Tuesday, 16 December 2025

എവറെഡി വാങ്ങാത്ത നാലു പതിറ്റാണ്ടുകൾ

എവറെഡി വാങ്ങാത്ത നാലു പതിറ്റാണ്ടുകൾ

-------------------------------------------------------------------

1984 ഡിസംബർ മാസം രണ്ടാംതിയ്യതി അർധരാത്രിയിലാണ് അത് സംഭവിച്ചത്ഇന്ത്യയിൽ അതിനുമുൻപ് ഉണ്ടായിട്ടില്ലാത്ത വാതകദുരന്തംഡിസംബറിലെ മഞ്ഞുപുതച്ച് മധ്യപ്രദേശിന്റെ തലസ്ഥാനനഗരം ഉറക്കത്തിലായിരുന്നുമഞ്ഞുമാക്സിയിട്ട് സ്വപ്നം കണ്ടുറങ്ങിയ ചരിത്രനഗരം.

ചിലബാറുകളും റെയിൽവേസ്റ്റേഷനും അപൂർവം ഫാക്റ്ററികളും മാത്രമായിരുന്നു ഉണർന്നിരുന്നത്സാവധാനം വായുവിൽ അസാധാരണമായ ഒരു മാറ്റമുണ്ടായിപുതച്ചുകിടന്നവർ ചുമയ്ക്കാൻ തുടങ്ങിമൂക്കിലൂടെ എരിവ് കയറിവരുന്നതുപോലെകുഞ്ഞുങ്ങൾ വാവിട്ടു കരയാൻ തുടങ്ങിശ്വാസകോശത്തിൽ കുടുങ്ങിയ പ്രാണവായുവിനെ കൂട്ടിപ്പിടിച്ചുകൊണ്ട് ആളുകൾ എങ്ങോട്ടെന്നില്ലാതെ ഓടാൻ തുടങ്ങിഓടിയവർ വീണുമരിക്കാൻ തുടങ്ങിവീട്ടിനുള്ളിൽ കിടന്നവർ കാര്യമറിയാതെ വാതിൽ തുറന്നപ്പോഴേക്കും മരിച്ചുവീണുഓവർബ്രിഡ്ജിന്റെ കീഴിലും റോഡരികിലും ഒക്കെ കിടന്നുറങ്ങിയ ഏറ്റവും ദരിദ്രരായ മനുഷ്യർചുമച്ചും അലറിവിളിച്ചും മരിച്ചുഅപകടം മനസ്സിലാക്കിയ ഭോപ്പാൽ ജംഗ്‌ഷൻ റയിൽവേ സ്റ്റേഷനിലെ ഡെപ്യൂട്ടി സ്റ്റേഷൻ സൂപ്രണ്ട് ഗുലാം ദസ്തഗീർസഹപ്രവർത്തകരുടെ വിയോജിപ്പിനെ മറികടന്നുകൊണ്ട്ഗോരഖ്പൂരിൽ നിന്നും കാൺപൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിപ്രധാനസ്‌റ്റേഷനായ ഭോപ്പാലിൽ നിറുത്താതെ പച്ചകാണിച്ചു കടത്തിവിട്ടുഅത്തരം ഒരു പ്രവർത്തി ഒരു റയിൽവേ ഉദ്യോഗസ്ഥൻ ചെയ്യാൻ പാടില്ലാത്തതാണ്.പക്ഷേആയിരങ്ങളുടെ ജീവൻ രക്ഷിക്കാ അദ്ദേഹത്തിനു കഴിഞ്ഞുതീവണ്ടി കടത്തിവിടാൻ അനുമതി നൽകേണ്ട ഉന്നതഉദ്യോഗസ്ഥൻ ഹരീഷ്ധുർവേ ഇതിനകം മാരകവാതകം ശ്വസിച്ച് ഓഫീസിൽ തന്നെ മരിച്ചുവീണിരുന്നുദസ്തഗീറിന്റെ ഒരു മകനും മരിച്ചു.

