Tuesday, 17 June 2025

മതാതീതവിവാഹിതരെ ജയിലിലടയ്ക്കരുത്

മതാതീതവിവാഹിതരെ ജയിലിലടയ്ക്കരുത് 

-----------------------------------------------------------------

സുപ്രീം കോടതിയുടെ സുപ്രധാനമായ ഒരു വിധിയാണിത്. വിധിക്കാസ്പദമായ സംഭവം ഉണ്ടായത് ഉത്തരഖണ്ഡിൽ. ഹിന്ദുമതത്തിൽ പെട്ട ഒരു യുവതിയെ വിവാഹം കഴിച്ചെന്ന പേരിൽ ഇസ്ലാം മതത്തിൽ പെട്ട ഒരു യുവാവിനെയാണ് സർക്കാർ ജയിലിലടച്ചത്. ജാമ്യം തേടി യുവാവ് സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. അന്യമതസ്ഥയെ വിവാഹം ചെയ്തു എന്നപേരിൽ യുവാവിനെ ജയിലിലടയ്ക്കാൻ പാടില്ല.


ആ വിവാഹം വധൂവരന്മാരുടെ രക്ഷിതാക്കളുടെ ഇഷ്ടത്തോടെയും സമ്മതത്തോടെയുമാണ് നടത്തിയത്അവർക്കില്ലാത്ത പരാതിയാണ് ചില സംഘടനകൾ ഉന്നയിച്ചത് സംഘടനകളുടെ താൽപ്പര്യവും സർക്കാരിന്റെ താൽപ്പര്യവും ഒന്നായതുകൊണ്ട് ഭർത്താവിനെ ജയിലിലടയ്ക്കുകയാണ് ഉണ്ടായത്.

പ്രണയവിവാഹങ്ങൾ മതത്തിലേക്ക് തട്ടിയെടുക്കാനുള്ള ശ്രമമാണ് എന്ന കാഴ്ചപ്പാടാണ് മതസംഘടനകൾക്കുള്ളത്ലവ് ജിഹാദ് തുടങ്ങിയ വികലമായ പ്രയോഗങ്ങൾ അങ്ങനെയുണ്ടായതാണ്ജീവികളിൽ പരസ്പരാകര്ഷണം ഉണ്ടാകുന്നതിനും മനുഷ്യരിൽ പ്രണയം ഉണ്ടാകുന്നതിനും മതത്തിന്റെയോ മതദൈവത്തിന്റെയോ അനുവാദം ആവശ്യമില്ലപ്രണയം സ്വാഭാവികമായി ഉണ്ടാകുന്നതാണ്കേരളത്തിൽ ഹിന്ദു മുസ്ലിം മതഭീഷണിയൊന്നും കണക്കിലെടുക്കാതെ യുവാക്കൾ പ്രണയബദ്ധരാവുകയും മതപരിവർത്തനം കൂടാതെ വിവാഹിതരാവുകയും ചെയ്യുന്നുണ്ട്സ്‌പെഷ്യൽ മാര്യേജ് ആക്ടാണ് അവരുടെ സ്വപ്നസാക്ഷാത്ക്കാരത്തിനും സുരക്ഷയ്ക്കും ഉള്ളത്ഇത് കേരളത്തിലെ സ്ഥിതിയാണെങ്കിൽ ഉത്തരേന്ത്യയിലെ സ്ഥിതി അപകടകരമാണ്ഹിന്ദുക്കളും മുസ്ലീങ്ങളും പരമാവധി വേർപിരിഞ്ഞാണ് ജീവിക്കുന്നത്ഹിന്ദുമേഖലകളിൽ മത്സ്യമോ മാംസമോ കൊണ്ടുകയറാൻ പോലും സാധ്യമല്ലമാംസവില്പനശാലകൾ അനുവദനീയമല്ലമദ്ധ്യേന്ത്യൻ നഗരങ്ങളിൽ പോലും അന്യമതസ്ഥർക്ക് വീട് വാടകയ്ക്ക് കിട്ടുകയില്ല. അറേബ്യൻ പേരുകൾ ഉള്ളവർ ബോംബെ പോലുള്ള നഗരങ്ങളിൽ പോകാൻ തന്നെ ഭയക്കുന്നുണ്ട്മതേതരഭാരതം എന്ന സങ്കല്പം അതി വിദൂരമാണ്പ്രത്യേകം പ്രത്യേകം താമസിക്കുന്നതിനാൽ ഹിന്ദു മുസ്ലിം തീവ്രവാദത്തിനുള്ള കൃഷിസ്ഥലമായും  വാസവ്യവസ്ഥ മാറിയിട്ടുണ്ട്മുസ്ലിങ്ങൾ ഹിന്ദുക്കളുടെയും ഇന്ത്യയുടെയും ശത്രുക്കളാണെന്നു ഹിന്ദുക്കളെ പഠിപ്പിക്കുവാൻ ഹിന്ദുമത തീവ്രവാദികൾക്കും ഹിന്ദുക്കൾ കാഫിറുകളും അകറ്റിനിര്ത്തേണ്ടവരും ആണെന്ന ചിന്ത വളർത്തുവാൻ മുസ്ലിം തീവ്രവാദികൾക്കും ഇതുമൂലം കഴിയുന്നുണ്ട്.


