Monday 18 August 2014

വെ­ള­ള­ക്കാ­രി­ത്ത­ട­വും അർ­ജന്റീ­ന­യും



    ലോ­ക­ഫു­ട്‌­ബോൾ ക­പ്പ്‌ മ­ത്സ­ര­മ­ഹോ­ത്സ­വം പ­ല ചി­ന്ത­ക­ളും ന­മു­ക്കു­ത­ന്നു. ഉ­ത്സ­വം എ­ന്ന­തി­നെ­ക്കാൾ ഒ­രു ലോ­ക­യു­ദ്ധ­ത്തി­ന്റെ പ്ര­തീ­തി ആ­യി­രു­ന്നു. സാ­ഹി­ത­​‍്യ­ക­ലാ­സാം­സ്‌­കാ­രി­ക മേ­ഖ­ല­കൾ­ക്ക്‌ കൊ­ടു­ക്കു­ന്ന ശ്ര­ദ്ധ­യു­ടെ നൂ­റി­ര­ട്ടി­യാ­ണ്‌ സർ­ക്കാർ, കാ­യി­ക­രം­ഗ­ത്തി­നു നൽ­കു­ന്ന­ത്‌. സാ­മ്പ­ത്തി­ക സ­ഹാ­യ­മാ­ണെ­ങ്കിൽ ആ­യി­ര­മി­ര­ട്ടി­യും. ക­വി­ത­യോ നൃ­ത്ത­മോ ഒ­ന്നും മ­നു­ഷ­​‍്യ­നിൽ സ്‌­പർ­ധ­യു­ടെ പോർ­കൊ­മ്പു­കൾ മു­ള­പ്പി­ക്കാ­റി­ല്ല. എ­ന്നാൽ ഫു­ട്‌­ബോ­ളും ക്രി­ക്ക­റ്റും മ­റ്റും സ്‌­പോർ­ട്‌­സ്‌­മാൻ സ്‌­പി­രി­റ്റും ക­ട­ന്ന്‌ വാർ­സ്‌­പി­രി­റ്റി­ലെ­ത്തി­ക്കും. ഇ­ന്ത്യ­യും പാ­ക്കി­സ്ഥാ­നും ത­മ്മിൽ ക്രി­ക്ക­റ്റ്‌ മ­ത്സ­രം ന­ട­ക്കു­മ്പോൾ ഈ വി­കാ­രം പാ­ര­മ­​‍്യ­ത­യിൽ എ­ത്തു­ന്ന­തു കാ­ണാം.

  ലോ­ക­ക­പ്പ്‌ ഫു­ട്‌­ബോൾ മേ­ള­യിൽ മ­ല­യാ­ളി­കൾ അ­ധി­ക­മാ­രും ജർ­മ്മ­നി ജ­യി­ക്ക­ണ­മെ­ന്ന്‌ ആ­ഗ്ര­ഹി­ച്ചി­ല്ല. ലാ­റ്റിൻ അ­മേ­രി­ക്കൻ രാ­ജ­​‍്യ­ങ്ങ­ളും സ്‌­പെ­യിൻ, ഹോ­ള­ണ്ട്‌ തു­ട­ങ്ങി­യ രാ­ജ­​‍്യ­ങ്ങ­ളു­മാ­ണ്‌ ജ­യി­ക്കാൻ അർ­ഹ­ത­യു­ള­ള­വർ എ­ന്നാ­ണ്‌ കേ­ര­ളം ക­ണ്ടെ­ത്തി­യ­ത്‌. തൃ­ശൂർ ലാ കോ­ള­ജ്‌ യൂ­ണി­യൻ വി­ദ­​‍്യാർ­ഥി­കൾ­ക്കി­ട­യിൽ ന­ട­ത്തി­യ പ്ര­വ­ച­ന­മ­ത്സ­ര­ത്തിൽ, വ­ലി­യ വ്യ­ത­​‍്യാ­സ­ത്തോ­ടെ ജർ­മ്മ­നി അ­ഞ്ചാം സ്ഥാ­ന­ത്താ­ണു­വ­ന്ന­ത്‌.