മലയാളികൾ ധാരാളമുള്ള നഗരമാണ് ഭോപ്പാൽഎന്റെ സഹപാഠി മണികണ്ഠനുംഞങ്ങളെയെല്ലാം മക്കളായി കരുതിയിരുന്ന അമ്മ ഭാരതിയമ്മയും കുടുംബാംഗങ്ങളും അവിടെയാണ് താമസിച്ചിരുന്നത്കാറ്റ് എതിർ ദിശയിലേക്ക് വീശിയതുകൊണ്ട് മാത്രമാണ്  മ്മയും നൂറുകണക്കിന് മറ്റുമലയാളികളും രക്ഷപ്പെട്ടത്പരിഹാരമോ പ്രാഥമിക ശുശ്രൂഷാരീതികളോ ഒന്നും ആർക്കും അറിയില്ലായിരുന്നു. ഹാം റേഡിയോ ആണ് കുറെയെങ്കിലും സഹായിച്ചത്മലയാളിയായ ഹരിദാസ് ഹാം റേഡിയോയുടെ പ്രവർത്തനത്തിൽ മുഴുകിനഗരത്തിലെ ബഹുരാഷ്ട്രകീടനാശിനി ഉൽപ്പാദനകേന്ദ്രമായ യൂണിയൻ കാർബൈഡ് കമ്പനിയിലെ വിഷവാതകം നിറഞ്ഞ സംഭരണിയിൽ നിന്നും ചോർച്ചയുണ്ടായതായിരുന്നു കാരണംന്നുരണ്ടു ദിവസങ്ങൾ കൊണ്ട്  സംഭരണിയിൽ വെള്ളംകയറുകയും അതിലെ ഷ്മാവ് ക്രമാതീതമായി വർധിക്കുകയും ചെയ്തപ്പോൾ അതിൽ സൂക്ഷിച്ചിരുന്നനാനൂറ്റിയിരുപതതഞ്ച് ടൺ മിഥേൽ ഐസോസയനേറ്റ് പുറത്തേക്ക് കവിഞ്ഞു വരുകയും ചെയ്തതായിരുന്നു കാരണംഅപകട സൈറൺ മൗനവ്രതത്തിൽ ആയിരുന്നു ഫാക്റ്ററിയുടെ മാനേജിങ് ഡയറക്റ്റർ ആൻഡേഴ്‌സൺ എല്ലാ സുരക്ഷാസംവിധാനങ്ങളുമുള്ള എവിടെയോ ഗാഢനിദ്രയിലായിരുന്നു.

ഭോപ്പാൽ വാതകദുരന്തമെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ  കൂട്ടക്കുരുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എണ്ണായിരത്തിനും തിനായിരത്തിനും ഇടയിലാണ്ഔദ്യോഗികരേഖകൾ എക്കാലത്തെയും പോലെ ചുരുങ്ങിയ കണക്കേ കാണിച്ചിട്ടുള്ളു പട്ടികപോലും നാലായിരത്തോളമാണ്.അനുബന്ധരോഗങങൾക്ക് വിധേയരായവർ സർക്കാർ കണക്കനുസരിച്ചുതന്നെ ആറു ലക്ഷത്തോളമാണ്ആൻഡേഴ്‌സണെ ദിവസങ്ങൾക്കു ശേഷം അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ വിടുകയും അയാൾ അമേരിക്കയിലേക്ക് കടക്കുകയും പിന്നൊരിക്കലും നിയമത്തിനുമുന്നിൽ എത്താതിരിക്കുകയും ചെയ്തുകുറ്റവാളികളായി കണ്ടെത്തിയ ഏഴു പേർക്ക് ഇരുപത്താറു ർഷങ്ങൾക്ക് ശേഷം വെറും രണ്ടുവർഷത്തെ തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചുഅർഹമായ രീതിയിൽ നഷ്ടപരിഹാരം നൽകിയതുമില്ലഭോപ്പാൽ വാതക ദുരന്തം സംബന്ധിച്ച് ന്നിലധികം അഭ്രാവിഷ്‌ക്കാരങ്ങൾ ഉണ്ടായിട്ടുണ്ട്അതിൽ നസറുദീൻഷായുടെ സാന്നിധ്യംകൊണ്ട് ഏറെശ്രദ്ധേയമാണ് ഭോപ്പാൽ എക്സ്പ്രസ്സ് ന്ന മഹേഷ് മത്തായിയുടെ സിനിമ.

