കുരീപ്പുഴ

Tuesday, 27 September 2022

ഒരു പാഠത്തെ ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരം

 ഒരു പാഠത്തെ ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരം 

------------------------------------------------------------------------
കേരളത്തില്‍ വിവിധമേഖലകളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് നല്‍കുന്ന പുരസ്ക്കാരങ്ങളെല്ലാം വ്യക്തികളെ ഓര്‍മ്മിപ്പിക്കുന്നതാണ്. അപൂര്‍വമായി പുസ്തകങ്ങളെയും സംഘടനകളെയും ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരങ്ങളുമുണ്ട്.
ഓടക്കുഴല്‍ സമ്മാനം മഹാകവി ജി ശങ്കരക്കുറുപ്പിന്റെ അവാര്‍ഡിതമായ പുസ്തകത്തെ ഓര്‍മ്മിപ്പിക്കുന്നതാണെങ്കില്‍ അബുദാബി ശക്തി അവാര്ഡ് ഒരു പ്രവാസി സംഘടനയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഒരിയ്ക്കലും ആരും കണ്ടിട്ടില്ലാത്ത ഒരു സവര്‍ണ്ണഹിന്ദുദൈവമായ പത്മനാഭസ്വാമിയുടെ പേരിലുള്ള പുരസ്ക്കാരം, പെണങ്ങുണ്ണിക്കു കിട്ടിയപ്പോള്‍ നിരസിച്ചതോടുകൂടി, സാഹിത്യ അക്കാദമിയും ആ മാലിന്യം വേണ്ടെന്ന് വച്ചു. അത്രയും കാലം അത് ആ സവര്‍ണ്ണ ദൈവത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.

ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു പുരസ്ക്കാരമാണ് കേരള യുക്തിവാദി സംഘം നല്‍കുന്ന മതമില്ലാത്ത ജീവന്‍ അവാര്ഡ്.അത് ഏഴാം ക്ലാസ്സിലുണ്ടായിരുന്ന ഒരു പാഠത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. മതേതരത്വത്തിന് വേണ്ടി രക്തസാക്ഷിയായ ഒരു പാവം പാഠത്തെ ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരം.

മറക്കാനും പൊറുക്കാനുമുള്ള കഴിവ് കേരളീയര്‍ക്ക് ജന്മസിദ്ധമാണ്. എഞ്ചിനീയറിങ് വിദ്യാര്‍ഥിയായിരുന്ന രാജന്‍റെ കൊലപാതകത്തിലും ഈച്ചരവാര്യരുടെ കണ്ണുനീരിലും മനസ്സ് തകര്‍ന്ന കേരളം അന്നത്തെ മുഖ്യമന്ത്രിയെക്കൊണ്ട് രാജിവയ്പ്പിച്ചു. അദ്ദേഹമായിരുന്നു , അടിയന്തിരാവസ്ഥക്കാലത്തു പോലീസിനെ നിയന്ത്രിച്ചിരുന്നത്. നമ്മളതെല്ലാം മറക്കുകയും  അദ്ദേഹത്തെ പിന്നീട് മുഖ്യമന്ത്രിയാക്കുകയും ചെയ്തു.

കിങ്ങിണിക്കുട്ടനെന്ന കഥാപാത്രം തിളങ്ങിനിന്ന ദശാവതാരം എന്ന റേഡിയോ നാടകത്തിന്റെ അച്ചടിച്ച പതിനായിരക്കണക്കിന് കോപ്പികള്‍ ക്യൂനിന്നു വാങ്ങിയ നമ്മള്‍ ആ കഥാപാത്രത്തോടു പൊറുക്കുകയും അതിനു മാതൃകയായ ആളെ മന്ത്രിയും നിയമസഭാംഗവും ലോക്സഭാംഗവുമൊക്കെ ആക്കുക്കയും ചെയ്തു.നാടകം  വിറ്റുകിട്ടിയ കാശുകൊണ്ട്  നാടകകൃത്തൊരു കാറ് വാങ്ങിയതാണ് ഉണ്ടായ ഏക ലാഭം.

പെണ്‍വിഷയത്തില്‍ ആരോപിതരായി പുറത്തുപോയ നിയമസഭാംഗങ്ങളെയോ അവരുടെ നോമിനികളെയോ അധികാരസ്ഥാനത്ത് എത്തിക്കാനുള്ള ക്ഷമാശീലവും കേരളീയര്‍ക്കുണ്ടായി.

എന്നാല്‍ കൊലചെയ്യപ്പെട്ട പാഠത്തെ നമ്മള്‍ തിരിച്ചുപിടിച്ചില്ല.
ഭര്‍ണഘടനാമൂല്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പാഠമായിരുന്നു മതമില്ലാത്ത ജീവന്‍. അന്‍വര്‍ റഷീദെന്ന പുരുഷനും ലക്ഷ്മീദേവിയെന്ന സ്ത്രീയും ഇന്ത്യന്‍ ഭരണഘടനയുടെ സുരക്ഷാകവചത്തിനുള്ളില്‍ വിവാഹിതരായി. അവരുടെ ഓമനക്കുഞ്ഞാണ് ജീവന്‍. കുട്ടിയെ സ്ക്കൂളില്‍ ചേര്‍ത്തപ്പോള്‍ ജാതിയോ മതമോ രേഖകളില്‍ വച്ചില്ല. അത് ചോദ്യംചെയ്ത സ്ക്കൂള്‍ അധികൃതരോട് കുട്ടി വളര്‍ന്നുവരുമ്പോള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാമല്ലോ എന്ന ഉത്തരമാണ് മാതാപിതാക്കള്‍ നല്കിയത്.

ഈ പാഠത്തിനെതിരെ കേരളത്തിലെ മതങ്ങള്‍ ഫണം വിടര്‍ത്തി. കന്യാസ്ത്രീകളടക്കം തെരുവിലിറങ്ങി.പാഠപുസ്തകം കത്തിക്കപ്പെട്ടു. മലപ്പുറത്തെ വിദ്യാര്‍ഥിസംഘടന ഏഴാം ക്ലാസ്സിലെ പാഠപുസ്തകം കിട്ടാഞ്ഞതിനാല്‍ നാലാം ക്ലാസ്സിലെയും മൂന്നാം ക്ലാസ്സിലെയും പാഠപുസ്തകങ്ങള്‍ ചേര്‍ത്തുവച്ചു കത്തിച്ച് പ്രതിഷേധിച്ചു എന്നത് അക്കാലത്തെ ഗംഭീരഫലിതമായിരുന്നു.

ആദ്യകമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കാര്യത്തില്‍  വര്‍ഗീയശക്തികള്‍ സംഭവിപ്പിച്ച  ജനാധിപത്യഹത്യയെ ഓര്‍ത്താകാം ഒരു പണ്ഡിതസമിതിയുടെ കുടപിടിച്ചുകൊണ്ട് അന്നത്തെ സര്ക്കാര്‍ പാഠം ഒഴിവാക്കുകയുണ്ടായി. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നിരോധിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അതേ മതപ്രേതഭയം തന്നെയാണ് മതമില്ലാത്ത ജീവന്റെ കാര്യത്തിലും ഉണ്ടായത്.

കാര്യങ്ങള്‍ ഇങ്ങനെ പര്യവസാനിച്ചെങ്കിലും ഈ പ്രശ്നം വലിയൊരു ഗുണം ചെയ്തു. മക്കള്‍ പഠിക്കുന്ന പുസ്തകത്തിലെ പാഠം രക്ഷകര്‍ത്താക്കള്‍ വായിച്ചു. കേരളം വായിച്ചു. പാഠം തുടരണമെന്ന് അഭിപ്രായമുണ്ടായിരുന്നവര്‍ നിലനിര്‍ത്താന്‍ വേണ്ടിയുള്ള സമാധാനസമരവും സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ചു.