കേന്ദ്രഭരണകൂടത്തിന് ഹിന്ദുമത തീവ്രവാദത്തോട് പ്രണയമുള്ളതിനാൽദ്രാവിഡാധിപത്യമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച് അവരുടെ ചിഹ്നങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്അതിന്റെ പരാജയപ്പെട്ട ഉദാഹരണമാണ് കേരളീയരുണ്ടാക്കിയ രാജ്ഭവനിൽ കബന്ധാകൃതിയിലുള്ള കാവിക്കൊടി പിടിച്ച ഭാരതാംബയുടെ പടത്തിനു മുന്നിൽ നിലവിളക്കു കൊളുത്തിപ്പിക്കാനുള്ള ഗവർണ്ണറുടെ ശ്രമംഅതിനു വഴങ്ങാതെ മതേതരത്വത്തിന്റെ ഉജ്ജ്വലനിലപാട് ഉയർത്തിപ്പിടിച്ച് മലയാളിയുടെ അഭിമാനം സംരക്ഷിച്ച കൃഷിമന്ത്രി പി.പ്രസാദ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

യുവാക്കളിൽ പ്രണയം അങ്കുരിക്കുകയും പിന്തിരിപ്പിക്കാനുള്ള സകല പരിശ്രമങ്ങളും വിഫലമാവുകയും ചെയ്യുമ്പോൾ പിന്നെ മതങ്ങൾ ശ്രദ്ധിക്കുന്നത്, മത പരിവർത്തനം സാധിക്കുമോ എന്ന കാര്യത്തിലാണ്. നേട്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ സ്വാഗതം ചെയ്യും. നഷ്ടമുണ്ടാകുന്ന മതം പരിവർത്തനത്തെ നഖശിഖാന്തം എതിർക്കും. പ്രണയികൾക്ക് മതം ഒരു വിഷയമല്ലാത്തതിനാൽ അവർ മാറുകയോ മാറാതിരിക്കുകയോ ചെയ്യും. പ്രാർത്ഥിക്കേണ്ട സമയത്ത് പരസ്പരം പുണർന്നു കിടക്കുകയും ചെയ്യും. പ്രണയികൾക്ക് മതാതീതമായി പുണർന്നു കിടക്കാനുള്ള പ്രക്രുതിനിയമത്തെയാണ് സുപ്രീം കോടതി ഓർമ്മിപ്പിച്ചിട്ടുള്ളത്. സ്കൂൾ സിലബസ്സിൽ ഭഗവദ് ഗീത കൂടി ഉൾപ്പെടുത്തണമെന്ന പിടിവാശിയുള്ള സർക്കാരാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. അവർ ഹിന്ദുമതത്തിൽ പെട്ട വധുവിന്റെ കണ്ണുനീർ അവഗണിച്ച് ഇസ്ലാം മതത്തിൽ പെട്ട വരനെ ജയിലിലടച്ചതിൽ അത്ഭുതപ്പെടാനില്ല. വിഭാഗീയതയിൽ ഊന്നിയ ഗീതാസംസ്ക്കാരത്തെയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠം, സുപ്രധാനമായ ഈ വിധിയിലൂടെ തള്ളിക്കളഞ്ഞിരിക്കുന്നത്.

മതങ്ങൾ അടിസ്ഥാനപരമായി പ്രണയവിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതം മനുഷ്യവിരുദ്ധവുമാണ്.

Tuesday, 3 June 2025

വിദ്യാർത്ഥിനിയുടെ പ്രവേശനോത്സവ കവിത

വിദ്യാർത്ഥിനിയുടെ പ്രവേശനോത്സവ കവിത

-------------------------------------------------------------------

ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനി എഴുതിയ കവിത സ്കൂൾ പ്രവേശനോത്സവഗാനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇത് അസാധാരണമാണ്.അതുകൊണ്ടുതന്നെ അഭിനന്ദനാർഹവും. പതിവുകളൊക്കെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ രചനകൾ പരിശോധിക്കപ്പെടൂകയും ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയുടെ രചന തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരിക്കയാണ്.ആലപ്പുഴ ജില്ലയിലെ കലവൂരിൽ നടന്ന പ്രവേശനോത്സവ ഉദ്ഘാടനചടങ്ങിലേക്ക് വിദ്യാർത്ഥിനിയെ അതിഥിയായി പങ്കെടുപ്പിച്ച് ആദരിക്കുകയും ചെയ്തു.


