Monday 13 April 2015

മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗ­നും ബാ­ബു­പാ­ക്ക­നാ­രും

­


1980 ക­ളിൽ കൊ­ല്ല­ത്ത്‌ സ­ജീ­വ­മാ­യി­രു­ന്ന ക­വി­യ­ര­ങ്ങു­ക­ളി­ലൂ­ടെ ശ്ര­ദ്ധി­ക്ക­പ്പെ­ട്ട ക­വി­ക­ളാ­ണ്‌ മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗ­നും ബാ­ബു­പാ­ക്ക­നാ­രും. ര­ണ്ടു­പേ­രു­ടെ­യും പു­സ്‌­ത­ക­ങ്ങൾ അ­ടു­ത്ത­സ­മ­യ­ത്ത്‌ പ്ര­കാ­ശി­ത­മാ­യി.

യു­വ­ക­ലാ­സാ­ഹി­തി­യു­ടെ കൊ­ല്ലം ജി­ല്ലാ പ്ര­സി­ഡന്റാ­യ ബാ­ബു­പാ­ക്ക­നാ­രു­ടെ തീ­പ്പു­ഴ­യിൽ നീ­രാ­ടു­ന്ന ഗോ­പി­ക­മാർ എ­ന്ന കാ­വ­​‍്യ­സ­മാ­ഹാ­രം, ക­വി­ത വാ­യി­ക്കു­ക­യും പ്ര­സം­ഗ­ങ്ങ­ളിൽ ഉ­ദ്ധ­രി­ക്കു­ക­യും ചെ­യ്യു­ന്ന അ­പൂർ­വം രാ­ഷ്‌­ട്രീ­യ­നേ­താ­ക്ക­ളിൽ ഒ­രാ­ളാ­യ പ­ന്ന­​‍്യൻ ര­വീ­ന്ദ്രൻ പ്ര­കാ­ശി­പ്പി­ച്ചു. മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗ­ന്റെ പാ­ണ­ന്റെ പാ­ട്ട്‌ ഞാ­നാ­ണ്‌ പ്ര­കാ­ശി­പ്പി­ച്ച­ത്‌. ര­ണ്ട്‌ പു­സ്‌­ത­ക­ങ്ങ­ളും ഏ­റ്റു­വാ­ങ്ങി­യ­ത്‌ ക­വി­യും കേ­ര­ള ലൈ­ബ്ര­റി കൗൺ­സി­ലി­ന്റെ ഉ­പാ­ധ­​‍്യ­ക്ഷ­നു­മാ­യ ച­വ­റ കെ
എ­സ്‌ പി­ള­ള. അ­മ്പൊ­ടു­ങ്ങാ­ത്ത ആ­വ­നാ­ഴി­പോൽ വാ­ക്കൊ­ടു­ങ്ങാ­ത്ത പ­ദ­ക്കു­ടു­ക്ക സ്വ­ന്ത­മാ­യു­ള­ള ക­വി­യാ­ണ്‌ മൈ­നാ­ഗ­പ്പ­ള­ളി ശ്രീ­രം­ഗൻ. ഓ­ണാ­ട്ടു­ക­ര­യെ സ്‌­പ­ഷ്‌­ട­മാ­യി അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന നാ­ട്ടു­വാ­ക്കു­ക­ളു­ടെ മു­ല്ല­ക്കു­ടി­ലു­കൾ ശ്രീ­രം­ഗ­വാ­ണി­യിൽ നി­റ­യെ പൂ­ത്തു­നിൽ­ക്കു­ന്നു.