കേരളത്തില്‍ ചിലരൊക്കെ ഈ പാഠം ഇന്നും ഓര്‍മ്മിക്കുന്നു. അങ്ങനെയാണ് പാഠം ഒഴിവാക്കിയതിന്റെ പിറ്റേ വര്ഷം മുതല്‍ മതമില്ലാത്ത ജീവന്‍ പുരസ്ക്കാരം ഉണ്ടായത്. സ്ക്കൂള്‍ രേഖകളില്‍ ജാതിയോ മതമോ രേഖപ്പെടുത്താത്ത വിദ്യാര്‍ഥികളില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ് ടൂവിനും വിജയം നേടിയവര്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കുന്നത്. ഈ വര്‍ഷം അന്‍പത്തിമൂന്നു കുട്ടികള്‍ക്കാന് ഈ പുരസ്ക്കാരം ലഭിച്ചത്. 

കേരളത്തിലെ പുരോഗമനവാദികളുടെ ഹൃദയത്തില്‍ വജ്രശോഭയോടെ നില്‍ക്കുന്ന നാലുവരിക്കവിതയുണ്ട്. ഞങ്ങളിലില്ല ഹൈന്ദവരക്തം/ ഞങ്ങളിലില്ലാ ക്രൈസ്തവരക്തം/ ഞങ്ങളിലില്ലാ ഇസ്ലാം രക്തം/ ഞങ്ങളിലുള്ളത് മാനവരക്തം. ഈ കവിതയെഴുതിയ എം.പി പവിത്രന്റെ ഓര്‍മ്മക്കായുള്ള പവിത്രം അവാര്‍ഡും മതവും ജാതിയും ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ്.

ജസ്റ്റിസ് വി.ജി.അരുണ്‍ ഇക്കുറി അവാര്ഡ് വിജയികള്‍ക്ക് സമര്‍പ്പിച്ചു. ഇസ്ലാം മത തീവ്രവാദികളാല്‍ കൈ ഛേദിക്കപ്പെട്ട,സാഹിത്യ അക്കാദമി അവാര്ഡ് ജേതാവ് ടി.ജെ.ജോസഫുമായി കുട്ടികള്‍ സംവാദം നടത്തുകയും ചെയ്തു.
അവാര്‍ഡുകളുടെ ആധിക്യമുള്ള കേരളത്തില്‍ മതമില്ലാത്ത ജീവന്‍ അവാര്ഡ് വേറിട്ട് നില്‍ക്കുന്നു.
Posted by kureeppuzhasreekumar at 17:22 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Tuesday, 20 September 2022

 കടലിന്‍റെ കത്ത് 

--------------------------

പ്രിയരേ 

ഇത് എന്നെയും സൂര്യനെയും കാണാനെത്തുന്ന 

എല്ലാ കാമുകീകാമുകന്‍മാര്‍ക്കുമുള്ള കത്ത്.


ഒരു രാവില്‍ 

എല്ലാവരും പിരിഞ്ഞപ്പോള്‍ 

തീരവും ഞാനും നിലാവിന്‍റെ നിശാവസ്ത്രം ധരിച്ചപ്പോള്‍ 

രണ്ടു കാമുകിമാര്‍ ഇവിടെ വന്നു..


കള്ളിമുണ്ടും ബ്ലൌസുമിട്ടവള്‍

സാരിയുടുത്തവളെ നോക്കി 

കാര്‍ക്കിച്ചു തുപ്പി.


തുപ്പേറ്റു ചൂളിയവള്‍ പറഞ്ഞു 

സോറി. ഞാന്‍ ചന്ദ്രിക തന്നെ.

എങ്കിലും നിന്നെപ്പോലെ 

രണ്ടു പുരുഷന്മാരെ കൊന്ന്

സ്വയം മരിച്ചില്ല.


കറുത്തമ്മ വീണ്ടും കാര്‍ക്കിച്ചു തുപ്പി 

മീന്‍പാള കൊണ്ടു മുഖത്തടിച്ചു.

ചൂണ്ട വിഴുങ്ങിയ സ്രാവിനെപ്പോലെ

ശ്വാസം ആഞ്ഞുവലിച്ചു.


അനാഥരായ ആടുകള്‍ ആര്‍ത്തു കരഞ്ഞപ്പോള്‍

കാട്ടുമരത്തില്‍ കയറില്‍ തൂങ്ങിക്കിടന്ന 

ആ പുല്ലാങ്കുഴല്‍.


ആ ഒറ്റ കൊലകൊണ്ടുതന്നെ 

നീ എല്ലാ പ്രണയങ്ങളെയും കൊന്നു.


അല്ല.ഞാനെന്റെ ഭര്‍ത്താവിനെ 

പ്രണയിച്ചു.


ഫ!

കറുത്തമ്മ ആട്ടിയപ്പോള്‍ 

ഒരു നക്ഷത്രം തിരയിലേക്ക് വീണു 


അപ്പോള്‍ 

ഒരു മീന്‍പിടുത്തക്കാരന്റെയും 

ആട്ടിടയന്റെയും അവസാന  അലര്‍ച്ച 

ഒന്നിച്ചു കേട്ടു..


ഞാന്‍ 

രണ്ടുപേരെയും കൂട്ടിപ്പിടിച്ചു 

എന്‍റെ പെണ്‍മക്കളേ


നിങ്ങള്‍ രണ്ടുപേരും സ്നേഹം കൊതിച്ചവര്‍ 

പാവങ്ങള്‍ 

ഇനിയാര്‍ക്കും ഈ അനുഭവം 

ഉണ്ടാകാതിരിക്കട്ടെ.


സ്വന്തം 

കടലമ്മ 


Posted by kureeppuzhasreekumar at 02:02 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

മല കണ്ടുള്ള ജീവിതം

 മല കണ്ടുള്ള ജീവിതം 

-----------------------------------

അടുക്കളജനല്‍ തുറന്നാലക്കരെ 

ഇരുപറക്കോണം മല കാണം 

മലയ്ക്കെന്നെ കാണാം, മലമുകളിലെ 

മുകിലിനെന്നടിവയര്‍ കാണാം.


മലയിലെ തേക്കുമരങ്ങള്‍ പൂത്തതും 

ചുടുമിന്നല്‍ പൂവില്‍ കിരീടം വച്ചതും 

അടുത്ത മാത്രയില്‍ കരിന്തുകില്‍ ചുറ്റി 

ഇരു രാപ്പക്ഷികള്‍ പറന്നകന്നതും 

വെറുതെയോര്‍ത്തു ഞാന്‍ തല പുകയ്ക്കുമ്പോള്‍ 

ഉരുളുരുളുന്ന മുരള്‍ച്ചയും കേള്‍ക്കാം 


മലയിലാരെല്ലാം ഇരതേടുന്നുണ്ട് 

പകല്‍ പോലും മറന്നിണചേരുന്നുണ്ട്

മുയലുകള്‍ കുഞ്ഞനെലികള്‍ പാമ്പുകള്‍ 

ഉടുമ്പുകള്‍ ഉടുപ്പഴിക്കും ചേരകള്‍ 

പുലി പോല്‍ കണ്ണിലുജ്ജ്വലിക്കും സൂര്യനെ 

മറനീക്കിക്കാട്ടി വിരട്ടും പൂച്ചകള്‍ 


മലയിലെന്തെല്ലാമരുമക്കാഴ്ചകള്‍ 

വിവിധജീവിതസിനിമാസീനുകള്‍ 

അരിക്കുരുവികള്‍ കടവാതല്‍ തൂങ്ങി-

ക്കയറും മഞ്ചാടിമരങ്ങള്‍, പുള്ളുകള്‍

ഉറുമ്പുകള്‍ ജാഥയൊരുക്കും സസ്യങ്ങള്‍ 

ജലകണികകള്‍ പനയ്ക്കും പാറകള്‍


മലമുകളിലെ മരത്തില്‍ കേറിയാല്‍ 

പടിഞ്ഞാറന്‍കായല്‍ തെളിഞ്ഞു കാണുമോ

തല തകര്‍ക്കുവാന്‍ വരുന്ന യന്ത്രന്‍റെ 

തുറന്ന വായയും ചിരിയും കാണുമോ

വിതുമ്പും കാറ്റിന്‍റെ കുഴലു കേള്‍ക്കുമോ

മഴ നിലവിളിച്ചിടിച്ചിറങ്ങുമോ?


