Tuesday, 17 June 2025

മതാതീതവിവാഹിതരെ ജയിലിലടയ്ക്കരുത്

മതാതീതവിവാഹിതരെ ജയിലിലടയ്ക്കരുത് 

-----------------------------------------------------------------

സുപ്രീം കോടതിയുടെ സുപ്രധാനമായ ഒരു വിധിയാണിത്. വിധിക്കാസ്പദമായ സംഭവം ഉണ്ടായത് ഉത്തരഖണ്ഡിൽ. ഹിന്ദുമതത്തിൽ പെട്ട ഒരു യുവതിയെ വിവാഹം കഴിച്ചെന്ന പേരിൽ ഇസ്ലാം മതത്തിൽ പെട്ട ഒരു യുവാവിനെയാണ് സർക്കാർ ജയിലിലടച്ചത്. ജാമ്യം തേടി യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. അന്യമതസ്ഥയെ വിവാഹം ചെയ്തു എന്നപേരിൽ യുവാവിനെ ജയിലിലടയ്ക്കാൻ പാടില്ല.


ആ വിവാഹം വധൂവരന്മാരുടെ രക്ഷിതാക്കളുടെ ഇഷ്ടത്തോടെയും സമ്മതത്തോടെയുമാണ് നടത്തിയത്അവർക്കില്ലാത്ത പരാതിയാണ് ചില സംഘടനകൾ ഉന്നയിച്ചത് സംഘടനകളുടെ താൽപ്പര്യവും സർക്കാരിന്റെ താൽപ്പര്യവും ഒന്നായതുകൊണ്ട് ഭർത്താവിനെ ജയിലിലടയ്ക്കുകയാണ് ഉണ്ടായത്.

പ്രണയവിവാഹങ്ങൾ മതത്തിലേക്ക് തട്ടിയെടുക്കാനുള്ള ശ്രമമാണ് എന്ന കാഴ്ചപ്പാടാണ് മതസംഘടനകൾക്കുള്ളത്ലവ് ജിഹാദ് തുടങ്ങിയ വികലമായ പ്രയോഗങ്ങൾ അങ്ങനെയുണ്ടായതാണ്ജീവികളിൽ പരസ്പരാകര്ഷണം ഉണ്ടാകുന്നതിനും മനുഷ്യരിൽ പ്രണയം ഉണ്ടാകുന്നതിനും മതത്തിന്റെയോ മതദൈവത്തിന്റെയോ അനുവാദം ആവശ്യമില്ലപ്രണയം സ്വാഭാവികമായി ഉണ്ടാകുന്നതാണ്കേരളത്തിൽ ഹിന്ദു മുസ്ലിം മതഭീഷണിയൊന്നും കണക്കിലെടുക്കാതെ യുവാക്കൾ പ്രണയബദ്ധരാവുകയും മതപരിവർത്തനം കൂടാതെ വിവാഹിതരാവുകയും ചെയ്യുന്നുണ്ട്സ്‌പെഷ്യൽ മാര്യേജ് ആക്ടാണ് അവരുടെ സ്വപ്നസാക്ഷാത്ക്കാരത്തിനും സുരക്ഷയ്ക്കും ഉള്ളത്ഇത് കേരളത്തിലെ സ്ഥിതിയാണെങ്കിൽ ഉത്തരേന്ത്യയിലെ സ്ഥിതി അപകടകരമാണ്ഹിന്ദുക്കളും മുസ്ലീങ്ങളും പരമാവധി വേർപിരിഞ്ഞാണ് ജീവിക്കുന്നത്ഹിന്ദുമേഖലകളിൽ മത്സ്യമോ മാംസമോ കൊണ്ടുകയറാൻ പോലും സാധ്യമല്ലമാംസവില്പനശാലകൾ അനുവദനീയമല്ലമദ്ധ്യേന്ത്യൻ നഗരങ്ങളിൽ പോലും അന്യമതസ്ഥർക്ക് വീട് വാടകയ്ക്ക് കിട്ടുകയില്ല. അറേബ്യൻ പേരുകൾ ഉള്ളവർ ബോംബെ പോലുള്ള നഗരങ്ങളിൽ പോകാൻ തന്നെ ഭയക്കുന്നുണ്ട്മതേതരഭാരതം എന്ന സങ്കല്പം അതി വിദൂരമാണ്പ്രത്യേകം പ്രത്യേകം താമസിക്കുന്നതിനാൽ ഹിന്ദു മുസ്ലിം തീവ്രവാദത്തിനുള്ള കൃഷിസ്ഥലമായും  വാസവ്യവസ്ഥ മാറിയിട്ടുണ്ട്മുസ്ലിങ്ങൾ ഹിന്ദുക്കളുടെയും ഇന്ത്യയുടെയും ശത്രുക്കളാണെന്നു ഹിന്ദുക്കളെ പഠിപ്പിക്കുവാൻ ഹിന്ദുമത തീവ്രവാദികൾക്കും ഹിന്ദുക്കൾ കാഫിറുകളും അകറ്റിനിര്ത്തേണ്ടവരും ആണെന്ന ചിന്ത വളർത്തുവാൻ മുസ്ലിം തീവ്രവാദികൾക്കും ഇതുമൂലം കഴിയുന്നുണ്ട്.


