­യിൽ­പ്പാ­ല­ത്തി­നോ­ട്‌ ചേർ­ന്ന്‌ ഒ­രു ന­ട­പ്പാ­ത കൂ­ടി വേ­ണ­മെ­ന്ന­ത്‌ പാ­ല­മു­ണ്ടാ­ക്കി­യ­കാ­ലം തൊ­ട്ടേ­യു­ള­ള ആ­വ­ശ­​‍്യ­മാ­യി­രു­ന്നു. അ­ധി­കാ­രി­കൾ ചെ­വി­ക്കൊ­ണ്ടി­ല്ല. കി­ലോ­മീ­റ്റ­റു­കൾ ലാ­ഭി­ക്കാ­നാ­യി കാ­യൽ മു­റി­ച്ചു ക­ട­ക്കാൻ ആ പാ­ല­ത്തെ അ­വ­ലം­ബി­ച്ച നി­ര­വ­ധി­പേർ മ­ര­ണ­മ­ട­ഞ്ഞി­ട്ടു­ണ്ട്‌. ഒ­ടു­വിൽ പെ­രു­മൺ ദു­ര­ന്ത­മു­ണ്ടാ­യി. നൂ­റി­ലേ­റെ യാ­ത്ര­ക്കാർ ഒ­ന്നി­ച്ചു­മ­രി­ച്ചു. ന­ട­പ്പാ­ല­വും തീ­വ­ണ്ടി ദു­ര­ന്ത­വും ത­മ്മിൽ ബ­ന്ധ­മൊ­ന്നും ഇ­ല്ലെ­ങ്കി­ലും നാ­ട്ടു­കാ­രു­ടെ ചി­ര­കാ­ല ആ­വ­ശ്യം നി­റ­വേ­റ്റ­പ്പെ­ട്ടു.
ദുർ­മ­ന്ത്ര­വാ­ദ­നി­രോ­ധ­ന നി­യ­മ­ത്തി­ലേ­ക്ക്‌ ആ­ഭ­​‍്യ­ന്ത­ര­മ­ന്ത്രി­യ­ട­ക്ക­മു­ള­ള­വ­രു­ടെ ശ്ര­ദ്ധ ഇ­പ്പോൾ തി­രി­യാ­നു­ള­ള കാ­ര­ണം കേ­ര­ള­ത്തിൽ അ­ടു­ത്ത­ടു­ത്തു ന­ട­ന്ന കൊ­ല­പാ­ത­ക­ങ്ങ­ളാ­ണ്‌.

    കൊ­ല്ലം ജി­ല്ല­യി­ലെ ത­ഴ­വ­യിൽ നി­ന്നാ­ണ്‌ ജി­ന്നി­നെ ഒ­ഴി­വാ­ക്കാ­നാ­യി കൊ­ല­പ്പെ­ടു­ത്തി­യ ഒ­രു പാ­വം പെൺ­കു­ട്ടി­യു­ടെ ക­ഥ പു­റ­ത്തു­വ­ന്ന­ത്‌. ഇ­സ്‌­ലാം മ­ത­വി­ശ­​‍്വാ­സി­ക­ളാ­യ കു­ടും­ബം, മ­കൾ മ­രി­ച്ചെ­ന്ന­റി­ഞ്ഞി­ട്ടും കൊ­ല­യാ­ളി­യാ­യ സി­ദ്ധ­നെ ര­ക്ഷി­ക്കു­ക­യും മൃ­ത­ദേ­ഹം മ­റ­വു­ചെ­യ്യാൻ ശ്ര­മി­ക്കു­ക­യു­മാ­യി­രു­ന്നു. അ­ജ്ഞാ­ത ഫോൺ സ­ന്ദേ­ശ­ത്തെ­ത്തു­ടർ­ന്ന്‌ കൊ­ല­പാ­ത­ക­വാർ­ത്ത­യ­റി­ഞ്ഞ പൊ­ലീ­സ്‌, മൃ­ത­ദേ­ഹം പോ­സ്റ്റു­മോർ­ട്ട­ത്തി­നു വി­ധേ­യ­മാ­ക്കാൻ ശ്ര­മി­ച്ച­പ്പോൾ, ഞ­ങ്ങ­ടെ കു­ഞ്ഞി­നെ കീ­റി­മു­റി­ക്കാൻ സ­മ്മ­തി­ക്കി­ല്ലെ­ന്ന വൈ­കാ­രി­ക മു­റ­വി­ളി ഉ­യർ­ത്തി വി­ശ­​‍്വാ­സി­കൾ ത­ട­സം സൃ­ഷ്‌­ടി­ക്കു­ക കൂ­ടി ചെ­യ്‌­തു.

