ആരോ ചുട്ടു
ചുഴറ്റിയെറിഞ്ഞൊരു
ഗോതമ്പപ്പം
ആകാശത്തങ്ങനിരുന്നു
കൊതിപ്പിക്കുമ്പോള്‍
ഞാനും പെണ്ണും
ഞങ്ങടെ പൂച്ചക്കുട്ടീം
താഴെയിരുന്നു ദ്രവിക്കുമ്പോള്‍
പുഴ പഴയതു പോലൊഴുകുന്നു
വഴി പഴയതു പോല്‍ നീളുന്നു
മുകിലിന്റെമുനമ്പത്താരോ
വിരലൊപ്പിനു കനലൂതുന്നു.
- കുരീപ്പുഴശ്രീകുമാര്‍
അപ്പത്തിൻ കൊതി
ReplyDelete