Sunday 14 September 2014

അ­വി­ട്ട­വും ച­ത­യ­വും ഒ­ന്നി­ച്ച്‌, അ­നു­യാ­യി­കൾ ഭി­ന്നി­ച്ച്‌



അ­പൂര്‍വ­മാ­യി മാ­ത്ര­മേ ഇ­ങ്ങ­നെ ചി­ല ന­ക്ഷ­ത്ര­സം­യോ­ഗ­ങ്ങള്‍ ഉ­ണ്ടാ­കൂ. ന­ക്ഷ­ത്ര­സം­യോ­ഗ­ങ്ങള്‍ ഭൂ­മി­യി­ലെ മ­നു­ഷ്യ­രെ സ്വാ­ധീ­നി­ൽക്കു­ക­യി­ല്ലെങ്കി­ലും ന­ക്ഷ­ത്രം നോ­ക്കി പി­റ­ന്നാള്‍ ­നിശ്ചയിക്കുന്ന­വ­രെ­യും ആ­ച­രി­ക്കു­ന്ന­വ­രെ­യും മ­നു­ഷ്യ­സ­മൂ­ഹ­ത്തി­ന്‌ ഒ­ഴി­വാ­ക്കാൻ ക­ഴി­യി­ല്ലല്ലോ.

ചി­ങ്ങ­മാ­സ­ത്തി­ലെ അ­വി­ട്ടം നാ­ളില്‍ ജ­നി­ച്ച ആ­ളാ­ണ്‌ അ­യ്യൻ­കാ­ളി. ച­ത­യ­ദി­ന­ൽത്തില്‍ ശ്രീ­നാ­രാ­യ­ണ­ഗു­രു­വും. ര­ണ്ടു­പേ­രു­ടെ­യും പി­റ­ന്നാള്‍ ആ­ഘോ­ഷ­ങ്ങള്‍ കേ­ര­ള­ത്തില്‍ ന­ട­ക്കാ­റു­​‍ണ്ട­ങ്കി­ലും ര­ണ്ടി­ലും ഒ­രു­പോ­ലെ പ­​‍ങ്കെ­ടു­ക്കു­ന്ന­വര്‍ തീ­രെ കു­റ­വാ­ണ്‌. ഉ­ദ്‌­ഘാ­ട­ന­വേ­ഷ­ക്കാ­രാ­യ ചി­ല മ­​ന്ത്രിമാ­രോ ആ­ശം­സാ­പ്ര­സം­ഗ­ക്കാ­രാ­യ ചി­ല സാ­ഹി­ത്യ­കാ­രോ മാ­ത്ര­മേ­ ഇ­രു­വേ­ദി­ക­ളി­ലും ഒ­രു­പോ­ലെ എ­ത്താ­റു­ള്ളൂ.

ഈ മ­ഹ­ത്തു­ക്ക­ളു­ടെ പി­റ­ന്നാള്‍ ആ­ഘോ­ഷ­ങ്ങള്‍ ജാ­തീ­യ­മാ­യി സം­ഘ­ടി­പ്പി­ക്കു­ന്നു എ­ന്ന­താ­ണ്‌ ഒ­രു പ്ര­ധാ­ന­ദോ­ഷം. കേ­ര­ളം ക­ണ്ട മ­ഹാ­വി­പ്ള­വ­കാ­രി­ക­ളാ­യ അ­യ്യൻ­കാ­ളി­യു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെയും ഓര്‍മ്മകൂട്ടായ്മകള്‍ ഏറ്റെടുക്കാനുള്ള  വി­ശാ­ല­ഹൃ­ദ­യ­ത്വം പു­രോ­ഗ­മ­ന രാ­ഷ്‌­ട്രീ­യ പ്ര­സ്ഥാനങ്ങ­ളും സാം­സ്‌­ക്കാ­രി­ക സം­ഘ­ട­ന­ക­ളും പാ­ലി­​‍ക്കേണ്ട­താ­ണ്‌.

