Saturday 4 April 2015

ഒരു പ്രമേഹകവിത


ഏറെയിഷ്ടം എനിക്ക് പാല്‍പ്പായസം
തേനട, ഗുലാബ്ജാം
ഹല്‍വ, മിഠായി.

ഏറെയിഷ്ടം എനിക്ക് പൂവന്‍പഴം
മാമ്പഴം,ആപ്പിള്‍
പൈനാപ്പിള്‍,മുന്തിരി

തോനെയിഷ്ടം എനിക്ക് കപ്പ,ചേമ്പ്
ചേന,കാച്ചില്‍
കിഴങ്ങ്,കാരറ്റ്

തോനെയിഷ്ടം എനിക്ക് കഞ്ഞി,ചോറ്
ബാല്യകാലം നിറച്ച കണ്ണീര്‍ക്കറി.

തൊട്ടുപോകരുതൊന്നും
പ്രമേഹി നീ
കട്ടു തിന്നരുതിറ്റു മധുരവും
നിഷ്ഠ വേണം, പറഞ്ഞു ഡോക്ടര്‍
എത്ര നിര്‍ദ്ദയന്‍
മധുരാന്തകന്‍
നിഷ്ഠുരന്‍.

പാവലമ്മേ
എന്‍ പാക്കനാര്‍ക്കോവലേ
കാവല്‍ നില്‍ക്കണേ ജീവിതവീടിന്.

ആജ്ഞയിങ്ങനെയൊക്കെയാണെങ്കിലും
തോറ്റു പോകുന്നു ഞാനെന്‍ ചികിത്സയില്‍.

ഓമനിക്കുന്നു ഞാ,നേതു രാവിലും
തീവെയില്‍പ്പെണ്ണ്‍ തന്ന മുത്തങ്ങള്‍.
ചക്കര,കരിമ്പ്
ഓറഞ്ചുനീര്
ഒക്കെയും ചേര്‍ത്ത
ചുംബനച്ചാറ് .

ക്രൂരമായ്‌ത്തന്നെ ചാകട്ടെ ഞാന്‍
നിന്‍റെ ഓമല്‍മുത്തങ്ങളേ
വരൂ കൊത്തുവാന്‍.

2 comments:

  1. മധുരംകൊണ്ടൊരു മരണമെങ്കില്‍ മരണവും മധുരമാകുമോ!

    ReplyDelete
  2. ഓമനിക്കുന്നു ഞാ,നേതു രാവിലും
    തീവെയില്‍പ്പെണ്ണ്‍ തന്ന മുത്തങ്ങള്‍.
    ചക്കര,കരിമ്പ്
    ഓറഞ്ചുനീര്
    ഒക്കെയും ചേര്‍ത്ത
    ചുംബനച്ചാറ് .

    ReplyDelete