Saturday 11 October 2014

ഗാ­ന­ഗ­ന്ധർ­വ­നും ജീൻ­സി­ട്ട പെൺ­കു­ട്ടി­ക­ളും

­
      കേ­ര­ള­ത്തി­ന്റെ പ്രി­യ­പ്പെ­ട്ട ഗാ­ന­ഗ­ന്ധർ­വൻ പ­ത്മ­ശ്രീ ഡോ. കെ ജെ യേ­ശു­ദാ­സ്‌, പ്ര­സം­ഗ­മ­ധ്യേ പ­രാ­മർ­ശി­ച്ച ഒ­രു വ­സ്‌­ത്ര­നി­രീ­ക്ഷ­ണം വ­ലി­യ ചർ­ച്ച­കൾ­ക്ക്‌ ഇ­ട­യാ­ക്കി­യ­ല്ലൊ.

   കു­റെ ചോ­ദ്യ­ങ്ങൾ ഈ വി­ഷ­യം ഉ­യർ­ത്തു­ന്നു­ണ്ട്‌. പെൺ­കു­ട്ടി­ക­ളും അ­വ­രു­ടെ പ­തി­ന്മ­ട­ങ്ങ്‌ ആൺ­കു­ട്ടി­ക­ളും ജീൻ­സ്‌ ധ­രി­ക്കു­മെ­ന്നി­രി­ക്കെ പെൺ­കു­ട്ടി­ക­ളു­ടെ കാ­ര്യ­ത്തിൽ മാ­ത്രം ചർ­ച്ച ഉ­ണ്ടാ­യ­തെ­ന്തു­കൊ­ണ്ട്‌? എ­ല്ലാ­വ­രും മാ­ന്യ­മാ­യി വ­സ്‌­ത്രം ധ­രി­ക്ക­ണ­മെ­ന്നി­രി­ക്കെ പെൺ­കു­ട്ടി­കൾ ധ­രി­ക്കു­മ്പോൾ മാ­ത്രം അ­ത്‌ അ­മാ­ന്യ­മാ­കു­ന്ന­ത്‌ എ­ങ്ങ­നെ?

     എ­ല്ലാ­ക്കാ­ല­ത്തും ന­മ്മൾ സ്‌­ത്രീ­ക­ളു­ടെ വ­സ്‌­ത്ര­ധാ­ര­ണ­ത്തി­ന്‌ നി­യ­ന്ത്ര­ണ­വും ശ്ര­ദ്ധ­യും നൽ­കി­യി­രു­ന്നു. അ­യ്യൻ­കാ­ളി­യു­ടെ കാ­ലം­വ­രെ സ്‌­ത്രീ­കൾ­ക്ക്‌ മേ­ലു­ടു­പ്പു­ ധ­രി­ക്കാൻ പാ­ടി­ല്ലാ­യി­രു­ന്നു. മു­ട്ടോ­ള­മു­ള്ള മു­ണ്ടാ­യി­രു­ന്നു വേ­ഷം. സ­വർ­ണ­സ­മൂ­ഹ­ത്തിൽ­പ്പെ­ട്ടു­പോ­യ സ്‌­ത്രീ­കൾ­ക്കും മേൽ­ക്കു­പ്പാ­യം നി­രോ­ധി­ച്ചി­രു­ന്നു. അ­വർ പു­റ­ത്തി­റ­ങ്ങു­മ്പോൾ ഘോ­ഷ­യും മ­റ­ക്കു­ട­യും അ­നു­വ­ദി­ച്ചി­രു­ന്നു.

     പു­രു­ഷ­ന്മാർ­ക്കും മേ­ലു­ടു­പ്പി­ല്ലാ­യി­രു­ന്നു. എ­ങ്കി­ലും വി­ദ്യാ­ഭ്യാ­സ­മാർ­ജി­ച്ച പു­രു­ഷ­ന്മാർ ഇം­ഗ്ളീ­ഷ്‌ മാ­തൃ­ക­യിൽ ഷർ­ട്ടും കോ­ട്ടും ത­മി­ഴ്‌ ബ്രാ­ഹ്മ­ണ­രെ അ­നു­ക­രി­ച്ച്‌ ത­ല­പ്പാ­വും ധ­രി­ച്ചു­തു­ട­ങ്ങി. മാ­റു­മ­റ­ച്ച സ്‌­ത്രീ­കൾ വ്യാ­പ­ക­മാ­യി ആ­ക്ര­മി­ക്ക­പ്പെ­ട്ടെ­ങ്കി­ലും പു­രു­ഷ­ന്മാർ സു­ര­ക്ഷി­ത­രാ­യി­രു­ന്നു.