നിരപരാധികളായ  മനുഷ്യരുടെ നിലവിളി എന്റെ ഉറക്കം കെടുത്തുകയും ഞാൻ ഭോപ്പാലിനു പോവുകയും ചെയ്തുയൂണിയൻ കാർബൈഡ് കമ്പനി പൂട്ടിക്കിടക്കുകയാണ്ബാബു എന്ന കൊല്ലത്തുകാരനൊപ്പം മതിൽ കടന്ന് ചോർച്ചയുണ്ടായ വമ്പൻ വാതസംഭരണിയിൽ തൊട്ടുനിന്നുകണ്ണീർ ഗ്രന്ഥികൾ പൊട്ടിയൊഴുകിആയിരങ്ങൾ മരിച്ചുവീണ തെരുവിലൂടെ നടന്നും ബൈക്കിലുമൊക്കെയായി സഞ്ചരിച്ചുപ്പോഴും പാലങ്ങൾക്കടിയിലും റോഡരികിലും പാവങ്ങൾ ജീവിക്കുന്നുണ്ടായിരുന്നുഇപ്പോഴും അങ്ങനെന്നെയാവും അനാഥരുടെ വംശം അവസാനിക്കുന്നില്ലല്ലോ.


 ഭീമൻ കമ്പനിയോട്ഒരു ചെറിയ ലയാളകവിയായ എനിക്ക് എങ്ങനെ പകരം ചോദിക്കാൻ കഴിയുംയൂണിയൻ കാർബൈഡ് കമ്പനിയുടെ ഉല്പന്നങ്ങളിലൊന്ന്എല്ലാവർക്കും എപ്പോഴും ആവശ്യമുള്ള എവറെഡി ബാറ്ററി ഒരിക്കലും വാങ്ങരുതെന്ന് തീരുമാനിച്ചുഇന്ത്യാഗവണ്മെന്റ് പലസന്ദർഭങ്ങളിലും എവറെഡി ബാറ്ററി അടക്കമുള്ള യൂണിയൻ കാർബൈഡ് ഉൽപ്പന്നങ്ങൾ വൻതോതിൽ വാങ്ങി വിവിധ ഓഫീസുകളിലും മറ്റുമായി ഉപയോഗിച്ചിട്ടുണ്ട്മാർക്കറ്റിൽ എവറെഡി ല്ലാതെ ഒരു ബാറ്ററിയും ലഭ്യമല്ലാതാക്കിയിട്ടുണ്ട്ടി.വി.തോമസ് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ജപ്പാന്റെ സഹകരണത്തോടെ കേരളത്തിൽ ആരംഭിച്ച ബാറ്ററി ഉൽപ്പാദനശാലയിൽ നിന്നും ന്നിരുന്ന തോഷിബാ ആനന്ദ് ബാറ്ററികൾ കമ്പോളം ഉപേക്ഷിച്ചു.

ഇത്രയുമൊക്കെ പ്രതികൂല സാഹചര്യം ഉണ്ടായിട്ടും ഞാനടക്കം നിരവധിയാളുകൾഭോപ്പാൽ മനുഷ്യക്കുരുതിയുടെ ഓർമ്മകളോടെ എവറെഡി ബാറ്ററി വാങ്ങാതെയിരിക്കുന്നുണ്ട്എവറെഡി ബാറ്ററി വീട്ടിൽ കയറ്റാത്തതിന്റെ കാരണങ്ങൾ പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്നുമുണ്ട്വറെഡി ഉപേക്ഷിച്ചിട്ടും വീട്ടിലെ ക്ളോക്കുകളുംടോർച്ചുംറിമോട്ടും എല്ലാം നന്നായി പ്രവർത്തിക്കുന്നുമുണ്ട്.