പൊ­തു­മ­ല­യാ­ള­ത്തി­ന്‌ അ­ത്ര പ­രി­ചി­ത­മ­ല്ല ഈ വാ­ക്കു­കൾ. നെ­ടു­മ­ങ്ങാ­ടൻ മ­ല­യാ­ളം, കൊ­ച്ചി­മ­ല­യാ­ളം, വ­ട­ക­ര­മ­ല­യാ­ളം, കാ­സർ­കോ­ടൻ മ­ല­യാ­ളം എ­ന്നൊ­ക്കെ അ­ട­യാ­ള­പ്പെ­ടു­ത്താ­വു­ന്ന വാ­ക്കു­ക­ളു­ടെ ഫ­ല­വൃ­ക്ഷ­ത്തോ­ട്ട­മാ­ണ്‌ ഓ­ണാ­ട്ടു­ക­ര മ­ല­യാ­ളം. അ­ടൂർ ഗോ­പാ­ല­കൃ­ഷ്‌­ണൻ അ­ദ്ദേ­ഹ­ത്തി­ന്റെ ച­ല­ച്ചി­ത്ര സാ­ക്ഷാ­ത്‌­ക്കാ­ര­ത്തി­നാ­യി ഉ­പ­യോ­ഗി­ച്ച­ത്‌ ഈ ഭാ­ഷ­യാ­ണ്‌. ഓ­ണാ­ട്ടു­ക­ര മ­ല­യാ­ള­ത്തിൽ മൂ­പ്പർ, തെ­ങ്ങു­ക­യ­റ്റ­ത്തൊ­ഴി­ലാ­ളി­യു­ടെ പ­ങ്ക്‌, ശ­ബ­രി­മ­ല­നാ­മ­ത്തി­ന്റെ ഭ­ക്ഷ­ണ­വു­മാ­ണ്‌. ഓ­ണാ­ട്ടു­ക­ര­യിൽ അ­യ്യ­പ്പൻ­പാ­ട്ടി­ല്ല. ശ­ബ­രി­മ­ല­നാ­മ­മേ­യു­ള­ളു. ക­റു­മൂ­സ­യോ ക­പ്ള­ങ്ങ­യോ ഓ­മ­യോ ഇ­ല്ല. ക­പ്പ­യേ­യു­ള­ളു. എ­ന്നാൽ മ­ര­ച്ചീ­നി­യു­ണ്ട്‌. ക­പ്പ­യി­ല്ല, പൂ­ള­യു­മി­ല്ല.
ശ്രീ­രം­ഗ­വാ­ണി­യിൽ കൂ­ടു­പാ­ത്ര­വും ക­ച്ച­ട കി­ച്ച­ട­യും പൂ­വെ­ല്ലാം പി­ച്ചി­പ്പി­ച്ചി­യും ഒ­റ­ക്ക­വും ത­ന്ന­ത്താ­നും എ­ടി­യേ­യും പി­ന്നാ­യ­വും മു­ന്നാ­യ­വും തൃ­ട്ടി­ച്ചു­വി­ട്ട­വ­നും ഞാ­ക്കൊ­ള­ള­തും കോ­വി­തൊ­ടീ­പ്പി­ക്ക­ലും കേ­ട്ടാ­ട്ടെ­യും അ­ണ്ണാ­ക്കി­പ്പു­ണ്ണും വെ­ളു­ത്തു­ള­ളി തൊ­ലി­ക്കു­ന്ന­തും പ­ഴ­യ സ്റ്റാ­മ്പു­കൾ­പോ­ലെ വി­ല­യി­ടാ­നാ­കാ­തെ നിൽ­ക്കു­ന്നു. എൺ­പ­തു­ക­ളിൽ മ­ല­യാ­ള­ക­വി­ത­യിൽ ദുഃ­ഖ­സാ­ഗ­ര­മി­ര­മ്പി മ­റി­ഞ്ഞ­പ്പോൾ ശ്രീ­രം­ഗൻ പോ­സി­റ്റീ­വ്‌ ചി­ന്ത­യു­ടെ കു­തി­ര­പ്പു­റ­ത്താ­യി­രു­ന്നു. ഒ­രു വാ­ക്കു­പോ­ലും നെ­ഗ­റ്റീ­വാ­യെ­ഴു­തു­വാൻ അ­ദ്ദേ­ഹ­ത്തി­ന്‌ ക­ഴി­ഞ്ഞി­ല്ല. ഞാൻ ആ­ത്മ­ഹ­ത­​‍്യാ­മു­ന­മ്പും ജെ­സ്സി­യു­മെ­ഴു­തി ബോ­ധ­​‍്യ­പ്പെ­ടു­ത്ത­ലി­ന്റെ നെ­ഗ­റ്റീ­വ്‌ വ­ഴി­യേ സ­ഞ്ച­രി­ച്ച­പ്പോൾ ശ്രീ­രം­ഗൻ കൂ­ളി­പ്പാ­ട്ടും പാ­ണ­ന്റെ പാ­ട്ടു­മെ­ഴു­തി വി­ജ­യ­പ്ര­തീ­ക്ഷ­യു­ടെ പോ­സി­റ്റീ­വ്‌ പാ­ത­യി­ലൂ­ടെ കു­തി­ര­യെ പാ­യി­ച്ചു. സെന്റർ ഫോർ സൗ­ത്ത്‌ ഇ­ന്ത­​‍്യൻ സ്റ്റ­ഡീ­സി­ന്റെ ആ­ദ­​‍്യ­കാ­വ­​‍്യ­പു­സ്‌­ത­കം എ­ന്ന സ­വി­ശേ­ഷ­ത­യും ശ്രീ­രം­ഗ­ന്റെ പാ­ണ­ന്റെ പാ­ട്ടി­നു­ണ്ട്‌.

