Saturday 14 June 2014

കുഴി­വിള സ്കൂളിലെ പ്രവേ­ശ­നോ­ത്സവം



    പ്ര­വേ­ശ­നോ­ത്സ­വം എ­ന്ന വാ­ക്കും ആ­ശ­യ­വും ആ­രു­ടെ മ­ന­സി­ലു­ണ്ടാ­യ­താ­ണെ­ങ്കി­ലും അ­ത്‌ അ­ഭി­ന­ന്ദ­നാർ­ഹ­മാ­ണ്‌. പ്ര­വേ­ശ­നോ­ത്സ­വ­മാ­ണ്‌ പ­ള­ളി­ക്കൂ­ട­ത്തി­ലെ ആ­ദ്യ ദി­വ­സ­ത്തി­ന്റെ ക­ണ്ണീ­രൊ­പ്പി­യ­ത്‌.­

    കൊ­ല്ലാൻ കൊ­ണ്ടു­പോ­കു­ന്ന­തു­പോ­ലെ­യു­ള­ള ഒ­ര­നു­ഭ­വ­മാ­യി­ട്ടാ­ണ്‌ കു­ട്ടി­കൾ സ്‌­കൂ­ളി­ലേ­ക്കു­ള­ള യാ­ത്ര­യെ ക­ണ്ടി­രു­ന്ന­ത്‌. അ­മ്മ­യെ കാ­ണ­ണം, വീ­ട്ടിൽ പോ­ക­ണം എ­ന്നൊ­ക്കെ­പ്പ­റ­ഞ്ഞ്‌ അ­ല­റി­ക­ര­ഞ്ഞി­രു­ന്നു കു­ഞ്ഞു­ങ്ങൾ.­

    ഇ­പ്പോ­ഴാ­ക­ട്ടെ, സ്‌­കൂ­ളിൽ ചെ­ന്നാൽ നി­റ­യെ ബ­ലൂ­ണു­കൾ, മി­ട്ടാ­യി­പ്പൊ­തി­യു­മാ­യി മു­തിർ­ന്ന കു­ട്ടി­കൾ, ലാ­ത്തി ഉ­പേ­ക്ഷി­ച്ച്‌ സൗ­മ­​‍്യ­രാ­യ അ­ധ­​‍്യാ­പ­കർ, പ­ക്ഷി­ക­ളു­ടെ­യും മൃ­ഗ­ങ്ങ­ളു­ടെ­യും ചി­ത്ര­ങ്ങ­ളു­ള­ള ക്ളാ­സ്‌ മു­റി­കൾ, ന­ല്ല കു­പ്പാ­യം. ക്ളാ­സിൽ കു­റു­ക്ക­ന്റെ­യും കൊ­ക്കി­ന്റെ­യും ഒ­പ്പ­മാ­ണ്‌ പഠി­ക്കു­ന്ന­തെ­ന്ന്‌ തെ­ല്ലു ഗൗ­ര­വ­ത്തോ­ടെ­യും ആ­ഹ്ളാ­ദ­ത്തോ­ടെ­യും പ­റ­യു­ന്ന കു­ട്ടി­കൾ.­
   
    മൂ­ന്നു­ല­ക്ഷ­ത്തി­ല­ധി­കം കു­ട്ടി­ക­ളാ­ണ്‌ ഇ­ക്കു­റി സ്‌­കൂ­ളിൽ ചേർ­ന്ന­ത്‌. ത­ദ്ദേ­ശ­സ്വ­യം­ഭ­ര­ണ സ്ഥാ­പ­ന­ങ്ങ­ളു­ടെ ശ്ര­ദ്ധ ഉ­ള­ള­തി­നാൽ സ്‌­കൂ­ളി­ലെ­ല്ലാം പ്ര­വേ­ശ­നോ­ത്സ­വം ഭം­ഗി­യാ­യി.­