കൊട്ടാരക്കര താമരക്കുടി എസ് വി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരിക്കാണ് ഈ വിശിഷ്ട സന്ദർഭം ലഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട വരികൾക്കും വളരെ പ്രത്യേകതയുണ്ട്സാധാരണ ഒരു പ്രവേശനോത്സവഗാനത്തിലോ കലോത്സവ ഗാനത്തിലോ കാണുന്ന സ്ഥിരം ചേരുവകളൊന്നും  കവിതയിലില്ലഅതായത്സുസ്വാഗതം,അഭിവാദനംവരവേൽപ്പ്വണക്കം തുടങ്ങിയ സ്ഥിരം വാക്കുകളൊന്നും ഭദ്രയുടെ രചനയിലില്ലമഴമേഘങ്ങൾ പന്തലൊരുക്കിയ പുതുവർഷത്തിൻ പൂന്തോപ്പിൽ കളിമേളങ്ങൾ വർണ്ണം വിതറിയ അവധിക്കാലം മായുന്നു.. ഇങ്ങനെയാണ് ഭദ്രയുടെ കവിത ആരംഭിച്ചത്. സാധാരണ ഒരു പാട്ടിന്റെ തുടക്കം പോലെയല്ലഭാവനാനിർ ഭരമായ ഒരു കവിതയുടെ മനോഹരമായ തുടക്കമായിരുന്നു അത്വിശ്വപ്രകൃതി പകരുന്ന വിസ്മയവിദ്യകൾ വിത്തുകൾ ആകുന്നതിനെക്കുറിച്ചും ശാസ്ത്രമൊരുക്കുന്ന നവലോകത്തിൽ ശാരിക പാടിയ വിതകളെക്കുറിച്ചും അറിവിന്റെ പൊതൂവലാൽ നെയ്യുന്ന സ്വപ്നച്ചിറകുകളെ കുറിച്ചും  കവിതയിൽ ഭദ് കുറിച്ചിട്ടുണ്ട്കേരളം ലഹരിക്കെതിരെയുള്ള യുദ്ധരംഗത്താണല്ലോകൊച്ചു കിനാവുകളുടെ ചിറകരിയുന്ന ലഹരിക്കെതിരെ കൈ കോർക്കാമെന്ന ആഹ്വാനവും കവിതയിലുണ്ട്മഴ മാറിനിന്നു വരവേറ്റ പുതു വിദ്യാലയവർഷ ദിനത്തിൽ കേരളത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങളും ഭദ്രയുടെ കവിത ഏറ്റുപാടി കവിതയെ ചില നാടൻവായ്ത്താരികളുടെ അകമ്പടിയോടെ സ്വരപ്പെടുത്തിയത് അൽഫോൻസ് ജോസഫാണ്ആലാപനത്തിനും അദ്ദേഹം നേതൃത്വം നൽകി,


താമരക്കുടി എന്ന ഗ്രാമപ്രദേശത്തെ കലാകേരളത്തിന്റെ ഭൂപടത്തിൽ ടയാളപ്പെടുത്തിയത് വിഖ്യാത ഓട്ടൻതുള്ളൽ കലാകാരനായ താമരക്കുടി കരുണാകരൻ മാസ്റ്ററാണ്താമരക്കുടി എസ്വി.വി.എഛ്.എസ്സിൽ നിന്നും അധ്യാപകനായി വിരമിച്ച അദ്ദേഹം എൺപത്തഞ്ചാം വയസ്സിലും സജീവമായി രംഗത്തുണ്ട് സ്ക്കൂളിലെ വിദ്യാർത്ഥിനിയായ ഭദ്രയെ അഭിനന്ദിക്കാൻ അദ്ദേഹം ഒരു തുള്ളൽവിതയുമായി സ്ക്കൂളിലെത്തിയത്ദ്ധ്യാപകരുടെയും മറ്റു വിദ്യാർത്ഥികളുടെയും മനസ്സിൽ കൗതുകമായിഭദ്രയ്ക്ക് വലിയൊരു സ്വീകരണം തന്നെ സ്ക്കൂളിലൊരുക്കിപൊന്നാടകളും ഉപഹാരങ്ങളും കൊണ്ട് ദ്രയെ പൊതിഞ്ഞുഅത്രയ്ക്ക് സന്തോഷമാണ് താമരക്കുടി ഗ്രാമവാസികൾക്ക് കവിത ഫേസ്‌ബുക്കിലെ ന്ന് വായിച്ച കവിതയിൽ പോസ്റ്റ് ചെയ്തപ്പോൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അയ്യായിരത്തിലധികം വായനക്കാരാണ് പേജിലെത്തിയത്ഭദ്രയുടെ ആഗ്രഹമെന്താണെന്നുള്ള ചോദ്യത്തിന് മലയാളം അധ്യാപികയാകണമെന്നായിരുന്നു ഉത്തരംഇതും ശ്രദ്ധേയമാണ്.


കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്എല്ലാവര്ക്കും സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയതുമാത്രമല്ലകുട്ടികൾക്ക് കുപ്പായവും പാഠപുസ്തകവും

