Tuesday, 7 October 2025

മൂകാഭിനയത്തെ ഭയക്കുന്നവർ

മൂകാഭിനയത്തെ ഭയക്കുന്നവർ

-----------------------------------------------

മൂകാഭിനയത്തെ ഭയക്കുന്നവർ ശരിയായ നാടകം കണ്ടാൽ ഭയന്നു മുള്ളുമല്ലോ. കാസർകോട്ടെ കുമ്പള ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലാണ് കലോത്സവവേദിയിൽ കുട്ടികളുടെ മൂകാഭിനയം കണ്ട് അദ്ധ്യാപകർ ഭയന്നു കർട്ടനിട്ടത്. ഭാരതാംബയ്ക്കെന്തെങ്കിലും ഏനക്കേടുണ്ടാകുമോ എന്ന ഭയമാണോ അവരെ ഭരിച്ചത്? എന്തായാലും കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി ഇക്കാര്യത്തിൽ ഇടപെടുകയും കുട്ടികളുടെ മൂകാഭിനയം വീണ്ടും അരങ്ങിലെത്തിക്കുകയും ചെയ്തു.

സ്ക്കൂൾ കലോത്സവവേദികൾ എക്കാലത്തും മതേതരത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും കേളീരംഗമായിട്ടുണ്ട്. മുതിർന്നവരുടെ സമൂഹം ക്രിസ്ത്യാനികൾക്ക് സംവരണം ചെയ്തിരുന്ന മാർഗ്ഗം കളിയും മുസ്ലീങ്ങൾക്കായി ഒതുക്കി നിർത്തിയിരുന്ന ഒപ്പനയും ഹിന്ദുക്കൾക്കായി പരിമിതപ്പെടുത്തിയിരുന്ന തിരുവാതിരയും വിവിധ മത വിശ്വാസികളുടെ വീട്ടിൽ നിന്നും വരുന്നകുട്ടികൾ ഒന്നിച്ച് അവതരിപ്പിച്ച് മതത്തിന്റെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞത് സ്കൂൾ കലോത്സവ വേദികളിലാണ്. നെറ്റി ചുളിയാതെ മുഴുവൻ കുട്ടികളെയും വേദിയിലെത്തി കെട്ടിപ്പുണരാൻ സമൂഹത്തിനു സന്ദർഭം ഒരുക്കിയത് ആ കുഞ്ഞുമക്കളാണ്. അവർ കുമ്പളസ്കൂളിൽ പുതിയൊരദ്ധ്യായം രചിച്ചിരിക്കുന്നു.