    ഏ­റ്റ­വും കൂ­ടു­തൽ സ­ന്തോ­ഷി­ച്ച­ത്‌ കോ­ഴി­ക്കോ­ട്‌ ജി­ല്ല­യി­ലെ മ­ലാ­പ്പ­റ­മ്പ്‌ സ്‌­കൂ­ളി­ലെ കു­ട്ടി­ക­ളാ­യി­രി­ക്കും. അ­വർ സ്‌­കൂ­ളിൽ ചെ­ന്ന­പ്പോൾ ക­ണ്ട­ത്‌ പു­തി­യൊ­രു സ്‌­കൂൾ ത­ന്നെ­യാ­ണ്‌. കു­ട്ടി­ക­ളെ­ല്ലാം വേ­ന­ല­വ­ധി­ക്കു വീ­ട്ടിൽ പോ­യി­രു­ന്ന സ­മ­യ­ത്ത്‌ സ്‌­കൂൾ ഉ­ട­മ­സ്ഥൻ സ്‌­കൂൾ കെ­ട്ടി­ടം പൊ­ളി­ച്ചു ക­ഴി­ഞ്ഞി­രു­ന്നു. ജ­ന­ങ്ങൾ ഉ­ടൻ­ത­ന്നെ പ­ണം ശേ­ഖ­രി­ച്ച്‌ പു­തി­യൊ­രു സ്‌­കൂൾ കെ­ട്ടി­ടം പ­ണി­ക­ഴി­പ്പി­ച്ചു. സ്‌­കൂ­ളി­രി­ക്കു­ന്ന സ്ഥ­ലം വി­റ്റാൽ കോ­ടി­കൾ കി­ട്ടു­മെ­ന്ന പ­ണ­ക്കൊ­തി­യാ­ണ്‌ സ്‌­കൂൾ കെ­ട്ടി­ടം പൊ­ളി­ക്കാൻ ഉ­ട­മ­സ്ഥ­നെ പ്ര­ലോ­ഭി­പ്പി­ച്ച­ത്‌. പ­കു­തി പൊ­ളി­ഞ്ഞ­തും ജ­ന­കീ­യ പ്ര­തി­രോ­ധ­ത്തെ­ത്തു­ടർ­ന്ന്‌ നി­ലം പൊ­ത്താ­ത്ത­തു­മാ­യ ചി­ല സ്‌­കൂ­ളു­കൾ ഇ­നി­യും കേ­ര­ള­ത്തി­ലു­ണ്ട്‌.­

      ആ­ദാ­യ­ക­ര­മ­ല്ലെ­ന്ന്‌ സർ­ക്കാർ ത­ന്നെ എ­ഴു­തി­ത്ത­ള­ളി­യ ആ­യി­ര­ക്ക­ണ­ക്കി­നു സ്‌­കൂ­ളു­ക­ളാ­ണ്‌  കേ­ര­ള­ത്തി­ലു­ള­ള­ത്‌. ഇ­വ­യൊ­ക്കെ­ത്ത­ന്നെ പൊ­ളി­ക്ക­പ്പെ­ടാൻ സാ­ധ­​‍്യ­ത­യു­ണ്ട്‌. മ­ലാ­പ്പ­റ­മ്പിൽ ഒ­റ്റ­രാ­ത്രി കൊ­ണ്ടാ­ണ്‌ സ്‌­കൂൾ ഇ­ടി­ച്ചു നി­ര­ത്തി­യ­ത്‌. സാ­ധാ­ര­ണ­ഗ­തി­യിൽ വി­വി­ധ അ­നു­മ­തി­ക്കു­ഴി­ക­ളിൽ കു­ടു­ങ്ങി പ­ല കൊ­ല്ല­ങ്ങൾ­കൊ­ണ്ടാ­ണ്‌ ഒ­രു സ്‌­കൂൾ കെ­ട്ടി­ട­ത്തി­ന്റെ പ­ണി പൂർ­ത്തി­യാ­ക്കു­ന്ന­തെ­ങ്കിൽ മ­ലാ­പ്പ­റ­മ്പ്‌ സ്‌­കൂൾ കെ­ട്ടി­ടം പൂർ­ത്തി­യാ­യ­ത്‌ ക­ണ്ണ­ട­ച്ചു തു­റ­ക്കു­ന്ന സ­മ­യം­കൊ­ണ്ടാ­ണ്‌.­
വി­ദ­​‍്യാ­ഭ­​‍്യാ­സം കൊ­ണ്ടു­ണ്ടാ­ക്കു­ന്ന ആ­ദാ­യം ന­ല്ല മ­നു­ഷ­​‍്യ­രെ സൃ­ഷ്‌­ടി­ക്കു­ക­യാ­ണെ­ന്നു­ള­ള സാം­സ്‌­കാ­രി­ക ദൗ­ത്യം മ­റ­ക്കു­മ്പോ­ഴാ­ണ്‌ പ­ണ­ക്കൊ­തി­ക്കു സ്‌­കൂൾ ഉ­ട­മ­കൾ വി­ധേ­യ­രാ­കു­ന്ന­ത്‌. ഈ ആ­ശ­ങ്ക, സ്‌­കൂൾ­ബാർ എ­ന്ന ക­വി­ത­യി­ലു­ണ്ട്‌.­