സം­ഘ­ട­ന­യ്‌­ല്ക്ക്‌ ജാ­ത്യാ­ഭി­മാ­നം വര്‍ദ്ധിച്ചതിനാല്‍ നാ­രാ­യ­ണ­ഗു­രു ത­​‍ന്നെ  കൈ­വെ­ടി­ഞ്ഞ പ്ര­സ്ഥാന­മാ­ണ്‌ എ­സ്‌ എൽൻ ഡി പി യോ­ഗം. എ­ന്നാല്‍ അ­തി­ന്റെ സ്ഥാപന കാലത്ത്  ഈ­ഴ­വ­സ­മു­ദാ­യം, ഹി­ന്ദു­മ­ത­ത്തിന്റെ ഒരു ഉള്‍പ്പി­രി­വ­ല്ലെന്നും അ­തൊ­രു സ്വ­തന്ത്ര സ­മു­ദാ­യ­മാ­ണെ­ന്നുമുള്ള ചി­ന്ത പ്ര­ബ­ല­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു­ത­​ന്നെ  ജാ­തീ­യ­പീ­ഡ­നം അ­നു­ഭ­വി­ച്ച എ­ല്ലാവ­രെ­യും യോ­ഗം യോ­ജി­പ്പി­ച്ചു നിര്‍ത്തി .വ­ലി­യ സ്വീ­കാ­ര്യ­ത­യാ­ണ്‌, ഇ­രു­പ­താം നൂ­റ്റാണ്ടി­ന്‍റെപ്രാ­രം­ഭ­കാ­ല­ത്ത്‌ യോ­ഗ­ത്തി­നു ല­ഭി­ച്ച­ത്‌. 1927ല്‍അ­റു­പ­ത്തി­മൂ­വാ­യി­ര­ത്തി അ­റു­ന്നൂ­റ്റി  എ­ഴു­പ­ത്തി­നാ­ല്‌ അം­ഗ­ങ്ങള്‍ യോ­ഗ­ത്തി­ലു­ണ്ടാ­യി­രു­ന്നു. ഈ കൂ­ട്ട­ത്തില്‍ഏറ്റവും പി­ന്നി­ലാ­ക്ക­​പ്പെട്ട  പ­റ­യര്‍ പു­ല­യര്‍ തു­ട­ങ്ങി­യ വി­ഭാ­ഗ­ക്കാ­രും സ­വര്‍ണ്ണ­ഹി­ന്ദു­ക്ക­ളും മു­സ്‌­ലി­ങ്ങ­ളും ക്രി­സ്‌­ത്യാ­നി­ക­ളു­മു­ണ്ടാ­യി­രു­ന്നു. ഇന്ന്   എ­സ്‌ എൽൻ ഡി പി യോ­ഗ­ത്തില്‍ ഈ­ഴ­വേ­ത­ര ജ­ന­ത­യെ കാ­ണ­ണ­മെ­ങ്കില്‍ ഒ­രു മൈ­ക്രോ­സ്‌­​ക്കോപ്പിന്റെ സ­ഹാ­യം വേ­ണ്ടി­വ­രും.

എ­സ്‌ എൽൻ ഡി പി യോ­ഗ­ത്തി­നു ചെ­യ്യാ­മാ­യി­രു­ന്ന ഒ­രു വ­ലി­യ കാ­ര്യം, നൂ­റ്റാണ്ടു­ക­ളാ­യി പാര്ശ്വവല്‍ക്കരിക്കപ്പെട്ടു വരുന്ന  അ­ധഃ­സ്ഥിത­ജ­ന­ത­യെ ഐ­ക്യ­​‍പ്പെടു­ത്തി സാ­മ്പ­ത്തി­കസാം­സ്‌­ൽക്കാ­രി­ക മുന്നേറ്റം  ന­ട­ത്തു­ക എ­ന്ന­താ­യി­രു­ന്നു. ജാ­തീ­യ­മാ­യി ഭി­ന്നി­പ്പി­ച്ചു നിര്‍ത്താ­നും അ­ക­ലം പാ­ലി­ക്കാ­നു­മു­ള്ള എ­ല്ലാ  കു­ടി­ല ത­​ന്ത്രങ്ങ­ളും  സ­വര്‍ണ­ഹി­ന്ദു­ത്വം നി­യ­മ­മാ­ക്കി­യി­രു­ന്ന­ല്ലോ..  ജാ­തി­വ്യ­വ­സ്ഥ ദൈ­വ നി­ശ്ചയ­മാ­ണെ­ന്ന പ്ര­ഖ്യാ­പ­ന­​‍ത്തോടെ­യാ­ണ്‌ ഈ നീ­ച­കൃ­ത്യം ന­ട­പ്പി­ലാ­ക്കി­യ­ത്‌. അ­തി­ന്‍റെ ഇ­ര­കള്‍ നാ­രാ­യ­ണ­ഗു­രു­വിന്‍റെയും അ­യ്യൻ­കാ­ളി­യു­ടെ­യും കാ­ഴ്‌­ച­പ്പാ­ടു­ക­ളു­ടെ അ­ടി­സ്ഥാത്തില്‍ ഒ­ന്നി­ച്ചു നില്‍ക്കേണ്ട­താ­യി­രു­ന്നു.