കുമ്പള സ്കൂളിൽ അവതരിപ്പിച്ച മൈമിന്റെ വിഷയം പലസ്തീൻ ആയിരുന്നു. അവിടെ ഗാസയിൽ ആഹാരത്തിനായി അമ്മമാരും കുഞ്ഞുങ്ങളും പുരുഷന്മാരും അനുഭവിക്കുന്ന ദുരിതം. അവരുടെ മേൽ ബോംബ് വർഷിക്കുന്ന മനുഷ്യത്വവിരുദ്ധത. നരഹത്യ കഴുകൻചിറകു വിരിച്ചിടത്തുനിന്നും ബോംബാക്രമണത്തിൽ കൊലചെയ്യപ്പെട്ട കുഞ്ഞിനെ ഉയർത്തിക്കാട്ടുന്ന അമ്മഒരു വാക്കുപോലും ഉരിയാടാതെ അതിഭംഗിയായി  ആശയം വേദിയിൽ അവതരിപ്പിക്കപ്പെട്ടുഅപ്പോഴാണ് രണ്ടു മാഷന്മാർക്ക് രാജ്യാഭിമാനം അണപൊട്ടിയത്ഇന്ത്യ ആരോടൊപ്പമാണ്ഘാതകരോടൊപ്പമോ ഇരകൾക്കൊപ്പമോഅവരെ പിന്തുണയ്ക്കാൻ പുറത്ത് കയ്യിൽ ചരടുകെട്ടിയ ഒരു സംഘവും ഉണ്ടായിരുന്നുഅവർ മൈം ആകാം പലസ്തീൻ ആകരുതെന്ന് അട്ടഹസിച്ചുഗാസയിലെ കാര്യം അവതരിപ്പിക്കുന്നിടത്ത് പലസ്തീനെന്തുകാര്യം എന്നവർ ആക്രോശിച്ചുപലസ്തീനിലുള്ളതല്ല ഗാസ യെന്ന യഹൂദ ഭീകരതയാണ്  ആൾക്കൂട്ടത്തെ അപ്പോൾ നയിച്ചത്മൈം മുഴുമിപ്പിക്കുന്നതിനു മുൻപ് കർട്ടനിട്ടുയുവജനോത്സവം പാതിവഴിയിൽ അവസാനിപ്പിച്ചുമൂന്നു പെൺകുട്ടികളും മൂന്നു ആൺകുട്ടികളും അടങ്ങുന്ന കലാസംഘം തങ്ങൾ ചെയ്ത തെറ്റ് എന്തെന്നറിയാതെ വിഷമിച്ചുവന്നുകണ്ട മാധ്യമപ്രവർത്തകരോട്യുദ്ധത്തിനെതിരെയും മനുഷ്യത്വത്തിനും വേണ്ടിയുമാണ്  വിഷയം മൈമിനായി തെരഞ്ഞെടുത്തതെന്ന് കുട്ടികൾ വേദനയോടെ പറഞ്ഞുകുട്ടികളെ വേദനിപ്പിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് മനുഷ്യത്വവാദികളും കലാസ്നേഹികളും രംഗത്തുവന്നുപി.ടി. കൂടിബഹളം കണ്ടു പകച്ചുപോയ സ്‌കൂൾ മേധാവിടീച്ചർ പൊട്ടിക്കരഞ്ഞുസഹാധ്യാപികമാർ കണ്ണീരു തുടച്ചുഅദ്ധ്യാപകർ ചെയ്തത് ശരിയല്ലെന്ന് പി.ടി. വിലയിരുത്തിവിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. അടുത്തൊരു ദിവസം അതേ മൈം അവതരിപ്പിക്കപ്പെട്ടു.അദ്ധ്യാപകർ മുടക്കിയ കലോത്സവം തുടർന്നു നടന്നു.

മൈമിനെതിരെ രംഗത്തുവന്നത് ഹിന്ദുമത തീവ്രവാദികളാണ്അവർ പാലസ്തീനിലെ നരഹത്യയിൽ ആഹ്ലാദിക്കുന്നവരാണെന്നു തെളിഞ്ഞുഇതുവരെയുള്ള വാർത്തകൾ അനുസരിച്ച് മനുഷ്യപക്ഷം വിജയിച്ചിരിക്കയാണ്വാസ്തവത്തിൽ കുമ്പളയിൽ അരങ്ങേറിയത് ഇന്ത്യൻ ഭരണകൂടത്തിന്റെ ഒരു ദുർമുഖം കൂടിയാണ്ഇന്ത്യയുടെ ഇരട്ടത്താപ്പ്ഇവിടെ വ്യക്തമായിരിക്കുന്നുഗാസയിലെ കുഞ്ഞുങ്ങളെ കൊന്നൊടുക്കാനുള്ള മാരകവസ്തുക്കൾ വാരിവിതറുന്ന ഡ്രോണുകൾ ഇന്ത്യാ ഗവണ്മെന്റിന്റെ അരുമയായ അദാനിയുടെ കമ്പനിയിൽ ഉൽപ്പാദിപ്പിക്കുന്നതാണെന്ന് ഒരു ഇടതുപക്ഷ പാർലമെന്റംഗം തുറന്നു പറഞ്ഞിരിക്കുന്നുഉന്നതതലത്തിൽ ഇസ്രായേലിനു മൗനസമ്മതം നൽകുന്നുതാഴെത്തലത്തിൽ അത് പച്ചയായി പ്രകടിപ്പിക്കപ്പെടുന്നുഇതിന്റെ ഒരു പതിപ്പാണ് കുമ്പളയിൽ നമ്മൾ കണ്ടത്.