    വി­ദ­​‍്യാർ­ഥി­ക­ളു­ടെ എ­ണ്ണം കു­ത്ത­നെ താ­ഴ്‌­ന്ന തി­രു­വ­ന­ന്ത­പു­രം ജി­ല്ല­യി­ലെ കു­ഴി­വി­ള ഗ­വ.­­എൽ­പി­എ­സി­ലെ പ്ര­വേ­ശ­നോ­ത്സ­വം ആ­ത്മാർ­ഥ­ത­കൊ­ണ്ട്‌ ശ്ര­ദ്ധേ­യ­മാ­യി­രു­ന്നു. കാ­ണി­ക്കാ­രു­ടെ ലോ­ക­ത്തെ പൊ­തു­മ­ല­യാ­ള­ത്തി­നു വെ­ളി­പ്പെ­ടു­ത്തി­യ എം സെ­ബാ­സ്റ്റ­​‍്യ­നും മ­റ്റും പഠി­ച്ച സ്‌­കൂ­ളാ­ണ­ത്‌. ഒ­റ്റ­ക്കു­ട്ടി­യി­ലേ­ക്കും പി­ന്നെ ഇ­ല്ലാ­യ്‌­മ­യി­ലേ­ക്കും ചു­രു­ങ്ങു­മാ­യി­രു­ന്ന ആ വി­ദ­​‍്യാ­ല­യ­ത്തെ, പു­തു­താ­യി വ­ന്ന  അ­ധ്യാ­പ­ക­രും ര­ക്ഷ­കർ­ത്താ­ക്ക­ളും ചേർ­ന്ന്‌ കഠി­ന­പ­രി­ശ്ര­മ­ത്തി­ലൂ­ടെ പു­തു­ജീ­വി­ത­ത്തി­ലേ­ക്കെ­ത്തി­ക്കു­ക­യാ­യി­രു­ന്നു. ഒ­ന്നു­മി­ല്ലാ­യ്‌­മ­യിൽ­നി­ന്ന്‌ അ­റു­പ­ത്‌ എ­ന്ന സം­ഖ­​‍്യ­യി­ലേ­ക്ക്‌ വി­ദ­​‍്യാർ­ഥി­ക­ളു­ടെ എ­ണ്ണം വ­ളർ­ന്നു.

     സ്ഥ­ലം­മാ­റ്റം ഉ­പേ­ക്ഷി­ച്ച്‌ അ­വി­ടെ­ത്ത­ന്നെ പ്ര­വർ­ത്തി­ക്കു­ന്ന സു­ലേ­ഖ ടീ­ച്ച­റു­ടെ നേ­തൃ­ത­​‍്വ­മാ­ണ്‌ ഇ­തി­നു കാ­ര­ണ­മാ­യ­ത്‌. ഒ­രു സർ­ക്കാർ സ്‌­കൂ­ളി­നെ കഠി­നാ­ദ്ധ­​‍്വാ­ന­ത്തി­ന്റെ പ്രാ­ണ­വാ­യു നൽ­കി ഉ­യർ­ത്തി­ക്കൊ­ണ്ടു വ­രു​‍ി­ക­യാ­ണ്‌.­

    അ­ധ്യാ­പ­ക­രു­ടെ­യും ര­ക്ഷ­കർ­ത്താ­ക്ക­ളു­ടെ­യും ശ്ര­ദ്ധ­യു­ണ്ടെ­ങ്കിൽ ഏ­തു­പൊ­തു വി­ദ­​‍്യാ­ല­യ­വും ര­ക്ഷ­പ്പെ­ടും. പൊ­തു­വി­ദ­​‍്യാ­ല­യ­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌ സാ­ക്ഷ­ര­കേ­ര­ളം ശോ­ഭ­ന­മാ­കു­ന്ന­ത്‌.

5 comments:

  1. സർക്കാർ സ്കൂളുകളിൽ മക്കളെ പഠിപ്പിക്കുന്നത് നാണക്കേടാകുന്ന ഒരു കാലത്ത് സു­ലേ­ഖ ടീ­ച്ച­റു­ടെ ഒറ്റപ്പെട്ട ഒരു ശബ്ദമാണ്

    ReplyDelete
  2. അ­ധ്യാ­പ­ക­രു­ടെ­യും ര­ക്ഷ­കർ­ത്താ­ക്ക­ളു­ടെ­യും ശ്ര­ദ്ധ­യു­ണ്ടെ­ങ്കിൽ ഏ­തു­പൊ­തു വി­ദ­​‍്യാ­ല­യ­വും ര­ക്ഷ­പ്പെ­ടും. പൊ­തു­വി­ദ­​‍്യാ­ല­യ­ങ്ങ­ളി­ലൂ­ടെ­യാ­ണ്‌ സാ­ക്ഷ­ര­കേ­ര­ളം ശോ­ഭ­ന­മാ­കു­ന്ന­ത്‌.

    ഈ ബോധവും വിവേകവും ഇപ്പോള്‍ ഭൂരിപക്ഷം രക്ഷിതാക്കള്‍ക്കുമില്ല എന്നതാണേറെ ദുഃഖകരം.

    ReplyDelete
    Replies
    1. അതെ അജിത്‌.മാറി വരുന്നുണ്ട്.

      Delete
  3. പ്ര­വേ­ശ­നോ­ത്സ­വം എ­ന്ന വാ­ക്കും ആ­ശ­യ­വും ആ­രു­ടെ മ­ന­സി­ലു­ണ്ടാ­യ­താ­ണെ­ങ്കി­ലും അ­ത്‌ അ­ഭി­ന­ന്ദ­നാർ­ഹ­മാ­ണ്‌. പ്ര­വേ­ശ­നോ­ത്സ­വ­മാ­ണ്‌ പ­ള­ളി­ക്കൂ­ട­ത്തി­ലെ ആ­ദ്യ ദി­വ­സ­ത്തി­ന്റെ ക­ണ്ണീ­രൊ­പ്പി­യ­ത്‌.­

    ReplyDelete