    മ­റ്റൊ­രു സം­ഭ­വം പൊ­ന്നാ­നി­യി­ലെ ഗർ­ഭി­ണി­യാ­യ ഒ­രു യു­വ­തി മ­ന്ത്ര­വാ­ദ ചി­കി­ത്സ­യെ­ത്തു­ടർ­ന്ന്‌ മ­ര­ണ­മ­ട­ഞ്ഞ­താ­ണ്‌.
ഇ­നി­യും മ­ര­ണ­മു­ണ്ടാ­യ­ത്‌ കൊ­ണ്ടോ­ട്ടി­യി­ലെ ഒ­രു ക്ഷേ­ത്ര­പൂ­ജാ­രി­യു­ടെ മ­ന്ത്ര­വി­ശ­​‍്വാ­സം­മൂ­ല­മാ­ണ്‌. മ­ന്ത്ര­വാ­ദ­വും സി­ദ്ധ­പ്ര­വർ­ത്ത­ന­വു­മൊ­ക്കെ അ­ന്ധ­ത­യാ­ണെ­ന്ന്‌ തി­രി­ച്ച­റി­വു­ള­ള കു­റേ ആ­ളു­ക­ളെ­­ങ്കി­ലും ഇ­സ്‌­ലാം­-­ഹി­ന്ദു­മ­ത­ങ്ങ­ളി­ലു­ണ്ടെ­ന്ന­ത്‌ ആ­ശ­​‍്വാ­സ­ക­ര­മാ­ണ്‌. കേ­ര­ള­ത്തി­ലെ മ­ത­ര­ഹി­ത സ­മൂ­ഹം അ­വർ­ക്ക്‌ ഹ­സ്‌­ത­ദാ­നം നൽ­കു­ന്നു­ണ്ട്‌. മ­ദ­​‍്യ­ശാ­ല­ക­ളിൽ ചി­ല്ലു­കു­പ്പി­യി­ല­ട­ച്ചു­കി­ട്ടു­ന്ന ല­ഹ­രി­ദ്രാ­വ­ക­മാ­ണ്‌ ജി­ന്ന്‌. അ­ത­ല്ലാ­തെ മ­റ്റൊ­രു ജി­ന്നും നി­ല­വി­ലി­ല്ല.