മലയിലെങ്ങാനും ഗുഹയുണ്ടാകുമോ

അവിടെ പണ്ടൊരു പുരുഷനും പെണ്ണും 

ഉറങ്ങിക്കാണുമോ, അവര്‍ക്ക് കാവലായ് 

കടുവകള്‍ നിന്ന പടവുണ്ടാകുമോ?


മല കയറുവാന്‍ മനസ്സ് പായുന്നു 

അരുതു കാല്‍മുട്ടു മടിച്ചു നില്ക്കുന്നു.


Posted by kureeppuzhasreekumar at 02:00 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Wednesday, 14 September 2022

വാമനന് ... തീക്കതിരില്‍ വന്നത്.

 

#பூமி_தட்டிப்பறிக்கும்_ஆதிபிதா
திருவோணமும் வாமனனும்

எழுத்து : குரீப்புழா ஸ்ரீகுமார்
தமிழில்: போ.மணிவண்ணன், இரா.மணிமேகலை

நிலங்களைத் தட்டிப்பறிக்கின்றவர்களின் ஆதி பிதா யாராக இருக்கும்? என்பதை மிகச்சரியாக அடையாளம் காட்டியவர் மஹாகவி வைலோப்பிள்ளி ஸ்ரீதரன் நாயர் தான்.அவர் திருத்தமாக அடையாளம் காட்டிய வாமனமார்களின் கீழ்மையான குணங்களும் சிறுமையான சிந்தனைகளும் மூவடி மண்ணைக் கவர்தற்கான திட்டங்களும் மிக இழிவானவை. அற்பமான தேவைகளுக்காக மனிதத்தைப் பாவைக்கூத்தட்டி மயங்க வைப்பவர்களும் அவர்களே.

"வாமனன்" - நில அபகரிப்பின் குறியீட்டு வடிவமாகும். ஒர் இனத் தலைவனின் காருண்யம் மிக்கஇரக்க உணர்வை முதலீடாக்கிக் கொண்டு அவனுக்குச் சொந்தமான மண்ணைப் பிடுங்கிக்கொள்கின்றதுடன் இறுதியில் அந்த இனத் தலைவனையும் அம்மண்ணின் பாதாளத்தில் புதைத்துக் கொல்லுகின்ற வன்முறையான வழிமுறையே வாமன அடையாளமாகிறது.

தமிழர்களின் குல தெய்வமான முருகனையும் மலையாளிகளின் மனங் கொள்ளை கொண்ட வேந்தனாகிய மகாபலியையும் இந்தியத் தொன்மங்களிலிருந்து பிரித்தெடுத்து  தமக்கேயான தலைவர்களாகத் தென்னிந்திய மக்கள் சொந்தமாக்கிக்கொண்டார்கள்.அப்புராணக்கதையை ஏற்றுக் கொண்டு ஆராய்ந்தால் தேவர்களின் அருவருக்கத்தக்க பொறாமைதான் மஹாபலியின் துர்மரணத்திற்குக் காரணமானது என்பது தெளிவாகிறது. மக்கள் நலனை மட்டுமே முன்னிருத்தி ஆட்சி புரிவதில் நாட்டமுடைய மகாபலி என்ற அரசனை இருந்த இடம் தெரியாமல் ஆக்கி விடுவதற்கான பணியின் கொட்டேஷன் மகாவிஷ்ணு எடுத்துக்கொள்கிறார். இப்பணி முடிக்க வாமன வேடம் தரித்து வந்து மகாபலியின் தியாக உள்ளத்தையே அவனது அழிவுக்கான முதலாக்கி அவனை அழிக்கின்றார் மகாவிஷ்ணு.

மகாபலியின் மனைவி ராணி விந்தியாவளி என்பவள் ஆவாள்..அவள் தன் கணவனுக்கு இழைக்கப்பட்ட அநீதி பொறுக்காமல் கதறிய கதறல்தான் அனைத்துப் புராணங்களிலும் உள்ள அவல ஒலிகளின் ஒற்றைப் பேரொலி.

"பாவனைகள் பல பல புறத்தே காட்டினாலும் ஆட்டத்தின் இறுதியில் உண்மை சுபாவம் மட்டுமே  வெளிப்படும்" என்று கூறியது போல
புராணத்தை இயற்றிய மகாகவி அவளின் பேரன்பு நிறைந்த அவலமான கதறலின் ஆழத்தை வாக்கியங்களில் விவரிக்காமல் மவுனத்தை மட்டும் இட்டு நிரப்பி அந்த வரிகளுக்கான பொருள் வாசிப்பவருக்கே வெளிச்சமாகட்டும் என்று விட்டுத் தந்து விட்டார் எனலாம்.

வாமனன் மகாபலியிடமும் அவனது மக்களிடமும் காட்டியது கடைந்தெடுத்த அநீதி. ஆயுள் தண்டனைக் கைதிக்கு வழங்கப்படும் வருடத்திற்குப் பத்து நாள் சிறைவாச விடுமுறை (பரோல்) போன்ற ஒன்றே அந்த குற்றமற்ற ஆன்மாவிற்கு அனுமதிக்கப்பட்டுள்ள ஒணச்சடங்காகும்.

காசர்கோட்டு துளுவர்களின் "பலீந்திரன் பாட்டு" என்ற பாட்டில் மகாபலி தன் நாட்டைத் திரும்பப் பெற ஒரு அருமையான வாய்ப்புத் தருகின்றார்கள். ஆகா எப்போது நாட்டைத் திரும்பப் பெறலாம் என்ற ஆவலோடு அவர்கள் தந்திருக்கும் விதிகளை நாம் நோக்கினால்  சதி புரிகின்றது.

1.உப்பு கற்பூரமாக ஆகின்ற காலத்தில்
2.உளுந்து மத்தளமாய் உருமாற்றம் ஆகின்ற காலத்தில்
3.குன்றிமணியில் உள்ள கருத்த பகுதி நிறம் மங்கி மாய்கின்ற காலத்தில்
4. மரங்கொத்திப் பறவை தன் கொண்டைப்பூவைக் கழற்றி வைக்கின்ற காலத்தில்
மன்னன் மாபலி தன் நாட்டைத் திரும்பப் பெறலாம் என்கிறார்கள்.

டார்வினின் பரிணாமக் கொள்கைகளில் கூட உயிர்களின் வளர்சிதை உருமாற்றத்திற்கு இவ்வளவு நீண்ட கால அளவு சொல்லப்படவில்லை எனலாம். இதெல்லாம் நடக்கின்ற காலத்தில் நாட்டைத் திரும்பக் கொடுப்பதும் நடக்கும் என்ற தாங்கள் அளித்த அருமையான (offer) வாய்ப்பினை தாங்களே பாராட்டுவர்.

நட்டமாக இழந்த பூமியைதிரும்பப்பெறுவதற்கான போராட்டத்தில் இன்றும் உள்ளனர் மகாபலியின் பின் வந்த வம்சமாகிய ஆதிகுடிகள்.
இந்தியாவின் மிகச்சிறந்த பாடகியாகத் தெரிவுசெய்யப்பட்ட நஞ்சியம்மையும்   ஒரு சமர சகா (போரட்ட தோழர்,Comrade) தான்.
ஆம்…. பாணாசுரனின் மலையும் அணைக்கட்டும் இருப்பது கேரளத்தில்தான்.
உஷா என்ற பெயர்  எங்கும் பரவியுள்ளதும் கேரளம் தான்

மகாபலி மட்டும் தான் கேரளத்தின்  நட்சத்திரம்.
வாமனன் அல்ல.