ബാ­ബു പാ­ക്ക­നാ­രു­ടെ ക­വി­ത­കൾ അ­തി­തീ­ക്ഷ­ണ­ത­കൊ­ണ്ട്‌ ശ്ര­ദ്ധേ­യ­മാ­ണ്‌. പ്ര­സി­ദ്ധ ചി­ത്ര­കാ­രൻ കെ വി ജ്യോ­തി­ലാ­ലി­ന്റെ മു­ഖ­ചി­ത്ര­വും മ­റ്റ്‌ ചി­ത്ര­ങ്ങ­ളും ഈ കാ­വ­​‍്യ­പു­സ്‌­ത­ക­ത്തെ അ­ത­​‍്യാ­കർ­ഷ­ക­മാ­ക്കു­ന്നു­ണ്ട്‌. പ്ര­കാ­ശ­നം ചെ­യ്‌­തു­കൊ­ണ്ട്‌ പ­ന്ന്യൻ ര­വീ­ന്ദ്രൻ വാ­യി­ച്ച പാ­ക്ക­നാർ­ക്ക­വി­ത പ­രി­വർ­ത്ത­നം ആ­യി­രു­ന്നു.
?­?­ചോ­ര­ച്ചാ­ലു­കൾ നീ­ന്തി­ക്ക­യ­റി­യ
സ­മ­ര­സ­ഖാ­ക്ക­ളു­യർ­ത്തി­യ ചെ­ങ്കൊ­ടി
ഭ­ര­ണ­സ­ഖാ­ക്ക­ള­ല­ക്കി­യ­ല­ക്കി
ചെ­ങ്കൊ­ടി വെ­ള­ള­ക്കൊ­ടി­യാ­യി
ഇ­നി­യ­ത്‌ ചോ­ര­ച്ചെ­ങ്കൊ­ടി­യാ­വാൻ
ഒ­രു ബ­ലി­യാ­ടിൻ ര­ക്തം മ­തി­യോ??­?
ക­മ്മ­​‍്യൂ­ണി­സ്റ്റ്‌ അ­പ­ച­യ­ത്തെ അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന ഈ ര­ച­ന, ഒ­രു തി­രു­ത്തൽ ഗു­ളി­ക­യാ­യി­ട്ടാ­ണ്‌ പ­രി­ഗ­ണി­ക്ക­പ്പെ­ട്ട­ത്‌. ബാ­ബു പാ­ക്ക­നാ­രു­ടെ ഭാ­ഷ, അ­ടി­ത്ത­ട്ടി­ന്റെ വി­യർ­പ്പ്‌ പു­ര­ണ്ട­താ­ണ്‌. ശ്രീ­രം­ഗൻ ത­നി­നാ­ടൻ പ­ദ­ങ്ങ­ളെ പ­ല­പ്പോ­ഴും രാ­ഗ­ത്തി­ന്റെ ചി­റ­കി­ലേ­റ്റു­മ്പോൾ ബാ­ബു­പാ­ക്ക­നാർ പു­തി­യ­കാ­ല­ത്തെ പ­രു­ക്കൻ പ­ദ­ങ്ങ­ളെ ചി­ന്തേ­രി­ടാ­ത്ത ഈ­ണ­ത്തിൽ അ­വ­ത­രി­പ്പി­ക്കു­ന്നു. ര­ണ്ടും ആ­കർ­ഷ­കം. ര­ണ്ടും മ­നോ­ഹ­രം. സാ­മൂ­ഹ്യ ഉ­ത്ത­ര­വാ­ദി­ത­​‍്വ­ത്തി­ന്റെ കാ­ര­​‍്യ­ത്തിൽ ബാ­ബു­പാ­ക്ക­നാ­രു­ടെ ക­വി­ത ഒ­രു വി­ട്ടു­വീ­ഴ്‌­ച­യും കാ­ണി­ക്കു­ന്നി­ല്ല. ക­വി­ത­യെ ര­ണ്ട്‌ ക­വി­ക­ളും പ്ര­ത്യാ­ശ­ക­ളും നി­രാ­ശ­ക­ളും പ്ര­ത­​‍്യ­ക്ഷ­മാ­ക്കാ­നു­ള­ള ഉ­പാ­ധി­യാ­യി കാ­ണു­ന്നു. സ­മീ­പ­കാ­ല­ത്ത്‌ മ­ല­യാ­ള­ത്തി­ന്‌ കി­ട്ടി­യ ര­ണ്ട്‌ ന­ല്ല കാ­വ്യ­പു­സ്‌­ത­ക­ങ്ങ­ളാ­ണ്‌ തീ­പ്പു­ഴ­യിൽ നീ­രാ­ടു­ന്ന ഗോ­പി­ക­മാ­രും പാ­ണ­ന്റെ പാ­ട്ടും.