കേന്ദ്രഭരണകൂടത്തിന് ഹിന്ദുമത തീവ്രവാദത്തോട് പ്രണയമുള്ളതിനാൽദ്രാവിഡാധിപത്യമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അവരുടെ ചിഹ്നങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്അതിന്റെ പരാജയപ്പെട്ട ഉദാഹരണമാണ് കേരളീയരുണ്ടാക്കിയ രാജ്ഭവനിൽ കബന്ധാകൃതിയിലുള്ള കാവിക്കൊടി പിടിച്ച ഭാരതാംബയുടെ പടത്തിനു മുന്നിൽ നിലവിളക്കു കൊളുത്തിപ്പിക്കാനുള്ള ഗവർണ്ണറുടെ ശ്രമംഅതിനു വഴങ്ങാതെ മതേതരത്വത്തിന്റെ ഉജ്ജ്വലനിലപാട് ഉയർത്തിപ്പിടിച്ച് മലയാളിയുടെ അഭിമാനം സംരക്ഷിച്ച കൃഷിമന്ത്രി പി.പ്രസാദ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

യുവാക്കളിൽ പ്രണയം അങ്കുരിക്കുകയും പിന്തിരിപ്പിക്കാനുള്ള സകല പരിശ്രമങ്ങളും വിഫലമാവുകയും ചെയ്യുമ്പോൾ പിന്നെ മതങ്ങൾ ശ്രദ്ധിക്കുന്നത്, മത പരിവർത്തനം സാധിക്കുമോ എന്ന കാര്യത്തിലാണ്. നേട്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ സ്വാഗതം ചെയ്യും. നഷ്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ നഖശിഖാന്തം എതിർക്കും. പ്രണയികൾക്ക് മതം ഒരു വിഷയമല്ലാത്തതിനാൽ അവർ മാറുകയോ മാറാതിരിക്കുകയോ ചെയ്യും. പ്രാർത്ഥിക്കേണ്ട സമയത്ത് പരസ്പരം പുണർന്നു കിടക്കുകയും ചെയ്യും. പ്രണയികൾക്ക് മതാതീതമായി പുണർന്നു കിടക്കാനുള്ള പ്രക്രുതിനിയമത്തെയാണ് സുപ്രീം കോടതി ഓർമ്മിപ്പിച്ചിട്ടുള്ളത്. സ്കൂൾ സിലബസ്സിൽ ഭഗവദ് ഗീത കൂടി ഉൾപ്പെടുത്തണമെന്ന പിടിവാശിയുള്ള സർക്കാരാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. അവർ ഹിന്ദുമതത്തിൽ പെട്ട വധുവിന്റെ കണ്ണുനീർ അവഗണിച്ച് ഇസ്ലാം മതത്തിൽ പെട്ട വരനെ ജയിലിലടച്ചതിൽ അത്ഭുതപ്പെടാനില്ല. വിഭാഗീയതയിൽ ഊന്നിയ ഗീതാസംസ്ക്കാരത്തെയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം, സുപ്രധാനമായ ഈ വിധിയിലൂടെ തള്ളിക്കളഞ്ഞിരിക്കുന്നത്.