ஈ .சந்திரசேகரன் நாயரின் உள்ளத்தில் உதயமான கனவுகளின்  மெய்ப்பாடாக "மாவேலி ஸ்டோர்கள்" கேரளத்தில் தொடங்கப்பட்டன. அப்போது திருச்சூரில் சிலர் "வாமனன் ஸ்டோர்கள்" என்று போட்டிக்குத் தொடங்கினார்கள். ஆனால் மக்களின் ஒத்துழைப்பு மாவேலிக்கும் புறக்கணிப்பு வாமனனுக்கும் கிட்டியது. இன்றும் மாவேலி ஸ்டோர்கள் மக்கள் சேவைக்குத் தயாராக நிற்கின்றன.

கேரள நாட்டின் தோற்றம் குறித்து மற்றுமொரு கள்ளக் கதையை கட்டி விட்டிருக்கிறார்கள்.பரசுராமன் மழுவை வீசி சிருட்டித்த நாடு தான் கேரளாவாவாம். இந்த மாயாஜாலங்களல்ல கேரளம் என்று மலையாளிகளின் பிரியத்திற்குரிய கதைக்காரன்  N.முகுந்தன் தன் நூலில் கூறியுள்ளார்.

தசாவதாரங்களில் ஐந்தாவது வேடம் வாமன அவதாரம். மகாவிஷ்ணு அந்த அவதாரம் தரித்து வந்தது வளமான நாட்டை நலமாக ஆண்டு வந்த மன்னன் மகாபலியை நாசமாக்கி கேரளர்களைத் துக்கத்தின் துயரக் கடலில் ஆழ்த்துவதற்காக மட்டுமே …..!

என்றால் …. அதற்கு அடுத்து வந்த பரசுராம அவதாரம்தான் கேரளத்தை உருவாக்கியது என்ற கதையையும் சொல்கிறார்கள். அந்த அவதாரம் எந்தக் கோடாலியை கடலில் வீசி எறிந்து கேரளத்தை உற்பத்தி செய்தது? என்பது அறியவில்லை.

"மகாபலியும் பரசுராமனும் தம்மில் உள்ள யுத்தம்" என்ற கவிதையில் வயலார்  இந்த செய்திகளை எல்லாம் அழகு பொருந்த விவரிக்கின்றார். குந்தல நாட்டைக் கொள்ளையடிக்க கோடாரி எடுத்து வந்த கொடுங்கோல் கள்ளன் என்று வயலார் தம் கவிதையில் கூறுகின்றார்.

படி இறங்கி நடந்த  கடலின் வீடுதான் கேரளம்.
கடல் தந்த அன்பளிப்பு.

இதில் கோடலிக்கோ அல்லது ஈட்டி எறியும் விளையாட்டுவீரருக்கோ (Javelin Throw) ஒரு பங்குமில்லை.

ஒண சிறப்பிதழ்கள் வெளிவருவதற்கு முன்பாகவே ஒணக் கொண்டாட்டத்திற்கான பொருள்களை (Onam Kid) மக்களுக்கு அளித்து கேரள அரசு ஒணத்தின் வரவை உலகிற்கு அறிவிக்கின்றது.

இப்போது கேள்வி உங்களுக்கு…
இனி தேர்தல் ஒன்று வந்தால்
அதில் மாபலியும் வாமனனும் வேட்பாளர்களாக நின்றால் நீங்கள் யாருக்கு வாக்களிப்பீர்கள்?
மாவேலிக்கு மட்டும் தான் உங்கள் வாக்கு கிடைக்கும்.
வாமனன் தான் கட்டிய வைப்புத்தொகையைக் கூட இழக்கவேண்டியிருக்கும். இது தான் மலையாளியின் மனம்.

பழம் புரட்டு பேசுவோர் யாரேனும் ஒணக் காலத்தில் மலையாளிகளுக்கு வாமன ஜெயந்தி வாழ்த்து கூறலாம். அந்த வாழ்த்தினைக் கிழித்து எறிவதற்கு அரபிக்கடலில் இடம் உண்டு. அரபிக்கடல் மாசடையும் என்றாலும் வேறு வழியில்லை எறியத்தான் வேண்டும்.

#பூமி_தட்டிப்பறிக்கும்_ஆதிபிதா
திருவோணமும் வாமனனும்

எழுத்து : குரீப்புழா ஸ்ரீகுமார்
தமிழில்: போ.மணிவண்ணன், இரா.மணிமேகலை

நிலங்களைத் தட்டிப்பறிக்கின்றவர்களின் ஆதி பிதா யாராக இருக்கும்? என்பதை மிகச்சரியாக அடையாளம் காட்டியவர் மஹாகவி வைலோப்பிள்ளி ஸ்ரீதரன் நாயர் தான்.அவர் திருத்தமாக அடையாளம் காட்டிய வாமனமார்களின் கீழ்மையான குணங்களும் சிறுமையான சிந்தனைகளும் மூவடி மண்ணைக் கவர்தற்கான திட்டங்களும் மிக இழிவானவை. அற்பமான தேவைகளுக்காக மனிதத்தைப் பாவைக்கூத்தட்டி மயங்க வைப்பவர்களும் அவர்களே.

"வாமனன்" - நில அபகரிப்பின் குறியீட்டு வடிவமாகும். ஒர் இனத் தலைவனின் காருண்யம் மிக்கஇரக்க உணர்வை முதலீடாக்கிக் கொண்டு அவனுக்குச் சொந்தமான மண்ணைப் பிடுங்கிக்கொள்கின்றதுடன் இறுதியில் அந்த இனத் தலைவனையும் அம்மண்ணின் பாதாளத்தில் புதைத்துக் கொல்லுகின்ற வன்முறையான வழிமுறையே வாமன அடையாளமாகிறது.

தமிழர்களின் குல தெய்வமான முருகனையும் மலையாளிகளின் மனங் கொள்ளை கொண்ட வேந்தனாகிய மகாபலியையும் இந்தியத் தொன்மங்களிலிருந்து பிரித்தெடுத்து  தமக்கேயான தலைவர்களாகத் தென்னிந்திய மக்கள் சொந்தமாக்கிக்கொண்டார்கள்.அப்புராணக்கதையை ஏற்றுக் கொண்டு ஆராய்ந்தால் தேவர்களின் அருவருக்கத்தக்க பொறாமைதான் மஹாபலியின் துர்மரணத்திற்குக் காரணமானது என்பது தெளிவாகிறது. மக்கள் நலனை மட்டுமே முன்னிருத்தி ஆட்சி புரிவதில் நாட்டமுடைய மகாபலி என்ற அரசனை இருந்த இடம் தெரியாமல் ஆக்கி விடுவதற்கான பணியின் கொட்டேஷன் மகாவிஷ்ணு எடுத்துக்கொள்கிறார். இப்பணி முடிக்க வாமன வேடம் தரித்து வந்து மகாபலியின் தியாக உள்ளத்தையே அவனது அழிவுக்கான முதலாக்கி அவனை அழிக்கின்றார் மகாவிஷ்ணு.

மகாபலியின் மனைவி ராணி விந்தியாவளி என்பவள் ஆவாள்..அவள் தன் கணவனுக்கு இழைக்கப்பட்ட அநீதி பொறுக்காமல் கதறிய கதறல்தான் அனைத்துப் புராணங்களிலும் உள்ள அவல ஒலிகளின் ஒற்றைப் பேரொலி.

"பாவனைகள் பல பல புறத்தே காட்டினாலும் ஆட்டத்தின் இறுதியில் உண்மை சுபாவம் மட்டுமே  வெளிப்படும்" என்று கூறியது போல
புராணத்தை இயற்றிய மகாகவி அவளின் பேரன்பு நிறைந்த அவலமான கதறலின் ஆழத்தை வாக்கியங்களில் விவரிக்காமல் மவுனத்தை மட்டும் இட்டு நிரப்பி அந்த வரிகளுக்கான பொருள் வாசிப்பவருக்கே வெளிச்சமாகட்டும் என்று விட்டுத் தந்து விட்டார் எனலாம்.