3 comments:

  1. ബാബു പാക്കനാരെപ്പറ്റി മുമ്പ് കേട്ടിട്ടുണ്ട്. ആ പേര് കൊണ്ടാണ് ഓര്‍മ്മയില്‍ നിന്നത്. രണ്ടുപേരുടെയും കവിതകളൊന്നും വായിച്ചിട്ടില്ല പക്ഷെ.

    ReplyDelete
  2. ?­?­ചോ­ര­ച്ചാ­ലു­കൾ നീ­ന്തി­ക്ക­യ­റി­യ
    സ­മ­ര­സ­ഖാ­ക്ക­ളു­യർ­ത്തി­യ ചെ­ങ്കൊ­ടി
    ഭ­ര­ണ­സ­ഖാ­ക്ക­ള­ല­ക്കി­യ­ല­ക്കി
    ചെ­ങ്കൊ­ടി വെ­ള­ള­ക്കൊ­ടി­യാ­യി
    ഇ­നി­യ­ത്‌ ചോ­ര­ച്ചെ­ങ്കൊ­ടി­യാ­വാൻ
    ഒ­രു ബ­ലി­യാ­ടിൻ ര­ക്തം മ­തി­യോ??­?

    ഈ വരികൾ ഒത്തിരി ഇഷ്ടമായി..
    ആശംസകൾ...

    ReplyDelete
  3. ബാബു പാക്കനാരെ കുറിച്ച് ആദ്യമായ് അറിയുകയാണ്

    ReplyDelete