പഴിയും പള്ളുമുള്ള പാരഡികൾ

പഴിയും പള്ളുമുള്ള പാരഡികൾ

-----------------------------------
പാരോഡി എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് പാരഡിയെന്ന വാക്ക് ഉണ്ടായതെന്ന അറിവൊക്കെ കപ്പൽ കയറിവരുന്നതിനു മുൻപുതന്നെ മലയാളത്തിൽ പാരഡികൾ ഉണ്ടായി. ഹാസ്യാനുകരണങ്ങൾ എന്നാണ് നമ്മൾ അതിനു പറഞ്ഞിരുന്നത്. അത് വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ ആക്ഷേപിക്കാൻ വേണ്ടി പിറന്നതല്ല. മൂലകൃതിയെ ഹാസ്യാത്മകമായി അവതരിപ്പിക്കുകയെന്ന നിർമ്മലലക്ഷ്യമാണ് അതിനുണ്ടായിരുന്നത്. ജനങ്ങൾക്ക് അത് ഇഷ്ടവുമായിരുന്നു. ആറ്റിലെക്കച്യുതാ ചാടല്ലേ ചാടല്ലേ വീട്ടിൽ ചെന്നെങ്ങാനും തൂങ്ങിച്ചാവാം എന്നും മദ്ധ്യേയിങ്ങനെ കാണുന്നനേരത്ത് മദ്യപിക്കുന്നതെന്തിനു നാം വൃഥാ എന്നുമൊക്കെയുള്ള വാമൊഴിപ്പാരഡികൾ ആളുകൾ ആസ്വദിച്ച ഒരു കാലമുണ്ടായിരുന്നു. പൊൻകുന്നം വർക്കിയുടെയും കേശവദേവിന്റെയുമൊക്കെ പുഷക്കരകാലത്ത് ചങ്ങമ്പുഴയുടെ കാവ്യനർത്തകിയുടെ ഈണത്തിൽ അവരെ കളിയാക്കുന്ന പാരഡികൾ പിറക്കുകയും അതൊക്കെ തലമുറ തലമുറ കൈമാറി കെടാതെ സൂക്ഷിക്കപ്പെടുകയും ചെയ്തുവരുന്നുണ്ട്. ചങ്ങമ്പുഴയുടെ വാഴക്കുലയ്ക്ക് തേങ്ങാക്കുലയായും രമണന് രമണിയായും പാരഡി പിറന്നിട്ടുണ്ട്. സഞ്ജയൻ മഹാകവി വള്ളത്തോളിനും ചങ്ങമ്പുഴയ്ക്കുമൊക്കെ പാരഡിയുണ്ടാക്കിയിട്ടുണ്ട്. ചങ്ങമ്പുഴക്കവിതയ്ക്ക് പലരും നിർമ്മിച്ച പാരഡികൾ പലപ്പോഴും അദ്ദേഹം തന്നെ ആസ്വദിക്കുമായിരുന്നത്രെ. ജി.ശങ്കരക്കുറുപ്പിന്റെ ഇന്നു ഞാൻ നാളെ നീ എന്ന കവിതയ്ക്കുണ്ടായ പാരഡി നന്നായി പ്രചരിച്ചിരുന്നു. പാതവക്കത്തെ മുറുക്കാൻ കടകളിൽ പാതിപഴുത്ത പഴക്കുല തൂങ്ങവേ എന്നാരംഭിക്കുന്ന ആ പാരഡി കവിതയുടെ മഹത്ത്വം വർദ്ധിപ്പിക്കുകയാണ് ഉണ്ടായത്. വീണ വേണോ നല്ല വീണ എന്നാരംഭിക്കുന്ന കവിതയ്ക്ക്  കള്ള് വേണോ നല്ല കള്ള് എന്നരീതിയിൽ നിർമ്മിക്കപ്പെട്ട ഒരു പാരഡി, തൃശൂർ വച്ചു നടത്തിയ അക്കാദമിയുടെ  യുവസാഹിത്യക്യാമ്പിലെ രാത്രികളെ രസിപ്പിച്ചിരുന്നു.