வாமனன் மகாபலியிடமும் அவனது மக்களிடமும் காட்டியது கடைந்தெடுத்த அநீதி. ஆயுள் தண்டனைக் கைதிக்கு வழங்கப்படும் வருடத்திற்குப் பத்து நாள் சிறைவாச விடுமுறை (பரோல்) போன்ற ஒன்றே அந்த குற்றமற்ற ஆன்மாவிற்கு அனுமதிக்கப்பட்டுள்ள ஒணச்சடங்காகும்.

காசர்கோட்டு துளுவர்களின் "பலீந்திரன் பாட்டு" என்ற பாட்டில் மகாபலி தன் நாட்டைத் திரும்பப் பெற ஒரு அருமையான வாய்ப்புத் தருகின்றார்கள். ஆகா எப்போது நாட்டைத் திரும்பப் பெறலாம் என்ற ஆவலோடு அவர்கள் தந்திருக்கும் விதிகளை நாம் நோக்கினால்  சதி புரிகின்றது.

1.உப்பு கற்பூரமாக ஆகின்ற காலத்தில்
2.உளுந்து மத்தளமாய் உருமாற்றம் ஆகின்ற காலத்தில்
3.குன்றிமணியில் உள்ள கருத்த பகுதி நிறம் மங்கி மாய்கின்ற காலத்தில்
4. மரங்கொத்திப் பறவை தன் கொண்டைப்பூவைக் கழற்றி வைக்கின்ற காலத்தில்
மன்னன் மாபலி தன் நாட்டைத் திரும்பப் பெறலாம் என்கிறார்கள்.

டார்வினின் பரிணாமக் கொள்கைகளில் கூட உயிர்களின் வளர்சிதை உருமாற்றத்திற்கு இவ்வளவு நீண்ட கால அளவு சொல்லப்படவில்லை எனலாம். இதெல்லாம் நடக்கின்ற காலத்தில் நாட்டைத் திரும்பக் கொடுப்பதும் நடக்கும் என்ற தாங்கள் அளித்த அருமையான (offer) வாய்ப்பினை தாங்களே பாராட்டுவர்.

நட்டமாக இழந்த பூமியைதிரும்பப்பெறுவதற்கான போராட்டத்தில் இன்றும் உள்ளனர் மகாபலியின் பின் வந்த வம்சமாகிய ஆதிகுடிகள்.
இந்தியாவின் மிகச்சிறந்த பாடகியாகத் தெரிவுசெய்யப்பட்ட நஞ்சியம்மையும்   ஒரு சமர சகா (போரட்ட தோழர்,Comrade) தான்.
ஆம்…. பாணாசுரனின் மலையும் அணைக்கட்டும் இருப்பது கேரளத்தில்தான்.
உஷா என்ற பெயர்  எங்கும் பரவியுள்ளதும் கேரளம் தான்

மகாபலி மட்டும் தான் கேரளத்தின்  நட்சத்திரம்.
வாமனன் அல்ல.

ஈ .சந்திரசேகரன் நாயரின் உள்ளத்தில் உதயமான கனவுகளின்  மெய்ப்பாடாக "மாவேலி ஸ்டோர்கள்" கேரளத்தில் தொடங்கப்பட்டன. அப்போது திருச்சூரில் சிலர் "வாமனன் ஸ்டோர்கள்" என்று போட்டிக்குத் தொடங்கினார்கள். ஆனால் மக்களின் ஒத்துழைப்பு மாவேலிக்கும் புறக்கணிப்பு வாமனனுக்கும் கிட்டியது. இன்றும் மாவேலி ஸ்டோர்கள் மக்கள் சேவைக்குத் தயாராக நிற்கின்றன.

கேரள நாட்டின் தோற்றம் குறித்து மற்றுமொரு கள்ளக் கதையை கட்டி விட்டிருக்கிறார்கள்.பரசுராமன் மழுவை வீசி சிருட்டித்த நாடு தான் கேரளாவாவாம். இந்த மாயாஜாலங்களல்ல கேரளம் என்று மலையாளிகளின் பிரியத்திற்குரிய கதைக்காரன்  N.முகுந்தன் தன் நூலில் கூறியுள்ளார்.

தசாவதாரங்களில் ஐந்தாவது வேடம் வாமன அவதாரம். மகாவிஷ்ணு அந்த அவதாரம் தரித்து வந்தது வளமான நாட்டை நலமாக ஆண்டு வந்த மன்னன் மகாபலியை நாசமாக்கி கேரளர்களைத் துக்கத்தின் துயரக் கடலில் ஆழ்த்துவதற்காக மட்டுமே …..!

என்றால் …. அதற்கு அடுத்து வந்த பரசுராம அவதாரம்தான் கேரளத்தை உருவாக்கியது என்ற கதையையும் சொல்கிறார்கள். அந்த அவதாரம் எந்தக் கோடாலியை கடலில் வீசி எறிந்து கேரளத்தை உற்பத்தி செய்தது? என்பது அறியவில்லை.

"மகாபலியும் பரசுராமனும் தம்மில் உள்ள யுத்தம்" என்ற கவிதையில் வயலார்  இந்த செய்திகளை எல்லாம் அழகு பொருந்த விவரிக்கின்றார். குந்தல நாட்டைக் கொள்ளையடிக்க கோடாரி எடுத்து வந்த கொடுங்கோல் கள்ளன் என்று வயலார் தம் கவிதையில் கூறுகின்றார்.

படி இறங்கி நடந்த  கடலின் வீடுதான் கேரளம்.
கடல் தந்த அன்பளிப்பு.

இதில் கோடலிக்கோ அல்லது ஈட்டி எறியும் விளையாட்டுவீரருக்கோ (Javelin Throw) ஒரு பங்குமில்லை.

ஒண சிறப்பிதழ்கள் வெளிவருவதற்கு முன்பாகவே ஒணக் கொண்டாட்டத்திற்கான பொருள்களை (Onam Kid) மக்களுக்கு அளித்து கேரள அரசு ஒணத்தின் வரவை உலகிற்கு அறிவிக்கின்றது.

இப்போது கேள்வி உங்களுக்கு…
இனி தேர்தல் ஒன்று வந்தால்
அதில் மாபலியும் வாமனனும் வேட்பாளர்களாக நின்றால் நீங்கள் யாருக்கு வாக்களிப்பீர்கள்?
மாவேலிக்கு மட்டும் தான் உங்கள் வாக்கு கிடைக்கும்.
வாமனன் தான் கட்டிய வைப்புத்தொகையைக் கூட இழக்கவேண்டியிருக்கும். இது தான் மலையாளியின் மனம்.

பழம் புரட்டு பேசுவோர் யாரேனும் ஒணக் காலத்தில் மலையாளிகளுக்கு வாமன ஜெயந்தி வாழ்த்து கூறலாம். அந்த வாழ்த்தினைக் கிழித்து எறிவதற்கு அரபிக்கடலில் இடம் உண்டு. அரபிக்கடல் மாசடையும் என்றாலும் வேறு வழியில்லை எறியத்தான் வேண்டும்.
ReplyForward
ReplyForward
Posted by kureeppuzhasreekumar at 16:52 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

കളങ്കിതമായ ബസവശ്രീ പുരസ്ക്കാരം


ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒരു ബഹുമതിയാണ് കര്‍ണ്ണാടകയില്‍ നിന്നുള്ള ബസവശ്രീ പുരസ്ക്കാരം.മേധാപട്ക്കര്‍, വന്ദനശിവ, ദലായ് ലാമ, സ്വാമി അഗ്നിവേശ്,ഗദ്ദര്‍, ശബ് നാ ആശ്മി തുടങ്ങിയവരാണ് ഈ പുരസ്ക്കാരത്താല്‍ ബഹുമാനിതരായിട്ടുള്ളത്. ഹിന്ദു വര്‍ഗീയവാദികളുടെ വെടിയേറ്റു മരിച്ച ഡോ.എം.എം.കല്‍ബുര്‍ഗിക്ക് മരണാനന്തരം ഈ പുരസ്ക്കാരം പ്രഖ്യാപിച്ചിരുന്നു. മലയാളിയായ പി.ടി.ഉഷയ്ക്കും ഈ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അഞ്ചു ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക.