ഭക്ഷണവും എല്ലാം നൽകുന്നുണ്ട്സ്മാർട്ട് ക്ലാസ് റൂമുകളും കമ്പ്യൂട്ടർ സൗകര്യവും വാഹനങ്ങളും സുന്ദരചിത്രങ്ങളാൽ അലംകൃതമായ ഉറപ്പുള്ള കെട്ടിടങ്ങളും സ്വപ്നതുല്യമായ വർണ്ണക്കൂടാരങ്ങളും എല്ലാം നിറഞ്ഞതാണ് നമ്മുടെ സ്ക്കൂളുകൾപാഠ്യപദ്ധതിയിലും വലിയ വ്യത്യാസം ഉണ്ടായിഎന്റെ സ്‌കൂൾ വിദ്യാഭ്യാസകാലത്ത് പാഠപുസ്തകത്തിൽ കവിതയുള്ള ഒരു കവിയെയും നേരിട്ടു കാണാൻ കഴിഞ്ഞിട്ടില്ലകാരണം ഞാൻ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്കു മുൻപേ മരിച്ചുപോയ ചെറുശ്ശേരിയും എഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും മറ്റുമായിരുന്നു പാഠപുസ്തകത്തിലെ കവികൾഇന്നാകട്ടെ വിദ്യാർത്ഥികളുടെ ഡയറിക്കുറിപ്പുകളും തൊഴിലാളിയുടെയും ഗോത്രഭാഷാ കവിയുടെയും ട്രാൻസ്ജെന്റർ കവിയുടെയും എല്ലാം രചനകൾ പാഠപുസ്തകത്തിലുണ്ട്ഇവരെയെല്ലാം സ്ക്കൂളുകളിൽ എത്തിച്ച് കുട്ടികളുമായി സംവദിക്കാനുള്ള സന്ദർഭവും ഇപ്പോഴുണ്ട്ഇങ്ങനെയൊക്കെയാണെങ്കിലും മലയാളിയുടെ ദുരഭിമാനത്തെ മുതലെടുത്ത് പടർന്നു പന്തലിക്കുന്ന സ്വകാര്യവിദ്യാലയങ്ങളെ നിയന്ത്രിക്കാനോ ബോധവൽക്കരണം നടത്താൻ പോലുമോ കഴിയുന്നില്ലെന്ന സങ്കടം അവശേഷിക്കുന്നുണ്ട്വിദ്യാലയങ്ങളെ വ്യവസായ സ്ഥാപനങ്ങളായി കാണുന്നതിൽ മുൻപന്തിയിലുള്ളത് മതങ്ങളാണെന്നത് ഒരു സെക്കുലർ രാജ്യത്തിനു ഭൂഷണമേയല്ല.

Tuesday, 20 May 2025

പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....

പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ....
-----------------------------------------
കൗമാരകാലത്തുതന്നെ മനസ്സിൽ പതിഞ്ഞ രണ്ടുവരികളാണ് പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം എന്നുള്ളത്. മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള 1944 ലെഴുതിയ ഒരു പുലപ്പെണ്ണിന്റെ പാട്ട് എന്ന കവിതയിലാണ് വാസ്തവത്തിന്റെ താരശോഭയുള്ള ഈ വരികളുള്ളത്.

രണ്ടാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. മുസ്സോളിനിയും ഹിറ്റ്ലറും രാക്ഷസച്ചിരിയുമായി ലോകത്തെ നടുക്കിയിരുന്നകാലം. കേരളത്തിലെ ഒരു കർഷകത്തൊഴിലാളി യുവതിയുടെ ഭർത്താവ് പട്ടാളത്തിൽ ചേർന്ന് പടവെട്ടാൻ പോയിട്ട് നാലുവർഷം കഴിഞ്ഞിരിക്കുന്നു. ഇവിടെ കാലത്തിന്റെ യാത്ര കുറിക്കുവാൻ കുമാരനാശാന്റെ അഞ്ചുവട്ടമിഹ പൂത്തുകാനനം എന്ന കാവ്യതന്ത്രമാണ് ചങ്ങമ്പുഴയും ഉപയോഗിക്കുന്നത്. നാലുവർഷം കഴിഞ്ഞു എന്നതിനു പകരം നാലോണക്കാലം കഴിഞ്ഞുവെന്നും അഞ്ചാമത്തെ ഓണവും വന്നു എന്നുമാണ്. കലണ്ടർ വ്യാപകമല്ലാതിരുന്ന അക്കാലത്ത് ഓണവും വിഷുവും വെള്ളപ്പൊക്കവും പെരുന്നാളുകളും ഒക്കെയായിരുന്നല്ലോ കാലഗണനയുടെ കല്ലുകൾ.  

ചങ്ങമ്പുഴയുടെ കവിതകളിൽ സാധാരണയായി കാണപ്പെടുന്ന പ്രത്യക്ഷ
വികാരതീവ്രത ഈ കവിതയിലില്ല. പുറമേ ശാന്തവും അകമേ അതിതീവ്രവുമാണ് ഈ കവിത. ഓണം വരുന്നു. പ്രകൃതിയിൽ സന്തോഷത്തിന്റെ അടയാളങ്ങൾ തെളിയുകയാണ്.തമ്പ്രാക്കന്മാർക്ക് ഉണ്ണാനുള്ള  നെല്ല് വിളഞ്ഞിരിക്കുന്നു. പൊൻവെയിൽ പരന്നു തുടങ്ങുന്നു.
തുമ്പിയും പൂമ്പാറ്റകളും വന്നിരിക്കുന്നു. പരിസരം ഉല്ലാസകരമാണ്.എന്നാൽ ഈ കർഷകത്തൊഴിലാളി യുവതിയുടെ മനസ്സിൽ നിന്നും കരിങ്കാറ് ഒഴിയുന്നതേയില്ല. കർഷകത്തൊഴിലാളി യുവതി എന്നതിന് പകരം പുലപ്പെണ്ണ് എന്നാണു കവിതയുടെ ശീർഷകത്തിൽ  ഉപയോഗിച്ചിട്ടുള്ളത്. വർഗ്ഗവ്യത്യാസത്തെ കുറിച്ചുള്ള ധാരണയുണ്ടാകുന്നതിനു മുൻപ്  കർഷകത്തൊഴിലാളി എന്ന വാക്കില്ല. കർഷകനും കൃഷിക്കാരനും കൃഷീവലനും മറ്റുമാണ്  ഉണ്ടായിരുന്നത്. പുലയർ ഒരു ജാതിപ്പേര് മാത്രമായിരുന്നില്ല. കർഷകത്തൊഴിലാളി എന്ന പറയപ്പെടാത്ത അർഥം കൂടിയുണ്ടായിരുന്നു. പുലമെന്നാൽ വയലാണല്ലോ.