     കേ­ര­ള­ത്തി­ന്റെ സാ­ക്ഷ­ര­ത­യെ കൊ­ഞ്ഞ­നം കു­ത്തി­ക്കൊ­ണ്ട്‌ മ­ന്ത്ര­വാ­ദ­ക്ക­ള­ള­ങ്ങൾ വർ­ധി­ച്ചു­വ­രി­ക­യാ­ണ്‌. ചി­ല ലൊ­ട്ടു­ലൊ­ടു­ക്ക്‌ ദി­വ­​‍്യാ­ത്ഭു­ത പ­രി­പാ­ടി­ക­ളി­ലൂ­ടെ­യാ­ണ്‌ മ­ന്ത്ര­വാ­ദി­കൾ പാ­വ­ങ്ങ­ളാ­യ വി­ശ­​‍്വാ­സി­ക­ളു­ടെ ര­ക്ഷ­ക­രെ­ന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ന്ന­ത്‌. പൂ­ന­യി­ലെ ന­രേ­ന്ദ്ര­ധ­ബോൽ­ക്ക­റു­ടെ ര­ക്ത­സാ­ക്ഷി­ത്വ­ത്തെ­ത്തു­ടർ­ന്ന്‌ മ­ഹാ­രാ­ഷ്‌­ട്ര­സർ­ക്കാർ ദുർ­മ­ന്ത്ര­വാ­ദ നി­രോ­ധ­ന­നി­യ­മം പാ­സാ­ക്കി. അ­തു ന­ട­പ്പി­ലാ­ക്കാ­നു­ള­ള സാ­ക്ഷ­ര­ത മ­ഹാ­രാ­ഷ്‌­ട്രാ പൊ­ലീ­സി­ന്‌ ഇ­നി­യും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ങ്കി­ലും നി­യ­മം ഒ­രു പ്ര­ധാ­ന പ­ടി­ത­ന്നെ­യാ­ണ്‌.

    പൊ­ലീ­സിൽ പ­രാ­തി­കൊ­ടു­ത്ത്‌ കോ­ളാ­മ്പി­കൾ എ­ടു­ത്തു­മാ­റ്റാൻ ക­ഴി­യു­ന്ന­ത്‌ ശ­ബ്‌­ദ­മ­ലി­നീ­ക­ര­ണ നി­യ­ന്ത്ര­ണം സം­ബ­ന്ധി­ച്ച നി­യ­മം ഉ­ള­ള­തു­കൊ­ണ്ടാ­ണ്‌. അ­തി­നാൽ കേ­ര­ള സർ­ക്കാർ ഉ­ടൻ­ത­ന്നെ മ­ന്ത്ര­വാ­ദി­ക­ളെ ത­ള­ക്കാ­നു­ള­ള നി­യ­മം നിർ­മി­ച്ചു ന­ട­പ്പി­ലാ­ക്കേ­ണ്ട­തു­ണ്ട്‌. എ­ങ്കിൽ മാ­ത്ര­മേ ജി­ന്ന്‌ ബാ­ധ­യെ ഒ­ഴി­പ്പി­ക്കാ­നും ശ­ത്രു­സം­ഹാ­ര­ത്തി­നും നി­ധി ക­ണ്ടെ­ത്താ­നും മ­റ്റു­മു­ള­ള മ­താ­ത്മ­ക പ­രി­ശ്ര­മ­ങ്ങൾ ഒ­ഴി­വാ­ക്കാൻ ക­ഴി­യൂ. അ­തു­വ­ഴി­യു­ള­ള ന­ര­ഹ­ത­​‍്യ­യും അ­ങ്ങ­നെ ഒ­ഴി­വാ­ക്കാൻ ക­ഴി­യും.

2 comments:

  1. കേ­ര­ള­ത്തി­ന്റെ സാ­ക്ഷ­ര­ത­യെ കൊ­ഞ്ഞ­നം കു­ത്തി­ക്കൊ­ണ്ട്‌ മ­ന്ത്ര­വാ­ദ­ക്ക­ള­ള­ങ്ങൾ വർ­ധി­ച്ചു­വ­രി­ക­യാ­ണ്‌. ചി­ല ലൊ­ട്ടു­ലൊ­ടു­ക്ക്‌ ദി­വ­​‍്യാ­ത്ഭു­ത പ­രി­പാ­ടി­ക­ളി­ലൂ­ടെ­യാ­ണ്‌ മ­ന്ത്ര­വാ­ദി­കൾ പാ­വ­ങ്ങ­ളാ­യ വി­ശ­​‍്വാ­സി­ക­ളു­ടെ ര­ക്ഷ­ക­രെ­ന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ന്ന­ത്‌.

    ReplyDelete
  2. നന്ദി കൂട്ടുകാരാ...

    ReplyDelete