പുതുകവികളിൽ പാരഡിയുടെ സാധ്യതകളെ നന്നായി ഉപയോഗിക്കുന്ന രണ്ടുകവികൾ കെ.ആർ.ടോണിയും എ സി ശ്രീഹരിയുമാണ്. നഗ്നകവിതകൾക്കും പാരഡിയുടെ രീതികൾ പ്രയോജനപ്പെടാറുണ്ട്. ഏതാ കുട്ടീ/ കാഞ്ചനമാല/ ആരുടെ മോള്/ കനകലതേടെ / എന്താകയ്യിൽ / ഫോർലൈൻ ബുക്ക്/ എന്തെഴുതീത്/ എ ബി സി ഡി എന്ന നഗ്നകവിത അങ്ങനെയുണ്ടായതാണ്. കവിതയിലെ പാരഡികളെ കുറിച്ച് വി.വാസുദേവന്റെയും നിത്യ പി വിശ്വത്തിന്റെയും  പഠനങ്ങൾ  തന്നെ പ്രസിദ്ധീകൃതമായിട്ടുണ്ട്.

സിനിമയുടെ ആവിർഭാവത്തിനു ശേഷം സിനിമാപ്പാട്ടിന്റെ പാരഡികൾ ധാരാളം ഉണ്ടായി. പലതും പരസ്യമായി പറയാൻ പാടില്ലാത്ത പച്ചത്തെറിയായിരുന്നു. പ്രവാസികളുടെ ഏകാന്തരാത്രികളെ ഈ പാരഡിക്കാസറ്റുകൾ അന്നൊക്കെ രസിപ്പിച്ചിരുന്നു. പുറത്തുപറയാൻ പറ്റുന്ന നല്ല ഹാസ്യാനുകരണങ്ങളും ഉണ്ടായിട്ടുണ്ട്. നീയെവിടെ നിൻ നിഴലെവിടെ എന്ന പാട്ടിനുണ്ടായ മുണ്ടെവിടെ എൻ മുണ്ടെവിടെ എന്ന പാരഡിയും ഒള്ളതുമതി എന്ന സിനിമയിൽത്തന്നെ വന്ന ശങ്കുപ്പിള്ള കണ്ണിറുക്കുമ്പോൾ എന്ന തിക്കുറിശ്ശിയുടെ പാരഡിയും വസന്തമാളികയിലെ പാട്ടിനെ അനുകരിച്ചുണ്ടാക്കിയ പാലൂട്ടി വളർത്തപ്പട്ടി എന്നപാട്ടുമൊക്കെ പ്രസിദ്ധങ്ങളായിരുന്നു. തിക്കുറിശ്ശിയുടെ പാരഡിപ്പാട്ടുകൾ അതിപ്രസിദ്ധമായിരുന്നു. പെരിയാറേ എന്ന പാട്ടിന്റെ ട്യൂണനുസരിച്ചുണ്ടാക്കിയ വയലാറേ എന്ന പാരഡിയൊക്കെ അക്കൂട്ടത്തിൽ പെടും.വാങ്കുവിളിക്ക് പാരഡിയുണ്ടാക്കിയ എഴുത്തുകാരൻ വി.കെ.എൻ ആണ്.