പെട്ടെന്നാണ് അവിടെ ഒരു തൈമരക്കൊമ്പത്തിരിക്കുന്ന തത്തയെ യുവതി കാണുന്നത്. പലദേശങ്ങൾ കണ്ടിട്ടുള്ള ആ തത്തയോട് ഇറ്റലിയെന്നൊരു നാട്ടിൽ പോയിട്ടുണ്ടോയെന്നു യുവതി ചോദിക്കുന്നു. അവിടെയാണ് അവരുടെ പുരുഷൻ പോരാടാൻ പോയിട്ടുള്ളത്.യുദ്ധം അവസാനിക്കുന്നു എന്ന് കേൾക്കുന്നത് സത്യമാണോ എന്നും  ആ സൈനികനെ അവിടെയെങ്ങാനും കണ്ടോയെന്നും  നിഷ്ക്കളങ്കയായ  യുവതി  ചോദിക്കുന്നു. കണ്ടാലും നീയെങ്ങനെ അറിയാനാണ്. മുൻപ് ഇവിടെവച്ച് തത്ത അയാളെ കണ്ടിട്ടില്ലല്ലോ. അതിനാൽ യുവതി അടയാളങ്ങൾ പറയുന്നു.

വടക്കൻ പാട്ടുകളിലാണ് സാധാരണയായി പുരുഷവർണ്ണനയുള്ളത്. ചങ്ങമ്പുഴയും സ്ത്രീ വർണ്ണനയിൽ സമര്ഥനായിരുന്നല്ലോ.മനസ്വിനിയും മറ്റുമെഴുതിയ അവസാനകാലത്താണ് സ്ത്രീയുടെ ആന്തരിക സൗന്ദര്യം അദ്ദേഹം തിരിച്ചറിയുന്നത്. ഈ കവിതയിൽ പുരുഷനെ അടയാളപ്പെടുത്തുന്നത് ശ്രദ്ധേയമാണ്. പൊക്കമുള്ള ശരീരം.മാംസം തിക്കുന്ന കയ്യും കാലും. എണ്ണക്കറുപ്പ് നിറം.വർക്കത്തുള്ള മുഖം. അൽപ്പം വിക്കു തോന്നിക്കുന്ന ശബ്ദം. ചുരുണ്ട മുടി.തത്തയുടെ ചുണ്ടുപോലെ ലേശം വളഞ്ഞമൂക്ക്. ഇങ്ങനെ സ്വന്തം പുരുഷനെ അടയാളപ്പെടുത്തുന്നതിനിടയിലാണ് പട്ടാളപ്പണിയെ കുറിച്ചുള്ള സ്വന്തം അഭിപ്രായം അവർ പറയുന്നത്.  പട്ടാളം ശമ്പളം കിട്ടും, പക്‌ഷേ പട്ടിണിയാണതിൽ ഭേദം. ഇത് ലോകത്തുള്ള എല്ലാ സ്ത്രീകളുടെയും എക്കാലത്തെയും അഭിപ്രായമാണ്. യുദ്ധം അനാഥമാക്കുന്നത് പ്രധാനമായും സ്ത്രീകളെയും കുട്ടികളെയുമാണ്. അവരുടെ നിലവിളിയാണ് യുദ്ധകാലത്ത് ലോകത്തെവിടെയും ഉയർന്നു കേൾക്കുന്നത്.

യുദ്ധം എവിടെയും ഭരണകൂടത്തിന്റെ ആവശ്യമാണ്. അവരെ നിയന്ത്രിക്കുന്നത് അധികവും മതങ്ങളാണ്. യുദ്ധം ജനങ്ങളുടെ ആവശ്യമല്ല. ഭഗവദ് ഗീത വായിച്ചാൽ യുദ്ധം ചെയ്യും. മഹാഭാരതം മുഴുവൻ വായിച്ചാൽ യുദ്ധം ചെയ്യുകയുമില്ല. മഹാഭാരതത്തിൽ ഒളിപ്പിച്ചു വച്ച ഒരു കൊച്ചുപുസ്തകം മാത്രമാണ് ഗീത. വായിക്കേണ്ടത് പൂര്ണമഹാഭാരതമാണ്.