പ്രമുഖ പത്രപ്രവര്‍ത്തകനായ പി.സായ് നാഥിന് രണ്ടായിരത്തി പതിനേഴില്‍ ഈ പുരസ്ക്കാരം ലഭിച്ചിരുന്നു അദ്ദേഹം ഇപ്പോള്‍ ഈ പുരസ്ക്കാരം, സമ്മാനത്തുകയായ അഞ്ചുലക്ഷം രൂപയടക്കം തിരിച്കു കൊടുക്കുകയാണ്. അവാര്‍ഡ് നല്കിയ ചിത്ര ദുര്‍ഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ബാലികാ പീഡനത്തിന് ജയിലിലായതിനെ തുടര്‍ന്നാണ് ഈ തീരുമാനം ഉണ്ടായത്.

പുരസ്ക്കാരം ബസവേശ്വരന്റെ പേരിലാണ്. കന്നടിഗരെ മനുഷ്യരാക്കിയ മഹാനായിരുന്നു ബസവേശ്വരന്‍. ഭാരതീയകവിതയ്ക്ക് ബസവേശ്വരനോട് പ്രത്യേകിച്ചൊരു കടപ്പാടുണ്ട്. അത് വചനകവിതയെന്ന മഹാസമുദ്രത്തിലെ ആദ്യതുള്ളി ആയതാണ്. 

നാരായണഗുരുവിനു സംഭവിച്ചതുപോലെയുള്ള അപചയം മരണാനന്തരം  ബസവേശ്വരനും സംഭവിച്ചു. മരണാനന്തരം ആകയാല്‍ ഈ അപചയത്തിനവര്‍ ബാധ്യസ്ഥരുമല്ല. 

ആത്മീയതയുടെ ഏതെങ്കിലും ചില്ലകളുമായി കൂട്ടിക്കെട്ടിയിട്ടുള്ള സാമൂഹ്യപരിഷ്ക്കരണചിന്തകള്‍ക്കാണ് ഈ ദുര്‍ഗ്ഗതി സംഭവിക്കുന്നത്. തമിഴ് ജനതയെ ഉണര്‍ത്തിയെടുത്ത പെരിയോര്‍ ഈ.വി.രാമസ്വാമിയുടെ ചിന്തകള്‍ ഇപ്പോഴും കലര്‍പ്പില്ലാതെ തുടരുന്നുണ്ട്. 

അനുയായികള്‍ അധപ്പതിച്ചുപോയതിന്‍റെ ചരിത്രം ബുദ്ധനില്‍ നിന്നാണ് ആരംഭിക്കുന്നത്. അഹിംസ പൂര്‍ണ്ണമായും ഉപേക്ഷിച്ച ബുദ്ധമതവിശ്വാസികള്‍ ലോകത്ത് നടത്തിയ ഹിംസകള്‍ക്ക് കണക്കില്ല. രണ്ടാം ലോകയുദ്ധകാലത്തെ ജപ്പാനീസ് ഹിംസയും ചൈനയിലെ ടിയാനന്‍മെന്‍ ഹിംസയും കമ്പോഡിയന്‍ കൊലനിലവും തമിഴര്‍ക്കെതിരെ സിംഹളര്‍ നടത്തിയ കൊടും ഹിംസയും രോഹിങ്ക്യന്‍ നിരപരാധികള്‍ക്കെതിരെ മ്യാന്മര്‍ ഭരണകൂടം നടത്തിയ ആട്ടിപ്പുറത്താക്കലും  ഒന്നും ചരിത്രം മറന്നിട്ടില്ല.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവണ്ണ ആരംഭിച്ച സാമൂഹ്യപരിഷ്ക്കരണം കര്‍ണ്ണാടകമാമൂലുകളെ പിടിച്ചുലച്ചു.നൂറ്റാണ്ടുകള്‍ കടന്നുപോയപ്പോള്‍ നമ്മള്‍ കാണുന്നത്,ഹിന്ദുമത തീവ്രവാദം പിടിമുറുക്കുന്ന കര്‍ണ്ണാടകമാണ്. ബസവണ്ണയുടെ അനുയായികളായ ലിംഗായത്തുകള്‍ പ്രത്യേക മതപദവിയും ആവശ്യപ്പെടുന്നുണ്ട്. എങ്കിലും എത്രയോ ഭേദമെന്ന് ആശ്വസിക്കാവുന്നതേയുള്ളൂ. കര്‍ണ്ണാടകത്തില്‍ ഹൃദയപക്ഷ,ദലിത് മുന്നേറ്റങ്ങള്‍ക്ക് ഇനിയും സാധ്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അതില്‍ ബസവേശ്വരചിന്തകല്‍ക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്.

ലിംഗായത്തുകളുടെ കാണപ്പെട്ട ദൈവമാണ് ശിവമൂര്‍ത്തി മുറുഗ ശരണറു.ബസവേശ്വര സിദ്ധാന്തത്തിന്‍റെ ആധികാരികവക്താവ്.ആയിരങ്ങള്‍ ആരാധിക്കുന്ന പുരോഹിതപ്രമുഖന്‍. ഈ ആള്‍ദൈവമാണ് പോലീസ് കസ്റ്റഡിയിലായത്. ദലിത് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിലാണ് മഠാധിപതി ജയിലിലായത്. പോക്സോ നിയമപ്രകാരമുള്ള നടപടികളാണ് മഠാധിപതിക്കെതിരെ കൈക്കൊണ്ടിട്ടുള്ളത്.

പ്രശസ്തമായ ഒരു പുരസ്ക്കാരം അത് സമ്മാനിച്ച കൈകള്‍ കളങ്കമുള്ളതാണ് എന്നു തിരിച്ചറിയുമ്പോള്‍ ഉപേക്ഷിക്കുകയെന്ന മാര്‍ഗ്ഗം മാത്രമേ നീതിമാന്മാരുടെ മുന്നിലുണ്ടാവുകയുള്ളൂ. അഴുക്കുള്ള കൈകള്‍ കൊണ്ട് തരുന്ന സമ്മാനവും അഴുക്കുപുരണ്ടതായിരിക്കും. ദേശീയ ബഹുമതി തിരിച്ചുകൊടുത്ത ശിവരാമകാരന്തിന്‍റെ പിന്‍ തലമുറ ആശയദാര്‍ഢ്യത്തില്‍ അഴുക്കു പുരട്ടിയിട്ടില്ലെന്നാണ് ഈ തിരസ്ക്കാരത്തിലൂടെ നമ്മള്‍ തിരിച്ചറിയേണ്ടത്.
-
Posted by kureeppuzhasreekumar at 16:45 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest

Thursday, 8 September 2022

സാഹിത്യചക്രവാളം - അഭിമുഖം - എന്‍.ജി.നയനതാര

 1.      കവിത എഴുതുക മാത്രമല്ല, കവിതയിൽ ജീവിക്കുക കൂടി ചെയ്യുകയാണ് താങ്കൾ. ഫേസ്ബുക്കിൽ ഇന്നുവായിച്ച കവിത എന്ന പംക്തി പതിനൊന്നു വർഷങ്ങൾ പിന്നിടുകയാണ്. എന്തായിരുന്നു ഇത്തരമൊരു പംക്തി ആരംഭിക്കാനുള്ള പ്രചോദനം?


