Thursday 13 November 2014

ശബ­രി­മ­ല­ക്കാ­ലവും കോളാ­മ്പി­പ്പാട്ടും


    ശബ­­രി­മല മഹോ­ത്സ­വ­കാലം ആരം­ഭി­ക്കു­ക­യാ­ണ്‌. മൈക്ക്സെറ്റ്‌ കട­ക്കാർ പഴയ കോളാ­മ്പി­കൾ പൊടി­തട്ടി എടു­ത്തു­ക­ഴി­ഞ്ഞു.

     ശബ­രി­മല യാത്ര­യെ­ക്കു­റിച്ച്‌ പ്രായ­മുള്ള ഗുരു­സ്വാ­മി­മാർ പറ­യു­ന്നത്‌ പഴ­യ­കാ­ല­ത്തിന്റെ ആത്മാർഥ­തയും പവി­ത്ര­തയും ഇന്ന്‌ ഇല്ലെ­ന്നാ­ണ്‌. ഇന്ന­ത്തെ­പ്പോലെ ഗതാ­ഗത സൗക­ര്യ­മി­ല്ലാ­ത്ത­കാ­ലത്ത്‌ കേര­ള­ത്തിലെവിടെ നിന്നും ഭക്ത­ന്മാർ കാൽന­ട­യാ­യാണ്‌ സന്നി­ധാ­ന­ത്തിൽ എത്തി­യി­രു­ന്ന­ത്‌. ആദി­കാ­ലത്ത്‌ പല­രെയും പുലി­പി­ടി­ച്ചി­ട്ടു­പോ­ലു­മു­ണ്ട­ത്രെ. രണ്ടാ­ഴ്ച­യി­ല­ധികം നീളുന്ന യാത്ര. ഭക്ഷ­ണ­മു­ണ്ടാ­ക്കാ­നുള്ള സാധ­ന­ങ്ങളും ഭക്ത­യാ­ത്രി­കർ കരു­തി­യി­രു­ന്നു.

    നീല­ക്കു­റി­ഞ്ഞി പൂ­ക്കു­ന്നത്‌ കാണ­ണ­മെ­ങ്കിൽ സഹ്യ­പർവ­ത­ത്തിൽ പോക­ണം. നീല­ക്കു­റിഞ്ഞി തേക്കിൻകാട്‌ മൈതാ­നത്തോ മാനാ­ഞ്ചി­റ­യിലോ മറൈൻ ഡ്രൈവിലോ നട്ടു­വ­ളർത്തി പുഷ്പിണി­യാക്കാൻ സാധി­ക്കി­ല്ല. എന്നാൽ മല­നി­ര­ക­ളി­ലുള്ള അയ്യ­പ്പ­വി­ഗ്ര­ഹ­ത്തിന്റെ പകർപ്പു­കൾ മല­നാടും ഇട­നാടും കടന്ന്‌ തീര­പ്ര­ദേശം വരെ എത്തി. മമ്മ­തിന്റെ അടു­ത്തേക്ക്‌ മല­വ­ന്ന­തു­പോ­ലെ.

     അയ്യ­പ്പ­ക്ഷേ­ത്ര­ങ്ങ­ളിൽ മാത്ര­മല്ല കാളീക്ഷേത്ര­ങ്ങ­ളിൽ പോലും മണ്ഡ­ല­പൂ­ജയും മക­ര­വി­ളക്കും ആരം­ഭി­ച്ചു. ക്ഷേത്രാ­ചാര­ങ്ങ­ളു­മായി ഒരു ബന്ധ­വു­മി­ല്ലാത്ത ഉച്ച­ഭാ­ഷി­ണി­യുടെ ഉപ­യോ­ഗ­മാണ്‌ ഇക്കാ­ലത്ത്‌ ഒരു പ്രധാന പ്രത്യേ­ക­ത. ശാന്ത­ത­യോ­ടെയും സ്വസ്ഥ­ത­യോ­ടെയും പ്രാർഥി­ക്ക­ണ­മെന്ന്‌ ഭക്ത­ജ­ന­ങ്ങൾ അഭി­ല­ഷി­ക്കുന്ന ക്ഷേത്ര­പ­രി­സരം അമി­ത­ശ­ബ്ദ­ത്താൽ അശാന്തി പടർത്തു­ന്ന­താണ്‌ പ്രയോ­ഗ­രീ­തി.

      അമ്പ­ല­ക്ക­മ്മി­റ്റി­ക്കാർ പെടുന്ന ഒരു കെണി രസ­ക­ര­മാ­ണ്‌. ഓരോ ദിവ­സവും ചിറ­പ്പു­ന­ട­ത്താൻ പണം കൊടു­ക്കു­ന്ന­വർക്ക്‌ രാവും പകലും ഭക്തി­ഗാ­ന­ങ്ങൾ അവർ നിൽക്കു­ന്നി­ടത്ത്‌ കേൾക്ക­ണ­മെ­ന്നാണ്‌ നിർബ­ന്ധം. കേട്ടി­ല്ലെ­ങ്കിൽ, വാഗ്ദാ­ന­ത്തുക ലഭി­ച്ചു­വെന്ന്‌ വരി­ല്ല. ഗൾഫു­കാ­ര­നാണ്‌ ധന­ദാ­താ­വെ­ങ്കിൽ ഗൾഫു­വരെ കോളാമ്പി കെട്ടു­ന്ന­തെ­ങ്ങ­നെ­യെന്ന ചിന്താ­ക്കു­ഴപ്പം ഭാര­വാ­ഹി­കളെ കുഴ­പ്പ­ത്തി­ലാ­ക്കും.