Tuesday, 6 May 2025

കഞ്ചാവും ഹിന്ദുമതവും

കഞ്ചാവും ഹിന്ദുമതവും
-------------------------------
ഭാരതത്തെ ആഴത്തിൽ സ്വാധീനിക്കുകയും ജാതിവ്യവസ്ഥയാൽ മലിനപ്പെടു ത്തുകയും ചെയ്ത ഹിന്ദുമതം അവരുടെ സന്യാസിമാർക്കു നൽകിയ സ്വപ്നാടന ലഹരിമരുന്നാണ് ശിവമൂലി എന്ന കഞ്ചാവ്. അതി പുരാതനകാലം മുതൽ ഹിമാലയത്തിന്റെ മടിത്തട്ടിൽ കഞ്ചാവ് പാടങ്ങളുണ്ട്. ശിവമൂലി എന്ന പദം കൂടാതെ സ്വാമി,ഗുരു തുടങ്ങിയ മതാത്മക പദങ്ങളും കഞ്ചാവിന്റെ പര്യായങ്ങളായി ഉപയോഗിക്കുന്നുണ്ട്.ധാരാളം ഹിന്ദുമതവിശ്വാസികൾ അതിപ്പോഴും ഉപയോഗിക്കുകയും ഉപജീവനമാർഗമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഒഡിഷയിൽ നിന്നുള്ള ലോക് സഭാംഗം തഥാഗത സത്പതി കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്നു തുറന്നു സമ്മതിക്കുകമാത്രമല്ല, നിരോധനത്തെ അനുകൂലിക്കുന്നില്ലെന്നു കൂടി പറഞ്ഞു.

സന്യാസജീവിതം ഉപേക്ഷിച്ച മൈത്രേയൻ, സന്യാസിമാരുടെ കഞ്ചാവ് ഉപയോഗത്തെക്കുറിച്ച് നവമാധ്യമങ്ങളിൽ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. കഞ്ചാവ് നിരോധനനിയമം നടപ്പിലാക്കുകയാണെങ്കിൽ കുംഭമേളയ്ക്കു പോയ മുഴുവൻ സ്വാമിമാരെയും അറസ്റ്റ് ചെയ്യേണ്ടി വരുമെന്നാണ് മൈത്രേയന്റെ വാദം. വടക്കേ ഇന്ത്യയിൽ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണ്. കഞ്ചാവ് വലിക്കാനുള്ള ചില്ലങ്ങളെന്ന മൺപാത്രങ്ങളും എവിടെയും വാങ്ങാൻ കിട്ടുമല്ലോ.  കഞ്ചാവ് മാത്രമല്ല, അതിന്റെ മറ്റൊരു രൂപമായ ഭാംഗും വ്യാപകമാണ്. വാരണാസി,ഹരിദ്വാർ, ഋഷികേശ് തുടങ്ങിയ പുണ്യാരോപിത സ്ഥലങ്ങളിൽ സർക്കാർ അംഗീകൃത ഭാംഗ് വിൽപ്പനശാലകളുണ്ട്.ഹരേ കൃഷ്ണ പ്രസ്ഥാനക്കാരുടെ ആത്മാവായിട്ടാണല്ലോ കഞ്ചാവെന്ന മാരിജുവാന കണക്കാക്കപ്പെടുന്നത്.
ദേവാനന്ദ് അഭിനയിച്ച ഹരേ രാം ഹരേ കൃഷ്ണ എന്ന ചിത്രത്തിലെ  പ്രസിദ്ധമായ ദം മാരോ ദം എന്ന പാട്ടുസീനിൽ ലഹരിപ്പുകയാണല്ലോ നിറഞ്ഞു നിന്നിരുന്നത്.

 ഹിന്ദുമതം പേറ്റന്റ് അവകാശപ്പെടുന്ന ആയുർവേദത്തിൽ പല ഔഷധങ്ങളിലും കഞ്ചാവ് ചേർക്കാറുണ്ട്.  പല വൈദ്യന്മാരും രഹസ്യമായി ഉണ്ടാക്കി വിറ്റിട്ടുള്ള കഞ്ചാവ് ലേഹ്യമാണ് ഉണ്ടപ്പാരം. പണ്ടു കുട്ടനാട്ട് പ്രളയമുണ്ടായപ്പോൾ, പലകകൊണ്ട്  നിർമ്മിച്ച ഒരു വീട് ഒഴുകിപ്പോയി. ഊട്ടുപുരയിൽ ഇതു കണ്ടിരുന്ന വീണൻ വേലുവും ഗുലാൻപെരിശു വാസുവും മരംകേറി കേശവനും ഒരു വള്ളം അഴിച്ചു പിന്തുടരുന്നു. വീടിനുള്ളിൽ കയറിയപ്പോൾ പ്രളയമോ വീട് ഒഴുകിപ്പോയതോ അറിയാതെ ഒരാൾ അതിൽ ഉറങ്ങിക്കിടക്കുന്നു! ഉണ്ടപ്പാരം എന്ന കഞ്ചാവ് ലേഹ്യത്തിന്റെ ശക്തിയാലാണ് പരിസരം മറന്നു അയാളുറങ്ങിയത്. നാഗവള്ളി ആർ.എസ്.കുറുപ്പിന്റെ ഒഴുക്കത്ത് വന്ന വീട് എന്ന നോവലിലാണ് രസകരമായ ഈ രംഗമുള്ളത്.