  കേ­ര­ളം മു­ഴു­വൻ അർ­ജന്റീ­ന, ബ്ര­സീൽ, സ്‌­പെ­യിൻ, ഇ­റ്റ­ലി, ഫ്രാൻ­സ്‌, ഇം­ഗ്ള­ണ്ട്‌ തു­ട­ങ്ങി­യ രാ­ജ­​‍്യ­ങ്ങ­ളു­ടെ ടീ­മു­ക­ളെ അ­ഭി­വാ­ദ്യം ചെ­യ്‌­തു­കൊ­ണ്ടു­ള­ള ഫ്‌­ള­ക്‌­സ്‌­ബോർ­ഡു­കൾ ആ­യി­രു­ന്ന­ല്ലൊ. പ­ല രാ­ജ­​‍്യ­ങ്ങ­ളു­ടെ­യും പ­താ­ക­കൊ­ണ്ട്‌ മ­ല­യാ­ളി ന­ഗ്ന­ത മ­റ­യ്‌­ക്കു­ക­യും ചെ­യ്‌­തു.

  ബ്ര­സീ­ലി­ന്റെ­യും അർ­ജന്റീ­ന­യു­ടെ­യും പ­താ­ക­കൾ ഏ­റ്റ­വു­മ­ധി­കം പാ­റി­ക്ക­ളി­ച്ച­തു മ­ല­പ്പു­റം ജി­ല്ല­യി­ലാ­യി­രു­ന്നു. ബ്ര­സീ­ലി­ന്റെ ദേ­ശീ­യ പ­താ­ക ബ്ര­സീ­ലിൽ­പോ­ലും ഇ­ത്ര­യും ഉ­ണ്ടാ­കി­ല്ല.

  വി­ശ­​‍്വാ­സി­ക­ളാ­യ ആ­രാ­ധ­കർ സ്വ­ന്തം ടീം ജ­യി­ക്കാൻ വേ­ണ്ടി പ­ള­ളി­ക­ളിൽ മെ­ഴു­കു­തി­രി­ക­ളും ച­ന്ദ­ന­ത്തി­രി­ക­ളും ക­ത്തി­ച്ചു. അ­മ്പ­ല­ങ്ങ­ളിൽ പ്ര­തേ­​‍്യ­ക പൂ­ജ­ന­ട­ത്തി. ബ­ഹു­ഭൂ­രി­പ­ക്ഷം ആ­രാ­ധ­ക­രു­ടെ­യും മു­ട്ടി പ്രാർ­ഥ­ന­ക­ളെ ദൈ­വം അ­വ­ഗ­ണി­ച്ചെ­ന്നു­വേ­ണം ക­രു­താൻ. അ­ല്ലെ­ങ്കിൽ പ­ണ്ടു നാ­സി­കൾ ഭ­രി­ച്ച ജർ­മ്മ­നി ജ­യി­ക്കി­ല്ലാ­യി­രു­ന്ന­ല്ലോ.