വി ഡി രാജപ്പന്റെ പാരഡികൾ നിർദോഷവിനോദങ്ങൾ ആയിരുന്നെങ്കിൽ ഫെലിക്സ് ദേവസ്യയുടെ പാരഡികൾ പ്രശ്നങ്ങളെ പോസിറ്റീവായി സമീപിക്കുന്ന നർമ്മരചനകളാണ്. ഇപ്പോൾ ഒരു പാരഡിപ്പാട്ട് പാർലമെന്റിലെ യു ഡി. എഫ് അംഗങ്ങളെയും നിയമസഭാംഗമായ കെ പി സി സി വർക്കിങ്ങ് പ്രസിഡന്റിനെയും ഗായകരാക്കിയിരിക്കുന്നു. മഴക്കാലകെടുതികളാൽ കേരളം കഷ്ടപ്പെട്ടപ്പോൾ ഒരു ശോകഗാനം പോലും പാടാൻ മനസ്സു വരാത്തവരാണ് ഇപ്പോൾ ഈ പടുപാട്ട് പാടാൻ അറ്റൻഷനടിച്ചു നിന്നത്. വീരമണിമാർ  പൊലിപ്പിച്ച പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന പാട്ടിനു  ഖത്തർ നിവാസിയായചാലപ്പുറത്തുകാരൻ കുഞ്ഞബ്ദുള്ള എഴുതി കീബോർഡ് ആർട്ടിസ്റ്റായ ദാനിഷ് മുഹമ്മദ് ശബ്ദം നൽകിയ ഈ പാരഡി തെരഞ്ഞെടുപ്പുകാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. എഴുതുന്നതും പാടുന്നതുമൊക്കെ അവരുടെ സ്വാതന്ത്ര്യം. എന്നാൽ മതത്തെയും മതദൈവത്തെയും മുന്നോട്ടുവച്ചുള്ള ഈ പാരഡി വോട്ട് നേടാൻ പ്രയോജനപ്പെടുത്തിയെന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ശേഷന്റെ കാലമായിരുന്നെങ്കിൽ വിജയിച്ച എല്ലാ വലതുപക്ഷ സ്ഥാനാർഥികളുടെയും തെരഞ്ഞെടുപ്പ് റദ്ദാക്കുമായിരുന്നു എന്നത് തീർച്ച.

Tuesday, 18 November 2025

രാഷ്ട്രീയബോധത്തോടെ സമ്മതിദാനം

രാഷ്ട്രീയബോധത്തോടെ സമ്മതിദാനം

----------------------------------------------------------

പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ സാധാരണയായി രാഷ്ട്രീയത്തിനതീതമായ ചില തീരുമാനങ്ങളിൽ ജനങ്ങൾ എത്താറുണ്ട്. അത് വലിയ ആശയക്കുഴപ്പങ്ങൾക്കും അപകടകരമായ അരാഷ്ട്രീയവൽക്കരണത്തിനും കാരണമാകും. ഭരണഘടന അനുശാസിക്കുന്ന മതേതരത്വവും തുല്യനീതിയും വോട്ടർമാരെ സ്വാധീനിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ അനുസരിച്ച്‍ ജാതിയുടെയോ മതങ്ങളുടെയോ പേരിൽ വോട്ടു ചോദിക്കാൻ പാടില്ല. ആരാധനാലയങ്ങളോ മതസ്ഥാപനങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കാനും പാടില്ല. ആരുടെയും സ്വകാര്യജീവിതത്തെ വിമർശിക്കാനോ തെറ്റായി അവതരിപ്പിക്കാനോ പാടില്ല. ഉച്ചഭാഷിണിയുടെ ഉപയോഗം നിയമവിധേയമായിരിക്കണം. ചുമരെഴുത്തുകളും പോസ്റ്റർ പതിക്കലും ചുമരിന്റെ ഉടമസ്ഥന്റെ അനുവാദത്തോടെ വേണം. സ്ഥാനാർത്ഥികളുടെ വരുമാനം സംബന്ധിച്ച സത്യവാങ്മൂലത്തിൽ അസത്യം ഉണ്ടാകാനേ പാടില്ല. അനുവദനീയമായ എണ്ണത്തിലുള്ള പോസ്റ്ററുകളും നോട്ടീസുകളും മാത്രമേ പുറത്തിറക്കാവൂ.അച്ചടിക്കുന്ന ആളിൻറെപേരും പ്രസ്സിന്റെ പേരും രേഖപ്പെടുത്തിയിരിക്കണം.