മതങ്ങൾ അടിസ്ഥാനപരമായി പ്രണയവിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതം മനുഷ്യവിരുദ്ധവുമാണ്.

Tuesday, 3 June 2025

വിദ്യാർത്ഥിനിയുടെ പ്രവേശനോത്സവ കവിത

വിദ്യാർത്ഥിനിയുടെ പ്രവേശനോത്സവ കവിത

-------------------------------------------------------------------

ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനി എഴുതിയ കവിത സ്കൂൾ പ്രവേശനോത്സവഗാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് അസാധാരണമാണ്.അതുകൊണ്ടുതന്നെ അഭിനന്ദനാർഹവും. പതിവുകളൊക്കെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ പരിശോധിക്കപ്പെടൂകയും ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ രചന തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കയാണ്.ആലപ്പുഴ ജില്ലയിലെ കലവൂരിൽ നടന്ന പ്രവേശനോത്സവ ഉദ്ഘാടനചടങ്ങിലേക്ക് വിദ്യാർത്ഥിനിയെ അതിഥിയായി പങ്കെടുപ്പിച്ച് ആദരിക്കുകയും ചെയ്തു.


കൊട്ടാരക്കര താമരക്കുടി എസ് വി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരിക്കാണ് ഈ വിശിഷ്ട സന്ദർഭം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വരികൾക്കും വളരെ പ്രത്യേകതയുണ്ട്സാധാരണ ഒരു പ്രവേശനോത്സവഗാനത്തിലോ കലോത്സവ ഗാനത്തിലോ കാണുന്ന സ്ഥിരം ചേരുവകളൊന്നും  കവിതയിലില്ലഅതായത്സുസ്വാഗതം,അഭിവാദനംവരവേൽപ്പ്വണക്കം തുടങ്ങിയ സ്ഥിരം വാക്കുകളൊന്നും ഭദ്രയുടെ രചനയിലില്ലമഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ കളിമേളങ്ങൾ വർണ്ണം വിതറിയ അവധിക്കാലം മായുന്നു.. ഇങ്ങനെയാണ് ഭദ്രയുടെ കവിത ആരംഭിച്ചത്. സാധാരണ ഒരു പാട്ടിന്റെ തുടക്കം പോലെയല്ലഭാവനാനിർ ഭരമായ ഒരു കവിതയുടെ മനോഹരമായ തുടക്കമായിരുന്നു അത്വിശ്വപ്രകൃതി പകരുന്ന വിസ്മയവിദ്യകൾ വിത്തുകൾ ആകുന്നതിനെക്കുറിച്ചും ശാസ്ത്രമൊരുക്കുന്ന നവലോകത്തിൽ ശാരിക പാടിയ വിതകളെക്കുറിച്ചും അറിവിന്റെ പൊതൂവലാൽ നെയ്യുന്ന സ്വപ്നച്ചിറകുകളെ കുറിച്ചും  കവിതയിൽ ഭദ് കുറിച്ചിട്ടുണ്ട്കേരളം ലഹരിക്കെതിരെയുള്ള യുദ്ധരംഗത്താണല്ലോകൊച്ചു കിനാവുകളുടെ ചിറകരിയുന്ന ലഹരിക്കെതിരെ കൈ കോർക്കാമെന്ന ആഹ്വാനവും കവിതയിലുണ്ട്മഴ മാറിനിന്നു വരവേറ്റ പുതു വിദ്യാലയവർഷ ദിനത്തിൽ കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഭദ്രയുടെ കവിത ഏറ്റുപാടി കവിതയെ ചില നാടൻവായ്ത്താരികളുടെ അകമ്പടിയോടെ സ്വരപ്പെടുത്തിയത് അൽഫോൻസ് ജോസഫാണ്ആലാപനത്തിനും അദ്ദേഹം നേതൃത്വം നൽകി,


