Wednesday 26 September 2018

ഭിന്നത


പൊൻപണക്കൂമ്പാരമെന്നു ഞാൻ
കായ വറുത്തതാണെന്നു നീ
നീർത്ത കരിമ്പടമെന്നു ഞാൻ
ടാറിട്ട റോഡെന്നു നീ
നാരകം പൂത്തതാണെന്നു ഞാൻ
നക്ഷത്രമെന്നു നീ
പതയും ഷാമ്പെയിൻ മഴയെന്നു ഞാൻ
ജലപാതമെന്നു നീ
സത്യവും മിഥ്യയുമായി
ഭിന്നിച്ചകന്നവർ നമ്മൾ
പിന്നെ നാമൊന്നിച്ച നേരം
പൊൻപണക്കൂമ്പാരമെന്നു നീ..

1 comment:

  1. സത്യവും മിഥ്യയുമായി
    ഭിന്നിച്ചകന്നവർ നമ്മൾ
    പിന്നെ നാമൊന്നിച്ച നേരം
    പൊൻപണക്കൂമ്പാരമെന്നു നീ..

    ReplyDelete