* വടകരയുള്ള കെ.പി സീന എന്ന അദ്ധ്യാപിക കുറച്ചു കവിതകള്‍ വായിക്കാന്‍ തന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഇത് ഞാന്‍ മാത്രം വായിച്ചാല്‍ പോരല്ലോ എന്നുതോന്നി. അങ്ങനെയാണ് ആ കവിത, ഫേസ്ബുക്കില്‍ "ഇന്ന് വായിച്ച ഒരു കവിത" എന്ന ശീഷകത്തില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് അത് തുടര്‍ന്നു. കുട്ടിക്കാലം മുതല്‍ എല്ലാ ദിവസവും കവിത വായിക്കുന്ന ശീലം ഉള്ളതിനാല്‍ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. പോസ്റ്റ്  ചെയ്യാനുള്ള സന്നദ്ധത മാത്രം മതിയായിരുന്നു. ഉപകരണങ്ങള്‍ പ്രവാസിമലയാളികള്‍ സ്നേഹപൂര്‍വം സമ്മാനിച്ചതാണ്. മറ്റുള്ളവരെ വായിക്കുന്നത് സന്തോഷകരമാണ്.
Kureeppuzha Sreekumar
September 3, 2011 ·
ഇന്ന് വായിച്ച ഒരു കവിത.
------------------------------------
ചരിത്രം.
-------------
ചരിത്രത്തിന്‍റെ
താളുകള്‍
ലോകമഹായുദ്ധത്തിലേക്കെത്തിയപ്പോള്‍
അധ്യാപകന്‍
വികാരാധീനനായി.
അറ്റുവീണ കാലുകള്‍
ചിതറിയ മാംസം
ഉറ്റവരുടെ രോദനം.
ഭാവി തലമുറയുടെ നരകയാതന.
കണ്ണുകള്‍ സജലങ്ങളായി.
മൂന്നാം ലോക മഹാ യുദ്ധമുണ്ടായാലെന്തു-
സംഭവിക്കു മെന്നാരായവേ
ഒരുവന്‍ അപരനോട്‌:
ഒരുപന്യാസവും രണ്ടു പാരഗ്രാഫും.
****
സീന.കെ.പി.
1 ലൈക്‌

image.png

2.      മലയാളകവിതയെ പതിനൊന്നു വർഷമായി പിന്തുടരുമ്പോൾ ശ്രദ്ധിച്ച പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണ്?

സ്ത്രീകളുടെ അമ്പരപ്പിക്കുന്ന സാന്നിദ്ധ്യം ഉണ്ടായി. സ്ത്രീകളെ എഴുതുന്നതില്‍ നിന്നും തടഞ്ഞതിനാല്‍ ഒരു എഴുത്തമ്മയില്ലായായിപ്പോയ ഭാഷയാണ് അമ്മമലയാളം. അതിനാല്‍ ഈ മുന്നേറ്റം ചരിത്രത്തോടുള്ള ഒരു പകവീട്ടലായിരുന്നു.ട്രാന്‍സ് ജെന്‍റര്‍ വിഷയങ്ങളും ആ കൂടെപ്പിറപ്പുകളും  മുന്നോട്ടുവന്നു. ഇന്ന് വായിച്ച കവിതയില്‍ വിദ്യാര്‍ഥിനികള്‍ മുതല്‍ ജ്ഞാനവാര്‍ദ്ധക്യത്തിലെത്തിയവരുടെ കവിതകള്‍ വരെ ഒറ്റവിരല്‍ കൊണ്ട് കീബോര്‍ഡില്‍ അക്ഷരപ്പെടുത്തിയതിനാല്‍ ഈ മുന്നേറ്റത്തിന്റെ ഭാഗമാകാന്‍ എനിക്കും കഴിഞ്ഞു.

3.      പുതുകവികളെ ശ്രദ്ധയോടെ, സ്നേഹത്തോടെ വായിക്കുന്ന ഒരു എഴുത്തുകാരനാണ് താങ്കൾ. ഒരുപക്ഷേ, മലയാളത്തിൽ മറ്റാരും തന്നെ ഇത്തരമൊരു ശ്രദ്ധ പുതുതലമുറയിൽ പുലർത്തിപ്പോരുന്നുണ്ടാവില്ല. എന്താണ് പുതിയ കവികളിൽ താങ്കളെ ഏറ്റവുമധികം ആകർഷിക്കാറുള്ളത്?

സമീപനത്തിലെ പുതുമയും ജാതിമത അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യാനുള്ള ധൈര്യവും എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. തുറന്നു പറച്ചിലിന്‍റെ ചോരപ്പാടുകള്‍ പുതിയ കവിതയില്‍ നിറഞ്ഞു കാണാം.

4.      റിൽകെ ചെയ്തതുപോലെ, പുതുകവിതകൾക്ക് ഒരു കത്ത് എഴുതുകയാണെങ്കിൽ എന്തായിരിക്കും അതിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം?

നന്ദിത, നീലാംബരി,സാംബശിവന്‍ മുത്താന,ആര്‍.മനോജ്, ജിനേഷ് മടപ്പള്ളി,കുറത്തിയാടന്‍ പ്രദീപ്, സുഹ്റ പടിപ്പുര, ബിനു എം.പള്ളിപ്പാട് തുടങ്ങിയവരെ ഓര്‍മ്മിപ്പിക്കുകയും വിനീത ധിക്കാരികളാവുക എന്നു കുറിച്ചു വയ്ക്കുകയും ചെയ്യും.

5.      കവിത ശക്തമായ ഒരു രാഷ്ട്രീയപ്രതിരോധമായി കാണുമ്പോഴും, ഉറക്കെയുള്ള വിളിച്ചുചൊല്ലലുകൾക്കു പുതിയ കാലത്ത് പ്രാധാന്യം കുറയുന്നുണ്ടെന്നു തോന്നുന്നുണ്ടോ?

 ഉറക്കെയുള്ള വിളിച്ചുചൊല്ലലുകൾ അനീതിയുള്ള കാലത്തോളം ഉണ്ടായിരിക്കും.

6.      കവിത ആരുടെയും അപ്പന്റെ വകയല്ല എന്ന താങ്കളുടെ പ്രസ്കാവനയെ പിന്തുണയ്ക്കുന്ന രീതിയിലാണ്, കവിതയിൽ വമ്പിച്ച ബഹുസ്വരതയുള്ള ഈ പുതുകാലം എത്തിച്ചേർന്നിരിക്കുന്നത്. കവിയെന്ന രീതിയിൽ ഈ കാലം താങ്കൾക്ക് വെല്ലുവിളിയുയർത്തുന്നുണ്ടോ?

ബഹുസ്വരത സമ്മാനിക്കുന്ന വര്‍ണ്ണ വൈവിധ്യം അനുഭവിക്കുമ്പോള്‍ ഞാന്‍ മഴവില്ല് കാണുന്നു. സസ്യസമൃദ്ധമായ ഭൂമിയും നൂറു കമ്പിയുള്ള കിന്നരങ്ങളും കാണുന്നു. തീപ്പന്തുകളില്‍ നിന്നും ഗോള്‍വല സൂക്ഷിയ്ക്കുന്ന വിസ്തൃതഹസ്തങ്ങള്‍ സങ്കല്‍പ്പിക്കുന്നു.

7.      ഇന്നു വായിച്ച കവിതയിലെ കവിതകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ച് പലപ്പോഴും പല വിമർശനങ്ങളുമുണ്ടായിട്ടുണ്ട്. രാഷ്ട്രീയശരികളുടെ പേരിൽ ചില വിചാരണകളുമുണ്ടായിട്ടുണ്ട്. എന്താണ് കവിതയിലെ രാഷ്ട്രീയശരി?

മുന്‍പേ ചൊല്ലി മറഞ്ഞവരുടെ കവിതകളാണ് ഇന്നും വായിച്ച കവിതയെന്ന ശീര്‍ഷകത്തില്‍  ഞായറാഴ്ചകളില്‍ സംവാദത്തിനു സമര്‍പ്പിക്കുന്നത്.തിങ്കളാഴ്ചകളില്‍ വിവിധ ഭാരതീയ ഭാഷകളിലെയും ചുറ്റുപാടുമുള്ള ശ്രീലങ്ക, മ്യാന്‍മര്‍,നേപ്പാള്‍,ഭൂട്ടാന്‍,പാകിസ്ഥാന്‍,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന്‍,ചൈന  തുടങ്ങിയ രാജ്യങ്ങളിലേയും കവിതകള്‍ സംവാദത്തിനു സമര്‍പ്പിക്കുന്നു.