താമരക്കുടി എന്ന ഗ്രാമപ്രദേശത്തെ കലാകേരളത്തിന്റെ ഭൂപടത്തിൽ ടയാളപ്പെടുത്തിയത് വിഖ്യാത ഓട്ടൻതുള്ളൽ കലാകാരനായ താമരക്കുടി കരുണാകരൻ മാസ്റ്ററാണ്താമരക്കുടി എസ്വി.വി.എഛ്.എസ്സിൽ നിന്നും അധ്യാപകനായി വിരമിച്ച അദ്ദേഹം എൺപത്തഞ്ചാം വയസ്സിലും സജീവമായി രംഗത്തുണ്ട് സ്ക്കൂളിലെ വിദ്യാർത്ഥിനിയായ ഭദ്രയെ അഭിനന്ദിക്കാൻ അദ്ദേഹം ഒരു തുള്ളൽവിതയുമായി സ്ക്കൂളിലെത്തിയത്ദ്ധ്യാപകരുടെയും മറ്റു വിദ്യാർത്ഥികളുടെയും മനസ്സിൽ കൗതുകമായിഭദ്രയ്ക്ക് വലിയൊരു സ്വീകരണം തന്നെ സ്ക്കൂളിലൊരുക്കിപൊന്നാടകളും ഉപഹാരങ്ങളും കൊണ്ട് ദ്രയെ പൊതിഞ്ഞുഅത്രയ്ക്ക് സന്തോഷമാണ് താമരക്കുടി ഗ്രാമവാസികൾക്ക് കവിത ഫേസ്‌ബുക്കിലെ ന്ന് വായിച്ച കവിതയിൽ പോസ്റ്റ് ചെയ്തപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അയ്യായിരത്തിലധികം വായനക്കാരാണ് പേജിലെത്തിയത്ഭദ്രയുടെ ആഗ്രഹമെന്താണെന്നുള്ള ചോദ്യത്തിന് മലയാളം അധ്യാപികയാകണമെന്നായിരുന്നു ഉത്തരംഇതും ശ്രദ്ധേയമാണ്.


കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്എല്ലാവര്ക്കും സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയതുമാത്രമല്ലകുട്ടികൾക്ക് കുപ്പായവും പാഠപുസ്തകവും

ഭക്ഷണവും എല്ലാം നൽകുന്നുണ്ട്സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ സൗകര്യവും വാഹനങ്ങളും സുന്ദരചിത്രങ്ങളാൽ അലംകൃതമായ ഉറപ്പുള്ള കെട്ടിടങ്ങളും സ്വപ്നതുല്യമായ വർണ്ണക്കൂടാരങ്ങളും എല്ലാം നിറഞ്ഞതാണ് നമ്മുടെ സ്ക്കൂളുകൾപാഠ്യപദ്ധതിയിലും വലിയ വ്യത്യാസം ഉണ്ടായിഎന്റെ സ്‌കൂൾ വിദ്യാഭ്യാസകാലത്ത് പാഠപുസ്തകത്തിൽ കവിതയുള്ള ഒരു കവിയെയും നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ലകാരണം ഞാൻ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപേ മരിച്ചുപോയ ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും മറ്റുമായിരുന്നു പാഠപുസ്തകത്തിലെ കവികൾഇന്നാകട്ടെ വിദ്യാർത്ഥികളുടെ ഡയറിക്കുറിപ്പുകളും തൊഴിലാളിയുടെയും ഗോത്രഭാഷാ കവിയുടെയും ട്രാൻസ്ജെന്റർ കവിയുടെയും എല്ലാം രചനകൾ പാഠപുസ്തകത്തിലുണ്ട്ഇവരെയെല്ലാം സ്ക്കൂളുകളിൽ എത്തിച്ച് കുട്ടികളുമായി സംവദിക്കാനുള്ള സന്ദർഭവും ഇപ്പോഴുണ്ട്ഇങ്ങനെയൊക്കെയാണെങ്കിലും മലയാളിയുടെ ദുരഭിമാനത്തെ മുതലെടുത്ത് പടർന്നു പന്തലിക്കുന്ന സ്വകാര്യവിദ്യാലയങ്ങളെ നിയന്ത്രിക്കാനോ ബോധവൽക്കരണം നടത്താൻ പോലുമോ കഴിയുന്നില്ലെന്ന സങ്കടം അവശേഷിക്കുന്നുണ്ട്വിദ്യാലയങ്ങളെ വ്യവസായ സ്ഥാപനങ്ങളായി കാണുന്നതിൽ മുൻപന്തിയിലുള്ളത് മതങ്ങളാണെന്നത് ഒരു സെക്കുലർ രാജ്യത്തിനു ഭൂഷണമേയല്ല.