പരബ്രഹ്മത്തിൽ ശ്രദ്ധ  കേന്ദ്രീകരിക്കാൻ കഴിയും,വിശപ്പിനെ അതിജീവിക്കാൻ കഴിയും, സിരാവ്യൂഹത്തെ ഉത്തേജിപ്പിക്കും തുടങ്ങിയ ഗുണങ്ങൾ ഈ വിഷസസ്യത്തിന്റെ പേരിൽ പ്രചരിപ്പിച്ചത് പഴയ ഹിന്ദുമത സന്യാസിമാരാണ്. ആദ്യരാത്രിയിൽ വധുക്കൾക്ക് ഭാംഗ് കലർത്തിയ പാല് കൊടുക്കുന്നതും ദൈവങ്ങൾക്ക് കഞ്ചാവ് കാണിക്കയായി അർപ്പിക്കുന്നതും ഈ ഗുരുഭൂതങ്ങൾ ശീലിപ്പിച്ചതാണ്. മുപ്പതു വര്ഷം മുൻപുവരെ കറുപ്പസ്വാമിക്ക് കാഴ്ചവയ്ക്കാനായി അൽപ്പം കഞ്ചാവുകൂടി ശബരിമല യാത്രികർ ഇരുമുടിക്കെട്ടിൽ കരുതുമായിരുന്നല്ലോ.കിഴക്കൻ മലയോരത്തെ കറുപ്പസ്വാമി കോവിലുകളിൽ കഞ്ചാവും ഒരു കാണിക്കയാണ്. വിവിധ മതസ്ഥർ കഞ്ചാവ് വലിക്കാറുണ്ടെങ്കിലും ഇന്ത്യയിൽ ഹിന്ദുമത സന്യാസിമാരാണ് കഞ്ചാവിന്റെ ആദ്യകാമുകർ.

കഞ്ചാവ് മനുഷ്യന്റെ സ്വബോധം കെടുത്തുക മാത്രമല്ല, വിഷാദരോഗത്തിലേക്കും ഭ്രാന്തിലേക്ക്പോലും നയിക്കുന്ന വിഷപദാര്ഥമാണ്. ഇതിന്റെ പിൻതലമുറയാണ് മാരക രാസലഹരി പദാർത്ഥങ്ങൾ. അതുപയോഗിക്കുന്നവർക്ക് നല്ല കുടുംബജീവിതവും സാമൂഹ്യജീവിതവും അസാധ്യമാണ്. റാപ്പ് ഗായകകവി വേടന്റെ, ദുശ്ശീലങ്ങൾ അനുകരിക്കരുതെന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണ്.


Tuesday, 22 April 2025

ഭീമന്റെ ഗദ ഡൽഹിയിൽ

ഭീമന്റെ ഗദ ഡൽഹിയിൽ
--------------------------------
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട കവി വയലാർ രാമവർമ്മ ഏഷ്യൻ റൈറ്റേഴ്സ് കോൺഫറൻസിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയത് ആയിരത്തി തൊള്ളായിരത്തി അൻപത്താറ് ഡിസംബർ അവസാനമായിരുന്നു. ഇന്നത്തെയത്ര മലിനമായിരുന്നില്ല അന്ന് യമുനാനദിയും തീരനഗരമായ ഡൽഹിയും. അദ്ദേഹം ആ മഹാനഗരം മുഴുവൻ ചുറ്റിനടന്നു കണ്ടു. ഒരോ ദിവസവും കുറിപ്പുകൾ തയാറാക്കി.

ഡൽഹിയിൽ വയലാറിനെ ഏറ്റവും അധികം ആകർഷിച്ചത് കുത്തബ്മിനാർ ആയിരുന്നു. അതിനുള്ളിലെ ചുറ്റുഗോവണിയിലെ  മുന്നൂറ്റി എഴുപതോളം പടികൾ ചവിട്ടിക്കയറി അദ്ദേഹം ആ ഗോപുരത്തിന്റെ മുകളിലെത്തി. ചുറ്റും പ്രൗഢയായ ഹസ്തിനപുരം പടർന്നു കിടക്കുന്നു. നേരത്തേ വായിച്ച ചരിത്രവും പ്രണയകഥകളും അദ്ദേഹം ഓർത്തെടുക്കുന്നു. അതിൽ കാലത്തെ അതിജീവിച്ച ഒരു രാജ്ഞിയുടെ പ്രണയകഥയുണ്ട്. അടിമയിൽ നിന്നും അധികാരിയിലേക്കുയർന്ന കുത്തബുദീൻ ചക്രവർത്തിയുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണിതുടങ്ങി പലചക്രവർത്തിമാരാൽ പല നിലകൾ പൂർത്തിയാക്കിയ മഹാഗോപുരം. പല പടയോട്ടങ്ങളുടെയും   സാക്ഷി.യൂറോപ്യൻ അധിനിവേശവും സ്വദേശി വാഴ്ചയുടെ ആരംഭവും തുടർച്ചയും തല ഉയർത്തിപ്പിടിച്ചു കണ്ട ശിലാസാക്ഷി. സുൽത്താന റസിയയുടെ പ്രണയം മാത്രമല്ല, നൂജഹാൻ മുംതാസ് തുടങ്ങിയ ചക്രവർത്തിനിമാരുടെ പ്രണയവും അനാർക്കലിയുടെ ദുരന്തപ്രണയവും കണ്ട മൂകസാക്ഷി.

വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും കുത്തബുദീൻ ഐബക്കിനെയും ഇൽത്തുമിഷിനെയും എല്ലാം കുത്തബ് മിനാറിന്റെ പരിസരത്തുനിന്നും നീക്കം ചെയ്യാനാണ് ഡൽഹിയിലെ ഇപ്പോഴത്തെ ഹിന്ദു തീവ്രവാദികളുടെ ഭരണകൂടം കഠിനാദ്ധ്വാനം ചെയ്യുന്നത്. ഇതിനുവേണ്ടി അവർ കൈക്കലാക്കിയിരിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഒരു മുൻ റീജിയണൽ ഡയറക്റ്ററായ ധരം വീർ ശർമ്മയെയാണ്.
കുത്തബ്മിനാർ എന്നറിയപ്പെടുന്ന ഈ ഗോപുരം മുസ്ലിം ഭരണാധികാരികളുടെ സംഭാവനയല്ലെന്നും സൂര്യനിരീക്ഷണത്തിനായി അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവ് സ്ഥാപിച്ചതാണെന്നുമാണ്
ശർമ്മ വീറോടെ  വാദിക്കുന്നത്.ഇത്തരം ചരിത്രവിരുദ്ധവും ഐതിഹ്യ പ്രധാനവുമായ വാദങ്ങൾ മഥുരയിലെ മുസ്ലിംപള്ളികാര്യത്തിലും  താജ്   മഹാളിലുമൊക്കെ  ഉയർത്തുന്നുണ്ടല്ലോ. കർണ്ണാടകത്തിലെ ചില ആരാധനാലയങ്ങളും ചതിയുടെ നിഴലിലാണ്. വെടക്കാക്കി തനിക്കാക്കുക എന്ന പ്രാചീന ആശയം ബാബറിപ്പള്ളിയുടെ കാര്യത്തിൽ  നടപ്പാക്കിക്കഴിഞ്ഞതിനാൽ അന്യമതങ്ങളെ ശത്രുക്കളായി കാണുന്ന ഹിന്ദുമത ഭീകരവാദികൾ വലിയ ഉത്സാഹത്തിലുമാണ്. കൂലിപ്പട്ടാളമായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ള ചരിത്രകാരന്മാർ തലപൊക്കുന്ന ഇക്കാലത്ത് അവരുടെ അതിക്രമസ്വപ്നങ്ങൾക്ക് ഏഴഴക് വരുന്നത് സ്വാഭാവികമാണ്.

പള്ളിപൊളിച്ചിട്ട സ്ഥലത്ത് ക്ഷേത്രം സ്ഥാപിച്ച് അവിടെ അക്രമരാമന്റെ പ്രതിഷ്ഠ നടത്താൻ പ്രധാനപൂജാരിയായത് മതേതരരാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെ ആയിരുന്നല്ലോ. അതിനാൽ ചരിത്രവസ്തുതകളെ നിരാകരിച്ച് ഹിന്ദുവൽക്കരണം നടത്താനുള്ള പരിശ്രമങ്ങൾക്ക് ആക്കം കൂടിയിട്ടുമുണ്ട്.

കുത്തബ് മിനാർ കണ്ടിറങ്ങിയ വയലാർ,  അദ്ദേഹത്തിന്റെ മലയാളിയായ ഡ്രൈവർ പറഞ്ഞതുകേട്ട്  പൊട്ടിച്ചിരിച്ചു. ഡൽഹിയിലെ കുത്തബ് മിനാർ വാസ്തവത്തിൽ ഭീമസേനന്റെ ഗദയാണ്. ഹര്യാനയിലെ കുരുക്ഷേത്രത്തിൽ നിന്നും ഭീമൻ വലിച്ചെറിഞ്ഞ ഗദ. നിങ്ങളോട് ആരാണിത് പറഞ്ഞതെന്ന് വയലാർ ചോദിച്ചു. സിഖ് മതക്കാരായ കൂട്ടുകാരാണെന്നും അവർക്കിതെല്ലാം അറിയാമെന്നും ആയിരുന്നു ഡ്രൈവറുടെ മറുപടി.ഇസ്‌ലാം വിരുദ്ധതയുടെ ഈ ബോധവൽക്കരണം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിനു രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ തുടക്കത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ പ്രചാരണത്തിൽ മറുനാടൻ മലയാളികൾക്കും പങ്കുണ്ട്. ബാബറിപ്പള്ളിയിൽ രാമവിഗ്രഹം കടത്തിവച്ചതിലും മലയാളിക്ക് പങ്കുണ്ടല്ലോ. അതേസമയം ഈ കപടബോധവൽക്കരണത്തെ തുറന്നു കാട്ടുന്നതിലും മറുനാട്ടിലെ മലയാളികൾ കഴിയുന്നതുപോലെ ശ്രമിക്കുന്നുണ്ട്.