ഈ വർ­ഷം, ച­ത­യം അ­വി­ട്ടം എ­ന്നു ര­ണ്ടു ദി­ന­ങ്ങൾ ഇ­ല്ലാ­യി­രു­ന്നു. അ­താ­യ­ത്‌ അ­യ്യൻ­കാ­ളി­യു­ടെ­യും നാ­രാ­യ­ണ­ഗു­രു­വി­ന്റെ­യും ജ­ന്മ­ദി­ന­ങ്ങൾ ഒ­റ്റ­ദി­വ­സം ത­ന്നെ ആ­യി­രു­ന്നു. ചി­ലർ നാ­ഴി­ക­ നോ­ക്കി  അ­യ്യൻ­കാ­ളി­യെ തി­രു­വോ­ണ­പ്പി­റ­ന്നാ­ളു­കാ­ര­നാ­ക്കി. മ­രി­ച്ച­വ­രു­ടെ ജാ­ത­കം നോ­ക്കു­ന്ന­ത്‌ ശ­രി­യ­ല്ല­ല്ലൊ.
ര­ണ്ടു­മ­ഹാ­മ­നു­ഷ്യ­രു­ടെ­യും ജ­ന്മ­ദി­നം പ്ര­മാ­ണി­ച്ച്‌ സം­യു­ക്ത­മാ­യ ആ­ഘോ­ഷ­ങ്ങൾ കേ­ര­ള­ത്തി­ലു­ണ്ടാ­യി­ല്ല. സ­മ്പ­ന്ന­സം­ഘ­ട­ന­യാ­യ എ­സ്‌ എൻ ഡി പി യോ­ഗം ആർ­ഭാ­ട­ത്തോ­ടെ ഗു­രു­ജ­യ­ന്തി ആ­ഘോ­ഷി­ച്ചു. അ­യ്യൻ­കാ­ളി ജ­യ­ന്തി അ­നാർ­ഭാ­ട­വും ദുർ­ബ്ബ­ല­വു­മാ­യി ആ­ച­രി­ക്ക­പ്പെ­ട്ടു. ഒ­ന്നി­ച്ചു നിൽ­ക്കേ­ണ്ട­വർ ഭി­ന്നി­ച്ചു നി­ന്നു. ന­ക്ഷ­ത്ര­ങ്ങ­ളാ­യി കൈ­കോർ­ത്തു നി­ന്ന്‌ യു­ഗ­പു­രു­ഷ­ന്മാർ ചി­രി­ച്ചി­ട്ടു­ണ്ടാ­കും.

അ­വി­ട്ട­വും ച­ത­യ­വും ഒ­റ്റ­ദി­വ­സം വ­ന്ന­തി­നാൽ കു­ടു­ങ്ങി­യ­ത്‌ ബാർ മു­ത­ലാ­ളി­മാ­രാ­ണ്‌. അ­വി­ട്ട­ത്തി­ന്‌ തു­റ­ക്ക­ണം. ച­ത­യ­ത്തി­ന്‌ അ­ട­യ്‌­ക്ക­ണം. തു­റ­ക്കു­ക­യും അ­ട­യ്‌­ക്കു­ക­യും ചെ­യ്‌­തു ബു­ദ്ധി­മു­ട്ടാ­തി­രി­ക്കാൻ അ­വ­രൊ­രു ഉ­പാ­യം ക­ണ്ടു­പി­ടി­ച്ചു. മുൻ­വാ­തി­ല­ട­ച്ചി­ട്ട്‌ കി­ളി­വാ­തിൽ തു­റ­ന്നു­വ­ച്ചു. എ­ന്തി­നു­മു­ണ്ട­ല്ലോ ഒ­രു പ­രി­ഹാ­രം.

5 comments:

  1. ഒരു ദര്‍ശനവും ഒരു ഉള്‍ക്കാഴ്ച്കയും പിന്‍ തലമുറയിലേയ്ക്ക് പകരപ്പെടുന്നില്ല. പകര്‍ന്ന് കൊടുക്കാന്‍ സാദ്ധ്യവുമല്ല. ഗുരുവിനുണ്ടായ ദര്‍ശനം അനുയായികള്‍ക്ക് ഉണ്ടാവുക സാദ്ധ്യമല്ല. അതുകൊണ്ട് ഇതിലൊന്നും എനിക്ക് ഒരു അത്ഭുതവും തോന്നുന്നുഅതുമില്ല. ഇനി അതുപോലെ ഒരു ഗുരുവോ അയ്യന്‍കാളിയോ ജനിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രം മാറ്റം കാണും. അവരുടെ കാലശേഷം ആ നാളവും അണയും. ലോകഗതി!

    ReplyDelete
  2. അതൊരു നല്ല നിരീക്ഷണം ആണ് അജിത്‌.ബുദ്ധന്റെ കാര്യത്തിലും ശരി.

    ReplyDelete
  3. നാരായണഗുരുവിന്റെ ജന്മദിനം അയ്യങ്കാളി സമൂഹവും, അയ്യങ്കാളിയുടെ ജന്മ ദിനം ശ്രീനാരായണ സമൂഹവും ആദരിക്കുമെന്ന് തോന്നുന്നില്ല. ഓരോ കൂട്ടരും തങ്ങളുടെ നേതാക്കളെ തങ്ങൾ മാത്രമായൊരു ലോകത്ത് തളച്ചിടാൻ ആഗ്രഹിക്കുന്നവരാണ്.

    ReplyDelete
    Replies
    1. "ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം
      നേരു നേരുന്ന താന്തന്റെ സ്വപ്നം"
      വി.മധുസൂദനന്‍ നായര്‍.

      Delete
  4. ഒക്കെയൊരു വെറും ഭ്രാന്തന്റെ സ്വപ്നം
    നേരു നേരുന്ന താന്തന്റെ സ്വപ്നം"

    ReplyDelete