 കുട്ടികൾക്ക് ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ഉണ്ടായാൽ പലസ്തീന്റെ വേദന കൂടുതൽ ശ്രദ്ധിക്കപ്പെടുംഅതുവഴി കേരളം മനുഷ്യത്വത്തിന്റെ സ്നേഹപതാകകൾ ഉയർത്തിപ്പിടിക്കുംഅരങ്ങത്തെത്തുന്ന കലാരൂപങ്ങൾക്കെതിരെ ആക്രമണങ്ങൾ ഉണ്ടാകുന്നത് കേരളത്തിൽ ആദ്യമല്ലകണിയാപുരം രാമചന്ദ്രന്റെ ഭഗവാൻ കാലുമാറുന്നുപി.എം.ആന്റണിയുടെ ക്രിസ്തുവിന്റെ ആറാം തിരുമുറിവ്റഫീക്ക് മംഗലശ്ശേരിയുടെ കിത്താബ് ഇവ അമിതമതവിശ്വാസികളാൽ ആക്രമിക്കപ്പെട്ട നാടകങ്ങളാണ്കണിയാപുരത്തിന്റെ ഭഗവാൻ കാലുമാറുന്നു എന്ന നാടകംജനകീയ സന്നദ്ധഭടന്മാരുടെ സംരക്ഷണയിൽ കേരളത്തിലുടനീളം അവതരിപ്പിക്കാൻ കഴിഞ്ഞെങ്കിലും മറ്റു രണ്ടുനാടകങ്ങളും ഇരുട്ടിലേക്ക് എറിയപ്പെട്ടുഹിന്ദു ക്രിസ്ത്യൻ മുസ്ലിം അമിതമതവാദികളാണ്  നാടകങ്ങളെ എതിർത്തത്മറ്റുമതവാദികൾ  നാടകങ്ങളെ അനുകൂലിച്ചതുമില്ലഎന്നാൽ കുമ്പളയിലെ കുട്ടികളുടെ കലാപ്രകടനത്തെ സംരക്ഷിക്കുന്നതിൽ ജനാധിപത്യപരമായ ഒരു യോജിപ്പ് കാണുന്നുവെന്നത് ശ്രദ്ധേയമാണ്.