 ഒ­രു ഭ­ക്തൻ അർ­ജന്റീ­ന­യു­ടെ മെ­സി­ക്കു­വേ­ണ്ടി ശ­ത്രു­സം­ഹാ­ര­പൂ­ജ ­ത­ന്നെ ന­ട­ത്തി­ക്ക­ള­ഞ്ഞു. എ­തിർ ടീ­മി­ലു­ള­ള എ­ല്ലാ­വ­രെ­യും സം­ഹ­രി­ച്ച്‌ മെ­സി ന­യി­ക്കു­ന്ന ടീം ജ­യി­ക്കാൻ വേ­ണ്ടി ആ­യി­രു­ന്നു നേർ­ച്ച. തൃ­ശൂർ ജി­ല്ല­യി­ലെ പീ­ച്ചി­ഡാ­മി­ന­ടു­ത്തു­ള­ള വെ­ള­ള­ക്കാ­രി­ത്ത­ട­ത്തി­ലെ ശ്രീ­മ­ഹാ­വി­ഷ്‌­ണു മ­ഹാ­ല­ക് ഷ് ­മി ക്ഷേ­ത്ര­ത്തിൽ ര­ണ്ടാ­യി­ര­ത്തി ഇ­രു­നൂ­റ്റി­തൊ­ണ്ണൂ­റ്റി മൂ­ന്നാം ന­മ്പർ ര­സീ­ത്‌ അ­നു­സ­രി­ച്ചാ­ണ്‌ ശ­ത്രു­സം­ഹാ­ര­പൂ­ജ ന­ട­ത്തി­യ­ത്‌. മെ­സി ന­യി­ച്ച അർ­ജന്റീ­ന തോ­റ്റെ­ന്നു മാ­ത്ര­മ­ല്ല, മെ­സി­ക്ക്‌ ന­ല്ല ക­ളി­ക്കാ­ര­നു­ള­ള സ­മ്മാ­ന­ത്തി­ന്‌ അർ­ഹ­ത­യി­ല്ലെ­ന്ന്‌ ഫു­ട്‌­ബോൾ ഇ­തി­ഹാ­സം ന­മ്മു­ടെ ചെ­മ്മ­ണ്ണൂർ ഫെ­യിം മ­റ­ഡോ­ണ ആ­ക്ഷേ­പി­ക്കു­ക­യും ചെ­യ്‌­തു.

  ബ്ര­സീ­ലി­നു­വേ­ണ്ടി നേർ­ച്ച­കൾ ന­ട­ത്തി­യ ആ­രാ­ധ­ക­രു­ടെ അ­വ­സ്ഥ­യാ­ണ്‌ പ­രി­താ­പ­ക­രം. ഐ­തി­ഹാ­സി­ക­മാ­യ തോൽ­വി­യാ­ണ­ല്ലൊ ബ്ര­സീ­ലി­നു ല­ഭി­ച്ച­ത്‌. സ­മ്പ­ന്ന രാ­ഷ്‌­ട്ര­മ­ല്ലാ­ത്ത ബ്ര­സീൽ ഈ മാ­മാ­ങ്കം ഏ­റ്റെ­ടു­ത്ത­തി­നെ­തി­രേ വൻ പ്ര­ക്ഷോ­ഭം­പോ­ലും അ­വി­ടെ­യു­ണ്ടാ­യി. തോ­റ്റ­തി­ലു­ള­ള പ്ര­തി­ഷേ­ധ പ്ര­ക­ട­നം വേ­റെ­യും. ശ­ത്രു­സം­ഹാ­ര­പൂ­ജ­കൾ തി­രി­ഞ്ഞു­ക­ടി­ച്ച സം­ഭ­വം കേ­ര­ള­ത്തിൽ മുൻ­പും ഉ­ണ്ടാ­യി­ട്ടു­ണ്ട്‌. 

വൈ­ക്കം സ­ത­​‍്യ­ഗ്ര­ഹ­ത്തി­ന്‌ നേ­തൃ­ത്വം നൽ­കി­യ ത­ന്തൈ­പെ­രി­യോർ ഇ വി രാ­മ­സ­​‍്വാ­മി­ക്ക്‌ എ­തി­രേ ആ­യി­രു­ന്നു സം­ഹാ­രം