      സ­വർ­ണ­സ­മൂ­ഹ­ത്തി­ലെ സ്‌­ത്രീ­കൾ മു­ല­ക്ക­ച്ച­യി­ലേ­ക്ക്‌ പ­രി­ഷ്‌­ക­രി­ക്ക­പ്പെ­ട്ടു. സാ­രി മ­ഹാ­രാ­ഷ്‌­ട്ര­യിൽ നി­ന്നും വ­ന്ന­താ­ണ്‌. മ­ഹാ­രാ­ഷ്‌­ട്ര­യിൽ സ്റ്റു­ഡി­യോ തു­ട­ങ്ങി­യ രാ­ജാ­ര­വി­വർ­മ്മ­യാ­ണ്‌ പെൺ­ദൈ­വ­ങ്ങ­ളെ സാ­രി­യു­ടു­പ്പി­ച്ച­ത്‌. അ­ദ്ദേ­ഹം വ­സി­ച്ചു­വ­ര­ച്ച­ത്‌ പ­ഞ്ചാ­ബി­ലാ­യി­രു­ന്നു­വെ­ങ്കിൽ പെൺ­ദൈ­വ­ങ്ങൾ ചു­രി­ദാർ ധ­രി­ച്ചു­കാ­ണ­പ്പെ­ടു­മാ­യി­രു­ന്നു.

     സാ­രി, വാ­സ്‌­ത­വ­ത്തിൽ ഒ­രു ല­ക്ഷ്‌­മ­ണ­രേ­ഖ സൃ­ഷ്‌­ടി­ക്കു­ക­യാ­ണ്‌. കാ­ലു­നീ­ട്ടി­വ­ച്ചു വേ­ഗ­ത്തിൽ ന­ട­ക്കാ­നോ, ആ­പൽ­ഘ­ട്ട­ങ്ങ­ളിൽ ഓ­ടി­ര­ക്ഷ­പ്പെ­ടാ­നോ കാ­ലു­യർ­ത്തി വാ­ഹ­ന­ത്തിൽ ക­യ­റാ­നോ സാ­രി ത­ട­സം സൃ­ഷ്‌­ടി­ക്കു­ന്നു. മാ­ത്ര­മ­ല്ല, ധ­രി­ക്കു­ന്ന­വ­രു­ടെ സൗ­ന്ദ­ര്യ­ബോ­ധ­മ­നു­സ­രി­ച്ച്‌ ശ­രീ­ര­ഭാ­ഗ­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ക­യോ പ്ര­ദർ­ശി­പ്പി­ക്കാ­തി­രി­ക്കു­ക­യോ ആ­കാം. പ്ര­ദർ­ശ­നം എ­ന്ന ആ­ശ­യം കാ­ണു­ന്ന­വ­രെ ആ­ശ്ര­യി­ച്ചു കൂ­ടി­യാ­ണി­രി­ക്കു­ന്ന­ത്‌.

      തു­ണി­ത്ത­രം ജീൻ­സോ കൈ­ത്ത­റി­യോ എ­ന്തു­മാ­ക­ട്ടെ, കാ­ലു­റ­ക­ളാ­ണെ­ങ്കിൽ ന­ഗ്ന­ത­മ­റ­യു­മെ­ന്നു­മാ­ത്ര­മ­ല്ല. ഉ­പ­യോ­ഗി­ക്കാൻ സൗ­ക­ര്യ­പ്ര­ദ­വു­മാ­ണ്‌. സ്‌­കൂ­ട്ട­റി­ലും മ­റ്റും യാ­ത്ര ചെ­യ്യു­ന്ന­വർ­ക്ക്‌ സാ­രി തീർ­ത്തും അ­സൗ­ക­ര്യ­മാ­ണ്‌. തീ­പി­ടു­ത്ത­മു­ണ്ടാ­യാൽ സാ­രി­യു­ടു­ത്ത­വർ ര­ക്ഷ­പ്പെ­ടു­ന്ന­ത്‌ അ­പൂർ­വ­മാ­ണ്‌.

      സാ­രി­യു­ടു­ത്ത്‌ നാ­ണം­കു­ണു­ങ്ങി കാൽ­വി­രൽ കൊ­ണ്ട്‌ വ­ര­ച്ചു­നിൽ­ക്കു­ന്ന വ­യ­ലാർ­ക്കാ­ല­ത്തെ സി­നി­മാ­സു­ന്ദ­രി­യെ­ക്കാൾ എ­ത്ര­യോ വ്യ­ക്തി­ത്വ­മു­ള്ള­വ­രാ­ണ്‌ അ­ന്ത­സ്സാ­യി ചു­രി­ദാ­റോ പാന്റ്‌­സോ ധ­രി­ച്ച അ­ഭി­മാ­നി­യാ­യ പു­തി­യ പെൺ­കു­ട്ടി.