ഇത് കഴിഞ്ഞാല്‍ ഒരാഴ്ചയില്‍ അഞ്ചു കവിതകള്‍ മാത്രം മതിയാകും. കുഞ്ഞുമാസികകളിലടക്കം പ്രസിദ്ധീകരിക്കപ്പെടുന്ന കവിതകളാണ് പ്രധാനമായും സ്വീകരിക്കുന്നത്. ഫേസ്ബുക്കിലും ബ്ലോഗുകളിലും വന്ന ചില രചനകളും കവിയരങ്ങുകളില്‍ ചൊല്ലിക്കേട്ട ചില കവിതകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.കാവ്യപുസ്തകങ്ങളില്‍ നിന്നും കവിത കണ്ടെത്താറുണ്ട്. 

കവിതയ്ക്ക് താഴെ എവിടെനിന്നും കിട്ടിയെന്നു ചേര്‍ക്കാറുള്ളതിനാല്‍ വായനക്കാര്‍ക്ക് ആ പ്രസിദ്ധീകരണമോ പുസ്തകമോ പിന്നീട് കണ്ടെത്തി വായിക്കാവുന്നതാണ്.ഈ കാരണത്താല്‍ ഡിലീറ്റ് ചെയ്യപ്പെടാവുന്ന മാധ്യമങ്ങളെ അധികം ആശ്രയിക്കാറില്ല. 

നല്ലകവിതയും ചീത്തക്കവിതയുമൊക്കെ തരം തിരിക്കുന്ന പണി കാലത്തിന്റെതായതിനാല്‍ ഞാന്‍ ആ ബാധ്യതകളിലൊന്നും പെടാറില്ല. കവിത ബാധിച്ച് ഉഴലുന്നതുകൊണ്ടാണല്ലോ ആരും എഴുതിപ്പോകുന്നത്. ആ മാനസികാവസ്ഥ ഒരു തീപ്പൊരിയെങ്കിലും തരാതിരിക്കില്ല. കവിത തെരഞ്ഞെടുക്കാന്‍ ആ തീപ്പൊരി തന്നെ  ധാരാളം.

ഞാനൊരു ജനാധിപത്യ വിശ്വാസിയായതിനാല്‍ വിരുദ്ധ ആശയങ്ങളുള്ള കവിതകളും വായനയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്.
എന്നാലും എന്നെ ആകര്‍ഷിക്കാറുള്ളത് സ്ത്രീപക്ഷം, ദളിത് പക്ഷം, മതാതീത സംസ്ക്കാരം, പരിസ്ഥിതിവാദം  തുടങ്ങിയ ഹൃദയപക്ഷ വികാരങ്ങളാണ്. അതെന്‍റെ രാഷ്ട്രീയശരി.
🌷🌷🌷
Posted by kureeppuzhasreekumar at 08:56 No comments:
Email ThisBlogThis!Share to XShare to FacebookShare to Pinterest
Newer Posts Older Posts Home
Subscribe to: Posts (Atom)

Blog Archive

  • ►  2025 (12)
    • ►  June (2)
    • ►  May (2)
    • ►  April (3)
    • ►  March (1)
    • ►  February (2)
    • ►  January (2)
  • ►  2024 (40)
    • ►  December (3)
    • ►  November (2)
    • ►  October (5)
    • ►  September (5)
    • ►  August (1)
    • ►  July (3)
    • ►  June (2)
    • ►  May (3)
    • ►  April (6)
    • ►  March (4)
    • ►  February (2)
    • ►  January (4)
  • ►  2023 (31)
    • ►  December (2)
    • ►  November (3)
    • ►  October (2)
    • ►  September (2)
    • ►  August (2)
    • ►  July (2)
    • ►  June (2)
    • ►  May (3)
    • ►  April (6)
    • ►  March (2)
    • ►  February (3)
    • ►  January (2)
  • ▼  2022 (42)
    • ►  December (3)
    • ►  November (6)
    • ►  October (3)
    • ▼  September (7)
      • ഒരു പാഠത്തെ ഓര്‍മ്മിപ്പിക്കുന്ന പുരസ്ക്കാരം
      •  കടലിന്‍റെ കത്ത് --------------------------പ്രിയരേ...
      • മല കണ്ടുള്ള ജീവിതം
      • വാമനന് ... തീക്കതിരില്‍ വന്നത്.
      • കളങ്കിതമായ ബസവശ്രീ പുരസ്ക്കാരം
      • സാഹിത്യചക്രവാളം - അഭിമുഖം - എന്‍.ജി.നയനതാര
      • വാമനന്‍, ഭൂമിതട്ടിപ്പുകാരുടെ ആദിപിതാവ്
    • ►  August (2)
    • ►  July (3)
    • ►  June (4)
    • ►  May (3)
    • ►  April (1)
    • ►  March (4)
    • ►  February (4)
    • ►  January (2)
  • ►  2021 (62)
    • ►  December (2)
    • ►  November (4)
    • ►  October (4)
    • ►  September (6)
    • ►  August (16)
    • ►  July (2)
    • ►  June (7)
    • ►  May (3)
    • ►  April (2)
    • ►  March (4)
    • ►  February (5)
    • ►  January (7)
  • ►  2020 (130)
    • ►  December (2)
    • ►  November (3)
    • ►  October (6)
    • ►  September (11)
    • ►  August (13)
    • ►  July (29)
    • ►  June (11)
    • ►  May (37)
    • ►  April (5)
    • ►  March (4)
    • ►  February (3)
    • ►  January (6)
  • ►  2019 (58)
    • ►  December (6)
    • ►  November (5)
    • ►  October (3)
    • ►  September (7)
    • ►  August (5)
    • ►  July (2)
    • ►  June (7)
    • ►  May (7)
    • ►  April (5)
    • ►  March (3)
    • ►  February (3)
    • ►  January (5)
  • ►  2018 (51)
    • ►  December (4)
    • ►  November (3)
    • ►  October (6)
    • ►  September (8)
    • ►  August (5)
    • ►  July (5)
    • ►  June (2)
    • ►  May (7)
    • ►  April (3)
    • ►  March (2)
    • ►  February (2)
    • ►  January (4)
  • ►  2017 (65)
    • ►  December (4)
    • ►  November (6)
    • ►  October (3)
    • ►  September (3)
    • ►  August (4)
    • ►  July (4)
    • ►  June (13)
    • ►  May (5)
    • ►  April (6)
    • ►  March (5)
    • ►  February (8)
    • ►  January (4)
  • ►  2016 (46)
    • ►  December (5)
    • ►  November (2)
    • ►  October (3)
    • ►  September (2)
    • ►  August (3)
    • ►  July (8)
    • ►  June (4)
    • ►  May (11)
    • ►  April (3)
    • ►  March (2)
    • ►  February (1)
    • ►  January (2)
  • ►  2015 (42)
    • ►  December (1)
    • ►  November (3)
    • ►  October (5)
    • ►  September (2)
    • ►  August (1)
    • ►  July (3)
    • ►  June (4)
    • ►  May (7)
    • ►  April (6)
    • ►  March (2)
    • ►  February (3)
    • ►  January (5)
  • ►  2014 (55)
    • ►  December (2)
    • ►  November (4)
    • ►  October (8)
    • ►  September (3)
    • ►  August (4)
    • ►  July (2)
    • ►  June (3)
    • ►  May (1)
    • ►  April (4)
    • ►  March (5)
    • ►  February (4)
    • ►  January (15)
  • ►  2013 (47)
    • ►  December (3)
    • ►  November (3)
    • ►  October (3)
    • ►  September (1)
    • ►  August (7)
    • ►  July (4)
    • ►  June (2)
    • ►  May (2)
    • ►  April (1)
    • ►  March (9)
    • ►  February (6)
    • ►  January (6)
  • ►  2012 (24)
    • ►  December (1)
    • ►  November (2)
    • ►  October (4)
    • ►  September (5)
    • ►  August (2)
    • ►  July (2)
    • ►  June (1)
    • ►  May (3)
    • ►  April (4)
  • ►  2011 (7)
    • ►  September (1)
    • ►  August (3)
    • ►  June (3)

About Me

My photo
kureeppuzhasreekumar
View my complete profile
Picture Window theme. Powered by Blogger.