Friday 19 April 2019

തിരുനല്ലൂരെഴുതുമ്പോള്‍ കായലും കടലാസ്



ദൂതമേഘം കണ്ണുകാട്ടും
കായലി
ല്‍ നോക്കി 
ഭൂതകാലപാതയോര്ത്തു 
തിരുനല്ലൂര്
കാലുപോയ സഖാവിന്റെ
പ്രേമഭാജനം
മാലയിട്ട പകലിന്റെ
ചാരുതയോര്ത്തു
കേവുവള്ളം തുഴയുന്ന
തൊഴിലാളിക്ക്
സ്നേഹപാശം പിരിക്കുന്ന
നേരിനെയോര്ത്തു
അടിമപ്പെണ്ണിനു വേണ്ടി
അച്ഛനും മോനും
കടിപിടി കൂടിയാര്ത്ത
രാവിനെയോര്ത്തു
ചരിത്രം ചെമ്പരത്തിയെ
പുഷ്പിണിയാക്കും
പഴയ കൊല്ലത്തെയോര്ത്തു
സമരമോര്ത്തു
ചുവന്ന റോസുകള് കോര്ത്ത
വരണമാല്യം
പ്രണയികള്‍ ചാര്ത്തി നിന്ന
കനലുമോര്ത്തു
ഒളിപ്പോരാളികള്‍ വന്നു
പട്ടിണി തിന്നു
അടുപ്പിന്മേലുറങ്ങിയ
വസന്തമോര്ത്തു
ഒടുവിലാക്കായലിന്റെ
ദുര്ഗ്ഗതിയോര്ത്തു
വിലപിക്കാന് ചോദ്യകാവ്യം
മനസ്സില് വാര്ത്തു
തിരുനല്ലൂരെഴുതുമ്പോള്‍
പിടഞ്ഞു കായല്‍
ഇടത്തേക്കു ചരിഞ്ഞൊന്നു
ചിരിച്ചു കായല്‍
കടലാസ്സായ് കായല്‍, ഓളം
ലിപികളായി
ഇളംകാറ്റാ സാന്ത്വനത്തെ
ഓക്സിജനാക്കി.

1 comment:

  1. കടലാസ്സായ് കായല്‍, ഓളം
    ലിപികളായി
    ഇളംകാറ്റാ സാന്ത്വനത്തെ
    ഓക്സിജനാക്കി.

    ReplyDelete