Wednesday, 24 September 2025

നാഗരികത വസന്തമാകുമ്പോൾ

നാഗരികത വസന്തമാകുമ്പോൾ

--------------------------------------------------------------------------

പുസ്തകപ്രകാശനത്തിനു വേണ്ടിവരുന്ന ചെലവുകൾ ഇക്കാലത്ത് വളരെ കൂടുതലാണ്പുസ്തകം അച്ചടിക്കുന്നതിനു മുൻപുതന്നെ കവർ പ്രകാശനം എന്നൊരു രീതി കോവിഡ് കാലത്ത് ആരംഭിച്ചിട്ടുണ്ട്ഓൺ ലൈനിലൂടെയാണ് അധികം കവർ പ്രകാശനവും നടക്കാറുള്ളത്അങ്ങനെയല്ലാതെയും കവർ പ്രകാശനങ്ങൾ നടക്കുന്നുണ്ട്കവ പ്രകാശനം കഴിഞ്ഞ ചില പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെടാതെയും വന്നിട്ടുണ്ട്പുസ്തകപ്രസാധനം തന്നെ ഇക്കാലത്ത് വളരെ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട് രംഗത്തുള്ള ചൂഷണം വളരെ വലുതാണ്അതിനാൽ നേരെചൊവ്വേ പ്രസാധനം നടത്തുന്നവർ പോലും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്പ്രിന്റ് ഓൺ ഡിമാന്റ് എന്നൊരു രീതി പാവപ്പെട്ട എഴുത്തുകാർക്ക് അവലംബിക്കാവുന്നതാണ്അതിന്റെ വിതരണം മിക്കവാറും എഴുത്തുകാർ തന്നെ ഏറ്റെടുക്കേണ്ടിവരുംപുസ്തകപ്രസാധകർക്ക്പുസ്തകവില്പന ഇപ്പോൾ അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലകേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽപുസ്തകമേള നടത്തുമ്പോൾത്തന്നെ ഗ്രാന്റും നൽകുന്നതിനാൽ വിപണനം എളുപ്പമാണ്പുതിയ പുസ്തകങ്ങളാണ് ലൈബ്രറികൾക്ക് വേണ്ടത്ആയിരത്തിലധികം കോപ്പികൾ പതിനാലുജില്ലകളിലുമായി വിറ്റുപോകാൻ സാധ്യതയുണ്ട്ഇതിൽ കിട്ടുന്ന ലാഭം പ്രസാധകന്റെ കീശയിലാണ് എത്തുന്നത്ള്ളത്തോളിനെയും കുമാരൻ ആശാനെയും പോലെ സ്വയം പ്രസിദ്ധീകരിച്ച് വിൽപ്പന നടത്തുന്ന രീതിയാണ് ചൂഷണത്തിൽ നിന്നും രക്ഷപ്പെടാനുള് മാർഗ്ഗം.


പുസ്തകം പ്രസിദ്ധീകരിച്ചു എന്നകാര്യം വായനക്കാരെയും മറ്റും റിയിക്കാനുള്ള ഒരു പ്രധാനമാർഗ്ഗം പുസ്തകപ്രകാശനമാണ്അതിനു കുറെ പണം കണ്ടെത്തേണ്ടിവരുംകടം വാങ്ങിയും മറ്റും പ്രസാധനധനം കണ്ടെത്തുന്നവർക്ക് ഇതിനും കൂടി പണം കണ്ടെത്തുന്നത് വളരെ പ്രയാസമുള് കാര്യമാണ്പ്രകാശകൻ അടക്കമുള്ള അതിഥികൾക്ക് വേണ്ടി കുറെ പണം കരുതേണ്ടിവരുംവണ്ടിക്കൂലിക്കും മറ്റുമായിദൂരെനിന്നും വരേണ്ട ഒരു പ്രകാശകനെ ഒഴിവാക്കുകയാണ് നല്ലത്ബുദ്ധിമുട്ടില്ലാതെ കിട്ടുന്ന ഒരു വിഭാഗം നമ്മുടെ ന്ത്രിമാരാണ്അവർക്ക് ആയിരം തിരക്കുകൾ ഉള്ളതിനാൽ അവരെയും  വഴിക്കു വിടുകയാവും നല്ലത്അടുത്ത സുഹൃത്തുക്കൾഅക്ഷരം പറഞ്ഞുതന്ന അദ്ധ്യാപകർ തുടങ്ങിയവരെ  ചുമതല ഏൽപ്പിക്കുന്നത് നന്നായിരിക്കും.


