Sunday 27 January 2013

നരകയാത്ര


മുള്‍ക്കിരീടം ചാര്‍ത്തി
മുന്നില്‍ നടക്കുന്നു സ്വപ്‌നങ്ങള്‍,
പിന്നില്‍ ശവക്കച്ചയിട്ടു ഞാന്‍.
എത്ര വിശാലം കവാടം
നരകത്തിലെത്ര മുഖങ്ങള്‍
പരിചിതര്‍ മിത്രങ്ങള്‍.

സ്വസ്ഥത തേടി-
ച്ചതഞ്ഞ ചങ്ങാതിയെ
കെട്ടിപ്പിടിച്ചു
കവിത ചൊല്ലുന്നു ഞാന്‍

5 comments:

  1. നരകം ജനകീയം, സ്വര്‍ഗ്ഗം വരേണ്യം എന്ന് പുനര്‍നിര്‍വ്വചിച്ചാലോ? :-)

    ReplyDelete
  2. നരകത്തിലേക്ക് ഞാനും വരുന്നു.

    ReplyDelete
    Replies
    1. വരൂ,ഒന്നിച്ചു പോകാം.

      Delete
  3. എന്തായാലും എല്ലാവരെയും ഒരുമിച്ചു കാണാല്ലോ.....സന്തോഷമായി

    ReplyDelete
    Replies
    1. അതെ മനോജ്‌,ഞാനൊക്കെ അവിടെയുണ്ടാകും.

      Delete