ജാതിയുടെയോ മതങ്ങളുടെയോ പേരിൽ വോട്ടു ചോദിക്കാൻ പാടില്ല എന്ന ആശയം ജാതിയുടെയും മതങ്ങളുടെയും ചുമരിൽ ചാരി നിൽക്കുന്ന ബി.ജെ.പി, മുസ്‌ലിം ലീഗ്, എസ്.ഡി.പി., കേരളാ കോൺഗ്രസ്സ്, ബി.ഡി.ജെ.എസ് തുടങ്ങിയ പാർട്ടികൾക്ക് നടപ്പിലാക്കാൻ പ്രയാസമാണ്. ദളിത് മേഖലയിൽ പ്രവർത്തിക്കുന്ന ബി.എസ്.പി, ഡി.എച്ച്. ആർ.എം തുടങ്ങിയ സംഘടനകൾ അവരുടെ ആശയങ്ങൾ മേഖലയിൽ അവതരിപ്പിക്കാൻ തീർച്ചയായും ശ്രദ്ധിക്കും.


ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരുകാര്യം അടുത്ത ദിവസങ്ങളിലുണ്ടായ സ്ഥാനാർഥി നിർണ്ണയമായിരുന്നു. ജാതിയും മതവുമെല്ലാം അവിടെ നൃത്തമാടി. പൊതു സീറ്റുകളിൽ ദളിതരെ മത്സരിപ്പിക്കാൻ പാർട്ടികൾ മടിച്ചു. സമൂഹത്തിൽ അടിസ്ഥാനമാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് അതിന്റെ അർത്ഥം. ഭാഗ്യം കൊണ്ടുമാത്രമാണ് ചില പഞ്ചായത്തുകളിൽ ദളിത് വനിതകൾ പ്രസിഡന്റാകുന്നത്. വനിതാസംവരണം ഉണ്ടായതുകൊണ്ടു മാത്രമാണ് സ്ത്രീകൾക്ക് ഭരണസാരഥ്യം വഹിക്കാൻ കഴിഞ്ഞത്. അവരത് സ്തുത്യർഹമാം വിധം നിർവഹിക്കുകയും ചെയ്തു. കേരളത്തിൽ ഗണ്യമായ സ്വാധീനമുള്ള മുസ്ലിംലീഗിന് നിയമസഭയിലേക്കോ ലോക്സഭയിലേക്കോ ഒരു വനിതയെ അയക്കാൻ മനസ്സുവന്നിട്ടില്ല. ജയിക്കുമെന്ന് ഉറപ്പുള്ള രാജ്യസഭാ സീറ്റുകളിൽ ഒരു വനിതയെക്കൊണ്ട് നോമിനേഷൻ കൊടുപ്പിക്കാൻ പോലും അവർ താല്പര്യം കാണിച്ചിട്ടില്ല. പ്രാദേശിക ഭരണകൂടങ്ങളെ നയിക്കുന്നതിൽ സ്ത്രീകൾ പ്രാഗൽഭ്യം തെളിയിച്ചുകഴിഞ്ഞു. എന്നാൽ നിയമസഭയിലും പാർലമെന്റിലും തുല്യപ്രാതിനിധ്യം എന്ന ഭരണഘടനാപരമായ അവകാശം ഇതുവരെയും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. . ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ജയിച്ച ഇടതു പെൺകുട്ടികൾ അവരുടെ പ്രസംഗം ആരംഭിച്ചത് ജയ് ഭീം എന്ന് പറഞ്ഞുകൊണ്ടാണ്. ദളിതരോടുള്ള പൊതുസമൂഹത്തിന്റെ അവജ്ഞ നിറഞ്ഞ കാഴ്ചപ്പാട് മാറണമെങ്കിൽ അവർ അധികാര സ്ഥാനങ്ങളിൽ എത്തുകയും ബഹുമാനിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. വിദൂരഭാവിയിലെങ്കിലും ജാതിരഹിത സമൂഹം ഉണ്ടാകണമെങ്കിൽ ദളിതരിൽ നിന്നും അവഗണിക്കപ്പെടുന്നവർ എന്ന ബോധം ഇല്ലാതായേ കഴിയൂ.


തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോൾ കാണുന്ന ഒരു കാഴ്ച മിക്കപാർട്ടികളിൽ നിന്നും ഉണ്ടായ കൂറുമാറ്റമാണ്. കൂറുമാറിയെത്തുന്നവരെ വീണ്ടും മത്സരിപ്പിക്കാനും ചിലകക്ഷികൾ ഉത്സാഹം കാട്ടുന്നുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നല്കിയില്ലെന്നപേരിൽ കെട്ടിതൂങ്ങി മരിച്ചവരെയും കേരളം കണ്ടു. ഒരു പാർട്ടിയിൽ നിന്നും മാറി നേരെ വിരുദ്ധമായ ഒരു ആശയഗതിയുള്ള പാർട്ടിയിൽ ചേരുന്നത് അത്ഭുതകരമായ കാര്യമാണ്. ഇവരുടെ രാഷ്ട്രീയ ബോധത്തെ സമൂഹം തള്ളിക്കളയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് ആയിരുന്ന ഒരാൾ ബി.ജെ.പിയിലോ മുസ്ലിം ലീഗിലോ ചേരുന്നു എന്നുപറഞ്ഞാൽ അയാളിൽ തീരെയും കമ്യൂണിസ്റ്റു ബോധം ഇല്ലായിരുന്നു എന്നാണർത്ഥം.

ജയസാധ്യതയില്ലാത്ത സി.പി. (എം.എൽ), എസ്.യു.സി., ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ കക്ഷികളിലേക്ക് ആരും മാറുന്നില്ലായെന്നത് കൗതുകകരമാണ്. കെട്ടിവച്ച കാശ് നഷ്ടപ്പെടുത്താൻ കാലുമാറ്റക്കാർക്ക് താല്പര്യമില്ല. കാലുമാറി വരുന്നവർക്ക് സീറ്റുകൊടുക്കുന്നതും ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിൽ കുടിയിരുത്തുന്നതും അധാർമ്മികമാണ്.


ഇപ്പോഴത്തെ ത്രിതല പഞ്ചായത്തുതെരഞ്ഞെടുപ്പിൽ ചില എഴുത്തുകാരും മത്സരിക്കുന്നുണ്ട്. സാഹിത്യ അക്കാദമി അംഗമായ വി.എസ്.ബിന്ദു, വീണാ സുനിൽ, ലിസിജോയ്, റഹീമ വാളാട് തുടങ്ങിയവർ മത്സരരംഗത്തുണ്ട്. ഇവരെ നമുക്ക് വിശ്വസിക്കാം. കാരണം എഴുത്തിൽ പൂർണ്ണ ശ്രദ്ധ ചെലുത്തിയിരുന്ന ജോസഫ് മുണ്ടശ്ശേരി, എം.കെ.സാനു, കടമ്മനിട്ട രാമകൃഷ്ണൻ എന്നിവർ അവരുടെ നിയമസഭാംഗത്വം നന്നായി നിർവഹിച്ചവരായിരുന്നല്ലൊ.

മതബോധം,ജാതിബോധം, ആചാരാനുഷ്ഠാനങ്ങളിലുള്ള അന്ധബോധം ഇവയെക്കാൾ

ഉന്നതമായ രാഷ്ട്രീയ ബോധമാണ് പോളിംഗ് ബൂത്തിലേക്ക് പോകുന്ന ഒരു പൗരന് ഉണ്ടാകേണ്ടത്.

*

കുരീപ്പുഴശ്രീകുമാർ