പ്രകാശനത്തിന് ഒരു സ്ഥലം ഏർപ്പാടാക്കുന്നത് പോലും ഇക്കാലത്ത് കീ കീറുന്ന കാര്യമാണ്തലസ്ഥാനനഗരത്തിലാണെങ്കിൽ പ്രസ്സ് ക്ലബ്ബാണ് ഇക്കാര്യത്തിനായി കണ്ടെത്താറുള്ളത്അവിടെ ഒന്നിലധികം ഹാളുകളുണ്ട്വലിയ തുകയാണ് അവർ ഈടാക്കുന്നത്അവിടത്തെ മൈക്ക് പലപ്പോഴും പിണങ്ങുന്ന അവസ്ഥയിലും ആയിരിക്കുംവൈ.എം.സി.അയ്യങ്കാളി ഹാൾതിരുവനന്തപുരം പബ്ലിക് ലൈബ്രറിവൈലോപ്പിള്ളി സംസ്കൃതി ഭവൻമ്യൂസിയം ഓഡിറ്റോറിയം തുടങ്ങിയ ഇടങ്ങളിലും ധനപരമായ കാര്യങ്ങളാൽ പാവപ്പെട്ട എഴുത്തുകാർക്ക് എത്താൻ കഴിയില്ലതായ്നാട് ഹാളാണ് പലരും തെരഞ്ഞെടുക്കുന്നത്അസൗകര്യങ്ങൾ കൂടുതലുള്ള ഒരു ഹാളാണത്പിന്നെയുള്ളത് ലെനിൻ ബാലവേദിയാണ്വാടക വളരെ കുറവാണെങ്കിലും അവിടെ എത്താനുള്ള ബുദ്ധിമുട്ടുകാരണം പലരും അതൊഴിവാക്കുകയാണ് പതിവ്സ്ഥലത്തിന് പണം നൽകേണ്ടതില്ലാത്ത മറ്റൊരിടം മാനവീയം വീഥിയാണ്സ്ഥലം സൗജന്യം.എന്നാൽ അവിടെമൈക്ക്ജനറേറ്റർകസേരകൾ ഇവ വേറെ കണ്ടെത്തണം.


പുസ്തകപ്രകാശനത്തിനും ചിത്രങ്ങളും ഫോട്ടോകളും ശില്പങ്ങളും മറ്റും പ്രദര്ശിപ്പിക്കുന്നതിനും ലഘുനാടകങ്ങൾ അവതരിപ്പിക്കുന്നതിനും വാടക ഈടാക്കാത്ത ഒരു ഇടം ആവശ്യമാണ്വളരെക്കാലമായി തിരുവനന്തപുരത്തെ കലാ സാഹിത്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ ആവശ്യമാണിത്. കനകക്കുന്നിലെ നിശാഗന്ധിയിൽ നടന്ന വികസനസദസ്സിൽ കവിയും സാംസ്ക്കാരിക പ്രവർത്തകനുമായ വിനോദ് വൈശാഖി  വിഷയം അവതരിപ്പിച്ചുമേയർ ആര്യാ രാജേന്ദ്രൻ  വിഷയം പരിശോധിക്കുകയും നഗരസഭാ സമുച്ചയത്തിലെ .എം.എസ് ഹാൾ പുസ്തകപ്രകാശനങ്ങൾക്കും ഓപ്പൺ ഓഡിറ്റോറിയം ചിത്രപ്രദർശനത്തിനും സൗജന്യമായി നല്കുന്നതാണെന്ന് അറിയിച്ചിരിക്കുകയുമാണ്പാവപ്പെട്ട എഴുത്തുകാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച തിരുവനന്തപുരം നഗരസഭയെ അനുമോദിക്കുന്നുകൊല്ലം തുളസിയെ പോലുള്ള നടന്മാർ പണിയെടുത്ത ഇടമാണ് തിരുവനന്തപുരം നഗരസഭാകാര്യാലയംഅഭിനയകലയെ പ്രോത്സാഹിപ്പിക്കാനായി ലഘുനാടകങ്ങൾഒന്നോ രണ്ടോ കവികൾ മാത്രം പങ്കെടുക്കുന്ന വിയരങ്ങ്,ഒരു കഥാകൃത്ത് മാത്രം പങ്കെടുക്കുന്ന കഥയരങ്ങ്, ഫോട്ടോ പ്രദർശനത്തിനും ശിൽപ്പ പ്രദർശനത്തിനും ഗസൽ സന്ധ്യക്കും ള്ള സൗകര്യം ഇവയും നഗരസഭയ്ക്ക് ഒരുക്കാവുന്നതാണ്സാംസ്ക്കാരിക കാര്യങ്ങളിൽ കൂടി ശ്രദ്ധകാട്ടുമ്പോഴാണ് ഒരു നഗരം സുന്ദരമാകുന്നത്നാഗരികത വസന്തമാകുന്നത്.