   ഇ വി രാ­മ­സ­​‍്വാ­മി­യു­ടെ തീ­പ്പൊ­രി പ്ര­സം­ഗ­ങ്ങൾ വൈ­ക്കം സ­ത­​‍്യ­ഗ്ര­ഹ­പ്പ­ന്ത­ലി­ലേ­ക്ക്‌ സ­മ­ര­ഭ­ടൻ­മാ­രെ ആ­കർ­ഷി­ച്ച­തിൽ അ­സ­​‍്വ­സ്ഥ­രാ­യ സ­വർ­ണർ തി­രു­വി­താം­കൂർ മ­ഹാ­രാ­ജാ­വി­നു പ­രാ­തി നൽ­കി. രാ­ജ­കി­ങ്ക­ര­ന്മാർ­വ­ന്ന്‌ ഇ വി രാ­മ­സ­​‍്വാ­മി­യെ അ­റ­സ്റ്റ്‌ ചെ­യ്‌­ത്‌ പൂ­ജ­പ്പു­ര സെൻ­ട്രൽ ജ­യി­ലിൽ അ­ട­ച്ചു. കൽ­ത്തു­റു­ങ്കിൽ കി­ട­ക്കു­ന്ന ഇ വി രാ­മ­സ­​‍്വാ­മി­യെ ഉ­ന്മൂ­ല­നം  ചെ­യ്യാ­നാ­യി ശ­ത്രു­സം­ഹാ­ര­യാ­ഗം ആ­രം­ഭി­ച്ചു. വി­ശ­​‍്വാ­സ­മ­നു­സ­രി­ച്ച്‌ യാ­ഗ­ത്തി­ന്റെ പ­രി­സ­മാ­പ്‌­തി­യിൽ ഇ വി രാ­മ­സ­​‍്വാ­മി മ­രി­ക്ക­ണം. എ­ന്നാൽ സം­ഭ­വി­ച്ച­ത്‌ മ­റി­ച്ചാ­ണ്‌. യാ­ഗ­ത്തി­ന്റെ പ­രി­സ­മാ­പ്‌­തി­യിൽ രാ­ജാ­വ്‌ മ­രി­ച്ചു. അ­തി­നെ­തു­ടർ­ന്ന്‌ ത­ട­വു­പു­ള­ളി­ക­ളെ തു­റ­ന്നു­വി­ട്ടു. ഇ വി രാ­മ­സ­​‍്വാ­മി പു­റ­ത്തു­വ­ന്നു വൈ­ക്ക­ത്തെ­ത്തി കൂ­ടു­തൽ തീ­ജ­​‍്വാ­ല­ക­ളോ­ടെ സ­മ­രം തു­ടർ­ന്നു.

  ശ­ത്രു­സം­ഹാ­ര­ത്തി­ന്‌ നേർ­ച്ച­ക­ളോ യാ­ഗ­ങ്ങ­ളോ ഫ­ല­പ്ര­ദ­മ­ല്ല. സ­ങ്കൽ­പ്പ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യ മ­ത­ദൈ­വ­ങ്ങൾ­ക്ക്‌ ഇ­ക്കാ­ര­​‍്യ­ത്തിൽ ഒ­ന്നും­ചെ­യാൻ ക­ഴി­യി­ല്ല. മെ­സി­യു­ടെ ആ­രാ­ധ­കൻ ക്ഷേ­ത്ര­ത്തിൽ ഒ­ടു­ക്കി­യ­പ­ണം പാ­ഴാ­യി­പ്പോ­യ­തു­മാ­ത്രം മി­ച്ചം. അ­തി­നാൽ ദൈ­വ­ത്തി­ന്റെ കൈ­യോ കാ­ലോ വാ­ലോ ഒ­ന്നു­മ­ല്ലാ­തെ കൂ­ട്ടാ­യ­പ­രി­ശ്ര­മ­ത്താൽ ശോ­ഭ­യോ­ടെ ക­ളി­ച്ചു ക­പ്പു­നേ­ടി­യ ജർ­മ്മ­നി­യെ അ­ഭി­ന­ന്ദി­ക്കാം.

4 comments:

  1. ഫുട് ബോളിന് മാത്രമായി ഒരു ദൈവത്തെ ലോകകപ്പ് കാലത്ത് സൃഷ്ടിക്കണം. ഇത്രയും ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യന് അത് വല്ല ബുദ്ധിമുട്ടുമുള്ള കാര്യമാണോ

    ReplyDelete
  2. ദൈവങ്ങളെക്കൊണ്ടു പൊറുതിമുട്ടിയിരിക്കുന്നു

    ReplyDelete
  3. ആരാധകരെ കൊണ്ട് അവര്‍ക്കും...

    ReplyDelete