     അ­ധ്യാ­പ­കൻ മു­ണ്ടിൽ­നി­ന്ന്‌ പാന്റി­ലേ­ക്കു­മാ­റി­യ­പ്പോൾ ആ­രും ചോ­ദ്യം ചെ­യ്‌­തി­ല്ല. അ­തേ­സ­മ­യം അ­ധ്യാ­പി­ക സാ­രി­യിൽ നി­ന്ന്‌ ചു­രി­ദാ­റി­ലേ­ക്ക്‌ മാ­റു­ന്ന­തി­നു മു­മ്പ്‌ ചർ­ച്ച­ക­ളു­ടെ ബ­ഹ­ള­മാ­യി­രു­ന്ന­ല്ലോ. എ­ന്നാൽ മ­ത­ചി­ഹ്ന­മാ­യ വ­സ്‌­ത്രം­ധ­രി­ക്കു­ന്ന അ­ധ്യാ­പി­ക­മാ­രെ മ­താ­രാ­ധ­ന മൂ­ല­മോ മ­ത­ഭ­യം­മു­ല­മോ കേ­ര­ളം സം­യ­മ­ന­ത്തോ­ടെ സ്വീ­ക­രി­ച്ചു.

      കേ­ര­ളീ­യ­രു­ടെ വ­സ്‌­ത്ര­ധാ­ര­ണ­രീ­തി­യെ­ക്കു­റി­ച്ച്‌ സ­മ­ഗ്ര­മാ­യി പഠി­ച്ചി­ട്ടു­ള്ള­ത്‌ ഡോ. ബി ബാ­ല­ച­ന്ദ്ര­നാ­ണ്‌. കേ­ര­ളീ­യ വ­സ്‌­ത്ര­പാ­ര­മ്പ­ര്യം എ­ന്ന പു­സ്‌­ത­ക­ത്തിൽ അ­ദ്ദേ­ഹം പു­തി­യ വ­സ്‌­ത്ര­ധാ­ര­ണ­രീ­തി­യെ അ­ഭി­വാ­ദ്യം ചെ­യ്യു­ന്നു­ണ്ട്‌.

3 comments:

  1. ധാരണമല്ല മാറ്റേണ്ടത്, ധാരണയാണ്!

    ReplyDelete
  2. നന്നായി പറഞ്ഞു.. ആണുങ്ങള്‍ പുതിയ പാന്റിട്ട്‌ കുനിയുന്നത് യേശുദാസ് കണ്ടു കാണില്ല.. അത് കൊണ്ട് പറഞ്ഞു പോയതായിരിക്കും.. പിന്നെ യേശുദാസ് ഒരു നല്ല പാട്ടുകാരന്‍ ആണ്.. പാട്ടുകാരന്‍ മാത്രം..

    ReplyDelete
  3. സ­വർ­ണ­സ­മൂ­ഹ­ത്തി­ലെ സ്‌­ത്രീ­കൾ മു­ല­ക്ക­ച്ച­യി­ലേ­ക്ക്‌ പ­രി­ഷ്‌­ക­രി­ക്ക­പ്പെ­ട്ടു. സാ­രി മ­ഹാ­രാ­ഷ്‌­ട്ര­യിൽ നി­ന്നും വ­ന്ന­താ­ണ്‌.
    മ­ഹാ­രാ­ഷ്‌­ട്ര­യിൽ സ്റ്റു­ഡി­യോ തു­ട­ങ്ങി­യ രാ­ജാ­ര­വി­വർ­മ്മ­യാ­ണ്‌
    പെൺ­ദൈ­വ­ങ്ങ­ളെ സാ­രി­യു­ടു­പ്പി­ച്ച­ത്‌. അ­ദ്ദേ­ഹം വ­സി­ച്ചു­വ­ര­ച്ച­ത്‌
    പ­ഞ്ചാ­ബി­ലാ­യി­രു­ന്നു­വെ­ങ്കിൽ പെൺ­ദൈ­വ­ങ്ങൾ ചു­രി­ദാർ ധ­രി­ച്ചു­കാ­ണ­പ്പെ­ടു­മാ­യി­രു­ന്നു....!

    ReplyDelete