       ഭാര­തീ­യ­രുടെ ക്ഷേത്ര­സ­ങ്കൽപ്പ­ത്തിന്‌ ചരി­ത്രാ­തീ­ത­കാ­ലത്തെ പഴ­ക്ക­മൊ­ന്നു­മി­ല്ല. തട്ടാമല ഒരു മല­യ­ല്ലാ­ത്ത­തു­പോലെ കുരു­ക്ഷേത്രം ക്ഷേത്ര­വു­മ­ല്ല. മഹാ­ഭാ­ര­ത­ത്തിലെ കഥാ­പാ­ത്ര­ങ്ങൾ ക്ഷേത്ര ദർശ­ന­ത്തി­ന­ല്ല, തീർഥാ­ട­ന­ത്തി­നാണ്‌ പോകു­ന്ന­ത്‌. നദി­യിലെ സ്നാന­ഘ­ട്ട­ങ്ങ­ളാ­ണ­വ.

      നശി­പ്പി­ക്ക­പ്പെട്ട ബുദ്ധ­വി­ഹാ­ര­ങ്ങ­ളാണ്‌ ക്ഷേത്ര­ങ്ങ­ളായി മാറി­യ­ത്‌. അതി­നാൽ നര­ബ­ലിയും മൃഗ­ബ­ലിയും ഒഴി­ച്ചു­നിർത്തി­യാൽ ശാന്ത­ത­യുടെ അന്ത­രീക്ഷം അവിടെ ഉണ്ടാ­യി­രു­ന്നു. ഓച്ചി­റ­യിലെ ഒണ്ടിക്കാ­വാണ്‌ ഉദാ­ഹ­ര­ണം. അതാണ്‌ കാല­ക്ര­മേണ കോളാ­മ്പി­പ്പാ­ട്ടുള്ള അശാന്തി കേന്ദ്ര­ങ്ങ­ളായി മാറി­യ­ത്‌.

       ഒരു നിശ്ചിത ഡസിബലി­­ല­ധികം ശബ്ദം നിത്യേന ഒരാ­ളി­ലേക്ക്‌ പ്രവ­ഹി­പ്പി­ച്ചാൽ അയാൾ ക്രമേണ ബധി­ര­നായി മാറും. ചിത്ത­ഭ്രമ സാധ്യ­ത­യു­മു­ണ്ട്‌. രോഗി­ക­ളെയും വിദ്യാർഥി­ക­ളെയും ഈ അമി­ത­ശബ്ദം അപ­ക­ട­ക­ര­മായി ബാധി­ക്കും. ഇതെല്ലാം കണ­ക്കി­ലെ­ടു­ത്താണ്‌ ഇന്ത്യൻ പാർല­മെന്റ്‌ ശബ്ദ­മ­ലി­നീ­ക­രണ നിയ­ന്ത്ര­ണ­ത്തി­നുള്ള നിയ­മ­നിർമാണം നട­ത്തി­യി­ട്ടു­ള്ള­ത്‌.

      നിയമം നട­പ്പി­ലാ­ക്കാനോ അനു­സ­രി­ക്കാനോ ആർക്കും താൽപ്പര്യമില്ലെ­ങ്കിലും ശബ്ദാ­യ­മാ­ന­മായ അന്ത­രീ­ക്ഷ­ത്തിൽ പ്രാർഥ­ന­ സാ­ധ്യ­മ­ല്ലെന്ന തിരി­ച്ച­റി­വെ­ങ്കിലും ഉണ്ടാ­കേ­ണ്ട­തല്ലേ? കോളാ­മ്പി­പ്പാ­ട്ടിന്റെ ശല്യം സഹി­ക്ക­വ­യ്യാണ്ട്‌ അത്തരം ആരാ­ധ­നാ­ല­യ­ങ്ങ­ളിൽ നിന്നും സങ്കൽപ്പ­ദൈവം പോലും രക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടാ­കും. സങ്കൽപ്പ­മാ­ണെ­ങ്കിൽപ്പോലും ദൈവ­ത്തിനും വേണ്ടേ ലേശം സ്വസ്ഥത!

4 comments:

  1. ചെവികേള്‍ക്കാത്ത പൊട്ടന്മാരാണോ ദേവന്മാര്‍!!! ആയിരിക്കും

    ReplyDelete
  2. കവിയുടെ ആശങ്കകള്‍ പങ്കുവയ്ക്കുന്നു.സ്വയം ബാധിര്യം ഭാവിക്കുന്നവര്‍ക്ക് എന്താണ് കേള്‍ക്കാനാവുക?

    ReplyDelete
  3. ഒരു നിശ്ചിത ഡസിബലി­­ല­ധികം ശബ്ദം നിത്യേന ഒരാ­ളി­ലേക്ക്‌ പ്രവ­ഹി­പ്പി­ച്ചാൽ അയാൾ ക്രമേണ ബധി­ര­നായി മാറും. ചിത്ത­ഭ്രമ സാധ്യ­ത­യു­മു­ണ്ട്‌. രോഗി­ക­ളെയും വിദ്യാർഥി­ക­ളെയും ഈ അമി­ത­ശബ്ദം അപ­ക­ട­ക­ര­മായി ബാധി­ക്കും. ഇതെല്ലാം കണ­ക്കി­ലെ­ടു­ത്താണ്‌ ഇന്ത്യൻ പാർല­മെന്റ്‌ ശബ്ദ­മ­ലി­നീ­ക­രണ നിയ­ന്ത്ര­ണ­ത്തി­നുള്ള നിയ­മ­നിർമാണം നട­ത്തി­യി­ട്ടു­ള്ള­ത്‌.

    ReplyDelete